2020 ഡിസംബർ 21, തിങ്കളാഴ്‌ച

375. "National assets of the country"

 #socialistindiainmarxistideology

375. "National assets should be the wealth of the country and its benefit should be entitled to all CITIZENS of the country. This should be inscribed in the CONSTITUTION itself".
This should be an ELECTION propaganda, including "SOCIALIST SOCIETY" and when getting majority in Parliament, this can be implemented. Only those political parties having SOCIALISM as agenda can present such slogans in GENERAL ELECTION. In India COMMUNIST MOVEMENTS should present this before Indian Peoples along with social justice of SCIENTIFIC SOCIALISM.
Any political parties can present in GENERAL ELECTIONS and if get majority, that party can implement. Then there are "PEOPLES VERDICT FOR SOCIALISM" AND THEN "PEOPLES" WILL DECIDE TO IMPLEMENT SOCIALISM.
While propagating among peoples, we can say to the peoples about the justification of SOCIALISM on the base of SCIENTIFIC CONCEPT" based on MARXIAN IDEOLOGY, as every commodities are making involving the man power of humanity in total directly or indirectly, as everybody doing anything as a continuation of others work; as such as instruments; raw materials or anything else. To convince this; everybody will take at least one cup of tea; it is only through merging by society in total as the "tea" is coming from "TEA ESTATE" where thousands of workers are engaging. In a cup of TEA, tea is only one item. Even a cup of "tea" wants not only TEA, but even the glass, sugar, milk, water, gas stove, gas etc etc are inevitable parts of tea and each items represents each sector of social life with thousands of common peoples and they also deserves normal life. Denying social justice is against the interest of humanity in total. Actually here, we can see that SOCIALISM is only social justice.
. .Also, through presenting in GENERAL ELECTIONS; every body can express their opinion through their VOTE as they supporting SOCIALISM or not.
.
We should use the CONSTITUTION OF INDIA as a weapon against bourgeois as before Article 14 of it,. everybody are equals, but bourgeois are trying to neglect and overcome it. And Art. 19, freedom of opinion and Art. 51A(h) (SCIENTIFIC TEMPER) also will become torture on bourgeois because these are the merit and contribution of Dr BR Ambedkar, and also BJP deadly against these contents. So, our fight to protect the contents of Constitution also as weapon. Nobody considering the situation of India, before 1947 and after our present CONSTITUTION. The contents of Party Program (PROMOTING CAPITALISM) is only our burden. So, till changing it, we should have ignore the contents "promoting capitalism".
.
Without scientific concept, it is impossible to provide natural justice among the CITIZENS of the country unless nobody can prevent the anti humanist concept of MANUSMRUTHI which is a heavy burden of Indian history. According to nature, only humanity prevails and the discrimination with different caste and religions are only artificial bifurcations of uncivilised culture of narrow mindedness, which causes only rivalry among peoples. Then everybody can say others, to become a human being in every aspects.
Actually, the landed property system now existing in most part of India, is only a part of history; which was a part of old feudalism (KING'S REGIME). During Kings' regime, the feudal lords had liability to protect the King by rendering soldiers when required and to protect the soldiers, King had entrusted a large portion of land with the land lords and which land is even now, enjoying their predecessors have to be reviewed as Kings' regime only a part of history and now, the period is democracy. In democracy, as the KING became a part of history, "LAND LORDS" also have to be demolished and so the landed property system have to be reviewed. As a general concept, "LAND" must be owned by the COUNTRY, and it must be inscribed as the wealth of the country. But the possession and enjoyment can be decided by the "STATE GOVERNMENT" and can be entrusted with LOCAL GOVERNMENTS (LOCAL BODIES).
//21 12 2020//

2020 ഡിസംബർ 15, ചൊവ്വാഴ്ച

373. വർഗ സമര സിദ്ധാന്തം അംഗീകരിക്കുക തന്നെ വേണം.

            373. വർഗ സമര സിദ്ധാന്തം അംഗീകരിക്കുക തന്നെ വേണം.  

