2019 ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

293. സോഷ്യലിസം എന്തുകൊണ്ടാണ് സാമൂഹ്യ നീതിയാകുന്നത്?

                          293. സോഷ്യലിസം എന്തുകൊണ്ടാണ് സാമൂഹ്യ നീതിയാകുന്നത്? 
..........സൂര്യ പ്റകാശം എല്ലാവർക്കും പൊതുവായുള്ളതാണ്.....വായു എല്ലാവർക്കും പൊതുവായുള്ളതാണ്........ജലം എലാവർക്കും പൊതുവായുള്ളതാണ്.......രാജ്യത്തിന്റെ സമ്പത്തും എല്ലാവർക്കും അവകാശപ്പെട്ടത് ആകേണ്ടതാണ്........ഭൂമിയും എല്ലാവർക്കും പൊതുവായി അവകാശപ്പെട്ടത്  ആകേണ്ടതാണ്.......എന്ന് പറഞ്ഞാൽ ചുരുങ്ങിയത്  വീട്  വച്ച് താമസിക്കുന്നതിനും പ്റാധമിക  ആവശ്യങ്ങൾ നിർവഹിക്കുന്നതിനും മരിച്ചു പോയാൽ ശവ സംസ്ക്കാരം നടത്തുന്നതിനും എങ്കിലും മതിയായ ഭൂമി എല്ലാ പൗരന്മാർക്കും ലഭ്യമായിരിക്കേണ്ടതാണ്.
.........ഭൂമിയുടെ കാര്യത്തിൽ ഏറ്റവും മിതമായ ആവശ്യങ്ങൾക്ക് പോലും ഇന്ന്  ഇൻഡ്യയിൽ എല്ലാ പൗരന്മാർക്കും  അത്  ലഭിക്കുന്നുണ്ട് എന്ന്  നമുക്ക്  പറയാനാവില്ല.  എന്നാൽ അത്  ഉറപ്പുവരുത്തേണ്ട ചുമതല സോഷ്യലിസ്റ്റു ഭരണകൂടം നിർവഹിക്കേണ്ടതുണ്ട്. വീട് വയ്ക്കാൻ ഭൂമി ഇല്ലാത്തതുകൊണ്ട്; റോഡ് സൈഡിൽ പോലും അന്തി ഉറങ്ങുന്നവരും രാത്റി വാഹനം കയറി മരണടയുന്നവരുടെ  പത്റ വാർത്തകളും നമ്മുടെ രാജ്യത്ത്  പലപ്പോഴും നാം കാണാറുണ്ട്.  അങ്ങനെ ഉള്ളവരാണ്  തണുപ്പ് മൂലം മരിച്ചു;  ചൂട് അധികമായതിനാൽ  മരണപെട്ടു  എന്ന വാർത്തകളിൽ ഉൾപ്പെടുന്നത്.  ഇപ്റകാരമുള്ള വാർത്തകൾ  അങ്ങനെയുള്ളവരോട്  രാജ്യം നീതി കാണിക്കുന്നില്ല  എന്നതിന്റെ  തെളിവാണ്.  അവർക്കും ആവശ്യമായ ഭൂമി ഇൻഡ്യയിൽ ഇല്ല എന്ന് ആരെങ്കിലും പറയുമെന്ന് കരുതുന്നില്ല. അവരോടും ഭരണകൂടം നീതി  ചെയ്യേണ്ടതുണ്ട്; സോഷ്യലിസ്റ്റു ഭരണ കൂടത്തിന്‌  അതിനു കഴിയണം.  "മാർക്സിസം" മുന്നോട്ടു വയ്ക്കുന്ന സാമൂഹ്യ നീതി അംഗീകരിക്കാത്ത ഒരു ഭരണ കൂടത്തിനും അതിനു കഴിയുകയില്ല എന്നത് കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
.........നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന എല്ലാ  അവശ്യ വസ്തുക്കളും സമൂഹത്തിലെ വിവിധ മേഖലകളിലെ തൊഴിലാളികളുടെ അദ്ധ്വാന ശക്തിയിലൂടെ നിർമ്മിക്കപ്പെടുന്നവയാണ്. നിത്യവും നാം ഉപയോഗിക്കുന്ന ഒരു ഗ്ളാസ് ചായയുടെ കാര്യമെടുക്കുക.  അതിൽ തേയില തീരെ ചെറിയ അളവാണ് എങ്കിൽ പോലും തേയില തോട്ടങ്ങളിലെയും അതുമായി ബന്ധപ്പെട്ട മറ്റു മേഖലകളിലെയും തൊഴിലാളികളുടെ  അദ്ധ്വാന ഫലമാണ്. അതു പോലെ പഞ്ചസാര; ചായ തിളപ്പിക്കുന്ന പാത്റം; ഇന്ധനം; തുടങ്ങിയവയെല്ലാം വിവിധ മേഖലകളെ പ്റതിനിധാനം ചെയ്യുന്നു. നിങ്ങളുടെ ജീവിതം മുന്നോട്ടു പോകുന്നത് എത്റയോ മേഖലകളിൽ കൂടിയാണെന്ന്  ആലോചിച്ചാൽ  അവയിലെല്ലാം ഇപ്റകാരമുള്ള അദ്ധ്വാനശക്തികളുടെ സംയോചനങ്ങൾ കാണാം. ഇനിയും വൈദ്യുതിയുടെ കാര്യമെടുക്കാം. എങ്ങനെയാണ് വൈദ്യുതി ഉത്പാദിപ്പിക്കുക? ആയിരകണക്കിന്  തൊഴിലാളികളുടെ കഠിനാദ്ധ്വാനത്തിലൂടെയാണ്  വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.  ഇങ്ങനെ ഏതു കാര്യമെടുത്താലും അവയൊക്കെ സമൂഹത്തിലെ മിക്കവാറും എല്ലാ മേഖലകളിലെയും തൊഴിലാളികളുടെ പ്റവർത്തന ഫലമാണെന്ന്  മനസിലാകും. അവയൊന്നും ഏതെങ്കിലും ജാതിയുടെയോ മതത്തിന്റെയോ അതിർ വരമ്പുകളാൽ വേർതിരിക്കാവുന്നവയല്ല.  അവിടെയൊക്കെ നാം കാണുക  തൊഴിലാളി വർഗ്ഗത്തിന്റെ ഐക്യമാണ്.  ബൂർഷ്വാസിയും വർഗീയ വാദികളും  ഈ ഐക്യം തകർക്കാനാണ് ശ്രമിക്കുന്നത്.  എന്നാൽ  സമൂഹത്തെ മുന്നോട്ടു നയിക്കുന്ന; തൊഴിലാളികളുടെ; പണിയെടുക്കുന്ന ജന വിഭാഗങ്ങളുടെയാകെ ജീവിതമാകെ ദാരിദ്ര്യത്തിലും കഷ്ടപ്പാടിലും ഞെരിഞ്ഞമരുമ്പോൾ സമൂഹത്തിൽ മറ്റൊരു വിഭാഗം; കാര്യമായ കായിക ജോലിയൊന്നും ചെയ്യുന്നില്ലെങ്കിൽ പോലും  രാജ്യത്തിന്റെ  സമ്പത്തിന്റെ  സിംഹ ഭാഗവും  കൈപ്പിടിയിലാക്കി; സുഖഭോഗങ്ങളിലും ആർഭാഡങ്ങളിലും മുഴുകി; സമ്പത്തു കുന്നുകൂട്ടി  ജീവിതം നയിക്കുന്നു. ഇതാണ് മുതലാളിത്ത വ്യവസ്ഥയിലെ പൊതു സ്ഥിതി.  യഥാർഥത്തിൽ പണിയെടുക്കുന്ന മുഴുവൻ ആളുകളുടേയും ജീവിതം  കഷ്ടപ്പാടുകളും ദാരിദ്ര്യവും ഇല്ലാതാക്കുന്നത്  അവരോടു ചെയ്യുന്ന നീതി മാത്റമാണ്; കാരണം അവരാണ്  സമൂഹത്തിന്  ആവശ്യമായതെല്ലാം കഠിനാദ്ധ്വാനത്തിലൂടെ നിർമ്മിച്ചെടുക്കുന്നതും അങ്ങനെ സമൂഹത്തെ മുന്നോട്ടു നയിക്കുന്നതും. അതാണ്  സോഷ്യലിസത്തിലെ സാമൂഹ്യ നീതി. ചൂഷണത്തിലും സ്വാർഥതയിലും വേര് ഉറപ്പിച്ചിട്ടുള്ള മുതലാളിത്തം ഒരിക്കലും ഈ സാമൂഹ്യ നീതി അംഗീകരിക്കുകയില്ല.

