2022 നവംബർ 28, തിങ്കളാഴ്‌ച

493. "അടിത്തറയും ഉപരിഘടനയും".

                                        493. "അടിത്തറയും ഉപരിഘടനയും".

"ഭാരതത്തിൽ എന്തുകൊണ്ട് സോഷ്യലിസം സ്ഥാപിതമാകുന്നില്ല?"

//
സിപിഐ(എം) പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായെങ്കിലും സ.എസ് ആർ പിയെ നേരിൽ കണ്ട് താഴെ പറയുന്ന കാര്യങ്ങൾ സൂചിപ്പിക്കാമെന്ന് കരുതിയാണ് 2022 മെയ് 18 ന് തിരുവനന്തപുരത്ത് എ കെ ജി സെന്ററിൽ പോയെങ്കിലും സ.എസ്ആർപി യെ കാണാൻ കഴിഞ്ഞില്ല. ആർക്കും മനസിലായില്ലെങ്കിലും കാറൽ മാർക്സ് ചൂണ്ടികാണിക്കുന്ന വസ്തുതകൾ പരിഗണിച്ചി ല്ലെങ്കിൽ ഇൻഡ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അതീവഗുരുതരമായ ദുരന്തങ്ങൾ ആയി മാറുമെന്ന് തീർച്ചയാണ്.
//
സമൂഹത്തിന്റെ സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ - സാംസ്കാരിക ഉപരിഘടനയെ നിർണയിക്കുക എന്ന മാർക്സിന്റെ അതിപ്രധാനമായ കണ്ടെത്തൽ മനസിലാവുക ആണെങ്കിൽ മാത്രമേ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്ന നിലപാടിന്റെ അപകടം മനസിലാവുകയുള്ളു. 2002 മുതൽ ഈ കാര്യം കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) കേന്ദ്ര കമ്മിറ്റിയേയും പൊളിറ്റ്ബ്യൂറോ യേയും ബോധ്യപ്പെടുത്താൻ കഴിവിന്റെ പരമാവധി ശ്രമിക്കുകയാണ്. പാർട്ടിപരിപാടി ഖണ്ഡിക 6.5 ൽ പറയുന്നത് ജനകീയ ജനാധിപത്യത്തിന്റെ സമ്പദ് ഘടനയിൽ പൊതുമേഖലക്ക് നിർണായക സ്ഥാനം ഉണ്ടായിരിക്കും എന്നാണെങ്കിലും നരേന്ദ്ര മോഡി സർക്കാർ എല്ലാ പൊതുമേഖലകളും സ്വകാര്യ മുതലാളിമാർക്ക് കൈമാറുന്നതിൽ പരിപൂർണ സഹകരണം ആണ് കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) നൽകുന്നത്. രാജ്യം ദരിദ്രമാകുന്നതിന്റെ അപകടം പോലും മനസിലാവില്ല. എത്രയെല്ലാം അഖിലേന്ത്യ സമരങ്ങൾ നടത്തിയാലും അതിലൊന്നും എല്ലാ പൊതുമേഖലകളും സ്വകാര്യവത്ക്കരിക്കുന്നതിനെ എതിരേയും പരിപൂർണമായ നിയമന നിരോധത്തിന് എതിരെയും ഉള്ള ആവശ്യങ്ങൾ ഉണ്ടാകില്ല. തൊഴിൽ അവസരങ്ങൾ സംവരണം ലഭിക്കേണ്ട പിന്നോക്ക വിഭാഗങ്ങൾ ഉൾപ്പെടെ പരിപൂർണമായും ഇല്ലാതാകുന്നതിനെ എതിരെയും ഒരക്ഷരം പോലും പാർട്ടി നേതൃത്വങ്ങളിൽ നിന്നും ഉണ്ടാവില്ല. തെരെഞ്ഞെടുപ്പുകളിൽ പോലും അവയൊന്നും വിഷയം ആവുകയില്ല. കാരണം "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്ന നിലപാടിൽ യാതൊരു മാറ്റവും വരുത്താൻ സിപിഐ; സിപിഐ(എം) ഒരുക്കമല്ല.
