2014 ഒക്‌ടോബർ 16, വ്യാഴാഴ്‌ച

61."സോഷ്യലിസ്റ്റ് സമ്പദ് ഘടനയും ജനകീയ ജനാധിപത്യവും"

61."സോഷ്യലിസ്റ്റ് സമ്പദ് ഘടനയും ജനകീയ ജനാധിപത്യവും." (ഒരു അഭിപ്രായം മാത്റം)
..........എന്ന "പരിപാടി" അന്ഗീകരിച്ചാൽ ഇൻഡ്യയിൽ ഇൻഡ്യൻ രീതിയിൽ ആകും പ്റാവർത്തികമാവുക. ഒരോ ജീവ ജാലങ്ങൾക്കും പ്രകൃതി സഹജമായ നിലനില്ക്കാനും വളരാനുമുള്ള വ്യഗ്രത സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ഒരോ വ്യക്തിക്കും അനുവദിക്കണം. അത് സമൂഹത്തിനു ഗുണകരമായ രീതിയിൽ മാറ്റിയെടുക്കണം. ചരിത്രത്തിൽ ഒരു മഹാ സംഭവം ആയിരുന്ന പഴയ സോവിയറ്റ് യൂണിയൻ ഇല്ലാതായതിൽ ഇപ്രകാരം ഒരു വീക്ഷണം ഇല്ലാതിരുന്നതും ഒരു കാരണമാണ്. അവിടെ ഇപ്പോഴും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ജനങ്ങൾ വോട്ട് ചെയ്യുന്നില്ല എന്നതും നാം കാണണം. സ്വാർത്ഥതയുടെ ഏറ്റവും ഉയർന്ന രൂപമാണ് സമൂഹത്തിനു അപകടകരമായ രീതിയിൽ മാറുന്ന മുതലാളിത്തം. രാജ്യത്തെ ജനങ്ങളുടെ താല്പര്യം കണക്കിലെടുക്കാതെ ജനങ്ങൾക്കാകെ അവകാശപെട്ട എല്ലാ മേഘലകളിലും പെടുന്ന പ്കൃറതിസമ്പത്ത് തട്ടിയെടുത്ത് മൂലധന ശക്തികൾ തടിച്ച് കൊഴുക്കുന്ന രീതിയാണ് മുതലാളിത്തത്തിൽ സംഭവിക്കുക.
.
. .മുതലാളിത്തം ഒരു വ്യവസ്ഥിതി എന്ന രീതിയിൽ അംഗീകരിക്കുന്നതും സോഷ്യലിസത്തിന്റെ ഭാഗമായി സ്വകാര്യ മേഖല കൂടി അനുവദിക്കുന്നതും ഒന്നല്ല; രണ്ടു തന്നെയാണ്. മുതലാളിത്തം ഒരു വ്യവസ്ഥ എന്ന നിലയിൽ അംഗീകരിക്കുകയാണ് നാം ഇപ്പോൾ ചെയ്യുന്നത്. എന്നാൽ ചൈന അങ്ങനെയല്ല. നിയന്ത്രിതമായ രീതിയിൽ സ്വകാര്യ മേഖലയും അനുവദിക്കുന്നു. പ്റകൃതി സഹജമായ സ്വാർത്ഥത; നിലനില്ക്കാനും വളരാനുമുള്ള ഒരോരുത്തരുടെയും താല്പ്പര്യം അനുവദിച്ചു കൊടുക്കുമ്പോൾ അത് അവരുടെ ആഗ്രഹമനുസരിച്ച് മുന്നേറുന്നതിനും അത് സമൂഹത്തിന്റെ ആകെയുള്ള വളർച്ചയ്ക്ക് ഇടയാക്കുകയും ചെയ്യും. ഒരോരുതരിലും ഉള്ള നൈസർഗികമായ കഴിവുകൾ കണ്ടെത്താൻ ഇത് സഹായിക്കുമെന്നതാണ് ഇതുകൊണ്ടുള്ള ഒരു വലിയ മെച്ചം. പക്ഷെ പ്രകൃതി ഒന്നിനെയും ഒരു പരിധിയിൽ കൂടുതൽ വളരാൻ അനുവദിക്കുന്നില്ല എന്ന വസ്തുതയും നാം കണക്കിലെടുക്കണം. എന്നാൽ ഇപ്രകാരം അനുവദിച്ചാലും രാജ്യത്തിന് ആകെയുള്ള വളർച്ചയ്ക്ക് സോഷ്യലിസ്റ്റ് പ്ലാനിങ്ങിൽ രാഷ്ട്രം ആകെ കണക്കിലെടുത്തുള്ള പദ്ധതികൾ കൂടിയേ കഴിയു. സമൂഹത്തിലെ ഒരോരുതരും ഓർക്കേണ്ടത് ആർക്കും ഒരു കാര്യ.വും മറ്റുള്ളവയുടെ സഹായം ഇല്ലാതെ അവരവർക്ക് തന്നെ നിർവഹിക്കാൻ ആവില്ല എന്ന വസ്തുതയാണ്. ഇത് അടിസ്ഥാനപരമായ ഒരു സോഷ്യലിസ്റ്റ് വീക്ഷണമാണ്.
