2016 സെപ്റ്റംബർ 27, ചൊവ്വാഴ്ച

169.(i) എന്തുകൊണ്ടാണ് "പരിപാടി" നടപ്പിലാക്കാൻ ആവില്ലാത്തതാണ് എന്ന് പറയുന്നത്?

169.(i) എന്തുകൊണ്ടാണ് "പരിപാടി" നടപ്പിലാക്കാൻ ആവില്ലാത്തതാണ്  എന്ന് പറയുന്നത്?                                  

..........ഇൻഡ്യയിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനം 1950 കൾ മുതൽ സ്വീകരിച്ചിട്ടുള്ള നിലപാട്  ഇൻഡ്യൻ മുതലാളിത്തം സോഷ്യലിസം സ്ഥാപിക്കാൻ മാത്രം വളർന്നിട്ടില്ല (പക്വമല്ല) എന്നും ഇൻഡ്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കേണ്ട ഘട്ടത്തിലാണ് എന്നുമാണ്.  ഇതിന്റെ ഭാഗമാണ് 1957 ലെ സ.ഈ.എം.എസ്. സർക്കാർ  ബിർളയെ ക്ഷണിച്ചു വരുത്തി "മാവൂർ റയോൺസ്" തുടങ്ങിയതും പ. ബംഗാളിലെ ബുദ്ധദേബ് ഭട്ടാചാര്യ സർക്കാർ 9117 കൃഷിക്കാരുടെ ഭൂമി പിടിച്ചെടുത്ത്‌  ടാറ്റയ്ക്ക്  കാർ ഫാക്റ്ററി തുടങ്ങാനായി നൽകിയതും.  "ഇൻഡ്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നത്  "പരിപാടി"യിൽ വ്യക്തമായി കാണിച്ചിട്ടില്ല കാരണം അങ്ങനെ കാണിച്ചാൽ "പരിപാടി" പാസാക്കി എടുക്കാൻ ആവില്ല എന്ന് എല്ലാവർക്കും അറിയാം.  എന്നാൽ പാർട്ടി ക്ളാസുകളിൽ ഈ കാര്യം തുറന്നുപറയും.  സി.പി.ഐ. യുടെ "ദേശീയ ജനാധിപത്യ മുന്നണി" യോ സി.പി.ഐ.(എം) ന്റെ "ജനകീയ ജനാധിപത്യ മുന്നണി" യോ അല്ല പ്രശ്നം; "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടാണ്.  ഈ കാര്യം പുനഃ പരിശോധിക്കാതെ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്  പ്രസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ മാറുകയില്ല; പരിപാടി  നടപ്പിലാക്കാൻ ആവുകയുമില്ല.

............(2) കാറൽ മാർക്സ്  മഹാനായത്  അദ്ദേഹം കണ്ടെത്തിയ  കാര്യങ്ങൾ കൃത്യമായതും ആർക്കും നിഷേധിക്കാൻ ആവാത്തത് ആയതുകൊണ്ടുമാണ്.  അദ്ദേഹത്തിന്റെ പ്രാഥമികമായ കണ്ടെത്തലാണ്  "പരിത സ്ഥിതി മനുഷ്യന്റെ ബോധത്തെയാണ്  നിർണയിക്കുക; ബോധം പരിത സ്ഥിതിയെ അല്ല" എന്നത്.  ഇതിന്റെ തുടർച്ചയാണ്  "ഒരു സമൂഹത്തിലെ സാമ്പത്തിക വ്യവസ്ഥയാണ്  രാഷ്ട്രീയ - സാംസ്ക്കാരിക ഉപരിഘടനയെ നിർണയിക്കുക" എന്നത്.  ഈ കണ്ടെത്തലാണ്  മാർക്സിന്റെ ബ്രഹത്തായ കൃതി "മൂലധനം" മുതലാളിത്ത സാമ്പത്തിക ക്രമത്തിന്റെ പരിപൂർണമായ പരിശോധനയ്ക്ക്  ഇടയാക്കിയത്. അതുകൊണ്ടാണ്  മാർക്സ് എല്ലാ കാലത്തെയും സാമ്പത്തിക വ്യവസ്ഥകളെ പരിശോധിക്കുന്നത്. പ്രാകൃത കമ്യൂണിസം; അടിമത്തം; ഫ്യുഡലിസം; മുതലാളിത്തം; സോഷ്യലിസം  -  എല്ലാം  സാമ്പത്തിക വ്യവസ്ഥകളാണ്.  അടിസ്ഥാനപരമായ ഈ കാര്യത്തിൽ ധാരണ ഇല്ലാത്തതുകൊണ്ട്  "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് സ്വീകരിച്ചതും ഫ്യൂഡലിസത്തിലും ചാതുർവർണ്യത്തിലും കെട്ടിപ്പൊക്കിയ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചതും.  ചരിത്രപരമായ കാരണങ്ങളാൽ തന്നെ മുതലാളിത്തത്തിൽ ബൂർഷ്വാസിക്കാണ്  ആധിപത്യം ഉണ്ടായിരിക്കുക.  അവർക്ക് സാമ്പത്തിക ആധിപത്യം ഉണ്ടായിരിക്കുന്നിടത്തോളം അവരെ പ്രോത്സാഹിപ്പിച്ചു കൊണ്ട്  തൊഴിലാളി വർഗ്ഗത്തിന്റെ ഭരണകൂടം സ്ഥാപിക്കാമെന്നു ചിന്തിക്കുന്നതുപോലും ഫലിതമായിട്ട്  മാത്രമേ കാണാനാവുകയുള്ളു.   