//
2005 ഞാൻ പ്രസിദ്ധീകരിച്ച "ഭാരതത്തിൽ എന്തുകൊണ്ട്‌ സോഷ്യലിസം സ്ഥാപിതമാകുന്നില്ല?" എന്ന എന്റെ പുസ്‌തകത്തിലൂടെ ഞാൻ അടിസ്ഥാനപരമായി ഉദ്ദേശിച്ചത് മേൽപ്പറഞ്ഞ കാറൽ മാർക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട വസ്തുത പാർട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവരിക എന്നതായിരുന്നു. എന്നാൽ മാർക്സിസ്റ്റ് ആചാര്യന്മാർ ആയിരുന്ന കെ ദാമോദരനോ ഇ എം എസിനോ ഒന്നും മനസിലാകാതിരുന്ന "അടിത്തറയും ഉപരിഘടനയും" എന്ന വിഷയം എസ്. രാമചന്ദ്രൻ പിള്ള ഉൾപ്പെടെയുള്ള നേതാക്കൾക്ക് ആർക്കും മനസിലായില്ല. അതുകൊണ്ട് പാർട്ടി "മുതലാളിത്ത അടിത്തറ ശക്തമാക്കുക" എന്ന 1950 മുതലുള്ള സാമ്പത്തികനയം കൂടുതൽ ശക്തമായിത്തന്നെ മുന്നോട്ടുകൊണ്ടുപോകാൻ ആണ് 23--മത് പാർട്ടി കോൺഗ്രസിലും തീരുമാനിച്ചത്. ഞാൻ മാർക്സിസം അംഗീകരിക്കുന്നത് അവയത്രയും സത്യങ്ങൾ മാത്റം ആയതുകൊണ്ടാണ്. അതാണ് ലോകമാകെ മാർക്സ് ആദരിക്കപ്പെടുന്നത്. "അടിത്തറയും ഉപരിഘടനയും" എന്ന മൗലിക അടിത്തറ അവഗണിച്ചാൽ "അടിതെറ്റിയാൽ ആനയും വീഴും" എന്നതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
//
"മൂലധനം" എന്ന കൃതി രചിക്കുന്നതിന്ന് മുൻപ് മാർക്സിന്റെ സാമ്പത്തിക ഗവേഷണങ്ങളുടെ തുടക്കത്തിൽ തന്നെ അദ്ദേഹം രചിക്കുന്ന കൃതിയാണ് "അർത്ഥശാസ്ത്ര നിരൂപണത്തിന് ഒരു സംഭാവന" എന്നത്. അതിൽ അദ്ദേഹം പറയുന്നതാണ് "പരിത സ്ഥിതി മനുഷ്യന്റെ ബോധത്തെയാണ്; ബോധം പരിതഃസ്ഥിതിയെയല്ല നിർണയിക്കുക" എന്നത് കാറൽ മാർക്സിന്റെ സാമ്പത്തിക ഗവേഷണങ്ങളുടെ പ്രാരംഭ ഘട്ടത്തിൽ തന്നെയുള്ള കണ്ടെത്തലുകളാണ്. അതാണ് ഒരു രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക വ്യവസ്ഥയാണ് ആ രാജ്യത്തെ രാഷ്ട്രീയ-സാംസ്കാരിക ഉപരിഘടനയെ നിർണയിക്കുക എന്ന് കാറൽ മാർക്സ് ചൂണ്ടി കാണിക്കുന്നത്.   അതിന്റെ ലളിതമായ അർത്ഥം കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കാൻ മുതലാളിമാർ അനുവദിക്കില്ല എന്നതാണ്.  തൊഴിലാളികളും കൃഷിക്കാരും ഉൾപ്പെടുന്ന പണിയെടുക്കുന്ന ജനവിഭാഗങ്ങൾ ആണ് മാർക്സിസത്തിന്റെ അടിത്തറ. അങ്ങനെയുള്ള ജനങ്ങൾ സമൂഹത്തിന്റെ തൊണ്ണൂറ് ശതമാവും ഉണ്ടാകും. അവരുടെ അടിത്തറയിൽ മാത്രമേ സോഷ്യലിസ്റ്റ് സമൂഹം സൃഷ്ടിക്കാൻ ആവുകയുള്ളൂ.
//
സമ്പത്താണ്, സമ്പത്തിന്റെ ആധിപത്യമാണ് ഭരണകൂടത്തിന്റെ രൂപത്തിൽ പണിയെടുക്കുന്ന ജനതയെ ആകെ ചൂഷണ വിധേയമാക്കിയത് എന്നതാണ് വർഗ്ഗസമര സിദ്ധാന്തത്തിന്റെ അടിസ്ഥാനം. അതാകട്ടെ അടിമ - ഉടമ കാല ഘട്ടത്തിൽ അടിമ ഉടമകളുടെയും മുതലാളിത്തത്തിൽ മുതലാളിമാരുടേതും ആയിരിക്കും. അതാണ് ചൂഷക വർഗങ്ങളുടെ മർദ്ദനോപകരണമാണ് "ഭരണ കൂടം" എന്ന നിഗമനം ഉണ്ടാകാൻ കാരണം. ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് "മാർക്സിസ്റ്റ് ധാരണകൾക്ക് വിരുദ്ധമാണ്" എന്ന ധാരണ പോലും ആർക്കും ഉണ്ടായില്ല. പണിയെടുക്കുന്ന ജനങ്ങൾക്കും മാന്യമായി ജീവിക്കാൻ അവകാശം ഉണ്ടെന്നതാണ് മാർക്സിസത്തിന്റെ സാമാന്യനീതി. മനസിൽ നന്മ ഉള്ളവരെല്ലാം അത് അംഗീകരിക്കും. അത് ഒരു കാരണ വശാലും അനുവദിക്കില്ല എന്നതാണ് പത്ത് ശതമാനം മാത്രം വരുന്ന സമ്പന്നരുടെ താത്പ്പര്യങ്ങൾ മാത്രം സംരക്ഷിക്കാൻ നിലകൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ബിജെപി തുടങ്ങിയ ചൂഷക വർഗരാഷ്ട്രീയ പാർട്ടികളുടെ നിലപാട്. സ്വാതന്ത്രിയാനന്തര കാലത്ത് ഇന്ത്യയിൽ ഉണ്ടായിരുന്നത് അഞ്ഞൂറിലധികം നാട്ടുരാജാക്കന്മാർ ആയിരുന്നു. അവരിലൊന്നും കാതലായ മാറ്റം വന്നിട്ടില്ല. അവരാകെയാണ് കോൺഗ്രസിന്റേയും ബിജെപിയുടെയും അടിത്തറ. ഇന്ത്യയുടെ ആകെ സമ്പത്തിന്റെയും എഴുപത്തിയഞ്ച് ശതമാനവും മേൽപ്പറഞ്ഞ പത്ത് ശതമാനത്തിന്റെ കൈവശമാണ്. അവർക്ക് ഒരു നേരിയ പരിക്ക് പോലും ഉണ്ടാകുന്നതിന് കോൺഗ്രസോ പിജെപിയോ ഇടയാക്കില്ല.
