2023 ഒക്‌ടോബർ 22, ഞായറാഴ്‌ച

553. IF THERE WERE THE NATURAL JUSTICE OF SOCIALISM

                       553.  IF THERE WERE THE NATURAL JUSTICE OF SOCIALISM.........

//
After the "October" Revolution of old Russia in 1917, two and a half million people were killed in the four-year counter-revolutionary war. But the "NATURAL JUSTICE OF SOCIALISM" could win there because SOCIALISM is actually the law of "NATURE". The bourgeois -- reactionaries, the exploitative regimes of the whole world, and the entire feudal landlords of Russia, were the stand that under no circumstances the proletariat state and the socialist system should not be allowed to exist on the face of the earth. The world working class; proletariat needed to rally against it and defend the killing of socialist infant state when the spiritual leadership and all their abilities tried to destroy the world's first socialist infant state. The world imperialist-reactionary forces finally had to surrender before the communist movement led by Lenin, who fully conceived Marxism. Then the great Lenin said "Marxism is invincible because it is true". The basic truth of Marxism is that the world is built on the sweat and blood of the working class and they too have the right to live with dignity. The firm position of the bourgeoisie and the exploiting classes is that it will not be allowed under any circumstances. It was that position that the world working class maintained by protecting the world's first socialist infant state. Truth and justice prevailed there. What had failed was the totality of evil and violence in the world. The great truth and justice of SOCIALISM was won there.
//
The COMMUNIST MOVEMENTS in India should accept the goal of socialist India and take up the political task of preparing the people for it. The Indian people, with a four-fifths majority, endorsed the goal of "Socialist India" as a declaration that the people wanted the betterment of democracy and the virtues of socialism. In democracy there is opportunity to express the interests of the people. Those facilities did not existed in old T'sarist Russia and in pre-1947 "British India".
//
The reactionary forces that organized counter-revolutionary coup against socialism in old Russia are mobilizing in India also as Hindu communalists and successors of the old country kings in the guise of Indian National Congress and BJP in the name of "Rama Rajya". People should be convinced of their true face and their anti-democratic nature should be exposed. Actually, the "RAM RAJ" the target of INC and BJP were only in story (RAMAYANA) which was only "KINGDOM", based on the supremacy of Brahmans with four caste system. Certainly they are deadly against actual democracy. They will try to prevent the Indian proletariat from strengthening on the path of Marxism and Socialism by killing communist workers, demolishing houses and withholding democratic rights by force. The Indian working class can adopt only by defending it democratically. If they adopt anti-democratic means, the working class will have to respond in their own way. It is their responsibility to avoid it. The history of MARXISM guide lines how to deal such anti revolutionary forces, but at present each and every citizen having political freedom; but always bourgeois trying to prevent working class in enjoying democratic rights. Modern India have a constitution that recognizes socialism, democracy, etc. but it was unimaginable in the time of Marx in the 1850s when Marxism was formed, or during the October Revolution of 1917, or in India before 1947. It is possible only by convincing the people the science and general justice propounded by Marxism that the facilities in India can be transformed from the bourgeois democracy of capitalism into a real democracy of socialism and to preserve it as such. The basic concept of MARXISM is only insisting that the actual working class, who are behind all the development of the country have the right to live in dignity with all amenities availing other citizens., because SOCIALISM is the law of nature.
//
Comparatively small mistakes that would have been compounded if there had been a very "big right" of "SOCIALISM". But the very big mistake of "promoting capitalism" leading to the total collapse of the "COMMUNIST MOVEMENTS" in India. Ignorance of everything of the supreme leadership of the communist movement of India and the fact that unable to understand anything is leading to the complete collapse of a country of more than one hundred and forty crore people. They know nothing about the SURPLUS VALUE THEORY OF MARXISM, and that will be the foundation of a SOCIALIST COUNTRY, in India, the "PARTY LEADERSHIP" is calm and quite when the bourgeois politics surrendering every assets of the country like the foundation economy of the country like PUBLIC SECTOR UNDERTAKINGS to CORPORATE S OF NATIONAL AND INTER NATIONAL. They are not ready even to mention in any strikes or at the time GENERAL ELECTIONS TO THE PARLIAMENT.
//
The lack of understanding about what is "democracy" came into being after the monarchy led to abandoning even the goal of socialism. Even though the communist parties split as so many, none of them understood what democracy is. "Armed revolution", which is only relevant in a monarchy, cannot be used against anyone in democracy. "Political power" which belonged to the king alone in the monarchy has been transferred to every citizen in the democracy. Making citizens politically conscious is not possible through armed revolution. Those who are elected may remain in office for a limited period of time. After the term they have only the rights of any citizen. The greatest feature of democracy is that any citizen is eligible to hold any office. In monarchy, only the king had this qualification.
//
An ideology which were invented only to protect the working class from the exploitation of bourgeois and designed to destroy the capitalist system, in India, the "party discipline" strictly enforced only to destroy that socialist ideology. and helpless proletariat became victims. What that requires remains a "decision". Part of that is the "unit" decision and not to fight back even when enemy hitting with firm intention to destroy even one red flag in India. No one will become followers those who doesn't hit back when enemies attacking with intention of demolishing red flag from India.



           

 

 

 

552. "സോഷ്യലിസം" എന്ന വളരെ "വലിയ ശരി" ഉണ്ടായിരുന്നെങ്കിൽ

            552. "സോഷ്യലിസം" എന്ന വളരെ "വലിയ ശരി" ഉണ്ടായിരുന്നെങ്കിൽ.