.
. .മാർക്സ് ചൂണ്ടി കാണിക്കുന്നത് "ചരക്ക് " രൂപം കൊള്ളുന്നത്‌ പ്രത്യക്ഷമായും പരോക്ഷമായും ഉള്ള അദ്ധ്വാന ശക്തികളുടെ കൂടി ചേരലിലൂടെയാണ് എന്നാണ്. ഇത് അല്പം കൂടി വിശകലനം ചെയ്‌താൽ ഏത് ചരക്കും അടുത്ത ഘട്ടത്തിൽ അസംസ്കൃത വസ്തു ആയി മാറുന്നു എന്നു കാണാം. സമസ്ഥ മേഘലകളിലും തൊഴിലാളി വർഗ്ഗത്തിന്റെ അദ്ധ്വാന ശക്തിയിലൂടെയാണ് ചരക്ക് രൂപം കൊള്ളുന്നത്‌. എന്നാൽ മുതലാളിത്തത്തിൽ തൊഴിലാളിക്ക് സ്വന്തം അദ്ധ്വാന ശക്തിയുടെ വിലയുടെ ഒരു ഭാഗം മാത്രമാണ് ലഭിക്കുക. അധ്വാന ഫലത്തിന് തൊഴിലാളി അർഹനല്ല. അത് മൂലധന ഉടമയ്ക്ക് ഉള്ളതാണ്. സോഷ്യലിസത്തിൽ മാത്രമേ അധ്വാന ഫലത്തിന് തൊഴിലാളി അർഹാനാവുകയുള്ളു. ഭൂമിയും എണ്ണ-പ്റകൃതി വാതക നിക്ഷേപങ്ങളും എല്ലാ വിഭാഗങ്ങളിലും പെടുന്ന ഖനികളും; പ്റകൃതി സംപതാകെ രാഷ്ട്രത്തിന്റെ സമ്പത്തായി മാറണം . സോഷ്യലിസ്റ്റ് സമ്പത്ത് ഘടനയും ജനകീയ ജനാധിപത്യവും എന്ന പരിപാടി അന്ഗീകരിച്ചാൽ ഭൂമിയും എണ്ണ-പ്റകൃതി വാതക നിക്ഷേപങ്ങളും എല്ലാ വിഭാഗങ്ങളിലും പെടുന്ന ഖനികളും .. രാജ്യത്തെ പ്റകൃതി സംപത്താകെ രാഷ്ട്റതിന്റെതും ജനങ്ങൾക്ക് ആകെ അവകാശപെട്ടതും ആണെന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ എണ്ണ - പ്രകൃതി വാതക നിക്ഷേപങ്ങൾ പൂർണമയും രാഷ്ട്റം ഏറ്റെടുത്ത് പൊതു മേഘലയിൽ ആക്കണം എന്ന് ആവശ്യപെട്ട് പ്റക്ഷോഭം ആരംഭിക്കണം. ആവശ്യമായ പ്റചരണങ്ങളോടെ ഇതിനായി പത്ത് കോടി ഒപ്പ് ശേഖരിക്കണം. നൂറ്റി ഇരുപത്തിയഞ്ച് കോടി ജന സന്ഗ്യ ഉള്ള നമ്മുടെ നാട്ടിൽ പത്തു കോടി ചെറിയ സംഘ്യയാണ്. എന്നാൽ പത്തു കോടിയിൽ ഒരു ഒപ്പ് പോലും കുറയാൻ പാടില്ല. മേലോട്ട് എത്റ വേണമെങ്കിലും കൂടാം. ഒപ്പ് ശേഖരണം ഭവന സന്ദർശനം നടത്തി മാത്റമേ നടത്താൻ പാടുള്ളൂ. വീടുകളിൽ കാര്യങ്ങൾ വിശദീകരിച്ച് ഒപ്പ് ശേഖരിച്ച് ആ വീട്ടിൽ സന്ദർശിച്ചു