..........കാറൽ മാർക്സിന്റെ ഏറ്റവും മികച്ച സംഭാവനയായ "മിച്ച മൂല്യ" സിദ്ധാന്ത  മാണ് സോഷ്യലിസത്തിന്റെ പ്റധാന സാമ്പത്തിക അടിത്തറ.  തൊഴിലാളി വർഗത്തിന്റെയും പണിയെടുക്കുന്ന ജന വിഭാഗങ്ങളുടെ ആകെയും അദ്ധ്വാന ഫലമായുണ്ടാകുന്ന  "മിച്ച മൂല്യം"  മുതലാളിത്തത്തിൽ സ്വകാര്യ മുതലാളിമാരുടെ സ്വകാര്യ സമ്പാദ്യമാകുന്നത്  തടയുകയാണ്  സോഷ്യലിസത്തിന്റെ സവിശേഷത.  ഭൂമിയും ഖനികളും  പ്റധാനപെട്ട വ്യവസായ മേഘലകളും  രാഷ്ട്രത്തിന്റേതായി മാറ്റപ്പെടുമ്പോൾ അവയിലെ വരുമാനമാകെ ജനങ്ങളുടെ അഭിവൃദ്ധിക്കായി ഉപയോഗിക്കാനാകും.  അവ ഉപയോഗിച്ച്  രാഷ്ട്രത്തിന്റെ പൊതുവായ അഭിവൃദ്ധി ഉണ്ടാക്കുന്നതിനും ജനങ്ങളുടെ പാർപ്പിടം; വിദ്യാഭ്യാസം; ചികിത്സ തുടങ്ങിയവ  ആവശ്യമുള്ളവർക്ക്  തികച്ചും സൗജന്യ മായി നടത്തുന്നതിന്  ഭരണ കൂടത്തിന്  സാമ്പത്തിക ഭദ്രത ഉണ്ടാകും.  മുതലാളിത്തത്തിലാകട്ടെ അവയാകെ വളരെ ചെറിയ വിഭാഗത്തിന്റെ സമ്പത്താകുന്നതിനും രാജ്യത്തിൻറെ സമ്പത്തിക സ്ഥിതി തന്നെ അപകടത്തിലാകുന്നതിനും ജനങ്ങളിൽ ബഹു ഭൂരിപക്ഷത്തിനും ദാരിദ്ര്യത്തിലും ജീവിത യാതനകളിലും കഴിയുന്നതിനും ഇടയാക്കുകയാണ്  ചെയ്യുക.

..........പഴയ അടിമ വ്യവസ്ഥയുടെയും ഫ്യുഡലിസത്തിന്റെയും തുടർച്ച ആയ മുതലാളിത്തത്തിൽ സാമൂഹ്യ നീതി എന്ന പ്രശ്നമേയില്ല. ഇൻഡ്യയിലാകട്ടെ  കാലഹരണപ്പെട്ട പഴയ ചാതുർവർണ്യ വ്യവസ്ഥയുടെ അവശിഷ്ടങ്ങളായ സവർണാധിപത്വും ജനജീവിതം ദുസ്സഹമാക്കുന്നു.  പണം ഇല്ലാത്തവൻ പിണം എന്നതാണ് മുതലാളിത്ത വ്യവസ്ഥയുടെ പ്രത്യേകത. കാറൽ മാർക്സിന്റെ ഒരു വാചകമാണ് "പണി എടുക്കുന്നവർ ഒന്നും നേടുന്നില്ല, നേടുന്നവൻ പണി എടുക്കുന്നുമില്ല" എന്നത്.  കായിക അദ്ധ്വാനം ചെയ്യുന്നത്  മോശമായി  കാണുന്നത്  ചൂഷക വർഗങ്ങളുടെ പൊതു സ്വഭാവമാണ്.  എന്നാൽ കായികാദ്ധ്വാനത്തിലൂടെ അല്ലാതെ രാജ്യത്തിനും  ജനങ്ങൾക്കും  മുന്നോട്ടു പോകാനാവില്ല എന്നത്  ചൂഷക വർഗ്ഗങ്ങൾ സൗകര്യ പൂർവം വിസ്മരിക്കുന്നു.  ഇൻഡ്യയിലെ കാർഷിക മേഖല ഇതിന്റെ പരമമായ ദൃഷ്ടാന്തമാണ്.  എത്റയെല്ലാം പണിയെടുത്തിട്ടും കൃഷിക്കാരൻ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ നിവൃത്തിയില്ലാതെ ആത്മഹത്യയയിൽ  അഭയം  തേടുക  ഇന്ത്യയൊട്ടാകെ കാണുന്ന സ്ഥിതി വിശേഷമാണ്.  മുതലാളിത്ത വ്യവസ്ഥ തുടരുന്നിടത്തോളം ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടാവുകയില്ല. അഴിമതിയും കുംഭ കോണങ്ങളും സർവ സാധാരണമായ മുതലാളിത്ത വ്യവസ്ഥയിൽ  "എല്ലാവരുടെയും " രക്ഷകരായി ചമയുന്ന  ബൂർഷ്വാ - ചൂഷക വർഗ രാഷ്ട്രീയ നേതൃത്വങ്ങൾ  ഭരണം കയ്യാളുമ്പോൾ എല്ലായ്പ്പോഴും സംരക്ഷകരാകുന്നത്  അവർക്ക്  വൻതോതിൽ  സാമ്പത്തിക സഹായം ചെയ്യുന്നവർക്ക് മാത്രമായിരിക്കും.  അതിന്  കഴിവില്ലാത്തവർ എപ്പോഴും എല്ലാ അർഥത്തിലും നരക ജീവിതം നയിക്കേണ്ടിവരുമെന്ന്  ഇന്ത്യൻ ജനതയുടെ  തൊണ്ണൂറു ശതമാനത്തിന്റെയും  ജീവിതം തെളിയിച്ചുകൊണ്ടിരിക്കുന്നു.   

........."പരമാധികാര; മതേതര; സോഷ്യലിസ്റ്റു; ജനാധിപത്യ" രാജ്യമായ ഇൻഡ്യയിൽ ഇന്ത്യൻ ഭരഘടന ജനങ്ങൾക്ക് നൽകുന്ന  അവകാശങ്ങളും;  ഭരണഘടന  ജനങ്ങളിൽ അർപ്പിക്കുന്ന  കടമകളും വിശ്വാസങ്ങളും  കാത്തുസൂക്ഷിച്ചുകൊണ്ടും അവയുടെ അന്തസത്ത പൂർണതയിൽ എത്തിയ്ക്കുന്നതിന്  ഇന്ത്യൻതൊഴിലാളി വർഗം  പ്റതിജ്ഞാബദ്ധമാണ്; ആ ചുമതല അവർ നിറവേറ്റുകതന്നെ വേണം. 
..               29 08 2019...               ............                   ..............