/
1917 ൽ നടന്ന റഷ്യയിലെ "ഒക്ടോബർ" വിപ്ലവത്തെ തുടർന്ന് അവിടെ നടന്ന നാല് വർഷത്തോളം നീണ്ടുനിന്ന പ്രതിവിപ്ലവ അട്ടിമറി സമരത്തിൽ കൊല്ലപ്പെട്ടത് രണ്ടരക്കോടി ജനങ്ങളായിരുന്നു. ഒരു കാരണവശാലും തൊഴിലാളി വർഗ ഭരണകൂടവും സോഷ്യലിസ്റ്റ് വ്യവസ്ഥയും ഭൂമുഖത്ത് നിലനിൽക്കാൻ അനുവദിക്കില്ല എന്ന നിലപാടിൽ ലോകമൊട്ടാകെയുള്ള പിന്തിരിപ്പന്മാരും ചൂഷകവർഗ ഭരണകൂടങ്ങളും റഷ്യയിലെ മുഴുവൻ ഫ്യൂഡൽ ഭൂ പ്രഭുത്വവും ആത്മീയ നേതൃത്വവും അവരുടെ സകല കഴിവുകളും ഉപയോഗിച്ച് ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് ശിശു രാഷ്ട്രത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചപ്പോൾ അതിനെതിരെ അണിനിരക്കേണ്ടതും സോഷ്യലിസ്റ്റ് ശിശു രാഷ്ട്രത്തെ സംരക്ഷിക്കേണ്ടതും ലോക തൊഴിലാളിവർഗത്തിന്റെയും ആവശ്യമായിരുന്നു. മാർക്സിസത്തെ പൂർണമായും ഉൾക്കൊണ്ട ലെനിൻറെ നേതൃവത്തിലുള്ള കമ്മ്യൂണിസ്റ്റ് കൂട്ടായ്മയുടെ മുൻപിൽ ലോകസാമ്പ്രാജ്യത്ത - പിന്തിരിപ്പൻ ശക്തികൾക്ക് അവസാനം അടിയറവ് പറയേണ്ടി വന്നു. അപ്പോഴാണ് ലെനിൻ പറഞ്ഞത് "മാർക്സിസം അജയമാണ്, കാരണം അത് സത്യമാണ്" എന്ന്. തൊഴിലാളി വർഗ്ഗത്തിന്റെ വിയർപ്പിലും രക്ത ത്തിലുമാണ് ലോകം കെട്ടിപ്പൊക്കിയിരിക്കുന്നത് എന്നതും അവർക്കും മാന്യമായി ജീവിക്കാൻ അവകാശം ഉണ്ടെന്നതുമാണ്. മാർക്സിസത്തിന്റെ അടിസ്ഥാന സത്യം. അത് ഒരു കാരണവശാലും അനുവദിക്കില്ല എന്നതാണ് ബൂർഷ്വാസിയുടെയും ചൂഷക വർഗങ്ങളുടെയും ഉറച്ച നിലപാട്. ആ നിലപാടിനെയാണ് ലോകതൊഴിലാളി വർഗം ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് ശിശു രാഷ്ട്രത്തെ സംരക്ഷിച്ചു കൊണ്ട് നിലനിർത്തിയത്. അവിടെ വിജയിച്ചത് സത്യവും നീതിയുമാണ്. പരാജയപ്പെട്ടത് ലോകത്തിലെ മുഴുവൻ തിന്മകളുടെയും അക്രമത്തിന്റെയും കൂട്ടായ്മയുമാണ്. സോഷ്യലിസം എന്ന വളരെ വലിയ ശരിയാണ് അവിടെ വിജയിച്ചത്.
//
എല്ലാ പിന്തിരിപ്പൻ, ചൂഷകവർഗ അട്ടിമറികളെയും അതിജീവിക്കാൻ  പഴയ  റഷ്യയിലെ   ഒക്ടോബർ  വിപ്ലവത്തിന് കഴിഞ്ഞത് പണിയെടുക്കുന്ന ജനങ്ങളാകെ സോഷ്യലിസത്തോടൊപ്പം ഉണ്ടായിരുന്നത് കൊണ്ടാണ്. ഇന്ത്യൻ ജനത അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ലക്ഷ്യം അംഗീകരിച്ചത് ജനാധിപത്തിന്റെ മെച്ചവും സോഷ്യലിസ ത്തിന്റെ ഗുണങ്ങൾ ജനങ്ങൾ ആഗ്രഹിക്കുന്നു എന്നതിന്റെ പ്രഖ്യാപനവുമാണ്.   ജനങ്ങളുടെ താത്പര്യങ്ങൾ പ്രകടിപ്പിക്കാൻ  പാർലമെന്ററി  ജനാധിപത്യത്തിൽ അവസരം ഉണ്ട്. പഴയ റഷ്യയിലെ സാർ ചക്രവർത്തി വാഴ്ചയിലോ  1947ന് മുമ്പുണ്ടായിരുന്ന "ബ്രിട്ടീഷ് ഇന്ത്യയിലും" ആ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല.
//
ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിച്ച് അതിനായി ജനങ്ങളെ സജ്ജരാക്കുക എന്ന രാഷ്ട്രീയ ചുമതലയാണ് ഏറ്റെടുക്കേണ്ടത്. റഷ്യയിൽ സോഷ്യലിസത്തിനെതിരെ പ്രതിവിപ്ലവ അട്ടിമറി സംഘടിപ്പിച്ച പിന്തിരിപ്പൻ ശക്തികൾ ഇന്ത്യയിൽ ഹിന്ദു വർഗീയവാദികളായും പഴയ നാട്ടുരാജാക്കന്മാരുടെ പിന്തുടർച്ചക്കാരായും അണിനിരക്കുന്നത് രാമരാജ്യത്തിന്റെ പേരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ബിജെപി തുടങ്ങിയ മുഖം മൂടികൾ അണിഞ്ഞുകൊണ്ടാണ്. അവരുടെ യഥാർത്ഥ മുഖം ജനങ്ങളെ ബോധ്യപ്പെടുത്തുകയും അവരുടെ ജനാധിപത്യ വിരുദ്ധ സ്വഭാവം തുറന്നുകാണിക്കുകയും വേണം. ഇന്ത്യ ഒട്ടാകെ കമ്മ്യൂണിസ്റ്റ് പ്രവർത്തകരെ കൊന്നൊടുക്കിയും വീടുകൾ തകർത്തും ജനാധിപത്യ അവകാശങ്ങൾ ബലപ്രയോഗം വഴി തടഞ്ഞുകൊണ്ടും മാർക്സിസ ത്തിന്റെയും സോഷ്യലിസത്തിന്റെയും പാതയിൽ ഇന്ത്യൻ തൊഴിലാളിവർഗം മുന്നേറാതിരിക്കാൻ അവർ ശ്രമിക്കും. അതിനെ ജനാധിപത്യ രീതിയിൽ പ്രതിരോധിച്ച് മാത്രമേ ഇന്ത്യൻ തൊഴിലാളിവർഗത്തിന് മുന്നേറാൻ ആവുകയുള്ളൂ. ജനാധിപത്യ വിരുദ്ധ മാർഗങ്ങൾ അവർ സ്വീകരിച്ചാൽ തൊഴിലാളിവർഗത്തിനും അവരുടെ രീതിയിൽ പ്രതികരിക്കേണ്ടി വരും. അത് ഒഴിവാക്കേണ്ടത് അവരുടെ ഉത്തരവാദിത്വ മാണ്. ആധുനിക ഇന്ത്യയിൽ സോഷ്യലിസം, ജനാധിപത്യം തുടങ്ങിയവ അംഗീകരിക്കുന്ന ഭരണഘടന തന്നെ ഉള്ളത് മാർക്സിസം രൂപം കൊള്ളുന്ന 1850 കളിലെ മാർക്സിന്റെ കാലത്തോ 1917ലെ ഒക്ടോബർ വിപ്ലവ കാലത്തോ 1947 ന് മുൻപ് ഇന്ത്യയിലോ ഉണ്ടായിരുന്നവയല്ല. ഇന്ത്യയിലെ സൗകര്യങ്ങൾ മുതലാളിത്തത്തിലെ ബൂർഷ്വാ ജനാധിപത്യം സോഷ്യലിസത്തിലെ യഥാർത്ഥ   "ജനകീയ ജനാധിപത്യമായി" മാറ്റിയെടുക്കുന്നതിനും അത് അങ്ങനെ തന്നെ സംരക്ഷിക്കുന്നതിനും മാർക്സിസം മുന്നോട്ടുവയ്ക്കുന്ന ശാസ്ത്രീയതയും സാമാന്യ നീതിയും ജനങ്ങളിലെത്തിച്ചു കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളു.