.     . വർഗ ശത്രുക്കളെ അങ്ങനെ കാണാൻ കഴിയാത്തതാണ്  ഇന്ത്യൻ തൊഴിലാളി വർഗം അഭിമുഖീകരിക്കുന്ന  തിരിച്ചടികളുടെ യഥാർത്ഥ കാരണം. വർഗ സമര സിദ്ധാന്തം അംഗീകരിക്കുന്നില്ല എന്നത് തന്നെയാണ് വിഷയം. ചൂഷകരും ചൂഷിതരും തമ്മിലുള്ള വൈരുധ്യമാണ് വർഗ സമരങ്ങളുടെ കാരണം.  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നാൽ ചൂഷക വർഗ്ഗങ്ങളേയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്ന് മനസിലാക്കുന്നില്ല. സാമ്പത്തിക മേധാവിത്വമാണ്  ചൂഷക വർഗങ്ങളുടെ  മേധാവിത്തത്തിന്  കാരണം എന്ന് മനസിലാക്കാതെ 1950 കാലത്ത്   അവരെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത് മാർക്സിസത്തെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതെയാണ്. ഇപ്പോൾ  കേരളത്തിൽ നാം കാണുന്നത് കോൺഗ്രസും ബിജെപിയും അവരുടെ പണവും ഉപയോഗിച്ച് മുഴുവൻ മാധ്യമങ്ങളേയും വിലക്കെടുത്ത്  ഒരു കാരണ വശാലും ഭൂമിയിൽ നന്മ നിലനിൽക്കരുതെന്ന വാശിയോടെയുള്ള ഇടതുപക്ഷത്തിനെതിരായ (സോഷ്യലിസ്റ്റ്  ആശയങ്ങളോടുള്ള)  ആക്രമണമാണ്.  ഇന്ത്യ ഒട്ടാകെ ഇത് ആവർത്തിക്കാൻ ആരും  തയാറാകരുതെന്ന്  വിനീതമായി അപേക്ഷിക്കുന്നു. ഇന്ത്യയിലെ  കമ്മ്യൂണിസ്റ്റു പ്രസ്ഥാനം  കോൺഗ്രസുമായി  ഇന്ത്യ ഒട്ടാകെ ഐക്യം ഉണ്ടാക്കാൻ ആരെങ്കിലും പാർട്ടി കോൺഗ്രസിന്റെ അനുവാദം ഇല്ലാതെ "ധാരണ" ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത്  ഇന്ത്യൻ തൊഴിലാളി വർഗത്തോട് ചെയ്യുന്ന കൊടും വഞ്ചന മാത്രമായിരിക്കും.  വർഗ സമര സിദ്ധാന്തം അംഗീകരിച്ചുകൊണ്ട് ഒരു തൊഴിലാളിവർഗ പ്റസ്ഥാനത്തിന് ചൂഷകവർഗ രാഷ്ട്രീയ നേതൃത്വവും ആയി രാഷ്ട്രീയ സഖ്യം ഉണ്ടാക്കാൻ ആവില്ല.

.    .  .1964 ൽ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിൽ  പിളർപ്പ് ഉണ്ടാകാൻ ഇടയാക്കിയ വിഷയത്തിൽ  അന്നത്തെ നാഷണൽ കൗൺസിലിൽ ബഹു ഭൂരിപക്ഷം ഉണ്ടായിരുന്ന എസ്  എ  ഡാങ്കെയുടെയും മറ്റും കൂടെ ആയിരുന്നില്ല അന്നുണ്ടായിരുന്ന കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലെ ബഹു ഭൂരിപക്ഷവും എന്ന് പിന്നീട് തെളിഞ്ഞതാണ്.  അന്ന് ഡാങ്കെയുടെ കൂടെ ഉണ്ടായിരുന്ന അണികൾ പോലും പിന്നീട്  അപ്രത്യക്ഷമായി.  കോൺഗ്രസിനോട് കൂടെ ചേർന്ന് സി പി ഐ ഭരണം നടത്തിയിട്ടും കേരളത്തിലോ ഇന്ത്യ ഒട്ടാകെയോ തൊഴിലാളി വർഗ്ഗത്തിന്റെയോ സാധാരണ ജനങ്ങളുടെയോ പിന്തുണ ആർജിക്കാൻ അവർക്കായില്ല. അന്ന്  ഡാങ്കെയുടെയും മറ്റും മോഹം കേരളത്തിൽ മാത്റം ഐക്യം ഉണ്ടാക്കാൻ ആയിരുന്നില്ല; ഇന്ത്യ ഒട്ടാകെ ആയിരുന്നു.  എന്നാൽ മാർക്സിസത്തെ കുറിച്ചുള്ള അജ്ഞത മൂലം ഇന്ത്യൻ ചൂഷക വർഗ്ഗങ്ങളുടെ രാഷ്ട്രീയ നേതൃത്വമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് മനസിലാക്കിയില്ല.  ചൂഷക വർഗ്ഗങ്ങൾ ഒരു കാരണ വശാലും തൊഴിലാളിവർഗം  ഒരു രാഷ്ട്രീയ ശക്തി ആകാൻ അനുവദിക്കുകയില്ല എന്നതും കണക്കിലെടുത്തിക്കില്ല. തന്മൂലം ഇന്ത്യൻ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്  ഉണ്ടായ തിരിച്ചടികളെ മേലിലെങ്കിലും കാണാതിരിക്കരുത്.   അന്നുണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പോലും ക്രമേണ ഇല്ലാതാവുകയാണ്. 