എന്നതിന്റെ സൂചനയായി ഒരു ചെറിയ കൊടിയും ഏൽപ്പിക്കണം. കൊടി എന്ത് ചെയ്തു എന്ന് പിന്നീട് അനെവ്ഷിക്കേണ്ടതില്ല. ആറ് മാസങ്ങൾ കൊണ്ട് ഈ കാംപെയ്ൻ തീർത്താൽ മതി. ശേഖരിച്ച ഒപ്പ് പത്തു ലക്ഷം പേരുടെ പ്റകടനത്തോടു കൂടി (ദൽഹിയിൽ) രാഷ്ട്രപതിക്ക് സമർപ്പിക്കണം. എന്നാൽ കോണ്ഗ്രസോ ബി.ജെ.പി. യോ ഇത് നടപ്പാക്കികളയും എന്നാരും കരുതേണ്ടതില്ല. അതിന് തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ ഇൻഡ്യയിൽ അധികാരത്തിൽ വരണം. അതിനുള്ള പാത ഒരുക്കുക മാത്രമാണ് നാം ഇതിലൂടെ ഉദ്ദേശിക്കുന്നത്. എന്താണ് സോഷ്യലിസ്റ് ആശയങ്ങൾ എന്ന് ജനങ്ങളോട് പറയുകയാണ് നമ്മുടെ ഉദ്ദേശം. അതായിരിക്കും പ്രധാനമായും ഈ പ്രക്ഷോഭത്തിൽ കൂടി നാം ജനങ്ങളോട് പറയുക. ഈ പരിപാടി കഴിയുമ്പോൾ ഇന്ത്യൻ ജനതയുടെ 30 ശതമാനം പേരെങ്കിലും നമ്മോടൊപ്പം ഉണ്ടാകും.
(October 16; 2014)

2014 ഒക്‌ടോബർ 7, ചൊവ്വാഴ്ച

60. .ജ്യോതിഷം എന്ന വിവരക്കേട് .

                           60.ജ്യോതിഷം എന്ന വിവരക്കേട് .                                                              ശാസ്ത്രം എത്രമാത്രം പുരോഗമിച്ചാലും മനുഷ്യരാശിയെ പുറകോട്ട് ബലമായി പിടിച്ചുവലിക്കുന്ന വിവരക്കേടിന്റെ കോട്ടയാണ് ജ്യോതിഷം എന്ന പേരിൽ അറിയപെടുന്നത്.  ഭൂമിക്ക്  ഗോളാകൃതി ആണെന്നും അത്  സ്വന്തം സാങ്കൽപ്പിക അച്ചുതണ്ടിൽ കറങ്ങികൊണ്ടിരിക്കുകയാണെന്നും അത്  സൂര്യനെ പ്രദക്ഷിണം വയ്ക്കുകയാണെന്നും ചൂണ്ടികാണിച്ച ബ്രൂണോ എന്ന ശാസ്ത്രന്ജനെ മതം ജീവനോടെ ദഹിപ്പിച്ചു. ഗലീലിയൊയെയും കോപ്പെർ നിക്കസിനെയും ക്രൂരമായി പീഡിപ്പിച്ചു.  