2019 ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

278. ആകാശത് ഒരു സ്വർഗ്ഗവും ഇല്ലെന്നും.....

               278. ആകാശത് ഒരു സ്വർഗ്ഗവും ഇല്ലെന്നും പ്റപഞ്ചത്തിന്റെ അനന്തതയാണ് നാം ആകാശമായി കരുതുന്നതെന്നും എല്ലാ മതങ്ങളും പാവം വിശ്വാസികളെ കബളിപ്പിക്കുകയായിരുന്നെന്നും മത ഭ്രാന്തന്മാരെ എങ്ങനെയാണ് ബോധ്യപ്പെടുത്തുക? അവരുടെ സ്‌കൂൾ വിദ്യാഭ്യാസം അവരിൽ യാതൊരു അറിവും പകർന്നു നൽകിയിട്ടില്ല. മത ഗ്രന്ഥങ്ങളായി രചിക്കപ്പെട്ടിട്ടുള്ളവ എല്ലാം അവ രചിച്ചിട്ടുള്ളവരുടെ ഭാവന സൃഷ്ടി മാത്റമാണ്. ആ രചനകൾക്കുശേഷം അവയിലെ "ദൈവങ്ങൾ" കാണിക്കുന്ന നിശബ്ദതയാണ് അതിന്റെ തെളിവ്. ഏതു കാലത്താണോ അവ രചിക്കപ്പെട്ടത്; ആ കാലത്തെ അറിവുകൾ മാത്റമേ അതിൽ ഉണ്ടാവുകയുള്ളു. പതിനഞ്ചാം നൂറ്റാണ്ടിൽ മാത്റമാണ് ഭൂമിയ്ക്ക് ഗോളാകൃതി ആണെന്നും അത് സ്വയം കറങ്ങി കൊണ്ടിരിക്കുകയാണെന്നും അത് സൂര്യനെ പ്റദക്ഷിണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് രാവും പകലും ഉണ്ടാകുന്നത് എന്നും സൂര്യൻ നക്ഷത്രമാണെന്നും സൂര്യൻ ലക്ഷ കണക്കിന് ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ കത്തി ജ്വലിച്ചുകൊണ്ടിരിക്കുകാണാനെന്നും ഭൂമി ഉൾപ്പെടെയുള്ള "ഗ്രഹങ്ങൾ" ക്ക് ചൂടോ പ്രകാശമോ ഇല്ലാത്തവയാണെന്നും സൂര്യനെ പ്റദക്ഷിണം ചെയ്യുന്ന മറ്റ് എട്ട്‌ ഗ്രങ്ങൾ കൂടെ ഉണ്ടെന്നും മറ്റും കണ്ടെത്തുന്നത്. (പ്റാചീന ഭാരതത്തിൽ ആര്യഭടൻ ജ്യോതി ശാസ്ത്രത്തിൽ വളരെയേറെ അറിവുകൾ നേടിയിരുന്നു എന്ന വസ്തുത അംഗീകരിക്കുമ്പോൾ തന്നെ അവയൊന്നും ജനങ്ങളിൽ എത്തിയിരുന്നില്ല എന്ന വസ്തുതയും നിലനിൽക്കുന്നു). ഇതൊന്നും തങ്ങളുടെ മത ഗ്രന്ഥങ്ങളിൽ ഇല്ലാത്തതുകൊണ്ട് തങ്ങൾ അംഗീകരിക്കുക ഇല്ല എന്ന നിലപാട് ആണ് "ഖുറാൻ" ഉൾപ്പെടെയുള്ള മത ഗ്രന്ഥങ്ങൾ മാത്റമാണ് സത്യം എന്ന് ശഠിക്കുന്നവരുടെ നിലപാട്.
..........."പ്രകൃതി" അത്ഭുതങ്ങളുടെ കേന്ദ്രമാണ്. സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ അത്ഭുതകരമായി പ്രകൃതി നടത്തിക്കൊണ്ടിരിക്കുന്നു. "പ്രകൃതി" യെ വേണമെങ്കിൽ "ദൈവം" എന്നും വിളിക്കാം. എവിടെ എന്ത് എങ്ങനെ വേണമോ അവിടെ അത് അങ്ങനെ ഉണ്ട്. സൂര്യ പ്രകാശം സസ്യങ്ങൾക്ക് ഒഴിച്ചുകൂടാനാവില്ല. അത് ലഭിക്കുന്നതിന് വേണ്ടി സസ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇവയൊക്കെ പ്രകൃതിയുടെ സംവിധാനങ്ങൾ ആണ്. എന്നാൽ ആർക്കെങ്കിലും എന്തെങ്കിലും പ്രാർഥിച്ചു തങ്ങളുടെ ഇഷ്ടപ്രകാരം മാറ്റിയെടുക്കാനാകുമോ? പ്രാർഥനയോട് പ്രതികരിക്കുന്ന ഒരു "ദൈവം" അല്ലെങ്കിൽ "പ്രകൃതി ശക്തി" ഉണ്ടോ എന്നതാണ് കാതലായ ചോദ്യം. ഇല്ല എന്നതാണ് കൃത്യമായ മറുപടി.
........... "തലച്ചോറ് " എന്ന അത്ഭുത വസ്തു:
             "തലച്ചോറ്" എന്ന ഭൗതിക പദാർത്ഥത്തിന്റെ പ്റവർത്തനമാണ് ചിന്ത. ചിന്തയിലൂടെയാണ് ആശയങ്ങൾ രൂപം കൊള്ളുന്നത്. ആരുടെയെങ്കിലും "ചിന്ത" യിലൂടെയല്ലാതെ ഒരു ആശയവും രൂപം കൊള്ളുകയില്ല. ചിന്തയെ ചിന്തിക്കുന്ന പദാർത്ഥ മായ തലച്ചോറിൽ നിന്നും വേർപെടുത്താനാവില്ല എന്ന് ചൂണ്ടി കാണിച്ചതാണ് ഭൗതിക വാദത്തിനു കാറൽ മാർക്സ് നൽകിയ ഏറ്റവും വലിയ സംഭാവന. ചിന്തയിലൂടെയും മറ്റു വിധത്തിലും ആർജിക്കുന്ന അറിവ് തലച്ചോറിൽ സംഭരിക്കുന്ന ഭാഗമാണ് മനസ് അഥവാ "ബോധം". ബോധത്തേയും തലച്ചോറിൽ നിന്നും വേർപെടുത്താനാവില്ല. ബോധത്തെയാണ് അല്ലെങ്കിൽ മനസിനെയാണ് "ആത്മാവ്" ആയി ചിത്രീകരിക്കുന്നത്. അതിനു മരണം ഇല്ലെന്നാണ് എല്ലാ മതങ്ങളുടെയും നിലപാട്. തലച്ചോറിന്റെ പ്രവർത്തനം നിലച്ചാൽ ബോധവും (മനസ്) നിലയ്ക്കും. ജീവിച്ചിരിക്കുന്ന ഏതൊരാൾക്കും തലച്ചോറ് പൂർണമായി പ്റവർ തിക്കുമ്പോൾ മാത്റമേ "ബോധം" അഥവാ "മനസ്" പ്രവർത്തിക്കുകയുള്ളു. തലച്ചോറിന് മരണം സംഭവിക്കുമ്പോൾ "ആത്മാവ്" രക്ഷപെട്ടു പോകുമെന്ന് സ്ഥാപിക്കാനാണ് "ആത്മീയവാദം" ആയിരകണക്കിന് വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
..           ..ഇത് ഒരു പമ്പര വിഢിത്തമാണ്‌ എന്നല്ലാതെ എന്താണ് പറയുക?
അത് മാത്റമല്ല തലച്ചോറിന്റെ പ്രവർത്തനം.
ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്.
കൂടാതെ ഭാവി തലമുറയ്ക്കായി പാരമ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് അണ്ഡവും ബീജവും സൃഷ്ടിച്ചു് സംരക്ഷിച്ചുകൊണ്ടിരിക്കുന്നതും ആവശ്യനുസരണം എത്തേണ്ടിടത് എത്തിച്ചുകൊണ്ടിരിക്കുന്നതും തലച്ചോറിന്റെ പ്രവർത്തനമാണ്. ഇണയെ കണ്ടെത്തുന്നതും തലച്ചോർ തന്നെ.
ആവശ്യാനുസരണം വിശ്രമിക്കുന്നതിന് തലച്ചോറിന് ആരുടേയും അനുവാദം ആവശ്യമില്ല.
അപ്പോൾ നാം സുഖമായി ഉറങ്ങുന്നു.   
...........തികച്ചും മന്ദ ബുദ്ധികൾക്കു മാത്റമെ മത ഭ്രാന്തന്മാർ ആകാനാവുകയുള്ളു. അവർ മാനവ രാശിയുയാകെ ശത്രുക്കളാണ്. അവരുടെ അവസാനം എങ്ങനെയാണെന്ന്, ദൈവം അവരെ രക്ഷിക്കുന്നുണ്ടോ
എന്നാരും തിരക്കാരില്ല.