.      . മാർക്സിസം തൊഴിലാളി വർഗത്തിനും ലോകത്തിനാകെയും  ചൂണ്ടിക്കാണിക്കുന്ന ഒരു നല്ല സാമൂഹ്യ വ്യവസ്ഥ  (സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ) എന്ന ലക്ഷ്യത്തിനായി  തൊഴിലാളി വർഗ്ഗത്തെയും സാധാരണക്കാരെയും അണി നിരത്തുകയാണ്  ഈ കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ഏറ്റെടുക്കേണ്ട ചുമതല. രാജ വാഴ്ച ഇല്ലാതായിട്ടും ഇന്ത്യയിൽ നിലനിൽക്കുന്ന രാജ വാഴ്ചയുടെ അവശിഷ്ടങ്ങൾ ഇല്ലാതാക്കാൻ സോഷ്യലിസം എന്ന ലക്‌ഷ്യം നേടിയെടുക്കാനുള്ള പോരാട്ടത്തിൽ ഇന്ത്യൻ തൊഴിലാളി വർഗത്തിനും മാർക്സിസം എന്ന തത്വ ശാസ്ത്രത്തിനും കഴിയില്ല എന്ന ധാരണ ആർകെങ്കിലും ഉണ്ടെങ്കിൽ അത്  മാർക്സിസം എന്താണെന്ന്  അറിയാത്തതു കൊണ്ട് മാത്റമാണ്. അവർ ഓർക്കേണ്ടത്  ലെനിന്റെ ഈ വാക്കുകൾ മാത്റമാണ്;...."മാർക്സിസം അജയ്യമാണ്‌;  കാരണം അത് സത്യമാണ്".  തികച്ചും പിന്നോക്ക രാജ്യമായിരുന്ന പഴയ റഷ്യയെ പഴയ "സോവ്യറ്റ്  യൂണിയൻ" ആക്കിയതും രണ്ടാം ലോക മഹാ യുദ്ധത്തിൽ ഗംഭീര വിജയം സോവിയറ്റ് യൂണിയന്  നേടിക്കൊടുത്തതും ലെനിൻ ചൂണ്ടി കാണിച്ച മാർക്സിസം എന്ന തത്വ ശാസ്ത്രത്തിന്റെ ശക്തിയാണ്.  എന്നാൽ ആ സോവിയറ്റ് യൂണിയനെ ഇല്ലാതാക്കിയതും പഴയ സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ്  പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന "ഗോബച്ചേവ്‌"  തന്നെ ആയിരുന്നു എന്നതും നാം ഓർക്കണം. 

.........."വികസനം" എന്നത് ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ തട്ടിപ്പു മാത്റണ്. പച്ചയായ സ്വാർത്ഥത മാത്റമാണ് ഒരോ ബൂർഷ്വാസിയുടേയും ബൂർഷ്വാ രാഷ്ട്രീയക്കാരന്റെയും ജീവിത ലക്‌ഷ്യം. മുതലാളിത്തവും സവാർതതയ്യിൽ മാത്റം അടിസ്ഥാനമായ ഒരു സാമൂഹ്യ വ്യവസ്ഥയാണ്. മാർക്സിസം അടിസ്ഥാനമാക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് ഒരിക്കലും അതുമായി പൊരുത്തപ്പെടാൻ ആവില്ല. "സോഷ്യലിസം" ഒരു രാഷ്ട്രീയ ലക്ഷ്യമായി അംഗീകരിച്ചാൽ സ്വാഭാവികമായി മാർക്സിസം ഒരു പ്രവർത്തന മാർഗരേഖയായി പ്രവർത്തിക്കും. അപ്പോൾ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ സംഭവിക്കുന്ന മാറ്റം ഇപ്പോൾ എനിക്ക് വാക്കുകളിൽ രേഖപ്പെടുത്താൻ ആവില്ല. ഇപ്പോൾ ഉരുവിടുന്ന "വികസനം " മാത്റം ആയിരിക്കില്ല അവിടെ സംഭവിക്കുക എന്ന് മാത്റം സൂചിപ്പിക്കുന്നു. ചൂഷക വർഗ രാഷ്ട്രീയത്തെ രാഷ്ട്രീയമായി നേരിടണമെങ്കിൽ നമ്മുടെ കയ്യിൽ വേണ്ടത് സോഷ്യലിസവും മാർക്സിസവും ആണ്. അതില്ലാത്തിടത്തോളം 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലെ അനുഭവം എപ്പോഴും ഓർത്തിരിക്കേണ്ടതാണ്.