.........."പണത്തിനു മേലെ പരുന്തും പറക്കുകയില്ല"  എന്നത്  വെറും ഒരു പഴഞ്ചൊല്ല് മാത്രമല്ല; പച്ചപരമാർഥം  മാത്രമാണെന്ന്  നമുക്കറിയാം.  "വൻകിട ബൂർഷ്വാ ഭൂ പ്രഭു  വർഗത്തെ തൂത്തെറിഞ്ഞിട്ടു  വേണം ജനകീയ ജനാധിപത്യം സ്ഥാപിക്കാൻ".  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നാൽ പ്രോത്സാഹിപ്പിക്കേണ്ടത് ബൂർഷ്വാസിയെ ആണ്.  അവരെ  സാമ്പത്തിക നയത്തിൽ പ്രോത്സാഹിപ്പിക്കുകയും വേണം രാഷ്ട്രീയമായി തൂത്തെറിയുകയും വേണം. (അവരുടെ സ്വാധീനം ഇല്ലാതാക്കണം).  ഇത് രണ്ടും ഒരേ സമയം നടക്കുകയില്ല എന്ന് ബോധ്യപ്പെടുത്താൻ ആണ് ഞാൻ എന്റെ പുസ്തകത്തിൽ കൂടിയും അല്ലാതെയും  കഴിഞ്ഞ നിരവധി വർഷങ്ങളായി  ശ്രമിച്ചു കൊണ്ടിരിക്കുന്നത്.  നിർഭാഗ്യവശാൽ  ഞാൻ ചൂണ്ടിക്കാണിക്കുന്ന  വസ്തുതകൾ കണക്കിലെടുക്കാൻ ആരും തയ്യാറാകുന്നില്ല. 

..........ഇവിടെ ഞാൻ  ഈ വസ്തുത  ചൂണ്ടിക്കാണിക്കുന്നത്  മഹാനായ കാറൽ  മാർക്സിന്റെ  അടിസ്ഥാനപരമായ ഒരു  കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ്.  എന്താണ് സോഷ്യലിസം എന്ന് മനസിലാക്കാതെ; സായുധ വിപ്ലവത്തിൽ കൂടി മാത്രമേ സോഷ്യലിസം സാധ്യമാകു എന്ന തെറ്റിദ്ധാരണയിൽ നിന്നും  ഉടലെടുത്ത  ഒരു  "പരിപാടിയുടെ" അടിസ്ഥാനപരമായ ദൗർബല്യമാണിത്. 1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്ററ്  പ്രസ്ഥാനത്തിന്റ വളർച്ച  ഇല്ലാതാക്കിയ ഈ യാഥാർഥ്യം  പുനഃപരിശോധിക്കാൻ ഇനിയെങ്കിലും പാർട്ടി നേതൃത്വം തായാറാകണം.  മുതലാളിത്തം  ഇല്ലാതാക്കാൻ മാത്രം  ആവിഷ്‌ക്കരിച്ച  ഒരു തത്വ ശാസ്ത്രം  മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ പ്രത്യയ ശാസ്ത്ര തിരിച്ചടികൾ .
.......       ....                                ..                   (അടുത്തതിൽ)...

2016 സെപ്റ്റംബർ 22, വ്യാഴാഴ്‌ച

168. 1964 - ൽ കമ്മ്യൂണിസ്ററ് പാർട്ടി (മാർക്സിസ്റ്റ്) രൂപീകരിക്കുമ്പോൾ

                168. 1964 - ൽ കമ്മ്യൂണിസ്ററ്  പാർട്ടി  (മാർക്സിസ്റ്റ്)  രൂപീകരിക്കുമ്പോൾ  എന്ത് സംഘടനാ തത്വം ആണ് സ്വീകരിച്ചത്?  അന്ന് അതല്ലാതെ മറ്റു മാർഗങ്ങൾ  ഇല്ലായിരുന്നു. വളരെ വലിയ ശരികൾക്കായി ചെറിയ തെറ്റുകൾ ചേയ്യേണ്ടി വരും. അതാണ് ഞാനും സ്വീകരിച്ചത്.  ഇന്ത്യയിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനം  തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക്  പോയികൊണ്ടിരിക്കുമ്പോൾ  രക്ഷപ്പെടുത്തുവാൻ ആണ് ഞാൻ ശ്രമിച്ചത്; ഇന്നും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  നിർഭാഗ്യവശാൽ കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ളവർ ഉണ്ടാകുന്നില്ല.  തൊഴിലാളി വർഗത്തിന്റെയും സാധാരണക്കാരുടെയും മോചനത്തിനായി  രൂപം കൊണ്ട ഒരു തത്വ ശാസ്ത്രം  മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ ഉപയോഗിച്ചാൽ എന്താണ് ഉണ്ടാവുക എന്ന് അര നൂറ്റാണ്ടിലധികം കാലത്തെ അനുഭവത്തിൽ നിന്ന് പോലും മനസിലാക്കാൻ കഴിയാത്തവരാണ്  പ്രസ്ഥാനത്തെ നയിക്കുന്നത്  എന്ന് എനിക്ക് പറയാൻ പറ്റുമോ?  ഞാൻ പറയുന്ന കാര്യങ്ങൾ അപ്പാടെ അഞ്ചു മിനിറ്റിൽ അവതരിപ്പിക്കാനും; അങ്ങനെ അവതരിപ്പിച്ചു കേന്ദ്ര കമ്മിറ്റി  അല്ലെങ്കിൽ പാർട്ടി കോൺഗ്രസ്സ് വരെ കൊണ്ട് പോവുക അസാധ്യം ആണ് എന്ന് ആരെയെങ്കിലും മനസിലാക്കാൻ ആവുമോ? ആവില്ല. കാരണം മുതലാളിത്തം  പ്രോത്സാഹിപ്പിക്കുമ്പോൾ ബൂർഷ്വാസി വർഗ ശത്രു ആവില്ല എന്ന് പോലും മനസിലാക്കാൻ കഴിവില്ലാത്തവരാണ് നമ്മോടൊപ്പം ഉള്ളത്.  പിന്നെ എങ്ങനെയാണ്   മാർക്സ്  ചൂണ്ടികാണിച്ച സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ ഉപരിഘടനയെ നിർണയിക്കുക  എന്ന് അവരെ മനസിലാക്കുക?  ഇപ്പോഴത്തെ പരിപാടി  തത്വ ശാസ്ത്രവുമായി ഒരു തരത്തിലും പൊരുത്തപ്പെടുന്നതല്ല എന്നും പ്രായോഗികമായി നടപ്പിലാക്കാൻ ആവില്ല എന്നും അവരെ മനസിലാക്കുക?  ബംഗാളിൽ 9117 കൃഷിക്കാരിൽ നിന്നും കൃഷി ഭൂമി പിടിച്ചെടുത്ത്‌  ടാറ്റയ്ക്ക്  കൊടുത്തപ്പോൾ നടന്ന (പ്രതി) വിപ്ലവ പ്രവർത്തനം   അവിടെയുള്ളവരെ  മനസിലാക്കാൻ ആർക്കും ആവില്ല.  കൊക്ക കോളയെ ക്ഷണിച്ചുവരുത്തി  ഒരു പ്രദേശത്തെ ആകെ ജനങ്ങളുടെ കുടിവെള്ളം ഇല്ലാതാകുമ്പോൾ നടക്കുന്ന (പ്രതി) വിപ്ലവപ്രവർത്തനം ജനങ്ങൾ എങ്ങനെയാണ് കാണുക എന്ന് ബോധ്യപ്പെടുത്തുക അസാധ്യമായ കാര്യമാണ്.  ചാലിയാറിലെ  വെള്ളം  ഒരു തരത്തിലും ആർക്കും ഉപയോഗിക്കാനാവാതെ ആക്കിയത് ജനങ്ങൾ ഏതു തരത്തിലാണ് കാണുക എന്ന് മനസിലാക്കുക അസാധ്യമായ കാര്യം തന്നെയാണ്.  തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒരു പാർലമെന്റ് സീറ്റിൽ പോലും  ജയിക്കും എന്ന് ഉറപ്പിച്ചു പറയാനാവാത്ത സ്ഥിതിയുടെ കാരണം എങ്ങനെയാണ് ആരെയെങ്കിലും മനസിലാക്കുക?  ഇപ്പോഴത്തെ  "പരിപാടി"  എങ്ങനെയാണ്  നടപ്പിലായി കൊണ്ടിരിക്കുന്നത്  എന്ന് ആരെയും  മനസിലാക്കുവാനും ആവില്ല.  