//
ഇന്ത്യയിൽ 1950 കാലം മുതൽ "സോഷ്യലിസം" എന്ന വളരെ "വലിയ ശരി" ഉണ്ടായിരുന്നെങ്കിൽ അപ്രസക്തമാകുമായിരുന്ന താരതമ്മ്യേന ചെറിയ തെറ്റുകൾ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന വളരെ വലിയ തെറ്റിനോടൊപ്പം ആകുമ്പോൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പരിപൂർണ തകർച്ചക്ക് ഇടയാക്കുക ആയിരുന്നു.   യാതൊന്നും അറിയില്ല; യാതൊന്നും മനസിലാവില്ല എന്ന അവസ്ഥ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പരമോന്നത നേതൃത്വത്തിനാണ് എന്നത് നൂറ്റിനാല്പത് കോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ പരിപൂർണ തകർച്ചയിലേക്കാണ് നയിക്കുന്നത്. "മാർക്സിസത്തിന്റെ "മൗലിക അടിത്തറയായ "മിച്ച മൂല്യ സിദ്ധാന്ത" ത്തെ കുറിച്ച് യാതൊന്നും അറിയില്ലാത്തതിനാൽ രാജ്യത്തിൽന്റെ സമ്പദ്ഘടനയുടെ മൗലിക അടിത്തറയായ പൊതുമേഖലാ സ്ഥാപനങ്ങൾ നാടനൊ വിദേശിയോ ആയ കോർപ്പറേറ്റുകൾക്ക് ബൂർഷ്വാ രാഷ്ട്രീയം തീറെഴുതുമ്പോഴും അതൊന്നും അറിയുന്ന ഭാവമേ കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന് ഇല്ല. തെരെഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ ഭാഗമായോ ഏതെങ്കിലും സമരങ്ങളുടെ ഭാഗമായോ അവയൊന്നും ജനങ്ങളെ അറിയിക്കുന്ന കടമ പോലും പാർട്ടി നേതൃത്വം കാണിക്കുന്നില്ല.
//
രാജവാഴ്ചക്ക് ശേഷം  നിലവിൽ വന്ന  "ജനാധിപത്യം"  എന്താണെന്ന് മനസിലാകാതിരുന്നത്  സോഷ്യലിസം എന്ന ലക്‌ഷ്യം പോലും ഉപേക്ഷിക്കുന്നതിനാണ് ഇടയാക്കിയത്.  കമ്മ്യൂണിസ്റ്റ് പാർട്ടികൾ പലതായി രൂപം മാറിയെങ്കിലും ജനാധിപത്യം  എന്താണെന്ന്  ഒരു വിഭാഗത്തിനും മനസ്‌സിലായില്ല.  രാജവാഴ്ചയിൽ മാത്രം പ്രസക്തമാകുന്ന  "സായുധ വിപ്ലവം"  ജനാധിപത്യത്തിൽ  ആർക്കെതിരെയും ഉപയോഗിക്കാനാവില്ല.   രാജവാഴ്ചയിൽ രാജാവിന് മാത്രം ഉണ്ടായിരുന്ന  "രാഷ്ട്രീയ അധികാരം" ജനാധിപത്യത്തിൽ ഒരോ  പൗരനിലുമായി  മാറിയിരിക്കുകയാണ്.  പൗരന്മാരെ  രാഷ്ട്രീയ ബോധമുള്ളവരാക്കി  മാറ്റുക എന്നത്  സായുധ വിപ്ലവം വഴി സാധ്യമല്ല.  അവർ തെരെഞ്ഞെടുക്കപ്പെടുന്നവർക്ക്  പരിമിതമായ കാലത്തേക്ക് മാത്രമാണ്  അധികാരത്തിൽ തുടരാൻ ആവുക.  കാലാവധി കഴിഞ്ഞാൽ അവർക്ക്  ഏതൊരു പൗരനും ഉള്ള അവകാശങ്ങൾ മാത്രം.  ഏത് പൗരനും  ഏത് പദവിയും വഹിക്കാൻ യോഗ്യനാണ് എന്നതാണ് ജനാധിപത്യത്തിലെ  ഏറ്റവും വലിയ പ്രത്യേകത.  രാജവാഴ്ചയിൽ  രാജാവിന് മാത്രം ഉണ്ടായിരുന്നതാണ്  ഈ യോഗ്യത. 
// 
ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് പരമാധികാരം ഇന്ത്യൻ പാർലമെന്റിനാണ് എന്നതും വളരെ തുച്ഛമായ അധികാരങ്ങൾ മാത്രമുള്ള സംസ്ഥാന ഭരണത്തിന് ഉപരി ഇന്ത്യ എന്ന രാജ്യത്തിന്റെ ഭരണം നേടിയെടുത്തല്ലാതെ ഇൻഡ്യൻ ജനതയുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് ഒന്നും പരിഹാരം കാണാൻ ആവില്ല എന്നതും 1950 കാലത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾ മനസിലാക്കാതിരുന്നത് ഇന്ത്യ ഒട്ടാകെ പാർട്ടി ഉണ്ടാവുക എന്ന ലക്‌ഷ്യം പോലും ഇല്ലാതാക്കുക യായിരുന്നു.   അതിന്റെ ഫലമോ ഓരോ സംസ്ഥാനവും ഒരോ യൂണിറ്റുകളാണ് എന്ന വിചിത്ര കാഴ്ചപ്പാടിലേക്ക് പാർട്ടിയെ എത്തിച്ചു. അത് മൂലം ഒരു രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരേ രാഷ്ട്രീയ നിലപാട് എന്നതുപോലും അസ്സാദ്ധ്യമായി.
//
മുതലാളിത്ത വ്യവസ്ഥ ഇല്ലാതാക്കുന്നതിനായി രൂപം കൊണ്ട തത്വശാസ്ത്രം ഉപയോഗിച്ച് മുതലാളിത്ത വ്യവസ്ഥ തന്നെ ശക്തിപ്പെടുത്തുന്നു. സോഷ്യലിസം സ്ഥാപിക്കുന്നതിനായി സ്വീകരിച്ച പാർട്ടി അച്ചടക്കം ആ ആശയഗതി ഇല്ലാതാക്കുന്നതിനായി മാത്രം ഉപയോഗിക്കുന്നു. നിസ്സഹായരാവുന്ന തൊഴിലാളിവർഗ്ഗവും. പാർട്ടി പൂർണമായും ഇല്ലാതാക്കുന്നതിന് എന്തെല്ലാം ആവശ്യമാണോ അതെല്ലാം "തീരുമാനം" ആയിത്തന്നെ നില നിൽക്കുന്നു. "യൂണിറ്റ്" തീരുമാനവും അടി കിട്ടിയാൽ പോലും തിരിച്ചടിക്കാൻ പാടില്ല എന്നതൊക്കെ അതിന്റെ ഭാഗം ആണ്. തിരിച്ച് അടിക്കാത്തവന്റെ കൂടെ ഒരാളും നിൽക്കില്ല.