  

2020 ഡിസംബർ 7, തിങ്കളാഴ്‌ച

371. കോൺഗ്രസ് / ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുക.

371. കോൺഗ്രസ് / ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുക.
എന്താണ് കോൺഗ്രസ്; ബിജെപി രാഷ്ട്രീയ പാർട്ടികൾ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതും ഇന്ത്യൻ ജനാധിപത്യത്തിന്റെ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്.
.എവിടെ കോൺഗ്രസുണ്ടോ അവിടെ അഴിമതിയുണ്ട്. എവിടെ അഴിമതിയുണ്ടോ അവിടെ കോൺഗ്രസുണ്ട്. കോൺഗ്രസിന്റെ കൊടിയ അഴിമതി ഭരണമാണ് ഇൻഡ്യയെ ഹിന്ദു വർഗീയ വാദികളുടെ സർവനാശ ഭരണത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അഴിമതികൾക്കെതിരെ നിശബ്ദത പാലിച്ചത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നതിനും ജനങ്ങൾ വഞ്ചിക്കപ്പെടാനും ഇടയായി. റബ്ബർ മേഖല കോൺഗ്രസും ബിജെപി യും ചേർന്ന് തകർത്തു കളഞ്ഞതെകുറിച്ചു ഒരക്ഷരം പോലും പറഞ്ഞില്ല. "പാലാരിവട്ടം പാലം" എന്ന് പറഞ്ഞാൽ എന്താണെന്ന് ഇന്ന് ആരോടും പറയേണ്ടതില്ല. മുതിർന്ന കോൺഗ്രസ് നേതാക്കൾ പൊതു ജീവിതത്തിൽ പുലർത്തുന്ന "കോൺഗ്രസ് സംസ്ക്കാരം" അറിയുന്നവർ "ഓക്കാനത്തോടെ" മാത്റമേ പ്രതികരിക്കുകയുള്ളു. "സോളാർ വൈദ്യുതി നിർമാണവുമായി" ഇറങ്ങി തിരിച്ച ഒരു കോൺഗ്രസ് വനിതക്കുണ്ടായ അനുഭവങ്ങൾ അവരെ കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ പാർല‌മെന്റിലേക്ക് മത്സരിച്ച "വാരാണസി" മണ്ഡലത്തിൽ വരെ പോയി മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലേക്ക് വരെ എത്തിച്ചു. അവയൊന്നും ജനങ്ങൾ ഓർക്കാതിരിക്കാൻ മാധ്യമ വ്യഭിചാരികൾ ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ അതൊന്നും മറക്കാൻ ഇടയാകരുത്.
. . പാർലമെന്റിൽ ബഡ്ജെറ്റ് വിഹിതം ഉൾപ്പെടെയുള്ള ജനങ്ങളുടെ പണമുപയോഗിച് ദീർഘകാലം കൊണ്ട് കെട്ടിപ്പൊക്കിയ റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പാർലമെന്റിൽ പോലും യാതൊരുവിധ ചർച്ചകളും കൂടാതെ ബിജെപി "ഹിന്ദുത്വ" സർക്കാർ കൊള്ളക്കാർ കൊള്ളമുതൽ വിറ്റഴിക്കുന്നത് പോലെ പരമാവധി കമ്മീഷൻ വാങ്ങി നരേന്ദ്രമോഡി സർക്കാർ ഇഷ്ടക്കാർക്ക് വിറ്റഴിക്കുകയാണ്. അവിടെയൊക്കെ ഇപ്പോൾ നിലവിലുള്ള ഭരണ സംവിധാനം എങ്ങനെയാകണം എന്നുപോലും ഭരണം നടത്തുന്നവർക്ക് പ്രശ്നം അല്ല. റെയിൽവേ; ബിഎസ്എൻഎൽ; ബാങ്കുകൾ തുടങ്ങിയവയിലൊന്നും മേലിൽ ആർക്കും തൊഴിൽ അവസങ്ങൾ ഉണ്ടാവില്ല. മേലിൽ സംവരണം പാലിച്ചുള്ള യാതൊരു തൊഴിലിനും ആർക്കും അവസരം ഉണ്ടാകുന്നില്ല.