2019 ഓഗസ്റ്റ് 23, വെള്ളിയാഴ്‌ച

292. തൊഴിലാളി വർഗ രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചു പോക്ക് അസ്സാദ്ധ്യം?

           292. ഇൻഡ്യയിൽ തൊഴിലാളി വർഗ രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചു പോക്ക് അസ്സാദ്ധ്യം?
...........കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് പറയുന്നത് കാണുക: "തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനത്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വര്ഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല." 1848 ൽ ആണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ പ്രസിദ്ധീകരിക്കുന്നത്.
..........മാർക്സിന്റെ ഏറ്റവും പ്റധാനപെട്ട ഈ വാക്കുകൾ വിസ്മരിച്ചുകൊണ്ടാണ് "മുതലാളിത്തം" പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചത്.
                                               **                           **                          **                              
............."കമ്മ്യൂണിസ്റ്റ്  മാനിഫെസ്റ്റോ" യിൽ തന്നെ "മാർക്സിസം" തൊഴിലാളിവർഗ്ഗത്തിൽ  അർപ്പിച്ച ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്  ഇൻഡ്യൻ  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യം ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം 1950 കളിൽ ഏറ്റെടുത്തപ്പോൾ യഥാർഥത്തിൽ തൊഴിലാളി വർഗവുമായുള്ള "പൊക്കിൾകൊടി" ബന്ധമാണ്  നഷ്ടമായത്.  അതിന്റെ ഫലമായി കോടികണക്കായ ഇൻഡ്യയിലെ തൊഴിലാളി വർഗമാകെ ചിന്ഹഭിന്ന മാകുന്നതിനും ബഹു ഭൂരിപക്ഷവും ബൂർഷ്വാ രാഷ്‌ട്രീയ പാർട്ടികൾ സംഘടിപ്പിച്ചിട്ടുള്ള തൊഴിലാളി സംഘടനകളിൽ അണി നിരക്കുന്നതിനും  ഇടയായി.
.............മാർക്സ്  തൊഴിലാളി വർഗ്ഗത്തിൽ അർപ്പിക്കുന്ന പണിയെടുക്കുകയും കഷ്ടപ്പാടും ദാരിദ്ര്യവും അനുഭവിക്കുന്ന  ജനവിഭാഗങ്ങളുടെ ആകെ മോചനം  (സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ) എന്ന ലക്‌ഷ്യം  കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ഏറ്റെടുത്തിരുന്നു വെങ്കിൽ ഇന്നത്തെതാകുമായിരുന്നില്ല ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനത്തിന്റെ സ്ഥിതി. തൊഴിലാളി വർഗ്ഗത്തിന്റെ മോചനം സമൂഹത്തിലെ ദാരിദ്ര്യം അനുഭവിക്കുന്ന; മർദ്ദനവും ചൂഷണവും അനുഭവിക്കുന്ന  ജനങ്ങളുടെ ആകെ മോചനത്തിന്റെ ഭാഗമാകുന്നതു കൊണ്ട്  എല്ലാ മേഘലകളിലേയും ജനങ്ങളെയാകെ തങ്ങളോടൊപ്പം അണി നിരത്തേണ്ട ചുമതലകൂടി തൊഴിലാളിവർഗം ഏറ്റെടുക്കും.  തൊഴിലാളി വർഗം ഒരു വർഗമായി സംഘടിക്കേണ്ട ആവശ്യകത ഒരോ തൊഴിലാളിയ്ക്കും ബോധ്യമാകും. തൊഴിലാളി വർഗ്ഗത്തിന്റെ പോരാട്ടത്തിന്റെ "കുന്തമുന" ആകേണ്ട തൊഴിലാളി വർഗ ഐക്യത്തിന്റെ ആവശ്യകത ഒരോരുത്തരിലും ആവേശകരമായി പ്റവർത്തിയ്ക്കും.  മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ കമ്യൂണിസ്റ്റു പ്റസ്ഥാനത്തിന്റെ തന്നെ ലക്ഷ്യമായപ്പോൾ ഇപ്റകാരമൊരു ഐക്യത്തിന്റെ ആവശ്യകത തന്നെ ഇല്ലാതായി. മാർക്സിന്റെ ആശയങ്ങളിൽ നിന്നും അപ്പാടെ പ്റസ്‌ഥാനം  അകന്നുപോയി.
............എല്ലാ അർഥത്തിലും പൂർണമായും മുതലാളിത്തത്തിൽ തന്നെ നേതൃത്വം ഉറച്ചുനിൽക്കുന്നിടത്തോളം ഇൻഡ്യയിൽ ബൂർഷ്വാ രാഷ്ട്രീയത്തിൽ നിന്നും തൊഴിലാളി വർഗ രാഷ്ട്രീയത്തിലേക്ക്  ഒരു തിരിച്ചു പോക്ക്  അസാധ്യമാണെന്നാണ്  കാര്യങ്ങളുടെ കിടപ്പിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്.  പാർട്ടിയുടെ പേരുകൊണ്ടോ കൊടികൊണ്ടോ മാത്റം തൊഴിലാളി വർഗ്ഗത്തിന്റെ വിശ്വാസം ആർജിക്കാനാവില്ല എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.  നീണ്ടകാലത്തെ അനുഭവങ്ങളാണ് അവരെ കാര്യങ്ങൾ മനസിലാക്കാൻ പ്റാപ്തരാക്കുന്നത്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതിനർത്ഥം ചൂഷക വർഗത്തോടൊപ്പം അണി നിരക്കുക എന്ന് തന്നെയാണ്.  ഈ നിലപാട് തിരുത്താത്തിടത്തോളം തൊഴിലാളി വർഗം അകന്നു പോവുക തന്നെ ചെയ്യും.  ഇത് നീണ്ട അറുപത്തി ഒന്പത് വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്നുപോലും പഠിക്കുകയില്ല; തിരുത്തുകയില്ല എന്ന ശാഠ്യത്തിൽ തുടരുകയാണെങ്കിൽ അത് ബോധ പൂർവമായ നിലപാട്  മാത്റമാണെന്നാണ്  കരുതേണ്ടി വരിക. 