//
ലെനിന്റെ എല്ലാ കൃതികളിലും "അടിത്തറയും ഉപരിഘടനയും" എന്ന വിഷയം പ്രത്യേകം പറയുന്നതാണ്. ഇന്ത്യയിൽ 1950 കാലത്ത് ഈ വസ്തുതകൾ ഒന്നും കണക്കിലെടുക്കാതെയോ മനസിലാക്കാതെയോ ആണ് ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. അവിടെ അവഗണിച്ചത് അത് മാത്റമല്ല; വർഗ്ഗസമരത്തെക്കുറിച്ച് മാർക്സ് പറയുന്നതുമാണ്. വർഗ സമരം ആരംഭിക്കുന്നത് സ്വകാര്യ സ്വത്തിന്റെയും അടിമ കാലത്തിന്റെയും ആരംഭം മുതൽക്കാണ് എന്നതും വിസ്മരിച്ചാണ് ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. വർഗ വൈരുധ്യങ്ങൾ പാടെ അവഗണിച്ചു.
//
ഒരിക്കലും നടപ്പിലാകില്ലാത്ത പാർട്ടി പരിപാടിയെക്കുറിച്ചുള്ള വിമർശനങ്ങൾ "ഭാരതത്തിൽ എന്തുകൊണ്ട് സോഷ്യലിസം സ്ഥാപിതമാകുന്നില്ല?" എന്ന പുസ്തകത്തിൽ മാർക്സിസത്തിന്റെ അടിസ്താന തത്വങ്ങളോടൊപ്പം ഉൾപ്പെടുത്തിയത് കൊണ്ട് പുസ്തകത്തെയും പുസ്തകം തയ്യാറാക്കിയ ഹരിഹരക്കുറുപ്പിനെയും തികച്ചും ശത്രുതയോടെ വീക്ഷിക്കാനാണ് സിപിഐ*(എം) നേതൃത്വം തയ്യാറായത്. അങ്ങനെ ചെയ്യാതെ ഗുരുതരമായ പ്രത്യയശാസ്ത്ര വ്യതിയാനം പാർട്ടിയുടെ ആകെ ശ്രദ്ധയിൽ കൊണ്ടുവരാൻ ആവില്ലാത്തതിനാൽ ആണ് അങ്ങനെ ചെയ്തത്. എന്നാൽ പാർട്ടി നേതൃത്വം സ്വീകരിച്ച നിലപാട് പുസ്തകത്തിലെ ഉള്ളടക്കം പൂർണമായും നിഷേധിക്കുന്നതിനാണ് ഇടവരുത്തിയത്. മാർക്സിസം എന്താണ് എന്ന് മനസിലാകാതെ ഇന്ത്യ പോലെ അതി വിശാലമായ; വളരെ വലിയ ജനസംഖ്യയുള്ള രാജ്യത്ത് പാർട്ടിക്ക് മുന്നോട്ടു പോകാൻ ആവില്ല. എന്നാൽ വളരെ ദീർഘമായ കാലഘട്ടത്തിൽ മാർക്സിസത്തിന് തികച്ചും വിരുദ്ധമായ നിലപാട്; വർഗ ശത്രുക്കൾ ഇല്ല എന്ന നിലപാട് സ്വീകരിച്ചതിലെ അപകടം ഇപ്പോഴും നേതുത്വങ്ങൾക്ക് മനസിലാകുന്നില്ല. ഹരിഹരക്കുറുപ്പിനെ ഇപ്പോഴും തികഞ്ഞ ശത്രുതയോടെ കാണുന്നതിനാൽ സോഷ്യൽ മീഡിയ വഴി മാർക്സിസ്റ്റ് ആശയങ്ങൾ അത് മനസിലാക്കാൻ ആഗ്രഹിക്കുന്നവരിലേക്ക് എത്തുന്നതിനെയും ഇല്ലാതാക്കുന്നു. കമന്റ്‌; ലൈക്ക്‌ ഇവ പാടില്ല എന്ന പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശം ആണ് അതിന് ഇടവരുത്തുന്നത്. ഫലത്തിൽ സംഭവിക്കുന്നത് മാർക്സിസം മനസിലാക്കാൻ ആഗ്രഹിക്കുന്നവരെയും തടയുന്നു എന്നതാണ്.