. . .കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് തുടർഭരണം ഉണ്ടാകുന്നതിന് കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ ജനങ്ങളുടെ അനുഭവങ്ങൾ മാത്റം മതിയെന്ന ധാരണ ആർക്കും ഉണ്ടാകരുത്. എല്ലാ കാര്യങ്ങളിലും സംസ്ഥാനത്തോട് കോൺഗ്രസ് പുലർത്തിയിരുന്ന ശത്രുതാ മനോഭാവം തന്നെ ബിജെപിയും പുലർത്തി എന്നതും അല്ല വിഷയം. ഇന്ത്യയെ സർവ‌ നാശത്തിലേക്ക് ബിജെപി കൊണ്ട് പോകുന്നു എന്നതും ജനങ്ങളെ ബോധ്യപ്പെടുത്തണം. രാഷ്ട്രീയ മാറ്റത്തിനുള്ള വേദി കൂടിയാക്കി തെരെഞ്ഞെടുപ്പുകളെ മാറ്റിതീർക്കണം.
. . ബാങ്കുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴിൽ അവസരങ്ങൾ ഉണ്ടാകുമ്പോൾ അവ സംവരണം പാലിച്ച് നിയമനം നടത്തുകയും അവയിൽ അമ്പത് ശതമാനം സംവരണത്തിന് അവകാശമുള്ള എല്ലാ മേഖലകൾക്കുമായി ലഭിച്ചിരുന്നു. തൊഴിൽ അവസരങ്ങൾ പൂർണമായും ഇല്ലാതാകുമ്പോൾ താരതമ്മ്യേന സാമ്പത്തികമായി മെച്ചപ്പെട്ട മുന്നോക്ക വിഭാഗങ്ങൾ ഒരു പരിധി വരെ പിടിച്ചു നിന്നാലും സംവരണം കൊണ്ട് മാത്റം രക്ഷപെട്ടിരുന്ന പിന്നോക്ക വിഭാഗങ്ങൾ പൂർണമായും പിന്തള്ളപ്പെടുക മാത്രമായിരിക്കും ഉണ്ടാവുക.
അവരിൽ ആരെങ്കിലും ബിജെപി / സംഘ പരിവാർ മേഖലകൾക്കായി ജീവിതം മാറ്റിവച്ചിട്ടുണ്ടെങ്കിലും അവർക്കും മറ്റുള്ളവർക്കുള്ള ഗതി തന്നെ ആയിരിക്കും ഫലം. എന്തെങ്കിലും ഒരു സ്ഥിര ജോലി ലഭിച്ചിട്ട് വിവാഹിതരാകാൻ കാത്തിരിക്കുന്നവർക്ക് മേലിൽ പ്റതീക്ഷിക്കാൻ കാര്യമായി യാതൊന്നും അവശേഷിക്കുന്നില്ല എന്ന വസ്തുത അവരും ഓർക്കണം.
. .ബിജെപി--ഹിന്ദുത്വം - ഭീകര മുതലാളിത്തം മാത്റമായി മാറുകയാണ്.
സ്ഥിരം തൊഴിൽ ആർക്കും ഇല്ലാതാക്കും. കാർഷിക നിയമങ്ങൾ - മുതലാളിത്ത; സാമ്പ്രാജ്യത്ത ചൂഷണത്തിന്റെ ക്രൂര മുഖങ്ങൾ. പരിഹാരം സോഷ്യലിസത്തിൽ മാത്റം.
.
തൊഴിൽ സമയം പന്ത്രണ്ടു മണിക്കൂർ?
എല്ലാ പൊതു മേഖലകളും ഇല്ലാതാക്കുന്നു.
സ്ഥിര നിയമനങ്ങൾ ഇലാതാക്കുന്നു.
വേതനം ഇലാതാക്കുന്നു.
മിക്കവാറും ബാങ്കുകൾ സ്റ്റേറ്റ് ബാങ്കിൽ (SBI) ലയിപ്പിച്ചു.