 
 
 

2023 ഒക്‌ടോബർ 7, ശനിയാഴ്‌ച

551. THOSE WHO HEAR ONLY ALWAYS LIES. //

                                       551. THOSE WHO HEAR ONLY LIES ALWAYS.

.          .Those who adhere to capitalism enter politics to acquire wealth and live a luxurious life through treating "POLITICS" as commercial manner.  They want to  eliminate  proletarian politics with aim at social service as working class politics want to eliminate poverty and hardships of the society and the development of the society also.   It is necessary for the bourgeois politicians, including the Congress and Hindu fundamentalists, to destroy it at all costs. The way they find it is to continuously spread  acute  lies on the Communist leadership.  None of the communist leaders who ruled in Kerala, Bengal and Tripura states including EMS were corrupt.  But the easiest way for bourgeois politicians to destroy the Left is to spread outright lies. They had played utter ugly lies  through "Bhoo dan" was the continuous process  of "Ma" newspaper of Kottayam when VS Achuthanandan was the Chief Minister. Similarly, knowing that Pinarayi Vijayan was not the accused, Oommen Chandy filed a case in the Supreme Court with the "Lavalin" case. For many years, the time of the Supreme Court and immense loss of money to the government are incurred. The intention of those who continuously present outright lies is to destroy the socialist ideology completely.   Even the "communist" leadership, which has no particular affinity for socialist ideas, will ignore them altogether.   Even though the Party media will continuously say that these are lies spread by the enemies, none of them will reach the very large ideological propaganda networks of the enemies. As a result, the leftist vote will gradually disappear. That is what the anti-communists want.
//
90% CONGRESS MEN, INCLUDING AK ANTONY, K SUDHAKARAN, KPCC PRESIDENT ARE 90% BJP AND AT ANY TIME THEY WILL BECOME 100% BJP. THE MOST ATTRACTION OF BJP WHICH THE CONGRESS MEN LIKE "HINDUTHWA" ARE THE ASSASINATION OF GANDHIJI, AS GANDHIJI WAS NOT A FRAUD POLITICIAN, AND THE POLITICS OF BJP/INC AND HINDUTHWA ONLY 100% FRAUD AND DEADLY AGAINST HUMAN BEINGS.
//
Even though the Constitution of India is  "SOVEREIGN, SOCIALIST, SECULAR, DEMOCRATIC REPUBLIC" bourgeois political parties like BJP,  INC  etc. are deadly against the concept of SOCIALIST AND SECULAR as both BJP AND INC committed to  "RAM RAJ"  which deadly against humanity in general and SOCIALIST concept.  But it is quite justice to do actual working class to live in amenity like all other citizens as they are doing their maximum for the welbeing of the country, please see at present most of them sleeping in road side and dying through hitting vehicles, meanwhile those black marketers and cheaters of the society enjoying every thing, actually denying those deserves. We do justice to them also, and that is the message of socialism. Nobody can believe that either BJP or Indian National Congress will protect them by giving them amenities to live just like an ordinary citizens in India. Only RED FLAG can protect them and make their living conditions to a better level.
//
. . ...... Those Anti-socialists and anti-Communists are constantly  hearing  utter lies from those who are aligned with Hindutva Communalism (BJP), Congress etc. and who vote for them regularly. They constantly listen and read the same people and the same media (like "M"). One of the established LIE was GOLD SMUGGLING by M SIVASANKAR AND SWAPNA SURESH, actually headed by SANGHAPARIVAR but they had tried very hard to put the burden on LDF ministry. UDF and "M" media also played their ugly role to put the burden on LDF ministry. But SANGHAPARIVAR gave full support to SWAPNA SURESH, the exact culprit, and SIVASANKAR, an IAS officer who was an employ of CENTRAL GOVT. and the STATE have only burden to bear them. He was also a WHITE ELEPHANT had used SWAPNA SURESH, for his illegal gains. SANGHAPARIVAR gave all support to SWAPNA SURESH and later they gave her the status of "GODDESS". "ED or anybody" hadn't got any evidence to put the smell of GOLD SMUGGLING on any LDF leaders in any occasion. The aim of the liars is to mislead the listeners into thinking that what they are hearing is the truth, but what they are hearing is a exact lie; they cannot be saved unless they are convinced of the fact that they are being cheated and why the Hindutva Communalism (BJP) and the Congress are taking anti-socialist and anti-left stances and those who regularly vote for them. By trusting them; those who have lined up with them are really poor. The poor must remain poor. For that they must have very little income. The uneducated should remain so. That is why the agricultural laborer in India does not get even five hundred rupees as the minimum wage, and the agricultural produce, including rubber,  does not fetch the price necessary for the farmer to live. It should not be resolved. It will be solved if leftist-socialist ideas grow. It shouldn't.
//
The objective of the "M" newspaper with the "tyre" industry is to get the natural  rubber in cheap rate for that rubber import should continue forever. The rubber farmers and employees connected with rubber cultivation have to suffer more and more. Only if the ruling of INC or BJP is going on; the business of M paper become easy. If India has a left-wing government on the socialist path, there will be a situation where agricultural products, including rubber, will get a fair price which will be secure the life connected employees also. So, the M paper will never allow left wing ruling in Kerala and India also. In order to prevent anything from happening, there should not be a situation of left wing rule in India. That is the purpose of "Ma" newspaper.
//
The thinking of party leaders is not that attacks against VS Achuthanandan or Pinarayi Vijayan are actually attacks against Marxism and socialist ideology; they do not consider the fact that the communist ideology is to be wiped off the face of the earth; it means that it is only against the left government in Kerala or the concerned leaders only as personal. The thinking of the party leaders is not that the vindictive spirit from the central government is an attack on Marxism and socialist ideology; They don't care about the fact that the communist ideology is to be wiped off the face of the earth; it means that it is only against the left government in Kerala. They also think that it can be solved only in Kerala. That is the reason why it is accepted as a "party decision" that only "development" should be talked about in Elections, without mentioning anything about corruption or anti social activities of bourgeois parties.. It does not realize how harmful its effects are. And not realizing that the enemies are constantly creating completely baseless lies with the intention of tarnishing the image of the Left among the masses; on the other hand, the decision of the party leadership is that the image of the enemy should keep at its best level. As a result, anti-communist politics became more and more entrenched. The situation is that there is no going back to the socialist ideas that were lost in the 1950s.
//
Even the CPI(M) leaders in Bengal, who are showing thuggish attitude that they will form an alliance with the Congress in Bengal and Tripura, no matter what setbacks they face, do not understand the fact that the same stand was taken by the Congress who ruled India in those days when the "LDF" were ruling in Bengal and Tripura since 1977. The "comrades" in Bengal could not at all understand that the Congress ruling at the Center had created all the obstacles to the Left rule in Bengal and Tripura and in fact they were suffocating the Left rule and actually INC was killing. They want to bring the Congress back to power in Delhi. They are neglecting the fact that India is a country and in a country, only one policy is possible to an all India Political party., and while admitting the theory "MARXISM"; "COLLABORATION"  with  "class enemies" will cease the working class interest. The "In-"justification" found for alliances there is that each state is a separate unit. Even proletariat pan-nationalism sees no obstacle in forming alliances with class enemies. The real fact is that there is no understanding of India's Constitution and federal system. Herein lies the misconception that the "working class has no permanent class enemies" and can win in India with the politics of "development" alone without MARXISM AND SOCIALIST IDEOLOGY.
//
If it comes to the situation that in the higher education institutions that pay salaries from the government exchequer, the backward classes should also be appointed on the basis of reservation, the change in all sectors including NSS will be very hard. NSS and others will try their best to avoid it. They weaponize blind "beliefs". That is what the "myth" sought to shake. But if it convinces the groups that benefit from it, it can overcome those who consider it a "bribe" right to the appointment.
//07 10 2023//
 
 
 
 

550. നുണകൾ മാത്രം എന്നെന്നും കേൾക്കുന്നവർ.

                          550. നുണകൾ മാത്രം എന്നെന്നും കേൾക്കുന്നവർ.

 