//
"പരിത സ്ഥിതി മനുഷ്യന്റെ ബോധത്തെയാണ്; ബോധം പരിതഃസ്ഥിതിയെയല്ല നിർണയിക്കുക" എന്നത് നേരിൽ പറഞ്ഞാൽ പോലും കേൾക്കുന്നവർക്ക് മനസിലാകാത്ത കാര്യങ്ങൾ ആണ്. അതൊക്കെയാണ് കാറൽ മാർക്സിനെ മഹാൻ ആക്കിയത്. ഫ്രെഡറിക് എൻഗല്സ് മാര്ക്സിനെക്കുറിച്ചു പറഞ്ഞത് "അദ്ദേഹം മറ്റാരെയുംകാൾ വളരെ ഉയരത്തിൽ നിന്നും വളരെ ദൂരേക്ക് കണ്ടു" എന്നാണ്. വർഗ വൈരുധ്യങ്ങളുടെ കണ്ടെത്തൽ പോലും അത്യന്തം ഗഹനമാണ്. കാരണം ധനം ഉള്ളത് കൊണ്ടുമാത്രം ആരും മോശമോ ധനം ഇല്ലാത്തതു കൊണ്ട് ആരെങ്കിലും നല്ലതോ ആകുന്നില്ല. എന്നാൽ പ്രാചീന കാലം മുതൽ തന്നെ തിന്മയുടെ ശക്തികൾ പ്രബലരായി നിലകൊള്ളുന്നുമുണ്ട്. അവരുടെ ശക്തി സമ്പത്ത് ആണ് താനും. രാജാവ് ആയിരുന്നു ശ്രി.ബുദ്ധൻ. അദ്ദേഹം ഭൗതിക വാദിയും മനുഷ്യ സ്നേഹിയും മനുഷ്യന്റെ അത്യാർത്തിയാണ് എല്ലാ ദുഃഖങ്ങളുടെയും കാരണം എന്ന് കണ്ടെത്തിയിരുന്നു. സോക്രടീസിന് വിഷം കൊടുത്ത് കൊന്നതിന്റെ കാരണം അദ്ദേഹം സത്യത്തിനായി നിലകൊണ്ടു എന്നതിനാണ്. യേശുക്രിസ്തുവിന് കുരിശ് മരണം വിധിച്ചത് സമ്പത്തിനോടുള്ള ആർത്തിയെ എതിർത്തതിനും കപട പുരോഹിതർക്കെതിരായി നിലകൊണ്ടതിനും ആയിരുന്നു.
//
ചാൾസ് ഡാർവിന്റെ "പരിണാമ സിദ്ധാന്തവും" ലൂയീസ് എച്ച് മോർഗന്റെ "നരവംശ ശാസ്ത്ര പഠനങ്ങളും" അംഗീകരിക്കുന്ന മാർക്സിസത്തിന് രാജവാഴ്ചയിൽ "രാജാവിൽ മാത്രം" നിക്ഷിപ്തമായിരുന്ന രാജ്യത്തിൽന്റെ രാഷ്ട്രീയ അധികാരം ഒരോ പൗരനിലേക്കുമായി മാറുന്ന "ജനാധിപത്യം" അംഗീകരിക്കാതിരിക്കാനാവില്ല. ജാതി-മത വ്യത്യാസം ഇല്ലാതെ എല്ലാവരും "മനുഷ്യർ" ആയികാണുന്നു എന്നതാണ് ജനാധിപത്യത്തിന്റെ മഹത്വം. "ജനങ്ങൾ; ജനങ്ങളാൽ; ജനങ്ങൾക്ക് വേണ്ടി" എന്നതാണ് യഥാർത്ഥ ജനാധിപത്യം. ഏതെങ്കിലും ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ യഥാർത്ഥ ജനാധിപത്യം അംഗീകരിക്കുന്നിലെങ്കിൽ അതിന്റെ ഉത്തരവാദിത്തം അവർക്ക്‌ മാത്രമാണ്. ജനാധിപത്യത്തെ പണത്തിന്റെയും ജാതി-മത ശക്തികളുടേയും ആധിപത്യം അല്ലാതാക്കിമാറ്റുക എന്നതാണ് തൊഴിലാളിവർഗ്ഗത്തിൽ അർപ്പിതമായതിട്ടുള്ള കടമ. സമസ്ത മേഖലകളിലും കഠിനാദ്ധ്വാനം വഴി രാജ്യത്തിന്റെ സമ്പത്ത് ഉത്പാദിപ്പിക്കുന്ന തൊഴിലാളി വർഗ്ഗത്തിന് മാത്രമേ ആ ചുമതല നിർവഹിക്കാൻ ആവുകയുള്ളൂ. തൊഴിലിന്റെയും തൊഴിലാളിയുടെയും മഹത്വം അംഗീകരിക്കുന്ന സോഷ്യലിസത്തോടൊപ്പം മാത്രമേ യഥാർത്ഥ ജനാധിപത്യം - ജനകീയ ജനാധിപത്യം നേടാൻ ആവുകയുള്ളൂ.