2016 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

167. സോഷ്യലിസം എന്ന ലക്‌ഷ്യം അന്ഗീകരിക്കുമ്പോൾ തന്ത്രവും അടവുകളും ബൂർഷ്വാസിക്കെതിരെ ആകുന്നു.

         167. സോഷ്യലിസം എന്ന ലക്‌ഷ്യം അന്ഗീകരിക്കുമ്പോൾ തന്ത്രവും അടവുകളും ബൂർഷ്വാസിക്കെതിരെ ആകുന്നു.....................അപ്പോൾ മാത്രമേ ആവുകയുള്ളൂ........സമരങ്ങൾ അപ്പോൾ മാത്രമേ വർഗസമരത്തിന്റെ പാതയിൽ ആവുകയുള്ളൂ....വർഗ സമരം എന്നാൽ ബൂർഷ്വാസിയും തൊഴിലാളി വർഗ്ഗവും തമ്മിലാണ് എന്നുള്ളത് ആദ്യമായി അംഗീകരിക്കണം......മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന "കാഴ്ചപ്പാടിൽ" നിൽക്കുന്നിടത്തോളം ബൂർഷ്വാസി വർഗ ശത്രു അല്ല; ആവുകയില്ല...............ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് പ്രശ്നാധിഷ്ഠിത സമരങ്ങൾ ആണ്. അത് ആർക്കും നടത്താം.  പ്രശ്നം പരിഹരിച്ചാൽ സമരത്തിന്റെ  ലക്‌ഷ്യം നേടി. എന്നാൽ വർഗ സമരങ്ങൾ ആവുമ്പോൾ; ആകണമെങ്കിൽ ബൂർഷ്വാസിയുടെ ആധിപത്യം അവസാനിക്കുമ്പോൾ മാത്രമേ ലക്ഷ്യം നേടുകയുള്ളു...............അത് നേടണമെങ്കിൽ മുതലാളിത്തം അവസാനിപ്പിക്കാനും സോഷ്യലിസം സ്ഥാപിക്കാനും തീരുമാനിക്കണം...... ഇവിടെ പരിശോധിക്കുന്നത്  ഇൻഡ്യയിലെ പ്രസ്ഥാനം മുരടിച്ചു പോയതിന്റെ തത്വ്തിക പ്രശ്നങ്ങൾ ആണ്. ഒരാശയം കൊണ്ട് ഒരാളെ സ്വാധീനിക്കാം. എന്നാൽ അയാളുടെ തൂക്കം സ്വർണം കൊടുത്താലും അയാളുടെ മനസു നിങ്ങൾക്ക് വാങ്ങാനാവില്ല. സോഷ്യലിസ്റ് വ്യവസ്ഥ എന്നതിന് പകരം  മുതലാളിത്തം പ്രോസാൽഹിപ്പിക്കുക എന്ന നിലപാട്  സ്വീകരിച്ചത് പതിനയ്യായിരം രൂപയിൽ വ്യവസായം തുടങ്ങിയ അമ്പാനിയെ എത്രമാത്രം സഹായിച്ചു എന്ന് ആലോചിക്കുക. 1952ൽ കേവലം രണ്ട്  എം.പി. മാത്രം ഉണ്ടായിരുന്ന ബി.ജെ.പി. ഇന്ന് ഇന്ത്യ ഭരിക്കുവാൻ  ഇടയാതിന്റെ കാരണവും അത് തന്നെയാണ്. അതിന്റെ ദുരന്തം ആണ് ഇൻഡ്യയിലെ ഇന്നത്തെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ഇന്ത്യ ഒട്ടാകെയുള്ള ഇന്നത്തെസ്ഥിതിയുടെ കാരണം. മഹാനായ ലെനിൻ "എന്ത് ചെയ്യണം?" എന്ന കൃതിയിൽ സോഷ്യലിസ്റ് ആശയങ്ങൾക്കുള്ള പ്രസക്തി ലവ ലേശം കുറച്ചു കാണുക എന്നാൽ ബൂർഷ്വാ ആശയങ്ങൾക്കിട ആക്കുകയായിരിക്കും ഫലം എന്നത് എത്രമാത്രം കൃത്യം ആയി എന്ന് കാണുക. "ആശയം ഒരു ഭൗതിക ശക്തി ആകുക" എന്നത്  1950 കളിൽ യാഥാർഥ്യം ആയിരുന്നത് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന  നിലപാട് സ്വീകരിച്ചപ്പോൾ  മാർക്സിസ്റ്  -  സോഷ്യലിസ്റ്  ആശയങ്ങൾക്കും  വരുത്തിയ തിരിച്ചടി മനസിലാക്കുക. ഇന്ത്യയിലെ പ്രസ്ഥാനം രക്ഷപ്പെടണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നവർ ചുവന്ന കൊടി പിടിക്കുന്നവരിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഇന്ത്യയിൽ 1950കൾ മുതൽ 66 വർഷങ്ങൾ വരുത്തിയ തിരിച്ചടി തിരിച്ചറിയണം. "ഒരു നല്ല രാഷ്ട്രീയ ഭാവി" മാത്രം മനസ്സിൽ സൂക്ഷിക്കുന്നവരിൽ നിന്നും അത് ഉണ്ടാവുക ബുദ്ധിമുട്ടാണ്. 1950 കളിൽ  ഇന്നത്തെ അവസ്ഥക്ക് കാരണമാക്കിയവർ ആരും ഇന്നില്ല. അവരാരും തിരിച്ചു വന്നു "തെറ്റ് പറ്റി" എന്ന് ഏറ്റു പറയുകയില്ല.  പ്രസ്ഥാനം "ബോൺസായ് " ആയി നിൽക്കുന്നതിന്റെ കാരണവും അതാണ്‌.. നിലവിലെ പരിപാടിയെ പൊടി തുടച് എടുതാലൊന്നും കാര്യങ്ങളിൽ മാറ്റം സംഭവിക്കുയില്ല. ജനകീയ ജനാധിപത്യം എന്നത് ജനങ്ങളുടെ ജനാധിപത്യം ആയി മാറണം.  