മേലിൽ സ്‌റ്റേറ്റ് ബാങ്കിൽ ക്ലറിക്കൽ തസ്തികകളിൽ നിയമനം ഉണ്ടായിരിക്കുന്നതല്ല. ബാങ്കിങ് റിക്രൂട്മെന്റ് ബോർഡ് പിരിച്ചുവിടുകയും മേലിൽ എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ മൂന്നു വർഷത്തേക്കുള്ള "അപ്പറെന്റീസ് ഷിപ്പ് " പോസ്റ്റിങ്ങ് മാത്റം മതിയെന്നും അങ്ങനെ പോസ്റ്റ് ചെയ്യുന്നവർക്ക് മേലിൽ മറ്റ് അവകാശങ്ങൾ ഒന്നും ഉണ്ടായിരിക്കില്ല എന്നുമാണ് തീരുമാനിച്ചിട്ടുള്ളത്. അങ്ങനെയുള്ള തീരുമാനങ്ങൾ വഴി തൊഴിലാളി സംഘടനകൾ ഉണ്ടാവില്ല എന്നതാണ് പ്രധാനമായും "ഹിന്ദുത്വവാദികൾ" കാണുന്ന "നേട്ടം". ശമ്പളം കൊടുക്കുന്ന തുകയും "ലാഭം" ആകുമെന്ന നേട്ടമാണ് ഭരണക്കാർ കാണുന്നത്. രാജ്യത്തിന്റെ മുഴുവൻ സമ്പത്തും വളരെ കുറച്ച് വ്യക്തികളിൽ എത്തുമെന്നാണ് അവർ കാണുന്ന നേട്ടം.സ്വീപ്പർ, അറ്റെൻഡർ തസ്തികകളിലേക്ക് എട്ടു വർഷമായി കരാർ നിയമനം മാത്രമാണുള്ളത്.
എസ് ബി ഐ യെ മറ്റ് ബാങ്കുകൾ പിന്തുടരുകയാണ് പതിവ്.
ഇത്‌ എസ് ബി ഐ യുടെ മാത്രം കാര്യമല്ല. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്ഥിതിയാണ്. ബി എസ് എൻ എൽ, റെയിൽവേ, വിമാന താവളങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ സമസ്ത മേഖലകളുടെയും കാര്യമാണ്.
പരമാവധി തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുക എന്നതായിരുന്നു കുറേ കാലം മുൻപ് വരെ വികസനത്തിന്റെ മാർഗമായി കണ്ടിരുന്നത്. സ്ഥിരമായ ജോലിയും ആവശ്യാധിഷ്ഠിതവുമായ വേതനവും വ്യവസായ വളർച്ചക്കും അത്യാവശ്യമായി കണ്ടിരുന്നു. ചെറുപ്പക്കാർക്ക് വിവാഹിതരാകുന്നതിനും സ്ഥിരമായ ജോലിയും മാന്യമായ വരുമാനവും ആവശ്യമാണ്‌. സ്ഥിരമായ ജോലി ഇല്ലാത്തവരെ ആർക്കും ആവശ്യമില്ല. എന്നാൽ മേലിൽ അങ്ങനെ ഉള്ളവർ മാത്രം ഉള്ള രാജ്യമായി ഇന്ത്യയും മാറുമെന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
സ്ഥിര നിയമനങ്ങൾ ഇല്ലാതാക്കുക, വേതനം കുറവു ചെയ്യുക, ജോലി സമയം പരമാവധി ആക്കുക തുടങ്ങിയ നടപടികൾ ഇന്ത്യ ഭരിക്കുന്ന ബിജെപി സർക്കാർ തുടർച്ചയായി ചെയ്തുവരികയാണ്.
ജോലിയും വരുമാനവും ഇല്ലാത്ത ജനതയാണെങ്കിൽ അവിടെ ഒരു തരത്തിലുമുള്ള വ്യവസായ വളർച്ചയും ഉണ്ടാവില്ല എന്നത് വസ്തുത മാത്രമാണ്. സ്വാർത്ഥതയും സങ്കുചിത ചിന്താഗതിയും മാത്രം കൈമുതലായുള്ള ബിജെപി/കോൺഗ്രസ്സ് സാമൂഹ്യ വിരുദ്ധ രാഷ്ട്രീയത്തെ എല്ലാ തെരെഞ്ഞെടുപ്പുകളിലും പരാജയപ്പെടുത്തുകയും തൊഴിലാളി വർഗ പുരോഗമന പ്രസ്ഥാനങ്ങൾ ഇന്ഡിയ ഭരിക്കുന്നതിന് ഇടയാക്കുകയും മാത്രമാണ് ഇൻഡ്യൻ ജനതയുടെ മോചന മാർഗം.
ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നത് അതിന്റെ ഭാഗമായി കാണണം. .
. . അടിക്കടി പെട്രോൾ, ഡീസൽ, പാചക വാതക വിലകൾ വർധിപ്പിക്കുകയും ജനങ്ങൾക്ക് അനുവദിച്ചിരുന്ന സബ് സിഡികൾ ഇല്ലാതാക്കുകയും ചെയ്തു. കോൺഗ്രസോ ബിജെപിയെ ഇവയുടെ വിലകൾ നിയന്ത്രിക്കും എന്നാരും കരുതേണ്ടതില്ല. എങ്ങനെയും ജനങ്ങളെ വിഡ്ഢികൾ ആക്കുന്നതാണ് അവരുടെ രാഷ്ട്രീയം തന്നെ. ഇന്ത്യയുടെ ഭരണം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടികൾക്കു നിയന്ത്രിക്കാൻ കഴിയുന്ന രീതിയിലേക്ക് രാഷ്ട്രീയ സാഹചര്യം മാറാതെ ഇന്ത്യൻ പൊതുമേഖലകൾ സംരക്ഷിക്കുന്നതിനോ പെട്രോൾ-ഡീസൽ-പാചക വാതക വിലകൾ നിയന്ത്രിക്കുന്നതിനോ തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുന്നതിനോ ആവില്ല. കേരളത്തോടൊപ്പം ഇന്ത്യയുടെ ആകെ മോചനവും ലക്ഷ്യമാക്കി ഉള്ളതായിരിക്കണം തൊഴിലാളി വർഗ പ്രസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം. ഇന്ന് ഇന്ത്യ ഒട്ടാകെ മിക്കവാറും അവലംബിച്ചിരിക്കുന്ന രീതി ബീഹാറിൽ 243 അംഗ നിയമ സഭയിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ മുതലാളിത്ത -- പെറ്റി ബൂർഷ്വാ പാർട്ടികളോടും ചേർന്ന് നാലു സീറ്റിൽ മത്സരിച്ചതുപോലെ ആകരുത് ഭാവിയിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട്. മാർക്സിസവും സോഷ്യലിസവും അംഗീകരിക്കാൻ തയ്യാറുള്ള എല്ലാവരോടും ചേർന്ന് തൊഴിലാളിവർഗ രാഷ്ട്രീയം ജനങ്ങളിൽ എത്തിക്കുന്നതിനായി തെരെഞ്ഞെടുപ്പ് നടക്കുന്ന എല്ലാ അസംബ്ളി - പാർലമെന്റ് സീറ്റുകളിലും മത്സരിക്കുന്നതായിരിക്കണം നിലപാട്. നൂറു വർഷത്തെ വളർച്ചയുള്ള ഒരു കമ്മ്യൂണിസ്റ്റു പാർട്ടിക്ക് അതിനുള്ള സംഘടനാ ശേഷി ഇല്ലെന്ന് ആരെങ്കിലും വാദിക്കുമെന്നു കരുതുന്നില്ല. എങ്കിൽ മാത്റമേ മാർക്സിസം തൊഴിലാളി വർഗ്ഗത്തിൽ അർപ്പിച്ചിരിക്കുന്ന രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് ഇന്ത്യൻ തൊഴിലാളി വർഗത്തെ നയിക്കാനാവുകയുള്ളൂ. അങ്ങനെയല്ലാതെ ഇന്ത്യയിൽ പാർട്ടി കെട്ടിപ്പടുക്കാനും ആവില്ല.