//
1917 ൽ ഒന്നാം ലോക യുദ്ധത്തിന്റെ സമയത്ത് റഷ്യയുടെ ട്സാർ ചക്രവർത്തിയുടെ സേന ജർമ്മനിയുമായി യുദ്ധത്തിൽ ആയിരുന്ന സമയത്താണ് മഹാനായ ലെനിൻ റഷ്യയിൽ വിപ്ലവം നടത്തുന്നതിന് ഏറ്റവും ഉചിതമായ സമയമായി കണ്ടെത്തിയത്. സാധാരണ ഗതിയിൽ രാജ്യം ശത്രുരാജ്യവുമായി യുദ്ധത്തിൽ ഏർപ്പെടുമ്പോൾ രാജ്യത്തെ സേവിക്കണം എന്നാണ് വിപ്ലവമനസ് ഇല്ലാത്ത ഏതൊരാളും തീരുമാനിക്കുക. എന്നാൽ അന്ന് ലെനിൻ എടുത്ത തീരുമാനം ഏറ്റവും ശരി ആയിരുന്നു എന്നാണ് പിന്നീട് ലോകമാകെ ഉണ്ടായ സംഭവ വികാസങ്ങൾ തെളിയിച്ചത്. രണ്ടാം ലോക യുദ്ധത്തിൽ ജർമനിയെ ദയനീയമായി പരാജയ പ്പെടുത്തുന്നതിനും ലോകമൊട്ടാകെ ജനാധിപത്യത്തിന്റെ ശുദ്ധ വായു ഉണ്ടാകുന്നതിനും അന്നത്തെ ലെനിന്റെ തീരുമാനം ഇടവരുത്തി.
//
സോഷ്യലിസ്റ്റ് രാജ്യമായ ചൈനയോട് അമേരിക്ക ഉൾപ്പെടെയുള്ള മുതലാളിത്ത രാജ്യങ്ങൾ സ്വീകരിക്കുന്ന ശത്രുതാ നിലപാടിന്റെ അല്ലെങ്കിൽ വെനിസ്വലയോട് അമേരിക്ക പ്രയോഗിക്കുന്ന ഉപരോധത്തിന്റെ ഭാഗം തന്നെയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനോട് എല്ലാ ബൂർഷ്വാ പാർട്ടികളും അവരുടെ പത്ര മാധ്യമങ്ങളും സ്വീകരിക്കുന്ന ഒടുങ്ങാത്ത ശത്രുതയുടെ കാരണം എന്നത് കേരളത്തിലേയോ ഇൻഡ്യ യൊട്ടാകെയുള്ള കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് മനസിലാവില്ല. കാരണം അവർക്ക് വർഗ സമരം ഏത് വർഗ്ഗങ്ങൾ തമ്മിലാണ് എന്നതും മനസിലായിട്ടില്ല. അതിനെയൊക്കെ നേരിടാനുള്ള തൊഴിലാളി വർഗ്ഗത്തിന്റെ പോരാട്ടം ആണ് സമ്പന്ന വർഗങ്ങളുടെ സാമ്പത്തിക ആധിപത്യം ഇല്ലാതാക്കുന്നതിനും സോഷ്യലിസം സ്ഥാപിക്കുന്നതിനുമുള്ള പോരാട്ടം എന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ നേതൃത്വങ്ങളെ ബോധ്യപ്പെടുത്തുക അസാധ്യമായ കാര്യമാണ്. കാരണം മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് മാർക്സിസ്റ്റ് വിരുദ്ധ നിലപാടാണ് എന്നത് ഉൾകൊള്ളാൻ തയ്യാറല്ല.
//
മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ അതിന്റെ ഭാഗമായ എല്ലാ ഘടകങ്ങളും തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾക്ക് എതിരായി പ്രവർത്തിക്കും. അതാണ് എല്ലാ ബൂർഷ്വാ മാധ്യമങ്ങളും എല്ലാ വർഗീയ വാദികളും ഇടതുപക്ഷത്തിന് എതിരായ നിലപാട് സ്വീകരിക്കുന്നത്. പാവപ്പെട്ടവന് "വിദ്യാഭ്യാസം പാടില്ല"; അവർക്കായി വിദ്യാലങ്ങൾ പാടില്ല തുടങ്ങിയ ചൂഷക വർഗ്ഗങ്ങളുടെ നിലപാട് അവർ അവരുടെ വർഗ വാഴ്ചക്കായി ഉണ്ടാക്കിവച്ചിട്ടുള്ള എല്ലാ നിയമങ്ങളും എല്ലാ അന്ധവിശ്വാസങ്ങളും എക്കാലത്തേക്കും നിലനിൽക്കണം എന്നുള്ളത് കൊണ്ടാണ്.
//
അവരുടെ ആധിപത്യം കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിച്ചാൽ ഒരു നിമിഷം പോലും ഉപരിഘടന ( തൊഴിലാളി വർഗഭരണം ) ഉണ്ടാവില്ല.. ഇപ്പോൾ ഹിന്ദുത്വവാദികളെ പരാജയപ്പെടുത്തി ഇന്ത്യയുടെ ഭരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഏൽപ്പിക്കാൻ രണ്ട് കമ്മ്യൂണിസ്റ്റു പാർട്ടികളും തയാറെടുത്തിരിക്കുകയാണ്. എന്നാൽ കോൺഗ്രസിന്റെ നിലപാട് കേരളത്തിൽ നിലനിൽക്കുന്ന ഇടതുപക്ഷ ഭരണം കൂടി എങ്ങനെയും ഇല്ലാതാക്കാൽ മാത്രം.