ചിലർ അതിനെ തൊഴിലാളിവർഗ സർവാധിപത്യമായും മനസ്സിലാക്കുന്നുണ്ട് . അതിനു അത്രയധികം അർഥം കൊടുകേണ്ടതുമില്ല. അതിൽ ഒരു തന്ത്രം ഒളിച്ചിരിക്കുന്നുണ്ട്. ഇപ്പോൾ അടവുകളും തന്ത്രങ്ങളും ബൂര്ഷ്വാസിക്കെതിരെ അല്ല. അവരെ പ്രോത്സാൽഹിപ്പിക്കുംപോൾ തന്ത്രം അവര്ക്കെതിരെ ആവുകയില്ല. പിന്നെ  ആർക്കെതിരെ ആണോ, അവർ അത് തിരിച്ചറിയുന്നു. അതാണ്‌ അവർ അടുക്കാത്തത്. പിന്നോക്കക്കാരും മറ്റുള്ളവരും മറ്റു എവിടെ പോയാലും ഇങ്ങൊട്ടു വരില്ല. അത് മനപ്പൂർവമാണെന്നല്ല സൂചിപ്പിക്കുന്നത്. നാം മനസ്സിലാക്കാതെ സംഭവിക്കുന്നതാണ്. അവർ ഒരു മടിയും കൂടാതെ ബി.ജെ.പി. യിൽ ചേരുന്നു...............മുതലാളിത്തം പ്രോത്സാൽഹിപ്പിക്കുക എന്ന് പച്ചയായി പരിപാടിയിൽ പറഞ്ഞാൽ അത് പാസാക്കുക ബുദ്ധിമുട്ടാണ് എന്നറിയാം. അത് കൊണ്ട് കണ്ടെത്തിയ കുറുക്കു വഴിയാണ് "സാമ്പത്തിക വികാസത്തിന്റെ നിലവാരം" എന്നും പ്രത്യയശാസ്ത്ര നിലവാരം എന്നുമുള്ളത്. ഇതിനു ഇപ്പോൾ ഉള്ള നേതാക്കൾ ആരും അല്ല ഉത്തരവാദികൾ. 1950 കളിൽ നേതൃത്വം ഏറ്റെടുത്ത എസ് ഏ ദാന്ഗെ, സി. രാജേശ്വര റാവു, അജയ് ഘോഷ്, ബസവ പുന്നയ്യ എന്നിവരാണ്. ആശയം മുഖ്യമായി ആരുടേത് എന്നറിയില്ല. ഇപ്പോൾ ആരെയും കുറ്റക്കാർ ആയി കരുതുന്നതിൽ വലിയ കാര്യമില്ല. 1950കൾക്ക് മുമ്പ് ഉണ്ടായിരുന്ന ലക്‌ഷ്യം; ഒരു നല്ല സാമൂഹ്യ വ്യവസ്ഥ  എന്നത്  തിരിച്ചുവരികയും  ആ ലക്ഷ്യത്തോടെയുള്ള  യോചിച്ച പ്രസ്ഥാനം ഉണ്ടാവുകയും വേണം. ഇന്നത്തെ  ഊരാക്കുടുക്കിൽ നിന്നും രക്ഷപെടണം എന്നുമാത്രം.......മാർക്സിസം-ലെനിനിസം അനുസരിച്ച് പ്രവർതിക്കുന്ന തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾക് ഇന്ത്യയിൽ സ്വീകരിക്കാവുന്ന ഏക വിപ്ലവ പാത സോഷ്യലിസ്റ്റ് സമ്പദ് ഘടനയും ജനകീയ ജനാധിപത്യവും മാത്രമാണ്. അങ്ങനെയൊരു ലക്‌ഷ്യം ഇപ്പോഴില്ല. മർദ്ദകർ; ചൂഷകർ; ചൂഷണം തുടങ്ങിയ പദങ്ങൾ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ദാരിദ്ര്യത്തിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും തൊഴിലാളി വർഗ്ഗതിന്റെയും പാവപ്പെട്ടവന്റെയും മോചനം എന്ന ലക്ഷ്യവും ഇപ്പോൾ നമുക്കില്ല. 1950 കൾക്ക് മുമ്പ് അങ്ങനെയൊരു ലക്‌ഷ്യം ഉണ്ടായിരുന്നു. "മർദനം" എന്നത് എന്താണ് എന്നാണ് ചത്ത പശുവിന്റെ തോല് ഉരിച്ചതിന് ദളിത് യുവാക്കളോട് ഗുജറാത്തിൽ ചെയ്തത്. നിര നിര ആയി നിറുത്തി വലിയ വടി കൊണ്ട് പുറകിൽ നിന്ന് അടിക്കുക. എതിർക്കാനുള്ള മാനസികാവസ്ഥ ഇല്ലാതെ നിസ്സഹായരായി നിന്ന് അടി കൊള്ളുക. അതിന്റെ മറ്റു രൂപങ്ങളാണ് ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ദളിതനെ ജീവനോടെ കത്തിച്ചതും പാവപ്പെട്ടവൻ മൃതശരീരവുമായി കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നതും. അങ്ങനെയുള്ള ലക്‌ഷ്യം അന്ഗീകരിക്കാത്തിടത്തോളം ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ വിശ്വാസം ആര്ജിക്കാനാവില്ല. ജനകീയ ജനാധിപത്യം എന്നാൽ ബൂർഷ്വാ ജനാധിപത്യം അങ്ങനെ തന്നെ സ്വീകരിക്കുകയല്ല; ബൂർഷ്വാ ജനാധിപത്യത്തെ യഥാർഥ ജനങ്ങളുടെ ജനാധിപത്യം ആക്കി മാറ്റിയെടുക്കുകയാണ്. എന്നാൽ അത് നേടി യെടുക്കണമെങ്കിൽ സോഷൃലിസ്റ്റ് സാമൂഹ്യ വ്യവസ്തക്കായി തൊഴിലാളി വർഗത്തേയും സാധാരണ ജനങ്ങളേയും അണിനിരത്തണം. സോഷ്യലിസത്തിൽ സ്വകാര്യമേഘല അനുവദിക്കുന്നതും മുതലാളിത്തം അങ്ങീകരിക്കുന്നതും ഒന്നല്ല; രണ്ടൂം രണ്ടുതന്നെയാണ്‌. മുതലാളിത്തം അംഗീകരിക്കുക എന്നാൽ അതിന്റെ എല്ലാ ദോഷങ്ങളോടൊപ്പം അംഗീകരിക്കുക എന്നാണ് അർഥം. അതാണ് ഇന്ത്യയിൽ ഇപ്പോൾ ചെയ്തിരിക്കുന്നത്.