2019 ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

291. എന്തുകൊണ്ടാണ് സി പി ഐ (എം) "പാർട്ടി പരിപാടി" യഥാർഥത്തിൽ ഒരു ചത്ത കുതിര മാത്റ മാണെന്ന് പറയുന്നത്?

           291. എന്തുകൊണ്ടാണ് സി പി ഐ (എം) "പാർട്ടി പരിപാടി" യഥാർഥത്തിൽ ഒരു ചത്ത കുതിര മാത്റ മാണെന്ന് പറയുന്നത്?
............1950 കാലഘട്ടത്തിൽ രൂപം കൊണ്ടതാണ് ഇപ്പോഴത്തെ "പരിപാടി"യുടെ കാതലായ അടിത്തറ. ഇപ്പോഴും അത് തന്നെയാണ് തുടരുന്നത്. ഇൻഡ്യൻ സാഹചര്യങ്ങളിൽ ഇൻഡ്യയിൽ എങ്ങനെയാണ് സോഷ്യലിസം സ്ഥാപിക്കുക എന്ന കാര്യത്തിൽ ധാരണകൾ ഇല്ലാതിരുന്ന അന്നത്തെ കമ്മ്യൂണിസ്റ്റു പാർട്ടി നേതൃത്വം ഇൻഡ്യൻ മുതലാളിത്തം സോഷ്യലിസം സ്ഥാപിക്കുന്നതിന് ആവശ്യമായ വളർച്ച നേടിയിട്ടില്ലാത്തതിനാൽ ഇൻഡ്യയിൽ അത് പ്രോത്സാഹിപ്പിക്കേണ്ട ഘട്ടത്തിലാണ് എന്ന തീരുമാനമാണ് എടുത്തത്. സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും മുതലാളിത്ത ചൂഷണത്തിന്റെ ഭാഗമാണ്. ഇത് രണ്ടും ഇപ്പോൾ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാം ദൈവവിധിയാണ് എന്ന് സ്ഥാപിക്കേണ്ടത് ചൂഷക വർഗങ്ങളുടെ ആവശ്യമാണ്‌. അവിടെയാണ് ഭൗതിക വാദം പ്രസക്തമാവുന്നത്. ചൂഷക വർഗങ്ങളെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഭൗതിക വാദം അപ്രസക്തമായി. എന്താണ് മുതലാളിത്തം എന്നും മുതലാളിത്ത ചൂഷണം എന്നും ഡാങ്കെയും കൂട്ടരും മനസിലാക്കിയില്ല എന്നത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ തകർച്ചയുടെ മൂല കാരണം ആവുകയായിരുന്നു. ലോകത്ത്‌ ആദ്യമായി സോഷ്യലിസം സ്ഥാപിച്ച പഴയ റഷ്യ വികസിത മുതലാളിത്തം ആയിരുന്നില്ല എന്ന വസ്തുതയും സോഷ്യലിസത്തിന്റെ പ്റസക്തി ലെവ ലേശം കുറച്ചു കാണരുതെന്ന "എന്തുചെയ്യണം?" എന്ന ലെനിന്റെ പുസ്തകത്തിലെ നിർദേശവും ഒന്നും 1950 കളിലെ പാർട്ടി നേതൃത്വം കണക്കിലെടുത്തില്ല. മുതലാളിത്ത ചൂഷണം ഭൂ മുഖത്തു നിന്ന് തന്നെ ഉന്മൂലനം ചെയ്യുന്നതിനായി രൂപമെടുത്ത ഒരു തത്വ ശാസ്ത്റം അടിസ്ഥാനമാക്കിയുള്ള കമ്മ്യൂണിസ്റ്റുപാർട്ടി മുതലാളിത്ത ചൂഷണം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ "പാർട്ടി പരിപാടി" "ഒരുചാപിള്ള" (കുഞ്ഞു മരിച്ചു ജനിയ്ക്കുക എന്ന അവസ്ഥ) ആയി തീർന്നു. "എത്റയധികം ചൂഷണത്തിന് സാധ്യതയുണ്ടോ അത്റയും വേഗം മുതലാളിത്തം വളരും" എന്ന ലെനിന്റെ വാക്കുകളും ആരും പരിഗണിച്ചില്ല. തങ്ങളെ ചൂഷണം ചെയ്യാൻ തൊഴിലാളി വർഗം നിന്ന് തരികയില്ല എന്ന ലളിതമായ വസ്തുത പോലും ആരും കണക്കിലെടുത്തില്ല. 
.
..........മാർക്സിസം എന്താണെന്നോ എന്തിനാണ് മാർക്സ് കൊടും പട്ടിണി സഹിച്ചും "മൂലധനം" എന്ന കൃതി രചിച്ചത് എന്നോ വർഗസമരം ഏത് വർഗ്ഗങ്ങൾ തമ്മിലാണെന്നോ ഭൗതിക വാദത്തിന്റെ പ്റസക്തി എന്താണെന്നോ എന്തിനാണ് "മിച്ച മൂല്യ സിദ്ധാന്ത" ത്തിലൂടെ തൊഴിലാളി വർഗം അനുഭവിക്കുന്ന അദ്ധ്വാന ശക്തിയുടെ ചൂഷണത്തിന്റെ തീവൃത തൊഴിലാളി വർഗത്തെ ബോധ്യപ്പെടുത്തിയത് എന്നോ മനസ്സിലാക്കിയിരുന്നെങ്കിൽ 1950 കളിലെ കമ്മ്യൂണിസ്റ്റു പാർട്ടി നേതൃത്വം "ചൂഷണം പ്രോത്സാഹിപ്പിക്കുക" എന്ന കാഴ്ചപ്പാടിലുള്ള മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന "പാർട്ടി പരിപാടി" അംഗീകരിക്കുമായിരുന്നില്ല. 72 വർഷങ്ങൾക്ക്‌ ശേഷവും ഡാങ്കെയുടെ നിലപാടിൽ ഒരു മാറ്റവും പാടില്ലെന്നോ? ഏത് പാർട്ടി കോൺഗ്രസ് വന്നാലും ഇന്നത്തെ സ്ഥിതിയിൽ മാറ്റം വരില്ല. കാരണം എന്താണ് "മാർക്സിസം" എന്ന് യാതൊരു ധാരണയും ഉള്ളവരല്ല വിദ്യാഭ്യാസ മേഖലയിൽ നിന്നും പോളിറ്റ് ബ്യുറോ വരെ എത്തുന്നവർ. പഴയ തലമുറ ഇല്ലാതാകുന്നു, പുതുതായി വരുന്നവർ മാർക്സിസത്തിന്റെ ലക്ഷ്യത്തെ കുറിച്ച് കേട്ടുകേൾവി പോലും ഉള്ളവരല്ല. മൂന്ന് - നാല് മിനിറ്റ് ചർച്ചയിൽ യാതൊന്നും ആർക്കും പറയാനും ആവില്ല. കാറൽ മാർക്സിന്റെ പേര് മാത്റ മായിരിക്കും ഭാവിയിൽ അവശേഷിക്കുക. 1950 കൾക്ക് ശേഷം സോഷ്യലിസത്തിന് എതിരായ നിലപാട് സ്വീകരിച്ചതിന്റെ പ്രായോഗിക ഫലം മാത്റം. തൊഴിലാളി വർഗ്ഗത്തിന്റെ പ്റസക്തി 1950 കളിൽ ഉപേക്ഷിച്ചത്തിന്റെ അനന്തര ഫലം. ചൂഷണ വിമുക്ത സാമൂഹ്യ വ്യവസ്ഥ (സോഷ്യലിസം) അല്ലാതെ ഒരു ലക്ഷ്യവും മാർക്സിസത്തിന് അംഗീകരിക്കാനാവില്ല.
