2015 ജനുവരി 2, വെള്ളിയാഴ്‌ച

71. മുതലാളിത്ത വ്യവസ്ഥയിൽ ജനാധിപത്യം എന്നാൽ

                                   71.മുതലാളിത്ത വ്യവസ്ഥയിൽ ജനാധിപത്യം എന്നാൽ.                                        മുതലാളിത്ത വ്യവസ്ഥയിൽ ജനാധിപത്യം എന്നാൽ മൂലധനത്തിന്റെ ആധിപത്യം (മുതലാളിമാരുടെ ആധിപത്യം) എന്നാണ്  അർഥം. ഇന്ന് ഇൻഡ്യയിൽ മുകേഷ് അമ്പാനിയുടെ ആധിപത്യം എത്രമാത്രം ഉണ്ട് എന്ന് മനസിലാക്കിയാൽ അത് വ്യക്തമാകും.  എണ്ണ-പ്രകൃതിവാതക മേഖല പോലെ  എസ്.ബി.ഐ.യുടെ  നിയന്ത്രണത്തിലൂടെ  സാമ്പത്തിക മേഖലയും  അയാൾ വരുതിയിൽ ആക്കിയിരിക്കുന്നു.  അംബാനി മാരുടെ ശിങ്കിടികൾ മാത്രമാണ്  ബൂർഷ്വാ രാഷ്ട്രീയ നേതൃത്വം.  നെഹ്‌റു കുടുമ്പത്തിന്റെ പ്റത്യേകത ഇൻഡ്യ തന്നെ വിലക്ക് വാങ്ങാൻ തക്ക സാമ്പത്തിക കഴിവ്  അവർക്ക്  ഉണ്ടായിരുന്നു എന്നതാണ്.  സ്വാതന്ത്ര്യ സമരത്തിൽ നേത്രത്വം കൊടുത്തു എന്നതിലുപരി മോത്തിലാൽ നെഹ്രുവിന്റെ സാമ്പത്തിക  കഴിവ്  ആയിരുന്നു മികച്ചു നിന്ന യോഗ്യത.  പണം ഇല്ലാത്തവൻ  പിണം എന്നതാണ് മുതലാളിത്തത്തിന്റെ അടിസ്ഥാന പ്രമാണം. ആ യോഗ്യത  നെഹ്‌റു കുടുംപതിന്റെ പാരമ്പര്യം ഇന്ത്യൻ ജനത അനുഭവിക്കണം എന്നത് കൂടി  ആയി  മാറിയിരിക്കുന്നു. ആനയേയും  ആനപിണ്ടത്തേയും ചുമക്കേണ്ട ഗതികേടിലായിരിക്കുന്നു ഇന്ഡ്യൻ ജനത.  ഇന്ദിരാ ഗാന്ധിക്ക് ശേഷം കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തവർ രാഷ്ട്റീയം  വ്യവസായം ആയി മാത്രം കാണുന്നവർ ആണ്. ജനാധിപത്യത്തോടുള്ള ബൂർഷ്വാ  കാഴ്ചപാടുകളിൽ നിന്ന് പോലും അവർ അകന്നുപോയി.  വളരെ വേഗത്തിലാണ്  സോണിയ ഗാന്ധിയുടെ സമ്പാദ്യം 12,500  കോടിയുടെതായി  വളർന്നത്‌. ലോകത്തിലെ തന്നെ  എണ്ണ പെട്ട  ധനാഢ്യരിൽ  ഒരാളായി  അവർ  മാറിയിരിക്കുന്നു. ഇന്ത്യൻ ജനതയുടെ മോചനം ഇൻഡ്യൻ ജനാധിപതത്തിന്റെ ജനകീയ വത്കരണത്തോടെ മാത്റമേ പ്റായോഗികമാവുകയുള്ളു. വൻകിട കോടീശ്വരന്മാരുടെയും രാഷ്ട്റീയ വ്യവസായികളുടെയും മത ഭീകര വാദികളുടേയും പിടിയിൽ നിന്നും രാജ്യത്തെ മോചിപ്പിക്കണമെങ്കിൽ  മൂലധന ശക്തികളിൽ നിന്നുകൂടി രാഷ്ട്റീയം മോചിപ്പിക്കപെടണം. മഹാനായ കാറൽ മാർക്സ്  ചൂണ്ടി കാണിക്കുന്നതുപോലെ ഒരു രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ ജനങ്ങളുടെ ആകെ താത്പര്യം സംരക്ഷിക്കുന്നതാണന്കിൽ മാത്റമേ ജനാധിപത്യവും ജനങ്ങളുടെതായി മാറുകയുള്ളൂ. മുതലാളിത്ത വ്യവസ്ഥയിലെ ജനാധിപത്യം അതിന്റെ ചരിത്റപരമായ വളർച്ചയിലെ സ്വഭാവം വ്യക്തമാക്കികൊണ്ടിരിക്കും എന്നത്  അനുഭവത്തിൽ നിന്നും ജനങ്ങൾ   പഠിച്ചുകൊണ്ടിരിക്കുന്നു. കുംഭകോണങ്ങൾ അവകാശം പോലെയാണ്  ബൂർഷ്വാ രാഷ്ട്റീയ പാർടികൾ നടത്തികൊണ്ടിരിക്കുന്നത്.  