2016 സെപ്റ്റംബർ 18, ഞായറാഴ്‌ച

166. വികൃതമാക്കിയ "മാർക്സിസം" ഒരു ഫലവും തരില്ല.

        166.  വികൃതമാക്കിയ  "മാർക്സിസം"  ഒരു ഫലവും  തരില്ല.  കാറൽ മാർക്സും എങ്കൽസും ചേർന്ന് അവതരിപ്പിച്ച  "മാർക്സിസം" എന്താണ്  എന്ന് മനസിലാക്കാതെ; മാർക്സിസമായി എന്തെങ്കിലും ഒക്കെ അവതരിപ്പിച്ചാൽ ഉണ്ടാകുന്ന അനുഭവമാണ്  1950 കാലം മുതൽ ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്.  "മാർക്സിസം" അവതരിപ്പിച്ചവർ  മുതലാളിത്തത്തിന്റെ  കൊടും പാതകങ്ങളിൽ നിന്നും തൊഴിലാളി വർഗ്ഗത്തെയും ലോകത്തെ ആകെ തന്നെയും രക്ഷിക്കുന്നതിനായിട്ടാണ്  "മാർക്സിസം" അവതരിപ്പിച്ചതും; ലോകം കെട്ടിപ്പടുക്കുന്നതിൽ തൊഴിലാളി വർഗം വഹിക്കുന്ന പങ്ക്  ചൂണ്ടിക്കാണിചുകൊണ്ടു  തൊഴിലാളി വർഗ്ഗത്തെയും സമൂഹത്തെയാകെയും മോചിപ്പിക്കുന്നത്തിന്റെ ഉത്തരവാദിത്വം തൊഴിലാളി വർഗത്തെ  ഏൽപ്പിച്ചതും.
......... "സർവാന്ഗം രക്തം ഒലിപ്പിച്ചു; ഒരു രക്ത രക്ഷസിനെ പോലെ; അത്യന്തം ഭീഭൽസ രൂപത്തിലാണ് " ലോക മുതലാളിത്തം വളർന്നു വന്നത് എന്ന്  ലോകം ഒട്ടാകെയുള്ള മുതലാളിത്ത ത്തിന്റെ വളർച്ച വിലയിരുത്തി കൊണ്ട് മാർക്സ്  പറയുന്നു.   അമേരിക്കയിൽ റെഡ് ഇൻഡ്യൻസിനെ കൂട്ട കൊല നടത്തികൊണ്ടും  ആഫ്രിക്കയെ  കറുത്ത തൊലിക്കാരെ വേട്ടയാടി പിടിച്ചു  അടിമകളാക്കി ചങ്ങലയിൽ ബന്ധിച്  അടിമ കച്ചവടം നടത്തികൊണ്ടും  കൊടും പാതകങ്ങളിൽ കൂടിയാണ് മൂലധനം വളർന്നു വന്നത് എന്നും മാർക്സ് സ്ഥാപിക്കുന്നു.
..........കുടുമ്പം; സ്വകാര്യ സ്വത്ത്‌; ഭരണ കൂടം  എന്നിവയുടെ ഉത്ഭവം  എന്ന  കൃതിയിൽ  മാർക്സിസതിന്റെ  സ്ഥാപക ആചാര്യന്മാരിൽ  ഒരാളായ ഫ്റടറിക്ക്  എങ്കൽസ് ചൂണ്ടിക്കാട്ടുന്നത്  "വർഗസമരം" നിരവധി ഘട്ടങ്ങളിലൂടെ കടന്ന്  മുതലാളിത്ത വ്യവസ്ഥയിൽ  ബൂർഷ്വാസിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഘട്ടമാണ്  എന്നാണ് .  അടിമത്വവും സ്വകാര്യ സ്വത്ത്‌ സമ്പ്റദായവും നിലവിൽ വന്നപ്പോൾ അടിമകളെ അടിച്ചമർത്തുന്നതിനും അടിമ ഉടമകൾക്ക്  സംരക്ഷണം കൊടുക്കുന്നതിനുമാണ്  ഭരണ കൂടത്തിന്റെ പ്റാകൃത രൂപം നിലവിൽ വരുന്നത്. ചരിത്റത്തിൽ ഉണ്ടായിട്ടുള്ള ഭരണ കൂടങ്ങൾ എല്ലാം സമ്പന്ന വർഗങ്ങളുടെതും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്  ഉള്ളതുമായിരുന്നു.
...........എക്കാലത്തും  'ഭരണ കൂടം' തൊഴിലാളി-വർഗത്തെയും ദരിദ്ര വിഭാഗങ്ങളെയും അടിച്ചമർതുന്നതിനുള്ള "മർദ്ദനോപകരണം" എന്ന നിലക്കാണ്  വർത്തിച്ചിട്ടുള്ളത് .  ഇതൊന്നും അറിയാതെയോ മനസിലാക്കാതെയോ ആണ്  ചാതുർ വർണ്യ വ്യവസ്ഥയിലും ഫ്യുഡലിസത്തിലും കെട്ടിപ്പൊക്കിയ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്.  