.
..........കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് പറയുന്നത് കാണുക: "തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനത്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വര്ഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല." 1848 ൽ ആണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ പ്രസിദ്ധീകരിക്കുന്നത്.
..........മാർക്സിന്റെ ഏറ്റവും പ്റധാനപെട്ട ഈ വാക്കുകൾ വിസ്മരിച്ചുകൊണ്ടാണ് "മുതലാളിത്തം" പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചത്.  പ്രസ്ഥാനം എത്റ മാത്റം തകർച്ചയെ നേരിട്ടാലും  ചൂഷക വർഗ്ഗങ്ങൾ എത്റ മാത്റം അവരുടെ ആക്രമണത്തിന്റെ ശക്തി വർദ്ധിപ്പിച്ചാലും  ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽ മാറ്റം വരുത്തുന്ന ലക്ഷണങ്ങൾ കാണുന്നില്ല.  വർഗ സമരം ഏത് വര്ഗങ്ങള് തമ്മിലാണെന്ന്  ബോധ്യപ്പെടുന്നില്ല?
.
.........ദേശീയ ജനാധിപത്യ വിപ്ളവം; ജനകീയ ജനാധിപത്യ വിപ്ളവം തുടങ്ങിയ മനോഹരമായ വാക്കുകളിൽ പരിപാടിയുടെ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന കാതലായ അടിത്തറ ഭദ്രമായ രഹസ്യമായി സൂക്ഷിച്ചതുകൊണ്ട് ഏറ്റവും താഴെ തട്ടിലുള്ള പാർട്ടി അംഗങ്ങളിലേയ്ക്ക് സോഷ്യലിസം എന്ന ലക്‌ഷ്യം ഉപേക്ഷിച്ചതും മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്ത വസ്തുതയും എത്തി ചേർന്നത് വളരെ സാവകാശത്തിലാണ്. കാര്യം അറിഞ്ഞവർ ക്റമേണ നിഷ്‌ക്രിയരായി. നില നിൽപ്പിന്റെ ഭാഗമായി പാർട്ടി പ്റവർത്തനം കരുതിയവർ തങ്ങളുടെ ചുമതല നിർവഹിച്ചു. 
...........ഈ നിലപാടിൽ മാറ്റം വരുത്താതെ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം അണുവിട മുന്നോട്ടു പോവില്ല.
..........ത്രിപുരയിലും ബംഗാളിലും രാഷ്ട്രീയ പ്റവർത്തനം നടത്താൻ ബൂർഷ്വാസി അനുവദിക്കുന്നില്ല. തെരഞ്ഞെടുപ്പുകളിൽ നോമിനേഷൻ കൊടുക്കാനും പ്റചരണം നടത്താനും അനുവദിക്കുന്നില്ല. എന്തുചെയ്യണം? പാർട്ടി നേതൃത്വത്തിന് അറിയില്ല. വർഗ ശത്റുക്കൾ പ്റവർത്തനം ബലമായി തടയുന്നു. സ്ഥാനാർഥികളെ ആക്റമിക്കുന്നു; ഓഫിസിൽ കയറി പ്റവർത്തകരെ വധിക്കുകയും ഓഫീസ് കയ്യടക്കുകയും ചെങ്കൊടി ഉൾപ്പെടെ നശിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ നാം കാണുന്നത് ഒരു ചത്ത കുതിര ആയ "പാർട്ടി പരിപാടി" യും അതിൽ യാത്റ ചെയ്യുന്നതായി കരുതുന്ന നേതൃത്വം കാണിക്കുന്ന നിഷ് ക്രിയത്വമാണ്. ചെങ്കൊടിയുടെ ചരിത്റം എന്താണെന്ന് അറിയാത്തവർ. വർഗ സമരത്തെ കുറിച്ച് കേട്ടുകേൾവി പോലും ഇല്ലാത്തവർ. ബൂർഷ്വാസിയുടെ മുൻപിൽ ദയനീയമായി കീഴടങ്ങിയവർ. മുതലാളിത്തം എന്താണെന്ന് അറിയാതെ അത് പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്തതിന്റെ ദയനീയ അന്ത്യം.
.......... 1920 മുതൽ ഇൻഡ്യയിൽ പ്രവർത്തനം ആരംഭിച്ച കമ്മ്യൂണിസ്റ്റു പ്റസ്ഥാനം ക്റമേണ വളർന്ന് മുപ്പതു കൊല്ലം കൊണ്ട് 1952 ലെ തെരഞ്ഞെടുപ്പിൽ സ.ഏ കെ ജി യുടെ നേതൃത്വത്തിൽ 32 കമ്മ്യൂണിസ്റ്റ് പാർലമെന്റ് അംഗങ്ങൾ ഉള്ള പാർട്ടി ആയി വളർന്നു. എന്നാൽ 1950 കളിൽ ലക്‌ഷ്യം മാറുകയും ചൂഷക വർഗ വാഴ്ച പ്രോത്സാഹിപ്പിക്കുക എന്ന ലക്‌ഷ്യം ഏറ്റെടുക്കുകയും ചെയ്തപ്പോൾ70 വർഷങ്ങൾക്ക് ശേഷം ഉള്ള അവസ്ഥയാണ് ഇപ്പോഴത്തെ പാർലമെന്റിലെ അവസ്ഥ. (1 +2). പ്റസ്ഥാനത്തെ മുന്നോട്ടു നയിക്കാൻ കഴിയാത്ത ഒരു പാർട്ടി പരിപാടിയെ ജീവനില്ലാത്ത കുതിരയോട് ഉപമിക്കേണ്ടി വന്നതിൽ സഖാക്കൾ ക്ഷമിക്കുക. 
.........ജീവനുള്ളവയുടെ പ്റത്യേകതയാണ് വളരും എന്നതും പ്രത്യുൽപ്പാദനം നടത്തും എന്നതും. അങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ അതിനർത്ഥം ജീവനില്ല എന്ന് തന്നെയാണ്.
.. .. .. 8 08 2019 .. .. .. 