ഇൻഡ്യയിലെ ഒരു കോടീശ്വരനായ മുകേഷ് അമ്പാനി തന്നെ വെളുപ്പെടുത്തിയ കണക്കനുസരിച്ച്  20 7 2014  ലെ അവരുടെ ക്യാഷ് ബാലൻസ്  93,066 കോടിയുടേത് ആയിരുന്നു. ഇൻഡ്യയുടെ ആകെ സമ്പത്തിന്റെ എഴുപത്‌  ശതമാനവും 57 ശതകോടീശ്വരന്മാരുടെ സമ്പത്തിന്  തുല്യമാണെന്ന്  വെളിവായിരിക്കുന്നു.  സമ്പത്തിന്റെ ഒരു പ്രത്യേകത അത് വർധിക്കുംതോറും  അവരുടെ ആധിപത്യവും വർധിക്കുമെന്നതാണ്.   ഭാരതത്തിന്റെ പ്രധാന മന്ത്രിയായ  നരേന്ദ്ര മോഡി;  ബിർള; സഹാറ തുടങ്ങിയവരിൽ നിന്നും  വൻതോതിലുള്ള കോഴ കൈപറ്റിയതായുള്ള  ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ  കണ്ടെത്തലുകൾ  നിഷേധിക്കപ്പെടുകയോ  കാര്യമായ തുടർ അനെവേഷണങ്ങൾ  ഇല്ലാതെയോ  ആവുകയാണ്. ബൂർഷ്വാസി  അവരുടെ താൽപ്പര്യം സംരക്ഷിക്കും എന്നുറപ്പുള്ള  ബൂർഷ്വാ രാഷ്ട്രീയകാരന്   എത്ര ആയിരം കോടി കൊടുത്താലും  രാജ്യത്തിന്റെ ഭരണം  അവരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനാക്കി മാറ്റും.   ജനങ്ങൾക്ക്  ആകെ അവകാശപെട്ട നമ്മുടെ പ്റകൃതി സമ്പത്ത്  ബൂർഷ്വാ രാഷ്ട്റീയക്കാരുടെ ഒത്താശയോടെ കൊള്ളയടിച്ച്  ഉണ്ടാക്കി കൊണ്ടിരിക്കുന്ന മൂലധനം ഇന്ഡ്യൻ ജനാധിപത്യത്തിന്  തന്നെ  ഭീഷണി ആയികൊണ്ടിരിക്കുകയാണ്.  മുതലാളിത്തത്തിലെ വളർച്ച മൂലധന ശക്തികൾക്ക്  ലാഭം  ഉള്ള മേഘലകളിൽ മാത്റമേ ഉണ്ടാവുകയുള്ളൂ. ജനങ്ങളിൽ  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പാർപ്പിടം; കുട്ടികളുടെ വിദ്യാഭ്യാസം; ആരോഗ്യം  തുടങ്ങിയ മേഘലകളിൽ ഭരണകൂടം കാര്യക്ഷമമായി ഇടപെടണമെങ്കിൽ രാജ്യത്തിന്റെ ഭരണം സോഷ്യലിസ്റ്റ് ആശയങ്ങളിൽ  ഉറച്ചതായിരിക്കണം. ശാസ്ത്രീയ വീക്ഷണങ്ങൾ ഉൾകൊള്ളുന്ന തൊഴിലാളിവർഗ പ്രസ്ഥാനങ്ങൾക്ക്‌  മാത്റമേ ആ ലക്ഷ്യങ്ങളിലേക്ക്  രാജ്യത്തെ നയിക്കാനാവുകയുള്ളൂ.  ഇൻഡ്യയിലെ തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ  കാര്യങ്ങളുടെ കിടപ്പ്  മനസിലാക്കി മുതലാളിത്തോടുള്ള നിലപാടുകളിൽ ആവശ്യമായ ഭേദഗതി വരുത്തുമെന്ന് പ്രതീക്ഷിക്കാം.                                

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