കോട്ടയത്തെ റബ്ബർ പത്രം അതിന്റെ സാമൂഹ്യവിരുദ്ധത എപ്പോഴും കാണിച്ചുകൊണ്ടിരിക്കും.
//
കേരളത്തിലെ റബ്ബർ കൃഷിക്കാരെയും അങ്ങനെ കേരളത്തെ ആകെ തന്നെയും വഴിയാധാരം ആക്കുന്ന കോട്ടയത്തെ റബ്ബർ പത്രം കേരളത്തിന്റെയും ഇന്ത്യയുടെ തന്നെയും അഭിമാനമായ ജ്ഞാനപീഡ പുരസ്‌കർത്താവ് ശ്രി. എം ടി വാസുദേവൻ നായരോടും അതിന്റെ വിഷം ചീറ്റിയതാണ് അദ്ദേഹത്തിന്റേതായി റബ്ബർപത്രം പ്രസിദ്ധീകരിച്ച കേരളം മുഖ്യമന്ത്രി സ.പിണറായി വിജയനേയും ചേർത്തുള്ള വാർത്ത. മനസ്സിൽ കൊടും വിഷം മാത്രം ഉള്ളവർക്കല്ലാതെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനോട് ശത്രുത ഉണ്ടാവില്ല. എന്നാൽ അതല്ല ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കുറിച്ച് ഇന്ത്യൻ ജനതയ്ക്കുള്ള അഭിപ്രായം. മതേതര ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയോടെ നേടിയ എല്ലാ നേട്ടങ്ങളും ഇല്ലാതാക്കി ഇന്ത്യയെ തന്നെ ഇല്ലാതാക്കിക്കൊണ്ടുള്ള നരേന്ദ്രമോഡിയുടെ ഭരണം മുന്നോട്ട് പോകുന്നത്. 2002 ൽ ഗുജറാത്തിൽ നടത്തിയ കൂട്ടക്കൊലയ്ക്കും 2020-21 ൽ കൃഷിക്കാരുടെ ജീവന്മരണ സമരത്തിൽ ആയിരത്തോളം കൃഷിക്കാരുടെ ആത്മഹത്യക്കും ഇപ്പോൾ മണിപ്പൂരിൽ നടക്കുന്ന നരഹത്യകൾക്കും എല്ലാ കാരണക്കാരനായ നരേന്ദ്ര മോഡി റബ്ബർ പത്രത്തിന് പ്രിയങ്കരനാണ്. കാരണം റബ്ബർ കൃഷിക്കാരെ വഴിയാധാരം ആക്കുന്ന റബ്ബർ ഇറക്കുമതിക്ക് എല്ലാ സഹായങ്ങളും നരേന്ദ്ര മോഡി സർക്കാർ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനുള്ള നന്ദി ആ പത്രം ചെയ്തുകൊണ്ടിരിക്കും. കേരളത്തിലെ ജനങ്ങൾ തെരെഞ്ഞെടുത്ത, മൂന്നരക്കോടിയോളം ജനങ്ങളുടെ പിന്തുണയുള്ള കേരള മുഖ്യമന്ത്രിയെ സ്ഥിരമായി അവഹേളിക്കുന്ന പത്രം യഥാർത്ഥത്തിൽ അവരുടെ ജനാധിപത്യ വിരുദ്ധതയാണ് എപ്പോഴും പ്രകടിപ്പിക്കുന്നത്. ജനാധിപത്യത്തിൽ പത്രങ്ങൾ നിഷ്പക്ഷമാണെങ്കിൽ മാത്രമേ യഥാർത്ഥ ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ആവുകയുള്ളൂ. റബ്ബർ പത്രമാകട്ടെ എപ്പോഴും തിന്മയുടെ ഭാഗത്ത് മാത്റം നിലയുറപ്പിക്കുകയാണ്. അതിന്റെ ഭാഗമാണ് ജ്ഞാനപീഡ പുരസ്‌കർത്താവ് ശ്രി.എം ടി വാസുദേവൻ നായരോടും ചെയ്തത്. കേരളത്തിലെ ജനങ്ങളോട് കേന്ദ്ര ഗവണ്മെന്റ് സ്വീകരിക്കുന്ന എല്ലാവിധ വിവേചനങ്ങളോടും നീതി നിഷേധങ്ങളോടും പൂർണ യോചിപ്പാണ് ആ പത്രത്തിന്. ആയതിനാൽ ശ്രീ.എം ടി വാസുദേവൻ നായർ പറഞ്ഞത് ഇന്ത്യൻ പ്രധാന മന്ത്രിയെക്കുറിച്ചാണ് എന്ന് ഒരിക്കലും അവർക്ക് തോന്നുകയില്ല. എപ്പോഴും ജനങ്ങൾക്കെതിരെ മാത്രം നിലകൊള്ളുന്ന പത്രത്തെ ക്രമേണ ജനങ്ങൾ ഒഴിവാക്കുക തന്നെ ചെയ്യും.
//
//
സ്വത്ത് സമ്പാദിക്കാനും ആർഭാഢജീവിതത്തിനുമാണ് മുതലാളിത്തം പ്രമാണമാക്കുന്നവർ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത്. അവരെ സംബന്ധിച്ചിടത്തോളം "രാഷ്ട്രീയം" മുതൽമുടക്ക് ഇല്ലാത്ത വ്യവസായമാണ്. അനധികൃതമാർഗത്തിൽ, വരുമാന സ്രോതസ് കാണിക്കാനില്ലാത്ത "സ്വത്ത് സമ്പാദനത്തിന് കേസിൽ പ്രതിയാകാത്ത ബൂർഷ്വാ രാഷ്ട്രീയ നേതാക്കൾ കുറവാണ്. സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സാമ്പത്തിക കുറ്റാന്യൂഷണവിഭാഗത്തിന്റെ നടപടികൾ നേരിടുകയാണ്. അങ്ങനെ തന്നെയാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും എന്ന ധാരണ ജനങ്ങളിൽ ഉണ്ടാക്കാൻ ബൂർഷ്വാ രാഷ്ട്രീയക്കാർ പരമാവധി ശ്രമിക്കുക തന്നെ ചെയ്യും. എന്നാൽ അവർക്ക് ഒരു തരതതിലും മനസിലാകാത്ത തത്വശാസ്ത്രമാണ് മാർക്സിസം എന്നതും തൊഴിലാളിവർഗ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ സാമൂഹ്യ സേവനമാണ് ലക്ഷ്യമാക്കുന്നത് എന്നതും അവർക്ക് മനസിലാവില്ല. അതുകൊണ്ട് അതിനെ എങ്ങനെയും തകർക്കേണ്ടത് കോൺഗ്രസ് ഉൾപ്പെടെയുള്ള ബൂർഷ്വാ രാഷ്ട്രീയക്കാരുടെ ആവശ്യമാണ്. അതിന് അവർ കണ്ടുപിടിക്കുന്ന മാർഗം കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങളുടെ മേൽ പച്ച നുണകൾ തുടർച്ചയായി പ്രചരിപ്പിക്കുക എന്നതാണ്.
//
എ കെ ആന്റണി; കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെ തൊണ്ണൂറ് ശതമാനം കോൺഗ്രസുകാരും തൊണ്ണൂറ് ശതമാനം ബിജെപിയുമാണ്; കാരണം രാമരാജ്യം അവരുടെയും ലക്ഷ്യമാണ്. അവർ ഏത് സമയവും നൂറു ശതമാനം ബിജെപിയുമാകാം. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് പോയപ്പോൾ ശശി തരൂർ ഉൾപ്പെടെ കേക്ക് മുറിച്ച് സന്തോഷത്തോടെ യാത്രയയപ്പ് നൽകുന്നത് എല്ലാവരും കണ്ടതാണ്. ഹിന്ദുത്വ വാദികൾ ഗാന്ധിജിയെ വധിച്ചു എന്നതാണ് കോൺഗ്രസുകാർക്ക് ബിജെപിയിലേക്ക് പോകാൻ ആവേശം നൽകുന്നത്. കാരണം ഗാന്ധിജി കപട രാഷ്ട്രീയക്കാരൻ ആയിരുന്നില്ല. അങ്ങനെയുള്ളവർ കോൺഗ്രസിൽ പാടില്ല; അവർക്കു പറ്റിയത് ബിജെപിയാണ് എന്നാണ് എല്ലാ കോൺഗ്രസുകാരുടെയും നിലപാട്. 2002ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ നടന്ന കൂട്ടക്കൊലയുടെ വസ്തുതകൾ ബിബിസി തെളിവുകളോടെ പുറത്തുകൊണ്ടുവന്നപ്പോൾ എതിർത്തത് തൊണ്ണൂറ് ശതമാനം കോൺഗ്രസുകാരുമാണ്. ബ്രാഹ്മണാധിപത്യത്തിൽ അധിഷ്ടിതമായ രാമരാജ്യത്തിൽ "മതേതരത്വം" ഉണ്ടാവില്ല എന്നതും കോൺഗ്രസുകാർക്കറിയാം.