..........."ചരക്കിൽ" അടങ്ങിയിരിക്കുന്ന അധ്വാനത്തിന്റെ വിശകലനത്തിലൂടെ   "മിച്ച മൂല്യ സിദ്ധാന്തത്തിന്റെ" കണ്ടെത്തൽ തൊഴിലാളിവർഗം അനുഭവിച്ചുകൊണ്ടിരിക്കുന്ന  സാമ്പത്തിക ചൂഷണതിന്റെ സ്വഭാവം മാത്റമല്ല മാർക്സിനു വെളിവാക്കിയത്; സമ്പന്ന വർഗത്തിന്  ദൈവം കൊടുക്കുന്നതാണെന്ന വാദത്തിന്റെ പൊള്ളത്തരം കൂടിയാണ്.  മാർക്സ്    മിച്ചമൂല്യ സിദ്ധാന്തത്തിന്റെ പ്രസക്തി ബോധ്യപെട്ടപ്പോൾ സ്വയം പറഞ്ഞതാണ്:    "സബാഷ് തുരപ്പൻ പണിക്കാര" എന്ന്.       മുതലാളിത്ത വ്യവസ്ഥയുടെ അടിത്തറയാണ്  താൻ കണ്ടെത്തിയിരിക്കുന്നത്  എന്നും മുതലാളിത്തത്തിന്റെ  തകർച്ചയ്ക്ക്  തന്നെ അത് ഇടയാക്കുമെന്ന്  ബോധ്യപെട്ടിട്ടാണ്  മർക്സ് അങ്ങനെ  പറഞ്ഞത്.  (മാർക്സിന്റെ ജീവ ചരിത്റം, പ്രോഗ്രസ്സ്  പബ്ളിഷെർസ്, മോസ്കോ).
......... മിച്ചമൂല്യത്തിന്റെ ഉറവിടം കണ്ടെത്തിയ മാർക്സ്      അടിമ   വ്യവസ്ഥ മുതൽ സമ്പന്ന വർഗങ്ങളുടെ സമ്പത്തിന്റെ അടിസ്ഥാനം     കൂടിയാണ്       കണ്ടെത്തിയത്.   മുതലാളിത്തത്തിൽ  മൂലധന ശക്തികളുടെ  സമ്പത്തായി  കുന്നുകൂടുന്ന മിച്ചമൂല്യം സോഷ്യലിസത്തിൽ ഉല്പാദനോപകരണങ്ങളും ഉല്പാദനോപാഥികളും പൊതു സ്വത്ത്‌  ആകുന്നതിനാൽ  രാഷ്ട്രതിന്റെതായി മാറുന്നു. ഇത്  രാഷ്ട്രം ശക്തമാകുന്നതിനും  ജനങ്ങളുടെ അഭിവൃദ്ധിക്കും സഹായിക്കുന്നു.     ഇതാണ് സോഷ്യലിസത്തിന്റെ ഏറ്റവും പ്രധാനപെട്ട  ശാസ്ത്റീയത. മുതലാളിത്ത ചരക്കു ഉത്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും (ചരക്കിന്റെ ഒരൊ യൂണിറ്റിലും) മുതലാളിത്ത ചൂഷണം അടങ്ങിയിരിക്കുന്നു. മൂലധനം പെരുകുംതോറും അതിന്റെ ആധിപത്യവും  വളര്ന്നുകൊണ്ടിരിക്കും.  പതിനയ്യായിരം രൂപയുടെ സ്വത്തു ഉണ്ടായിരുന്ന ധീരുബായ് അംബാനിയുടെ ശക്തി അല്ല മുകേഷ് അംബാനിക്ക്. ഇന്ത്യയുടെ സമസ്ത മേഘലകളും നിയന്ത്രിക്കാൻ ഇന്ന് അയാളുടെ മൂലധനതിന്നു കഴിയും.
.........കാറൽ മാർക്സ് അദ്ദേഹത്തിന്റെ  സാമ്പത്തിക ശാസ്ത്ര പഠനത്തിന്റെ     തുടക്കത്തിൽ     തന്നെ ചൂണ്ടിക്കാണിക്കുന്നതാണ് സാമ്പത്തിക അടിത്തറയാണ്  രാഷ്ടരീയ - സാംസ്ക്കാരിക ഉപരി ഘടനയെ നിർണയിക്കുക എന്ന നിഗമനം ഇവിടെയും ശരിവയ്ക്കുകയാണ്.   ഇതൊന്നും  കണക്കിലെടുക്കാതെ  ഇന്ത്യക്ക്  ഇന്ത്യയുടെതന്നെ  മാർഗം എന്ന നിലക്ക്  ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാനും  അത് മാർക്സിസമായി കണക്കാക്കാനും തീരുമാനിച്ചപ്പോൾ  മഹാനായ  മാർക്സ്  അവതരിപ്പിച്ച ആശയങ്ങളിൽ നിന്നാണ്  നാം അകലുന്നത് എന്ന് ആരും ഓർത്തില്ല.   ചൈനീസ് കമ്മ്യൂണിസ്ററ്  പാർട്ടി  നമ്മുടേത്  "തിരുത്തൽ  വാദം" (Revisionism) ആണെന്ന് പറഞ്ഞപ്പോൾ അവരോടു കലഹിക്കാൻ അല്ലാതെ നമ്മുടെ നിലപാട്  പുനഃപരിശോധിക്കാൻ തയ്യാറായില്ല. തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് പോയികൊണ്ടിരിക്കുന്ന ഇന്നത്തെ അവസ്ഥയിലും മുതലാളിത്തോടുള്ള നമ്മുടെ നിലപാടിൽ മാറ്റം വരുത്താൻ ഇപ്പോഴും തയാറല്ല.  രോഗിയെ ചികില്സിക്കാതെ നിഴലിനെ ചികില്സിച്ചതുകൊണ്ടു ഫലം ഒന്നും ഉണ്ടാവുകയില്ല.
............(ഈ ബ്ളോഗ് ആദ്യമായി പ്റസിദ്ധീകരിച്ചത്  -  18 09 2016)....