2020 ഡിസംബർ 3, വ്യാഴാഴ്‌ച

369. കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസം അംഗീകരിക്കണം.

                369. കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസം അംഗീകരിക്കണം.

. . കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസം അംഗീചരിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ നമുക്കുള്ളു. മുതലാളിത്തം തകർക്കാനുള്ളതാണ് മാർക്സിസം എന്നാണ് അംഗീകരിക്കേണ്ടത്. സോഷ്യലിസ്റ്റ് രാജ്യം എന്ന ലക്ഷ്യം കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുമ്പോൾ മാത്രമേ മാർക്സിസം അംഗീകരിക്കുന്നു എന്ന് പറയാനാവുകയുള്ളു. ഇപ്പോഴും ആ ലക്ഷ്യം അംഗീകരിക്കാൻ പാർട്ടി തയ്യാറല്ല.

എന്നാൽ പൊതുമേഖലകൾ സ്വകാര്യ വത്ക്കരിക്കുന്നതിനെ പോലും സ്വാഗതം ചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് നമുക്കുള്ളത്.

രാജ്യത്തിന്റെ ക്ഷേത്രങ്ങൾ എന്ന് കണക്കാക്കപ്പെട്ടിരുന്ന പൊതുമേഖലകൾ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് അതിശക്തമായ പ്രക്ഷോഭം ആരംഭിച്ചാൽ അതിൽ ബി ജെ പി യുടെ ഭരണവും തൂത്തെറിയപ്പെടും. തൊഴിൽ അവസരങ്ങൾ സംവരണ തത്വം പാലിച്ച് നടപ്പിലാകാൻ പൊതു മേഖലകൾ തന്നെ വേണം. മേലിൽ യാതൊരു തൊഴിലിനും ആർക്കും അവസരം ഉണ്ടാകുന്നില്ല എന്ന വിഷയവും അവതരിപ്പിക്കണം. രാഷ്ട്രീയ മാറ്റത്തിനുള്ള വേദി കൂടിയാക്കി തെരെഞ്ഞെടുപ്പുകളെ മാറ്റിതീർക്കണം.
ബാങ്കുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴിൽ അവസരങ്ങൾ ഉണ്ടാകുമ്പോൾ അവ സംവരണം പാലിച്ച് നിയമനം നടത്തുകയും അവയിൽ അമ്പത് ശതമാനം സംവരണത്തിന് അവകാശമുള്ള എല്ലാ മേഖലകൾക്കുമായി ലഭിച്ചിരുന്നു. പരമാവധി തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുക എന്നതായിരുന്നു കുറേ കാലം മുൻപ് വരെ വികസനത്തിന്റെ മാർഗമായി കണ്ടിരുന്നത്. സ്ഥിരമായ ജോലിയും ആവശ്യാധിഷ്ഠിതവുമായ വേതനവും വ്യവസായ വളർച്ചക്കും അത്യാവശ്യമായി കണ്ടിരുന്നു. എന്നാൽ ബിജെപി യുടെ രാഷ്ട്രീയം രാജ്യത്തിന്റെ അഭിവൃദ്ധി എന്നതല്ല; പഴയ ബ്രാഹ്മണ ആധിപത്യം പുനഃസ്ഥാപിക്കുക എന്നതാണ്; "ഹിന്ദു രാഷ്ട്രം" സ്ഥാപിക്കുക എന്നതാണ്.
"തൊഴിൽ അവസരങ്ങൾ പൂർണമായും ഇല്ലാതാകുമ്പോൾ താരതമ്മ്യേന സാമ്പത്തികമായി മെച്ചപ്പെട്ട മുന്നോക്ക വിഭാഗങ്ങൾ ഒരു പരിധി വരെ പിടിച്ചു നിന്നാലും സംവരണം കൊണ്ട് മാത്റം രക്ഷപെട്ടിരുന്ന പിന്നോക്ക വിഭാഗങ്ങൾ പൂർണമായും പിന്തള്ളപ്പെടുക മാത്രമായിരിക്കും അനുഭവിക്കേണ്ടി വരിക.
ആ പ്രക്ഷോഭം കമ്മ്യൂണിസ്റ്റ് പാർട്ടി നേരിട്ടായിരിക്കണം നടത്തേണ്ടത്. ആവശ്യം നേടുന്നത് വരെയുള്ള, അല്ലെങ്കിൽ ബിജെപി യെ ഭരണത്തിൽ നിന്നും തൂത്തെറിയുന്നത് വരെയും ആ ആവശ്യത്തിൽ മാറ്റം വരാൻ പാടില്ല. കാരണം സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയിലേക്കുള്ള പ്റയാണമായിട്ടാണ് നാം അതിനെ കാണേണ്ടത്.
തൊഴിലും ന്യായമായ വേതനവും ഉണ്ടെങ്കിൽ മാത്രമേ രാജ്യത്ത് വ്യവസായ വളർച്ചയും ഉണ്ടാവുകയുള്ളു. എന്നാൽ മനുസ്മ്രുതിയുടെ അടിസ്ഥാനത്തിൽ ശൂദ്രരും മറ്റും ദാസ്യപണി മാത്രമേ പാടുള്ളു എന്നതാണ് ആര്യന്മാരുടെ (ബ്രാഹ്മണരുടെ) നിലപാട്. അതാണ് ദളിത്‌ ബാലികമാരെ കൊന്നൊടുക്കുന്നത്‌. മനുസ്മൃതി നടപ്പിലാക്കാനാണ് ഇപ്പോൾ സംഘ പരിവാർ തയാറെടുക്കുന്നത്. അതിനെ ചെറുത്‌ തോൽപ്പിക്കാതെ ഇന്ത്യയിൽ മനുഷ്യർക്ക് ജീവിക്കാനാവില്ല.