//
ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ഇന്ത്യ ഒരു പരമാധികാര; സോഷ്യലിസ്റ്റ്; മതേതര, ജനാധിപത്യ റിപ്പബ്ലിക്" ആണ്. നിർഭാഗ്യവശാൽ ഫലത്തിൽ ഇപ്പോൾ ഇന്ത്യ ഭരിക്കുന്ന ഹിന്ദു വർഗീയ വാദികളും അതിനു മുൻപ് ഭരിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസും "സോഷ്യലിസ്റ്റ്; മതേതര, ജനാധിപത്യ" കാഴ്ചപ്പാടുകളോട് ഘടക വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത്. അതിനു കാരണം കോൺഗ്രസും ഹിന്ദുത്വവാദികളും അടിസ്ഥാനപരമായി "രാമ രാജ്യം" എന്ന കാഴ്ചപ്പാടിൽ നിലകൊള്ളുന്നവരാണ്. രാമായണത്തിലെ "രാമരാജ്യ" മാകട്ടെ ബ്രാഹ്മണാധിപത്യത്തിൽ അധിഷ്ഠിതമായ രാജഭരണമാണ്. ഇന്ത്യ ഒട്ടാകെ യഥാർത്ഥ തൊഴിലാളിവർഗമായ ദളിത് - പിന്നോക്ക വിഭാഗങ്ങൾക്ക് ഇന്ന് അവർ അനുഭവിച്ചുവരുന്ന മനുഷ്യത്വ രഹിതമായ അവസ്ഥക്ക് തീർത്തും അപകടകരവുമായ സ്ഥിതി വിശേഷമാണ് കോൺഗ്രസും ഹിന്ദുത്വവാദികളും മുന്നോട്ടു വയ്ക്കുന്നത്.
എ കെ ആന്റണി; കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെ തൊണ്ണൂറ് ശതമാനം കോൺഗ്രസുകാരും തൊണ്ണൂറ് ശതമാനം ബിജെപിയുമാണ്; കാരണം രാമരാജ്യം അവരുടെയും ലക്ഷ്യമാണ്. അവർ ഏത് സമയവും നൂറു ശതമാനം ബിജെപിയുമാകാം. എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിലേക്ക് പോയപ്പോൾ ശശി തരൂർ ഉൾപ്പെടെ കേക്ക് മുറിച്ച് സന്തോഷത്തോടെ യാത്രയയപ്പ് നൽകുന്നത് എല്ലാവരും കണ്ടതാണ്. ഹിന്ദുത്വ വാദികൾ ഗാന്ധിജിയെ വധിച്ചു എന്നതാണ് കോൺഗ്രസുകാർക്ക് ബിജെപിയിലേക്ക് പോകാൻ ആവേശം നൽകുന്നത്. കാരണം ഗാന്ധിജി കപട രാഷ്ട്രീയക്കാരൻ ആയിരുന്നില്ല. അങ്ങനെയുള്ളവർ കോൺഗ്രസിൽ പാടില്ല; അവർക്കു പറ്റിയത് ബിജെപിയാണ് എന്നാണ് എല്ലാ കോൺഗ്രസുകാരുടെയും നിലപാട്. 2002ൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഗുജറാത്തിൽ നടന്ന കൂട്ടക്കൊലയുടെ വസ്തുതകൾ ബിബിസി തെളിവുകളോടെ പുറത്തുകൊണ്ടുവന്നപ്പോൾ എതിർത്തത് തൊണ്ണൂറ് ശതമാനം കോൺഗ്രസുകാരുമാണ്. ബ്രാഹ്മണാധിപത്യത്തിൽ അധിഷ്ടിതമായ രാമരാജ്യത്തിൽ "മതേതരത്വം" ഉണ്ടാവില്ല എന്നതും കോൺഗ്രസുകാർക്കറിയാം.
//
. . . ഹിന്ദുത്വ വർഗീയതയിലും (ബിജെപി) കോൺഗ്രസിലും മറ്റും അണിനിരന്നിട്ടുള്ളവർ, സ്ഥിരമായി അവർക്ക് വോട്ടു ചെയ്യുന്നവർ സ്ഥിരമായി കേൾക്കുന്നത് സോഷ്യലിസ്റ്റ് വിരുദ്ധ, ഇടതുപക്ഷ വിരുദ്ധ കാര്യങ്ങളാണ്. സ്ഥിരമായി കേൾക്കുന്നതും വായിക്കുന്നതും ഒരേ ആൾക്കാരെയും ഒരേ മാധ്യമങ്ങളെയും (മനോരമ ഉൾപ്പെടെ) ആണ്. അവർ കേൾക്കുന്നതല്ല സത്യങ്ങൾ എന്നും പച്ച നുണയാണ് അവർ കേൾക്കുന്നതെന്നും നുണ പറയുന്നവരുടെ ലക്‌ഷ്യം കേൾക്കുന്നവരെ വഴി തെറ്റിക്കലാണ്. അതല്ലാതെ മാർക്സിസ ത്തെ നേരിടാൻ അവർക്കാവില്ല. ഇഎംഎസ് ഉൾപ്പെടെ കേരളത്തിലും ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലും ഭരിച്ചിട്ടുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ ആരും അഴിമതിക്കാർ ആയിരുന്നില്ല. എന്നാൽ ഇടതുപക്ഷത്തെ തകർക്കാൻ ശുദ്ധ നുണകൾ പ്രചരിപ്പിക്കുക എന്നതാണ് ബൂർഷ്വാ രാഷ്ട്രീയക്കാർ എളുപ്പവഴിയായി സ്വീകരിക്കുക. വി എസ് അച്യുതാനന്ദൻ മുഖ്യ മന്ത്രി ആയിരുന്നപ്പോൾ "മ" പത്രം തുടർച്ചയായി പ്രചരിപ്പിച്ചതാണ് വി എസിന്റെ "ഭൂദാനം". അത് പോലെ പിണറായി വിജയൻ പ്രതി അല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടി "ലാവലിൻ" കേസുമായി സുപ്രീം കോടതിയിൽ കേസ് നടത്തി. വർഷങ്ങളോളം ഇതിനായി സുപ്രീം കോടതിയുടെ സമയവും സർക്കാരിന്റെ അളവറ്റ ധന നഷ്ടവും സംഭവിക്കുന്നു. ശുദ്ധ നുണകൾ തുടർച്ചയായി അവതരി പ്പിക്കുന്നവരുടെ ഉദ്ദേശം സോഷ്യലിസ്റ്റ് ആശയഗതി പൂർണമായും ഇല്ലാതാക്കുക മാത്രമാണ്. നുണയുടെ പെരുമഴയിൽ പെടുത്താൻ ശ്രമിച്ച ഒരു കാര്യമാണ് കേന്ദ്ര സർവീസിൽ ഉൾപ്പെടുന്ന ഒരു ഐഎഎസ് ആഫിസറും (എം ശിവശങ്കർ) സ്വപ്ന സുരേഷ് എന്ന ഒരു സ്ത്രീയെയും ഉപയോഗിച്ച് സംഘപരിവാർ നേതൃത്വത്തിൽ നടത്തിയ "സ്വർണ്ണക്കള്ളക്കടത്ത്" ഇടതുപക്ഷ ഗവണ്മെന്റിന്റേതാക്കാൻ സംഘപരിവാറും യൂ ഡി എഫും "എം" പത്രവും ചേർന്ന് നടത്തിയത്. ഐഎഎസ്‌ വിഭാഗത്തിൽ പെടുന്നവരെ സംസ്ഥാന സർക്കാരുകൾക്ക് ഉപയോഗിക്കാതിരിക്കാൻ ആവില്ല. അവരിലും ചിലർ പണത്തോട് അത്യാർത്തി പെരുത്ത സാമൂഹ്യ വിരുദ്ധർ ആയിരിക്കും. മുഖ്യമന്ത്രിയെ ഏതെങ്കിലും വിധത്തിൽ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ്--ബിജെപി--"മ" മാധ്യമ കൂട്ടുകെട്ട് വളരെയേറെ കഷ്ടപ്പെട്ടു. ഇഡി ഉൾപ്പെടെയുള്ളവർ എത്രയൊക്കെ ശ്രമിച്ചിട്ടും മുഖ്യമന്ത്രിയുടെയോ അദ്ദേഹത്തോട് ബന്ധപ്പെട്ടവരിൽ ആരുടെയെങ്കിലുമോ ബാങ്ക് അകൗണ്ടുകളിൽ കണക്കിൽ പെടാത്ത വരുമാനം കണ്ടെത്താൻ കഴിഞ്ഞില്ല.
//