2019 ഓഗസ്റ്റ് 7, ബുധനാഴ്‌ച

290. ACTUALLY CPI(M) PARTY PROGRAMME IS ONLY A "DEAD HORSE"

            290. ACTUALLY CPI(M) PARTY PROGRAMME IS ONLY A "DEAD HORSE" FROM ITS BIRTH ITSELF. IT WAS PREPARED WITHOUT THE KNOWLEDGE OF WHAT IS MARXISM; FOR WHAT PURPOSE MARXISM INVENTED; WHAT IS CAPITALISM; WHAT IS PEOPLES DEMOCRACY; WHAT IS CLASS STRUGGLE; AND WITH A HIDDEN AGENDA OF PROMOTING CAPITALISM. EVEN NOW, SOMEBODY TRYING TO TRAVEL IT WITHOUT KNOWING THE REAL FACT. A PARTY PROGRAMME SHOULD BE CAPABLE TO FORM A COMMUNIST PARTY AND ALSO A SOCIALIST COUNTRY AND THAT WAS HAPPENED AT OLD SOVIET UNION AND CHINA; ETC. COUNTRIES. . BUT IN INDIA, A PROGRAMME OF A COMMUNIST PARTY WITH HIDDEN AGENDA OF CAPITALISM WILL CERTAINLY MAKE ONLY TROUBLES IN ITS WAY.
................Karl Marx said in his famous work "COMMUNIST MANIFESTO" (PUBLISHED IN 1848); THAT WORKING CLASS CAN ESCAPE FROM THE EXPLOITATION OF BOURGEOIS ONLY ALONG WITH THOSE SUFFERING EXPLOITATION AND OTHER HARDSHIPS OF THE SOCIETY".
................IN INDIA, DURING 1950s IT WAS DECIDED BY S A DANGE AND OTHERS THAT INDIAN WORKING CLASS SHOULD NOT ESCAPE FROM SUCH EXPLOITATION OF BOURGEOIS; AND THE SAME STAND IS CONTINUING EVEN THOUGH 70 YEARS WERE OVER. SO, IN 1952; WHEN THIRTY TWO COMMUNIST MEMBERS OF PARLIAMENT WITH THE LEADERSHIP OF COM. A K GOPALAN IN LOK SABHA; NOW IT IS ONLY 1+2. EVEN NOW TOP LEADERS ARE STERN WITH THE DEAD HORSE.
................WHEN DECIDED TO POSTPONE THE TARGET OF MARXISM; A SOCIALIST SOCIETY;  AND TO PROMOTE INDIAN CAPITALISM;  ALL BASIC THEORIES OF MARXISM BECAME OUT OF FIELD FROM INDIAN POLITICAL FIELD;  SUCH AS SURPLUS VALUE THEORY; CLASS STRUGGLE THEORY; AND MATERIALISM AND DIALECTICAL MATERIALISM. THESE THEORIES WERE FORMED ONLY TO PULL DOWN THE BOURGEOIS AND ELITE GROUP FROM POWER AND TO ESTABLISH THE POLITICAL POWER OF WORKING CLASS TO ESTABLISH A SOCIALIST COUNTRY.  THAT WAS HAPPENED IN OLD SOVIET UNION AND IN CHINA.  UNFORTUNATELY; THE LEADERSHIP OF SA DANGE AND OTHERS WERE CHEATED INDIAN WORKING CLASS AND NOW AFTER 69 YEARS; THE SAME STAND CONTINUING UNDER THE LEADERSHIP OF CPI(M). 
..............WHEN MARXISM INVENTED TO PROTECT WORKING CLASS FROM ALL KIND OF EXPLOITATION, IN INDIA, IT WAS WITH A HIDDEN AGENDA OF STRENGTHENING EXPLOITATION ON WORKING CLASS. DUE TO THIS STAND WE CAN UNDERSTAND THAT THE PROGRAMME WAS ONLY A DEAD BORN BABY WHEN ITS BIRTH HAPPENED ITSELF. DUE TO THIS STAND WORKING CLASS SHOWN RELUCTANT ATTITUDE ALWAYS TO PARTY. DUE TO THIS;  THE MOST IMPORTANT CONTRIBUTION OF KARL MARX; "SURPLUS VALUE THEORY" SHOULD KEEP AS TOP SECRET FROM WORKING CLASS AS IT IS ONLY TO PROTECT WORKING CLASS FROM BOURGEOIS EXPLOITATION. SO ACTUAL WORKING CLASS WILL ALWAYS KEEP DISTANCE FROM PARTY.  PURE EXPLOITATION ON WORKING CLASS   WERE HIDE  BY THE WORDS "PEOPLES DEMOCRATIC REVOLUTION". 
.............Due to this stand, (TO PROMOTE CAPITALISM)  the basic theory of MARXISM  such as SURPLUS VALUE THEORY;  CLASS STRUGGLE THEORY; AND MATERIALISM AND DIALECTICAL MATERIALISM became vogue because these theories are only to fight against BOURGEOIS and ELITE GROUP and end their exploitation on working class.  And to establish a SOCIALIST SOCIETY.  The stand to promote capitalism destroyed everything.
.............WITHOUT CHANGING THIS ATTITUDE TOWARDS CAPITALISM AND WITHOUT ADMITTING THE TARGET OF SOCIALIST INDIA; COMMUNIST MOVEMENT OF INDIA WILL NOT GO FORWARD EVEN ONE MM.
..............NOW IT PROVED ITS INCAPABILITY TO FUNCTION AT BENGAL AND TRIPURA. ANYBODY WHO KNEW MARXISM WILL NEVER ADMIT CAPITALISM AS A PARTY PROGRAMME. A PARTY PROGRAMME SHOULD BE ONLY IN ACCORDANCE WITH THE MARXIAN IDEOLOGY; ONLY WITH A TARGET OF SOCIALISM OTHERWISE IT WILL NEVER FUNCTION. A NEW PARTY PROGRAM INCLUDING SOCIALISM AND ACTUAL "PEOPLES" DEMOCRACY SHOULD HAVE TAKEN UP BY PARTY FOR DISCUSSION OTHERWISE PRESENT "TRIPURA" WILL REPEAT ALL OVER INDIA FOR EVER.
..............IN TRIPURA; BOURGEOIS POLITICAL PARTIES NOT ALLOWING EVEN TO ENJOY THE EXISTING DEMOCRATIC FACILITIES BY WORKING CLASS AND PARTY LEADERS AND EVEN "PARTY PROGRAMME" KEEPING A STAND STILL POSITION HOW TO OVERCOME THE CRISIS. IT IS ONLY DUE TO THE FUNCTIONAL INCAPABILITY OF THE PARTY PROGRAMME AND WE CAN COME TO THE CONCLUSION THAT IT IS ONLY A DEAD HORSE. ALL REVOLUTIONARY CONCEPTS OF MARXISM IS SEEN VANISHED AT BENGAL AND TRIPURA ONLY THROUGH THE VIOLENT ACTIONS OF GOONS OF BOURGEOIS POLITICAL PARTIES. FROM ITS BEGINNING; MARXISM FACING ACUTE PREVENTION AND THREATENING FROM THE SIDE OF BOURGEOIS; BUT WITH THE SOLIDARITY OF WORKING CLASS; IT WILL GO FORWARD TO SAFEGUARD THE INTEREST OF WORKING CLASS.
.............A LIVING THING WILL GROW AND GIVE BIRTH TO NEXT GENERATION. BUT THE PARTY PROGRAMME OF CPI(M) IS SHOWS ONLY DEAD EFFECT SINCE ITS BIRTH ITSELF. WE MUST CONSIDER THIS WITH THE PARTY PROGRAMME OF OLD USSR; WHERE THEIR PROGRAMME WERE ABLE TO MAKE A SOCIALIST COUNTRY AND ALSO AN EFFICIENT COMMUNIST PARTY. IN INDIA, IN 1952; WHEN THIRTY TWO COMMUNIST MEMBERS OF PARLIAMENT WITH THE LEADERSHIP OF COM. A K GOPALAN; NOW IT IS ONLY 1+2.
                                                                    ... .. 7 08 2019 .. .