ഒരു കെട്ടിടത്തിന്റെ അടിത്തറ ഉറപ്പുളളതാണെങ്കിൽ മാത്രമേ കെട്ടിടം നിലനിൽക്കുകയുള്ളൂ. അടിത്തറ ദുർബലമാണെങ്കിൽ കെട്ടിടംനിലനിൽക്കില്ല. ഇത് സാമൂഹ്യവ്യവസ്ഥ യുമായി ബന്ധിപ്പിക്കുകയാണ് മാർക്സ് ചെയ്യുന്നത്. രാജവാഴ്ചക്കാലത്ത് രാജാവിനെ നിലനിർത്തിയിരുന്നത് ഫ്യൂഡൽ പ്രഭുക്കളാണ്. അവർക്ക്‌ സ്വന്തമായ വളരെ വലിയ അളവിൽ ഭൂമിയും അവിടെ കരം പിരിക്കുന്നത്തിനുള്ള അധികാരവും ഉണ്ടായിരിക്കും. നാടുവാഴികൾ എന്നും ഇവർ അറിയപ്പെട്ടിരുന്നു. സ്വന്തമായ സൈന്യവും വധശിക്ഷ വരെ വിധിക്കാനുള്ള അധികാരങ്ങളും ഉണ്ടായിരുന്നു. അവർ രാജാവിന് പിരിക്കുന്ന കാരത്തിന്റെ വിഹിതം കൊടുക്കണം. ആവശ്യമുള്ളപ്പോൾ സൈന്യത്തേയും വിട്ടുകൊടുക്കണം. അവരുടെ നിലനിൽപ്പ് ഉറപ്പുവരുത്തുന്ന തിനുള്ളവ ആയിരുന്നു രാജവാഴ്ചക്കാലത്തെ എല്ലാ നിയമങ്ങളും. രാജാവിനെ സംരക്ഷിച്ചുനിർത്തിയിരുന്നത് അവരാണ്. കാലം മാറിയപ്പോൾ രാജവാഴ്ച ഇല്ലാതായി. പഴയ പ്രഭുക്കന്മാർ മുതലാളിമാർ ആയിമാറി. എന്നാൽ രാജാവിന് പകരം അവർക്ക് സംരക്ഷണം കൊടുക്കുന്നവരെ അവർ സഹായിക്കും. അതിന്‌ അവരുടെ നിയന്ത്രണത്തിൽ രാഷ്ട്രീയപാർട്ടികൾ രൂപീകരിച്ചു.
//
ഏത് രാജ്യത്ത് പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കും അതത് രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യങ്ങൾക്ക് അനുസരിച്ചു് മാത്രമേ പ്രവർത്തിക്കാൻ ആവുകയുള്ളു. ഇന്ത്യയിലാകട്ടെ ഇന്ത്യൻ ജനത അഞ്ചിൽ നാല് ഭൂരിപക്ഷത്തിൽ ഇന്ത്യൻ പാർലമെന്റിൽ അംഗീകരിച്ചതും ഇന്ത്യൻ ഭരണ ഘടനയുടെ ഭാഗമായിട്ടുള്ളതുമാണ് ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം ആയിരിക്കും എന്നത്. സോഷ്യലിസം ഏത് രൂപത്തിൽ ആയിരിക്കണം എന്നത് ഇന്ത്യൻ ജനതയ്ക്ക് തീരുമാനിക്കാനും ആകുന്നതാണ്. അത് പ്രാവർത്തികമാക്കുക എന്ന ഉത്തരവാദിത്തമാണ് ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടത്. ഇൻഡ്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ലക്‌ഷ്യം അംഗീകരിക്കുമ്പോൾ മാത്രമേ "മാർക്സിസം" എന്ന തത്വശാസ്ത്രത്തിന് പ്രവർത്തിക്കാൻ ആവുകയുള്ളൂ. അപ്പോൾ സംരക്ഷിക്കപ്പെടുന്നത് യഥാർത്ഥത്തിൽ പണിയെടുക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും താത്പ്പര്യങ്ങളെന്നത്കൊണ്ട് അവരാകെ അതോടൊപ്പം ഉണ്ടാകും. അതാണ് പഴയ റഷ്യയിൽ സംഭവിച്ചതും ഒന്നും രണ്ടും മഹായുദ്ധങ്ങളിൽ സോവിയറ്റ് ജനതയുടെ വിജയത്തിന് കാരണമാക്കിയതും. ആധുനിക പാർലമെന്ററി ജനാധിപത്യത്തിന് പോലും സഹായമായി മാറിയ മാർക്സിസം എന്ന തത്വ ശാസ്ത്രം ഇന്ത്യയിലും അതിന്റെ കരുത്ത് കാണിക്കുക തന്നെ ചെയ്യും.അവിടെ മഹാനായ കാറൽ മാർക്സിന്റെ വാക്കുകൾ പ്രാവർത്തികമാവുകയാണ്.