സ്വർണ്ണ കള്ളക്കടത്തുകാരി എന്ന് സ്ഥാപിക്കപ്പെട്ട സ്വപ്ന സുരേഷിനെ ആർ എസ് എസുകാർ അവരുടെ കാണപ്പെട്ട "ദേവത" ആക്കുന്നതാണ് പിന്നീട് എല്ലാവരും കണ്ടത്. അവർക്ക് ബിജെപി സർക്കാർ പൂർണ സംരക്ഷണം കൊടുത്തു. കള്ളക്കടത്തു വഴി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടാൻ "ഇഡി" നടത്തിയ ശ്രമങ്ങളും അവസാനം കേന്ദ്ര സർക്കാർ ഇടപെട്ട്‌ ഇല്ലാതാക്കി. എന്തുകൊണ്ടാണ് ഹിന്ദുത്വ വർഗീയതയും (ബിജെപി) കോൺഗ്രസും സോഷ്യലിസ്റ്റ് വിരുദ്ധ, ഇടതുപക്ഷ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതെന്ന് സ്ഥിരമായി അവർക്ക് വോട്ടു ചെയ്യുന്നവരേയും ബോധ്യപ്പെടുത്താതെ അവരെ രക്ഷിക്കാനാവില്ല. അവരെ വിശ്വസിച്ച്; അവരോടൊപ്പം അണിനിരന്നിട്ടുള്ളവർ യഥാർത്ഥത്തിൽ പാവങ്ങളാണ്. പാവങ്ങൾ എന്നും പാവങ്ങൾ തന്നെ ആയി തുടരണം. അതിന് അവർക്ക്‌ തീരെ കുറച്ചേ വരുമാനം ഉണ്ടാകാൻ പാടുള്ളു. വിദ്യാഭ്യാസം ഇല്ലാത്തവർ അങ്ങനെ തന്നെ തുടരണം. അതാണ് ഇന്ത്യയിൽ കാർഷിക തൊഴിലാളിക്ക് ഏറ്റവും കുറഞ്ഞ കൂലി ആയി അഞ്ഞൂറ് രൂപ പോലും ലഭിക്കാത്തത്, റബ്ബർ ഉൾപ്പെടെയുള്ള കൃഷിക്കാരന് ജീവിക്കാൻ ആവശ്യമായ വില കാർഷിക ഉല്പ്പന്നങ്ങൾക്ക് ലഭിക്കാത്തത്. അതൊന്നും പരിഹരിക്കപ്പെടരുത്. ഇടതുപക്ഷ--സോഷ്യലിസ്റ്റ് ആശയങ്ങൾ വളർന്ന് വന്നാൽ അത് പരിഹരിക്കപ്പെടും. അത് പാടില്ല.
//
"ടയർ" വ്യവസായം കൂടിയുള്ള "മ" പത്രത്തിന്റെ ലക്ഷ്യം ടയർ വ്യവസായത്തിന്റെ ലാഭം പരമാവധി ആക്കാൻ ഏറ്റവും കുറഞ്ഞ വിലക്ക് റബ്ബർ ലഭിക്കണം. അതിന് റബ്ബർ ഇറക്കുമതി എന്നെന്നും തുടരണം. റബ്ബർ കൃഷിക്കാരെ കുത്തുപാള എടുപ്പിക്കണം. അതിന് ഇന്ത്യയിൽ കോൺഗ്രസോ ബിജെപി യോ ഭരിക്കണം. രാഷ്ട്രീയം എന്നാൽ കച്ചവട രാഷ്ട്രീയം അല്ലെങ്കിൽ അഴിമതിക്കാരുടെ രാഷ്ട്രീയം മാത്രം ആയിരിക്കണം. സോഷ്യലിസ്റ്റ് പാതയിൽ ഇന്ത്യ ഇടതുപക്ഷ ഭരണം ഉണ്ടായാൽ റബ്ബർ ഉൾപ്പെടെയുള്ള കാർഷിക ഉത്പ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. അത് റബ്ബർ കൃഷിക്കാരുടെ മാത്രമല്ല ടാപ്പിംഗ് തൊഴിലാളിക്കും ജീവിതം മെച്ചപ്പെടാൻ ഇടവരുത്തും. അത് കേരളത്തിൽ വരുത്തുന്ന മാറ്റം ഇപ്പോൾ ആർക്കും ഊഹിക്കാൻ പോലും ആവില്ല. അങ്ങനെ ഒന്നും വരാതിരിക്കാൻ ഇന്ത്യയിൽ ഇടത് പക്ഷ ഭരണം വരുന്ന സാഹചര്യം ഉണ്ടാകരുത്. അതാണ്‌ "മ" പത്രത്തിന്റെ ഉദ്ദേശം. സർക്കാർ ഖജനാവിൽ നിന്നും ശമ്പളം കൊടുക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം അനുസരിച്ച് പിന്നോക്ക വിഭാഗങ്ങൾക്കും നിയമനം കൊടുക്കണം എന്ന സ്ഥിതി വന്നാൽ എൻഎസ്എസ് ഉൾപ്പെടെ എല്ലാ മേഖലകളി ലും ഉണ്ടാകുന്ന മാറ്റം വളരെ വലുതാണ്. അത് ഒഴിവാക്കാൻ എൻഎസ്എസ് ഉൾപ്പെടെയുള്ളവർ പരമാവധി ശ്രമിക്കും. അവർ ആയുധമാക്കുക അന്ധ "വിശ്വാസങ്ങളെ" ആണ്. അതിനാണ് "മിത്ത്" ഇളക്കാൻ നോക്കിയത്. എന്നാൽ അത് കൊണ്ട് പ്രയോചനം ലഭിക്കുന്ന വിഭാഗങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ നിയമനത്തിന് "കോഴ" അവകാശം ആയി കരുതുന്നവരെ മറികടക്കാൻ കഴിയും.
//
വി എസ് അച്ച്യുതാനന്ദന് എതിരെയോ പിണറായി വിജയന് എതിരെയോ നടത്തുന്ന ആക്രമണങ്ങൾ യഥാർത്ഥത്തിൽ മാർക്സിസത്തിനും സോഷ്യലിസ്റ്റ് ആശയഗതിക്ക്‌ എതിരെയും നടത്തുന്ന ആക്രമണങ്ങൾ ആണെന്നല്ല പാർട്ടി നേതാക്കളുടെ ചിന്താഗതി; വ്യക്തിപരമായി അവർക്കെതിരെയുള്ളത് മാത്രമാണ് എന്നാണ്. കമ്മ്യൂണിസ്റ്റ് ആശയഗതി ഭൂമുഖത്ത് നിന്ന് തന്നെ തുടച്ചുമാറ്റുന്നതിന് ആണെന്ന വസ്തുതയല്ല പാർട്ടി നേതൃത്വം ധരിക്കുക; കേരളത്തിലെ ഇടതുപക്ഷ ഭരണത്തിന് എതിരേയുള്ളത് മാത്രമാണ് എന്നാണ്. കമ്മ്യൂണിസ്റ്റ്--സോഷ്യലിസ്റ്റ് ആശയങ്ങൾ എന്നാൽ എന്താണെന്ന് പോലും അറിവുള്ളവർ ഉണ്ടോ എന്നതാണ് പരിതാപകരമായ സ്ഥിതിവിശേഷം.
കേന്ദ്ര ഭരണത്തിൽ നിന്നും ഉണ്ടാകുന്ന പ്രതികാര മനോഭാവം മാർക്സിസ ത്തിനും സോഷ്യലിസ്റ്റ് ആശയഗതിക്ക്‌ എതിരെയും നടത്തുന്ന ആക്രമണങ്ങൾ ആണെന്നല്ല ; കേരളത്തിലെ ഇടതുഭരണത്തിന് എതിരെ മാത്രം ഉള്ളതാണ് എന്നാണ്. അത് കേരളത്തിൽ മാത്രമായി പരിഹരിക്കാം എന്നും അവർ കരുതുന്നു. അതാണ് "വികസന" ക്കുറിച്ച് മാത്രമേ തെരെഞ്ഞെ ടുപ്പുകളിൽ സംസാരിക്കാൻ പാടുള്ളു എന്ന് "പാർട്ടി തീരുമാനം" ആയി തന്നെ സ്വീകരിക്കാൻ കാരണം. അതിന്റെ ഫലം എത്രമാത്രം ദോഷം ചെയ്യുന്നു എന്നത് മനസ്സിലാവുകയും ഇല്ല. ഇടതുപക്ഷത്തിന്റെ പ്രതിച്ഛായ ജനങ്ങളുടെ ഇടയിൽ തികച്ചും മോശമാക്കുക എന്ന ഉദ്ദേശത്തിലാണ് ശത്രുക്കൾ തികച്ചും അടിസ്ഥാനരഹിതമായ നുണകൾ തുടർച്ചയായി സൃഷ്ടിക്കുന്നത് എന്ന് മനസ്സിലാവുകയും ഇല്ല; തിരിച്ച് ശത്രുപക്ഷത്തിന്റെ പ്രതിച്ഛായ മോശമാകുന്നത് യാതൊന്നും ആരും പറയരുതെന്ന് പാർട്ടി നേതൃത്വത്തിന്റെ കർശനമായ തീരുമാനവും ഉണ്ടാകും. ഫലമോ കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയം കൂടുതൽ കൂടുതൽ ഉറച്ച് പോവുകയും. 1950 കാലത്ത് നഷ്ടമായ സോഷ്യലിസ്റ്റ് ആശയങ്ങളിലേക്ക് ഒരു തരത്തിലും തിരിച്ചു പോവുകയില്ല എന്നതാണ് അവസ്ഥ.
//