2016 സെപ്റ്റംബർ 11, ഞായറാഴ്‌ച

165. വേദ വ്യാസന്റെ ഒരു സാങ്കല്പിക കഥാ പാത്രം മാത്രമാണ് "ശ്രീ. കൃഷ്ണൻ".

                165. കുടിയേറ്റക്കാരായി വന്ന ആര്യന്മാരും ആദി ജനവിഭാഗങ്ങളായ ദ്രാവിഡരും തമ്മിൽ നടന്ന അതി രൂക്ഷമായ ഏറ്റുമുട്ടലുകളാണ് "ദേവ ... അസുര" യുദ്ധങ്ങളായി കണക്കാക്കുന്നത്. ഭാരതത്തിൽ പണ്ട് ഉണ്ടായിരുന്ന ദ്രാവിഡ ജനങ്ങൾ ആര്യന്മാരെ അപേക്ഷിച്ചു എത്രയോ ഉയർന്ന സാംസ്കാരിക നിലവാരം പുലർത്തിയിരുന്നു എന്നാണ് നമ്മുടെ "മഹാബലി" യുടെ കഥകളിലൂടെ വെളിവാകുന്നത്. അതിന്റെ മറ്റൊരു വെളിപ്പെടലാണ് "ഹാരപ്പ..മോഹൻജെദാരോ" യിലൂടെ പുറത്തുവന്നത്. "ബൈബിൾ " പഴയ നിയമത്തിൽ ഒരിടത്തു് ("ന്യായ പ്രമാണങ്ങൾ") "വെളിച്ചപ്പാടിനെ കാണരുത്; മുഹൂർത്തം നോക്കരുത്" എന്നും പറയുന്നുണ്ട്. ഇപ്പോൾ നമ്മുടെ നാട്ടിലുള്ളത് പണ്ട് എവിടെയാണ് ഉണ്ടായിരുന്നത് എന്നാണ് അത് വ്യക്തമാക്കുന്നത്. മനുഷ്യ സംസ്കാരം രൂപം കൊള്ളുന്നത് "നയിൽ നദീ തീരങ്ങളിലായിരുന്നു" എന്ന കണ്ടെത്തലിന്റെ ഭാഗമായിട്ട് വേണം ഇതിനെ കാണാൻ. "യൂഫ്രട്ടിസ്-ടൈഗ്രീസ്" സംസ്കാരത്തിന്റെ തുടർച്ചയാണ് ഇന്ത്യയിലെത്തിയ ആര്യന്മാരും.  റഗ്വേദത്തിലോ  മനുസ്മൃതിയിലൊ കാണാൻ സാധിക്കാത്ത  "ശ്രീ.കൃഷ്ണൻ" എന്ന കഥാപാത്രം വേദ വ്യാസന്റെ ഒരു സാങ്കല്പിക കഥാ പാത്രം മാത്രമാണ് . മഹാ ഭാരതത്തിൽ ആ കഥാ പാത്രത്തെ ആദ്യമായി അവതരിപ്പിച്ചു. വേദ വ്യാസനെപോലെ തന്നെ ഒരു ഗംഭീര കഥാ പാത്രം തന്നെയാണ്  "ഭഗവത് ഗീത" യിൽ കൃഷ്ണനെ കൊണ്ട് പറയിക്കുന്നതത്രയും വേദ വ്യാസന്റെ തലച്ചോറിൽ രൂപം കൊള്ളുന്ന ആശയങ്ങൾ മാത്രമാണ്. കൃഷ്ണന്റെ ലീലാ വിലാസങ്ങൾ ഭഗവത് ഗീതയിൽ അവതരിപ്പിച്ചതിൽ തൃപ്തി വരാതെ ഒരു പുതിയ കഥ ആയി അവതരിപ്പിക്കുകയാണ് "ഭാഗവതത്തിൽ". പുരാണ കഥകൾ കേവലം കഥകൾ ആയി കാണാതെ അവയത്രയും സത്യമായി കാണുന്നവരെ തികച്ചും "ശുദ്ധഗതി" കാർ ആയി മാത്രം കാണണം. എന്നാൽ അത് രാഷ്ട്രീയമാക്കി; പിന്തിരിപ്പൻ ആശയങ്ങളിലേക്ക്; മണ്മറഞ്ഞ കാലഘട്ടത്തിലേക്ക് ജനങ്ങളെ നയിക്കാൻ ആര് ശ്രമിച്ചാലും അവരെ ആറുപിന്തിരിപ്പന്മാർ ആയി മാത്രം കണക്കാക്കി ചെറുത് തോൽപ്പിക്കേണ്ടി വരും. ശ്രി. കൃഷ്ണന്റെ ജനനം മുതൽ എല്ലാ കാര്യങ്ങളും യുക്തിപൂർവം വിലയിരുത്തുകയും അതിലെ അതിശയോക്തികൾ നീക്കം ചെയ്യുകയും വേണം. അവിടെ ഒരു സാധാരണ മനുഷ്യൻ ആയി കാണണം. ഏറ്റവും ഒടുവിലെ അവസാനവും വിലയിരുത്തണം. കേവലം നിസ്സഹായനായ ഒരാളെ നമുക്കവിടെ കാണാം. അതാണ് കഥയുടെ പര്യവസാനം. ആരുടേയും സംശയം മാറുവാൻ ഒരു കാര്യം മാത്രം ഞാൻ പറയാം. ശ്രി. കൃഷ്ണന് 16008 