- "ഇവിടെ എല്ലാ സംശയങ്ങളും ഉപേക്ഷിക്കപ്പെടേണ്ടതാണ്; എല്ലാ ചുണകെട്ട ചിന്തകളും നശിക്കേണ്ടതാണ്".
//
ജനാധിപത്യത്തിൽ ജനങ്ങൾക്ക് വോട്ട് ചെയ്യുകയോ ചെയ്യാതിരിക്കുകയോ മാത്രമേ നിർവാഹമുള്ളൂ. രാഷ്ട്രീയ പാർട്ടികൾ എങ്ങനെ പ്രവർത്തിക്കണം; അവരുടെ പ്രവർത്തനങ്ങൾ എന്തൊക്കെ ആയിരിക്കണം എന്നൊന്നും നിയന്ത്രിക്കാൻ അവർക്ക് ആവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാർക്സിസവും സോഷ്യലിസവും ഉപേക്ഷിച്ച് മുതലാളിത്തം വളർത്താൻ തീരുമാനിച്ചാൽ അല്ലെങ്കിൽ ഒരുണകാരണവശാലും തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുകയില്ല എന്ന് തീരുമാനിച്ചാൽ ജനങ്ങൾ നിസ്സഹായരാണ്. ഇന്ത്യയിൽ ഭരണ ഘടന തന്നെ സോഷ്യലിസവും അംഗീകരിക്കുന്നതാണ്. അതും അംഗീകരിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരുക്കമല്ല. സ്വാതന്ത്രിയാനന്തര ഭാരതത്തിൽ ജനങ്ങൾ വളരെ വലിയ വിശ്വാസം അർപ്പിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ആയിരുന്നു. ജവഹർലാൽ നെഹ്രുവിന്റെ പൊതുമേഖലാ അനുകൂല നിലപാടുകളെ അവർ സ്വാഗതം ചെയ്തു. ഇന്ദിരഗാന്ധിയുടെ നേതൃത്വത്തിൽ ബാങ്കുകളും പെട്രോൾ കമ്പനികളും ദേശസാത്ക്കരിക്കുകയും ഭരണ ഘടന തന്നെ "സോഷ്യലിസം" അംഗീകരിക്കുന്നതും ആയപ്പോൾ അഞ്ചിൽ നാല് ഭൂരിപക്ഷം ആണ് അവർ ഇന്ത്യൻ പാർലമെന്റിൽ കോൺഗ്രസിന് നൽകിയത്. എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തികച്ചും സോഷ്യലിസ്റ്റ് വിരുദ്ധവും അഴിമതി - കോഴ - കുംഭകോണങ്ങളുടെ പെരുമഴ ആയി മാറിയപ്പോൾ ജനങ്ങൾക്ക് അവരെ ഇന്ത്യയുടെ ഭരണത്തിൽ നിന്നും ഒഴിവാക്കുക മാത്രമേ ചെയ്യാൻ ആവുമായിരുന്നുള്ളു. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ തികച്ചും സോഷ്യലിസ്റ്റ് വിരുദ്ധവും മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ച എന്ന നിലപാട് സ്വീകരിച്ചാൽ ജനങ്ങൾക്കും വോട്ട് ചെയ്യുകയില്ല എന്ന് തീരുമാനിക്കാൻ മാത്രമേ ആവുകയുള്ളൂ. അതാണ് ബംഗാൾ സംസ്ഥാന അസംബ്ലിയിലേക്ക് 1977 ൽ വളരെ വലിയ ഭൂരിപക്ഷം നൽകിയത് അവിടെ അവർ ഭരിക്കാൻ പാടില്ല എന്ന നിലപാടിലേക്ക് മാറിയത്. കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്കും മാർക്സിസം എന്താണെന്നോ ജനാധിപത്യം എന്താണെന്നോ അറിയില്ല എങ്കിൽ വോട്ട് ചെയ്യാതിരിക്കുക മാത്രമേ ജനങ്ങൾക്ക് ആവുകയുള്ളൂ. ബംഗാളിൽ അവർ കണ്ടെത്തിയ പരിഹാരമാകട്ടെ ഇന്ത്യൻ ജനത തന്നെ അധികാരത്തിൽ നിന്നും ഒഴിവാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൂടെ കൂടുന്നതിനും.