ബംഗാളിലും ത്രിപുരയിലും ഇടതുപക്ഷം ഭരിച്ചപ്പോഴും കോൺഗ്രസിൽ നിന്ന് ഇതേ നിലപാട് തന്നെ ആയിരുന്നു എന്ന വസ്തുത എന്തെല്ലാം തിരിച്ചടികൾ നേരിട്ടാലും ബംഗാളിലും ത്രിപുരയിലും കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുക തന്നെ ചെയ്യും എന്ന ഗുണ്ടാ മനോഭാവം കാണിക്കുന്ന ബംഗാളിലെ പമ്പര വിഡ്ഢികളായ സിപിഐ(എം) നേതാക്കൾക്കും മനസിലാകുന്നില്ല. ഇന്ത്യ ഒരു രാജ്യം, ഒരു ഭരണ ഘടന, സിപിഐ(എം) ഒരു രാഷ്ട്രീയപാർട്ടി, ഒരു പാർട്ടിക്ക് ഒരു രാജ്യത്ത് എല്ലായിടത്തും ഒരേ പാർട്ടി നിലപാട് എന്നത് അംഗീകരിക്കാൻ സിപിഐ(എം) ബംഗാൾ ഘടകം ഒരുക്കമല്ല എന്നതാണ് അവിടെ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി 1964 ൽ സിപിഐ(എം) രൂപീകരിക്കാൻ ഇടയായ സാഹചര്യം; അതിന് ഇന്ത്യ ഒട്ടാകെ പാർട്ടി അണികളിൽ നിന്നും ഉണ്ടായ പ്രതികരണം; സർവോപരി മാർക്സിസത്തിന്റെ മൗലിക അടിത്തറയായ വർഗ സമര സിദ്ധാന്തം തുടങ്ങിയവയൊക്കെ അവഗണിച്ചുള്ള നിലപാട്. തുടർച്ചയായ പരാജയങ്ങളും അവരുടെ തെറ്റ് തിരുത്താൻ ഇടയാക്കില്ല എന്നത് മനഃപൂർവം ഇന്ത്യയിൽ പാർട്ടി ഇല്ലാതാക്കണം എന്നത് മാത്രമാണ് അവരുടെ നിലപാടിന്റെ അടിസ്ഥാനം. ബംഗാളിലും ത്രിപുരയിലും ഉണ്ടായിരുന്ന ഇടതു ഭരണത്തിന് എല്ലാ പ്രതിബന്ദങ്ങളും സൃഷ്ടിച്ചായിരുന്നു കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ചിരു ന്നതും സത്യത്തിൽ കോണ്ഗ്രസ് ഇടതു ഭരണത്തെ ശ്വാസം മുട്ടിച്ച് കൊല്ലുക ആയിരുന്നു എന്ന് ബംഗാളിലെ "സഖാക്കൾക്ക്" ഒരു തരത്തിലും മനസിലാവില്ല. ഭാവിയിൽ കേന്ദ്രത്തിൽ കോൺഗ്രസ് ഭരണം ഉണ്ടായാൽ ഇത് തന്നെയാകും സ്ഥിതി എന്നും അവർക്ക് മനസിലാവില്ല. എങ്ങിനെയും വീണ്ടും കോൺഗ്രസിനെ ഡൽഹിയിൽ ഭരണത്തിൽ തിരികെ കൊണ്ട് വരണം എന്ന ഉറച്ച നിലപാടിലാണ് അവർ. . അവിടെ സഖ്യം ഉണ്ടാക്കു ന്നതിന് കണ്ടെത്തുന്ന അ"ന്ന്യായം' ആകട്ടെ ഒരോ സംസ്ഥാനവും ഓരോ യൂണിറ്റുകൾ ആണെന്നതും. തൊഴിലാളിവർഗ്ഗ സാർവ്വ ദേശീയത പോലും വർഗ ശത്രുകളുമായി സഖ്യം ഉണ്ടാക്കുന്നതിൽ അവർ തടസം കാണുന്നില്ല. ഇന്ത്യയുടെ ഭരണ ഘടനയും ഫെഡറൽ സംവിധാനവും എന്താണെന്ന് യാതൊരു ധാരണയും ഇല്ല എന്നതാണ് യഥാർത്ഥ വസ്തുത. ഇവിടെയാണ് "തൊഴിലാളിവർഗത്തിന് സ്ഥിരം വർഗ്ഗശത്രുക്കളേയില്ല" എന്ന നിലപാടിൽ "വികസനത്തിന്റെ" മാത്രം രാഷ്ട്രീയവുമായി ഇന്ത്യയിൽ വിജയിക്കാൻ കഴിയും എന്ന തെറ്റിധാരണ.
//
ഇടതുപക്ഷ കാര്യങ്ങൾ പറയുന്നവരും കേൾക്കുന്നവരും മിക്കവാറും ഒരേ ആൾക്കാർ തന്നെയാണ്. അത് പോലെ തന്നെ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയത്തിൽ തുടരുന്നവർ കേൾക്കുന്നതും വായിക്കുന്നതും അവർ പതിവായി കേട്ടുകൊണ്ടിരിക്കുന്നതും വായിച്ചുകൊണ്ടിരി ക്കുന്നതുമാണ്. ഇടതുപക്ഷത്തിനെതിരെ തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചാരണങ്ങൾ അങ്ങനെ തന്നെ നിലനിൽക്കുകയാണ്.
അവിടെയാണ് നിലനിൽക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന; മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ അപകടം കുടികൊള്ളുന്നത്. ചൂഷണം എന്നത് മുഖ്യമായും "വിശ്വാസം" വഴി ഉള്ളതാണ്. എല്ലാം "ദൈവ വിധിയാണ്" എന്ന് ഒരു "ബ്രാഹ്മണൻ" പറഞ്ഞാൽ ആർക്കും യാതൊരു സംശയവും ഉണ്ടാവില്ല. കാരണം നുണയാണെങ്കിലും എത്രയോ കാലങ്ങളായി അവർ കേട്ടുകൊണ്ടിരിക്കുന്ന താണ്; മറിച്ചുള്ള സത്യങ്ങൾ അവർ കേൾക്കുന്നുമില്ല. ആരും പറയുന്നുമില്ല. യഥാർത്ഥത്തിൽ "സനാതനം" എന്നാൽ ബ്രാഹ്മണന്റെ താത്പ്പര്യങ്ങൾ സംരക്ഷിക്കലാണ്; അവർക്ക് കായികമായി യാതൊരു അദ്ധ്വാനവും കൂടാതെ എന്നെന്നും ജീവിക്കലാണ്; അതുവഴി ജനങ്ങളെ വിഡ്ഢികളാക്കലാണ്.
//
2002 ലെ ഗുജറാത്ത് കൂട്ടക്കൊലയുടെ യഥാർത്ഥ വസ്തുതകൾ ബിബിസി ലോകത്തിന് മുൻപിൽ കാണിച്ചുകൊടുത്തപ്പോൾ അതിന് എതിരായ നിലപാട് എടുത്തവർ ബിജെപി മാത്രമല്ല അനിൽ ആന്റണി; ശശിതരൂർ ഉൾപ്പെടെയുള്ള കോൺഗ്രസ്" നേതൃത്വങ്ങൾ കൂടെയാണ്. സത്യം പുറത്ത് വരാൻ പാടില്ല എന്നതാണ് അവരുടെ നിലപാട്. ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്ന നരേന്ദ്രമോഡിയുടെ മന്ത്രി സഭയിൽ ഉണ്ടായിരുന്ന സുരേഷ് മേത്ത എന്നയാളും പറഞ്ഞിട്ടുള്ളത് "ഗോധ്ര ട്രെയിൻ അപകടം" വർഗീയ കലാപം ആക്കി മാറ്റിയത് നരേന്ദ്ര മോഡിയാണ് എന്നാണ്. സത്യം പുറത്ത് കൊണ്ടുവരാൻ ശ്രമിച്ച അവിടത്തെ അന്നത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും ജയിലിൽ ആണ് എന്നതും ഈ കാര്യത്തിൽ ഓർക്കേണ്ടതാണ്.
//
എന്തുകൊണ്ടാണ് ബിജെപിയും കോൺഗ്രസും സോഷ്യലിസ്റ്റ് വിരുദ്ധ; ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്?
മാർക്സിസം മുന്നോട്ടു വയ്ക്കുന്ന ആശയം മുഖ്യമായും പണിയെടുക്കുന്നവർക്കും കഷ്ടപ്പാടും ദാരിദ്ര്യവും ഇല്ലാതെ ജീവിക്കാൻ അവസരം ഉണ്ടാകണം എന്നതാണ്. അത് ഒരുകാരണ വശാലും പാടില്ല എന്നതാണ് ബിജെപിയും കോൺഗ്രസും സോഷ്യലിസ്റ്റ് വിരുദ്ധ; ഇടതുപക്ഷ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്തിന്റെ കാരണങ്ങൾ. പക്ഷെ ബിജെപിയും കോൺഗ്രസും ഒരിക്കലും അങ്ങനെ പറയില്ല. കാരണം അത് പറഞ്ഞാൽ നുണകൾ കൊണ്ട് മാത്രം ജനങ്ങളെ വിഡ്ഢികളാക്കുന്നവർക്ക് സത്യങ്ങൾ പുറത്തുവന്നാൽ നിലനിൽക്കാനാവില്ല എന്നത് തന്നെ കാരണം.
//07 10 2023//