എന്നാൽ ആ മതം ഇപ്പോൾ ശാസ്ത്രം അംഗീകരിക്കുന്നു. എന്നാൽ ഇപ്പോഴും നമ്മുടെ ജ്യോതിഷം ഭൂമി പരന്നതാണെന്നും സൂര്യനും ചന്ദ്രനും ഗ്രഹങ്ങളാണെന്നും അവ ഭൂമിയെയാണ് പ്രദക്ഷിണം വൈക്കുന്നത് എന്നുമുള്ള  നിലപാടിലാണ്. ഭൂമിയെക്കാൾ പതിമൂന്നുലക്ഷം മടങ്ങ്‌  വലിപ്പവും ലക്ഷക്കണക്കിന്‌ ഡിഗ്രി സെൽഷ്യസിൽ കത്തിജ്വലിച്ചു--കൊണ്ടിരിക്കുന്നതുമായ സൂര്യൻ ജ്യോതിഷത്തിന് നക്ഷത്രമല്ല; ഗ്രഹമാണ്; അത് ഭൂമിയെയാണ് ഭ്രമണം ചെയ്യുന്നത്. ഇനിയും ഭൂൂമിയാണ് സൂൂര്യനെ പ്രദക്ഷിണം വയ്ക്കുന്നത് എന്ന് അന്ഗീകരിക്കുകയാനെങ്കിൽ പന്ത്രണ്ട് രാശികളിലായി 27 നക്ഷത്രങ്ങൾ മാത്രം കണ്ടാൽ മതിയോ? അശ്വതി മുതൽ രേവതി വരെ 27 നാളുകൾ (നക്ഷത്രങ്ങൾ) ആണ്  ജ്യോതിഷതിനുള്ളത്. രാശി മാറി മാറി വരുമ്പോൾ നക്ഷത്രങ്ങളും മാറി മാറി ഉണ്ടാകേണ്ടതല്ലേ?ഇനിയും ഭൂമി അതിവേഗം ഭ്രമണം ചെയ്യുന്നതുകൊണ്ട്  ഭൂമിക്കാകെ ബാധകമായ ഒരു സെക്കണ്ട്  സമയം പോലും ഉണ്ടാവുകയില്ല.  24 മണിക്കൂർ കൊണ്ട് ഭൂമി ഒരു പ്രാവശ്യം ഭ്രമണം ചെയ്തിരിക്കും. അപ്പോൾ  ഏതെങ്കിലും ഒരു സ്ഥലത്തെ സമയം കണക്കാക്കുന്നത് അർഥശൂന്യമല്ലേ?  ഇനിയും  ഒരു ശിശു യഥാർഥത്തിൽ ജനീക്കുന്നത്  മാതാവിന്റെ ഗർഭാശയതിലാണ്. ആ സമയം ആർക്കും നിർണയിക്കാനാവില്ല. മാതാവ് പ്രസവിക്കുന്ന സമയം അല്ല കണക്കിലെടുക്കേണ്ടത്.  ഇനിയും ചില നാളുകളിൽ ജനിച്ചാൽ വളരെ അപകടം ആണ്. പൂരാടം നക്ഷത്രവും ധനു ലഗ്നവും ചന്ദ്ര രാശി ലഗ്നമായി വന്നാൽ അവൻ/അവൾ പിതാവിനെ കൊല്ലും. നിസ്സഹായനായ പാവം കുഞ്ഞ്  ജനിക്കുന്നത് മുതൽ എല്ലാവരുടെയും കുറ്റപെടുതലുകൾ കേൾക്കാൻ തുടങ്ങും. വിവരക്കേട്‌  മാത്രം അല്ല; വളരെ അപകട കാരികൂടിയാണ് ജ്യോതിഷം.   വിവാഹ ആവശ്യത്തിന് വേണ്ടി ആരെങ്കിലും "നിങ്ങൾ ഏത്  നക്ഷത്രത്തിലാണ്  ജനിച്ചത്" എന്ന് ചോദിച്ചാൽ തീർച്ചയായും പറയേണ്ട മറുപടി  "ഞാൻ നക്ഷത്രത്തിലല്ല ജനിച്ചത്; എന്റെ മാതാവിന്റെ ഗർഭാശയത്തിലാണ് " എന്നാണ്.  "ലക്ഷക്കണക്കിന്  ഡിഗ്രി സെൽഷ്യസിൽ കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രത്തിലും ആർക്കും ജനിക്കാൻ ആവില്ല".