//
ഇൻഡ്യൻ മുതലാളിത്തം എത്റമാത്റം വളർന്നു എന്നും പാർട്ടിയുടെ സ്ഥിതി 1950 കാലത്തേതിൽ നിന്നും എത്രമാത്റം താഴേക്ക് പോയി എന്നും ആരെയും ബോധ്യപ്പെടുത്താൻ ആവില്ല. 1952 മുപ്പത്തിരണ്ട് കമ്മ്യൂണിസ്റ്റ് പാർലമെന്റ് അംഗങ്ങൾ ആണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ സ്ഥിതി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. തെരെഞ്ഞെടുപ്പ് ഫലങ്ങളുടെ ഉത്തരവാദിത്തം സിപിഐ(എം) പോളിറ്റ് ബ്യൂറോക്ക്‌ മാത്റം ആയിരിക്കും. എന്ത് ചെയ്താലും ജനാധിപത്യത്തിൽ ജനങ്ങൾ വോട്ടു ചെയ്തുകൊള്ളും എന്ന് കരുതരുത്. ബംഗാളിൽ 1977 ൽ സിപിഐ (എം) ന് മാത്റമായി വളരെ വലിയ ഭൂരിപക്ഷം നൽകിയത് എന്തും ചെയ്യാനുള്ള വോട്ടുകളാണ് എന്നാണ് കരുതിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുന്നത് "മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ചക്ക് ആയിരിക്കും" എന്നാണ് കരുതിയത്. അവിടെ കേരളത്തിലേത് പോലുള്ള ഭൂ പരിഷ്‌ക്കരണം പോലും ആവശ്യമില്ല എന്നാണ് തീരുമാനിച്ചത്. 9127 കൃഷിക്കാരിൽ നിന്നും ഒരു ലക്ഷത്തോളം ഏക്കർ കൃഷി ഭൂമിയാണ് പിടിച്ചെടുത്ത്‌ ടാറ്റയ്ക്ക് കൊടുത്തത്. പോളിറ്റ് ബ്യൂറോ വീണ്ടും വീണ്ടും കൂടി അവയൊക്കെ ശരിയായിരുന്നു എന്ന് മാത്റം തീരുമാനിച്ചുകൊണ്ടിരിക്കും. വീണ്ടും ഭരണം കിട്ടിയാലും അവിടേയും ഇന്ത്യ ഒട്ടാകെയും അത് തന്നെ തുടരും എന്നാണ് പാർട്ടി പരിപാടി ഒരുകാരണ വശാലും മാറ്റേണ്ടതില്ല എന്ന തീരുമാനത്തിന്റെ അടിസ്ഥാനം. ജനങ്ങൾക്ക് വോട്ടു ചെയ്യാതിരിക്കുക എന്നല്ലാതെ പാർട്ടി നേതൃത്വത്തെ തിരുത്താൻ മറ്റ്‌ യാതൊരു വഴികളും ഇല്ല എന്നതും മനസിലാക്കുക.
//
"മുതലാളിത്തം" എന്താണ് എന്ന് പാർട്ടി മനസിലാക്കിയില്ലെങ്കിലും ഭൂമിയിൽ ഒരു കാരണ വശാലും സോഷ്യലിസ്റ്റ് ആശയഗതി ഉണ്ടാകാൻ പാടില്ല എന്നതിൽ കോൺഗ്രസും ബിജെപിയും ഒരേ മനസാണ്. കോൺഗ്രസ് ആകട്ടെ ഇന്ത്യയിൽ ഒരുകാരണ വശാലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിലനിൽക്കാൻ പാടില്ല എന്ന നിലപാടിലും. സഖാക്കൾക്ക്‌ ആർക്കും കാര്യങ്ങൾ പിടി കിട്ടുന്നില്ല എന്നത് നൂറ്റിമുപ്പത്തിയഞ്ചു കോടിയിലധികം ജനങ്ങളെയാണ് ബാധിയ്ക്കുന്നത്‌ എന്നും സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിച്ചാൽ ഇന്ത്യൻ ജനതയുടെ ബഹുഭൂരിപക്ഷവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തോടൊപ്പം അണിനിരക്കും എന്നും ഇന്ത്യൻ ജനതയെ രക്ഷിക്കാൻ കഴിയുന്നത് സിപിഐ(എം) ന് മാത്റം ആണെന്നത് സഖാക്കൾ കണക്കിലെടുക്കണം എന്നും അഭ്യർത്ഥിക്കുന്നു.
.
ഇന്ത്യയിൽ ഫെഡറൽ സംവിധാനത്തിൽ "പരമാധികാരം" കേന്ദ്ര ഗവൺമെന്റിൽ നിക്ഷിപ്തമാണെന്നതും തൊഴിലാളിവർഗ്ഗത്തേയും പണിയെടുക്കുന്ന ജനവിഭാഗങ്ങളെയും അടിച്ചമർത്തുന്ന ചൂഷക വർഗ്ഗങ്ങളുടെ മർദ്ദനോപകാരണമായ "ഭരണകൂടം " തൊഴിലാളി വർഗത്തിന്റേതാകണം എന്ന നിലപാട് സിപിഐ(എം) ഉൾപ്പെടെയുള്ള ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾ അംഗീകരിക്കാൻ ഒരുക്കമല്ല എന്നതാണ് അടിസ്ഥാന പ്രശ്നം. അതിനവർ പറയുന്ന ന്യായം "ജനാധിപത്യ" ത്തിൽ സോഷ്യലിസം സാധ്യമല്ല എന്നതാണ്. എന്താണ് "ജനാധിപത്യം" എന്ന് മനസിലാക്കിയിട്ടില്ല എന്നതാണ് യഥാർത്ഥ വിഷയം. രാജ വാഴ്ചയിൽ നിന്നും "അധികാരം" ജനങ്ങളിലേക്ക് മാറിയെന്നത് ഉൾകൊള്ളാൻ അവർക്ക് കഴിയുന്നില്ല. ദയനീയമായ ചിന്താശേഷി തന്നെയാണിവിടെ പ്രശ്നം.
//28 11 2022//

 

 

 

 

 

 

 

 

 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