ഭാര്യമാർ ഉണ്ടെന്നാണ് ഭാഗവതത്തിൽ പറയുന്നത്. അവർക്കെല്ലാവർക്കും "പത്തു" (10) മക്കൾ വീതവും ഉണ്ടായി. ഇവിടെ വ്യാസന് അൽപ്പം നോട്ടപ്പിശക് സംഭവിച്ചു. പുരാണത്തിൽ പോലും പ്രസവിക്കാത്ത ധാരാളം സ്ത്രീകൾ ഉണ്ട്. (കാരണം ആരുടേതായാലും). എന്നാൽ കൃഷ്ണന്റെ മാത്രം 16,008 ഭാര്യമാർക്കും പത്തു മക്കൾ വീതം ഉണ്ടായി. ഒരാൾക്ക് പോലും ഒരു കുഞ്ഞു കുറയുകയോ കൂടുകയോ ഉണ്ടായില്ല എന്നതും ഒരാൾ പോലും പ്രസവിക്കാത്തത് ഇല്ലായിരുന്നു എന്നത് കൗതുകകരമാണ്. സാധാരണഗതിയിൽ പത്തു പേരിൽ മൂന്നു പേരെങ്കിലും എന്തെങ്കിലും കാരണ വശാൽ (സ്ത്രീകളുടെ കുഴപ്പം മാത്രം കാരണമാകണമെന്നില്ല) പ്രസവിക്കാത്തത് ആയിരിക്കും. ................. കഥയിൽ ചോദ്യം ഇല്ല; കഥ കേവലം കഥ ആയി മാത്രം കാണണം എന്ന് മാത്രം.............................(ആര്യ-ദ്രാവിഡ ഏറ്റുമുട്ടലുകളും മറ്റും മനസിലാക്കുന്നതിന് നാം അത്രയധികം ബുദ്ധിമുട്ടേണ്ടതുണ്ടോ?  ഹാരപ്പ -  മോഹന്ജദാരോവിൽ (ഇപ്പോൾ  പാകിസ്ഥാനിൽ) കണ്ടെത്തിയ തെളിവുകളും തലയോട്ടികളും മറ്റുമെല്ലാം നമുക്ക് ഏകദേശ ധാരണ തരുന്നുണ്ട്.  കൂടാതെ ബൈബിൾ പഴയ  നിയമത്തിൽ  ഒരു ഭാഗത്തു  "വെളിച്ചപ്പാടിനെ  കാണരുത്;  മുഹൂർത്തം നോക്കരുത്;  മന്ത്രവാദം ചെയ്യരുത്"  തുടങ്ങിയവ  ഇതൊക്കെ അവിടെയും ഉണ്ടായിരുന്നു എന്നും; അവിടെ നിന്നും വന്നതാണ് എന്നും കണക്കാം.  കൂടാതെ  ബൈബിളിൽ  (പഴയത്) ഒരിടത്തു്  പറയുന്ന "ദേവര "  സംബ്രദായം  (ഭർതാവ്  മരിച്ചാൽ ഭർതാവിന്റെ അടുത്ത സഹോദരൻ ഭർതാവ് ആകുന്ന രീതി) " റുഗ്വേദ  " ത്തിലും  പറയുണ്ട്.  കൂടാതെ ർഗ്വേദ ത്തിൽ  നൂറ്  പുരികൾ തകർത്ത ദേവേന്ദ്രനെയാണ് വാഴ്ത്തുന്നത്.  നമ്മുടെ മഹാബലി യുടെ കഥയിൽ  പഴയ ദ്രാവിഡ സംസ്കാരത്തിന്റെ തെളിവുകളല്ലേ നിഴലിക്കുന്നത്?   അവിടെ ചാതുർവർണ്യ വ്യവസ്ഥ ഇല്ലായിരുന്നു എന്നതും  നിഴലിക്കുന്നില്ലേ?  നമുക്ക് വിദ്യാഭ്യാസത്തോടൊപ്പം  സാമാന്യ ബുദ്ധിയും ഉണ്ടാകണം. സത്യമേത്; ഭാവനയേത് എന്നൊക്കെ തിരിച്ചറിയാനും കഴിയണം.  കഥയെ കാര്യമായി കാണരുത്. ഞാൻ മാർക്സിസത്തിന്റെ; ഭൗതികവാദ കാഴ്ചപ്പാടിലാണ് കാര്യങ്ങൾ  പരിശോധിക്കുന്നത്.   ശബരിമല ശ്രി. അയ്യപ്പൻ മഹാ വിഷ്ണുവിന്റെ തുട പിളർന്ന്  ഉണ്ടായതാണ്;  ബ്രാഹ്മണർ  ബ്രഹ്‌മാവിന്റെ  മുഖത്തുനിന്ന് ഉണ്ടായതാണ് എന്നെല്ല്ലാം പറഞ്ഞാൽ; അച്ചടിച്ചതുകൊണ്ട്  എല്ലാം അംഗീകരിക്കാൻ നമുക്ക് ആവില്ല.  വേദങ്ങൾ  "സ്വയംഭൂ" ആണ്  എന്നൊന്നും നമുക്ക് അംഗീകരിക്കാൻ ആവില്ല.  ശ്രി. കൃഷ്ണൻ വേദ വ്യാസന്റെ ഒരു സാങ്കല്പിക  കഥാ പാത്രം മാത്രമാണ്.)