2019 ഓഗസ്റ്റ് 3, ശനിയാഴ്‌ച

289. കേരളത്തിൽ 1940 കളിൽ ആണ് കമ്മ്യൂണിസ്റ്റു പാർട്ടി

................289. കേരളത്തിൽ 1940 കളിൽ ആണ് കമ്മ്യൂണിസ്റ്റു പാർട്ടി 
"കോൺഗ്രസ് സോഷ്യലിസ്റ്റു പാർട്ടി" എന്ന പേരിൽ പ്റവർത്തനം ആരംഭിക്കുന്നത്. വളരെ കുറച്ചുകാലം കൊണ്ട്  (കേവലം പതിനേഴു വർഷങ്ങൾ) ഏകദേശം 42 ശതമാനം ആളുകളുടെ പിന്തുണ ആർജിക്കാൻ കഴിഞ്ഞു. 1957 ലെ തെരഞ്ഞെടുപ്പിൽ 65 സീറ്റും ലഭിച്ചു. അതിനു ശേഷം എന്തെല്ലാം ചെയ്തിട്ടും 42 ശതമാനത്തിന്റെ പിന്തുണയിൽ വലിയ മാറ്റം വന്നില്ല. അതിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പതിനേഴു ലക്ഷം വോട്ടറന്മാരുടെ (ഏഴ് ശതമാനത്തിന്റെ) കുറവ് വന്നിരിക്കുന്നത്. പുരോഗമന ആശയങ്ങൾ മനസിൽസൂക്ഷിക്കുന്നവരുടെ പഴയ തലമുറ കുറഞ്ഞു വരുന്നു. വിദ്യാർഥി-യുവജനങ്ങൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഒന്നും  ജനപിന്തുണ വർധിക്കുന്നതിലേയ്ക്ക്  നയിക്കുന്നില്ല എന്നാണ്  അതിവേഗം പാർട്ടി തകർച്ചയിലേക്ക് നയിക്കുന്നത്.   1950 കാലം മുതൽ ഒരു നല്ല സാമൂഹ്യ വ്യവസ്ഥ എന്ന ലക്‌ഷ്യം കമ്മ്യൂണിസ്റ്റു പാർട്ടി ഉപേക്ഷിച്ചതും മുതലാളിത്തം വളരണം എന്ന നിലപാട് സ്വീകരിച്ചതും പുരോഗമന ആശയങ്ങൾ രാഷ്ട്രീയ രംഗത്ത് ഇല്ലാതാക്കുന്നതിന് കാരണം ആയി. നീണ്ട 69 വർഷങ്ങൾ സോഷ്യലിസ്റ്റു ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചതാണ്  പാർട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം എന്ന് നേതൃത്വത്തിന് ബോധ്യപ്പെടുന്നില്ല. പുരോഗമന ആശയങ്ങൾ അല്ലെങ്കിൽ സോഷ്യലിസ്റ്റു ആശയങ്ങൾ എന്ന് പറഞ്ഞാൽ എന്താണെന്ന് പോലും നേതൃത്വങ്ങളിൽ യാതൊരു പിടിയും ഇല്ല എന്നാണ്  ക്ഷേത്രങ്ങളിൽ  അല്ലെങ്കിൽ പള്ളികളിൽ ഇടപെടണം എന്ന നിർദേശങ്ങൾ ഉണ്ടാകുന്നതിനു കാരണം. അവിടെയൊക്കെയാണ്  ഹിന്ദു വർഗീയ വാദികളുടെ വളർച്ചയ്ക്കാവശ്യമായ വിഭവങ്ങളുടെ ഉറവിടങ്ങൾ എന്ന്  നേത്ര്വത്തിന്  മനസിലാകുന്നില്ല? ഉള്ളവർ കൂടി ബി ജെ പി പാളയത്തിലേക്ക് പോകാനാണ് ഇപ്പോഴത്തെ നിർദേശങ്ങൾ ഇട വരുത്തുക. 
................തൊഴിലാളി വർഗ രാഷ്ടീയവും ബൂർഷ്വാ  രാഷ്ട്രീയവും  രണ്ടു വ്യത്യസ്ത ധ്രുവങ്ങളാണ്. ഒന്ന് സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയും മറ്റേത്  സ്വാർത്ഥതയുടെയും തിന്മയുടെയും ഏറ്റവും ഉയർന്ന അവസ്ഥയും. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊയിൽ മാർക്സ് പറയുന്നത് കാണുക: "തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനന്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വര്ഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല." 1848 ൽ ആണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ പ്രസിദ്ധീകരിക്കുന്നത്. കാറൽ മാർക്സ് സമൂഹത്തെയാകെ എല്ലാ വിധ കഷ്ടപ്പാടുകളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും മോചിപ്പിക്കേണ്ട ചുമതല അർപ്പിച്ചിട്ടുള്ളത് തൊഴിലാളി വർഗത്തിലാണ്. ആ ചുമതലയിൽ നിന്നും തൊഴിലാളി വർഗത്തെ ഒഴിവാക്കുകയും തൊഴിലാളി വർഗം മോചനം നേടേണ്ടതില്ല എന്ന നിലപാടാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് 1950 കാലത്തു ഡാങ്കെയും മറ്റും സ്വീകരിച്ചതും 69 വർഷങ്ങൾക്ക് ശേഷവും ഇപ്പോഴും തുടരുന്നതും. ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഒരു നിലപാട് ഒരു കമ്മ്യൂണിസ്റ്റു പാർട്ടി സ്വീകരിക്കുമ്പോൾ തൊഴിലാളി വർഗം എന്തു നിലപാട് സ്വീകരിക്കും? ഇന്ത്യ ഒട്ടാകെ തൊഴിലാളി വർഗം സ്വീകരിക്കുന്ന നിസ്സംഗതയുടെ കാരണം എന്താണെന്ന് ആർക്കും ഒരു പിടിയും കിട്ടുന്നില്ല.
...............ഇത് പുരോഗമന സോഷ്യലിസ്റ്റു ആശയങ്ങളുടെ തകർച്ചയ്ക്കും അഭാവത്തിനും ഹൈന്ദവ പിന്തിരിപ്പൻ ആശയങ്ങൾ മുന്നോട്ടു വരുന്നതിനും കാരണമായി. പരിപാടി ഭേദഗതി ചെയ്യുന്നില്ലെങ്കിൽ കാര്യങ്ങൾ കൈ വിട്ടു പോകും. അടിത്തറയാകെ ബി ജെ പി യിലേക്ക് പോവുകയാണ്. പരിപാടി മാറിയില്ലെങ്കിൽ കേരളവും നഷ്ടപ്പെടും. തിരുവനന്തപുരത്തെ സർക്കാർ ജീവനക്കാരുടെ വോട്ടുകൾ കൂടുതലും ബി ജെ പി യ്ക്ക് ആയിരുന്നു. ഹിന്ദുത്വത്തിനെതിരായ പുരോഗമന ആശയങ്ങൾ ഇല്ലാതായി എന്നതാണ് കാരണം. അത് പരിഹരിക്കാനാണ് പരിപാടി മാറണം എന്ന് പറയുന്നത്.
..............2002 കാലം മുതൽ ഈ കാര്യങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്താൻ കഴിവിന്റെ പരമാവധി ശ്രമിച്ചു വരികയാണ്.  ആർക്കും  കാര്യങ്ങളുടെ  അപകടാവസ്ഥ ബോധ്യപെടുന്നില്ല. വർഗീയ പിന്തിരിപ്പൻ ശക്തികൾ തൊഴിലാളി വർഗ രാഷ്ട്രീയം ഇൻഡ്യയിൽ ഒരു തരത്തിലും അനുവദിക്കുകയില്ല എന്ന നിലപാട്  സ്വീകരിക്കുമ്പോൾ പോലും യഥാർഥ തൊഴിലാളി വർഗ രാഷ്ട്രീയത്തിലേക്ക്  തിരിച്ചു പോകണമെന്ന അപേക്ഷകൾ വന രോദനങ്ങൾ ആയി മാത്റം പരിണമിക്കുന്നു...................................3rd August, 2019...........