155. പെട്രോൾ/ഡീസൽ/പാചക വാതക വിലവർധനയ്ക്ക് എതിരെ പ്രതികരിക്കുക.. കോണ്ഗ്രസ്-ബി.ജെ.പി. സ്ഥാനാർഥികളെ പരാജയപ്പെടുത്തുക. ലോക മാർക്കറ്റിൽ ക്രൂട് ഓയിൽ വില എത്ര മാത്രം താഴ്ന്നാലും ഒരു കാരണ വശാലും അതിന്റെ പ്രയോചനം സാധാരണ ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ നരേന്ദ്ര മോഡി യുടെ ബി.ജെ.പി.സർക്കാരും എണ്ണ കമ്പനികളും കൂടി അടിക്കടി ഒരു വശത്ത് നികുതികൾ വർധിപ്പിച്ചും മറുവശത്ത് എണ്ണ കമ്പനികൾ പെട്രോൾ/ഡീസൽ/പാചക വാതക വിലകൾ കൂട്ടിയും ജനങ്ങളെ ദ്രോഹിക്കുകയാണ്. ഇവയുടെ വിലകൾ വർധിപ്പിച്ചാൽ അത് പരോക്ഷമായി സർവത്ര മേഘലകളും വിലകൾ വർധിക്കാൻ ഇടയാക്കും എന്നത് വസ്തുതയാണ്. ഡീസൽ വില വർധിപ്പിച്ചാൽ അത് യാത്രക്കൂലിയും ലോറി കൂലിയും എല്ലാം വർധിക്കുന്നതിന് ഇടയാക്കും; അത് എല്ലാ ഉത്പ്പന്നങ്ങളുടെയും വില കൂട്ടുന്നതിലേക്ക് ആണ് ഇടയാക്കുക. വിലകയറ്റം തടയണം എന്നാവശ്യപ്പെട്ടു നടത്തുന്ന സമരങ്ങളൊന്നും കോൺഗ്രസോ ബി.ജെ.പി.യോ അറിഞ്ഞതായി ഭാവിക്കാറില്ല. എന്നാൽ ജനങ്ങളെ ദ്രോഹിക്കാനും വൻകിട കോടീശ്വരൻമാരെ സഹായിക്കാനും മാത്രം നിലകൊള്ളുന്നവർക്ക് അതൊന്നും പ്രശ്നമാകില്ല. .1947 മുതൽ 69 വർഷങ്ങൾ ഇന്ത്യ ഭരിച്ചത് കോണ്ഗ്രസും അവരുടെ സാമ്പത്തിക നയങ്ങളും ആണ്. പതിനയ്യായിരം രൂപയിൽ വ്യവസായം തുടങ്ങിയ ധീരുഭായി അംബാനിയെ ഇന്ത്യ ഏല്പ്പിച്ചു കൊടുത്തു എന്നതാണ് ചുരുക്കി പറയാവുന്ന കാര്യം. ഒരേ സാമ്പത്തിക നയങ്ങൾ പിന്തുടരുന്ന കോൺഗ്രസിനേയും ബി.ജെ.പി.യേയും രണ്ടായി കാണാനാവില്ല. ഇന്ന് പെട്രോൾ-ഡീസൽ വില വർധനവിലൂടെ ഇന്ത്യൻ ജനതയെ ആകെ കൊള്ളയടിക്കുന്നതിന്റെ ഉത്തരവാദികൾ കോൺഗ്രസും- ബി.ജെ.പിയും ആണ്. 1985 ൽ തന്നെ ഇന്ത്യക്ക് ആവശ്യമായ ക്രൂട് ഓയിൽ നിക്ഷേപത്തിന്റെ 75% ഇൻഡ്യയിൽ തന്നെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അവയാകെ റിലയൻസിനെ പോലെയുള്ള കോര്പ്രേറ്റ് കളെ ഏൽപ്പിച്ചുകൊടുക്കുകയാണ് സോണിയ ഗാന്ധിയുടെ കോണ്ഗ്രസ് ചെയ്തത്. കൃഷ്ണ-ഗോദാവരി തടത്തിൽ കണ്ടെത്തിയ പ്രകൃതി വാതക നിക്ഷേപവും റിലയൻസിനെ ഏൽപ്പിച്ചുകൊടുത്തു. ഇവയിൽ നിന്നൊക്കെ കുഴിച്ചെടുക്കുന്ന പെട്രോളിയം ഉത്പന്നങ്ങൾക്ക് ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില കണക്കിലെടുത്താണ് ഇവിടെ പെട്രോൾ/ഡീസൽ/പാചകവാതക വില നിശ്ചയിക്കുന്നത്. ചരക്ക് ഉത്പ്പാദനം നടക്കാതെ യാതൊരു മാനദന്ടവും ഇല്ലാതെ നികുതി വർധിപ്പിച്ച് കൊണ്ടിരിക്കുന്നത് കറൻസിയുടെ മൂല്യ ശോഷണതിനും ഇടയാക്കുന്നു. രാജ്യത്തെ ചരക്ക് ഉത്പാദനത്തിന് ആനുപാദികമായി മാത്രമേ കറൻസി ഉണ്ടാകാൻ പാടുള്ളൂ. അത് കണക്കിലെടുക്കാതെ; രാജ്യത്തെ ചരക്ക് ഉത്പാദനത്തിന്റെ തോത് താഴോട്ടു പോകുമ്പോൾ നികുതികൾ മാത്രം വർധിപ്പിക്കുന്നത് നാണയ പെരുപ്പത്തിനും രൂപയുടെ മൂല്യം ഇടിയുന്നതിനും കാരണമാകുന്നു; കാരണമാക്കുന്നു ഭരണക്കാർ. കറൻസിയുടെ മൂല്യം ഇടിയുമ്പോൾ അത് പറഞ്ഞും പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കും. എണ്ണ കമ്പനികൾ ഉൾപ്പെടെ എല്ലാ വിഭാഗം കോടീശ്വരന്മാരിൽ നിന്നും വൻതോതിൽ കോഴ വാങ്ങികൊണ്ട് വിലകയറ്റത്തിന്റെ സുനാമികൾ തന്നെ ഉണ്ടാകുന്നതിന്റെ ഉത്തരവാദികൾ എന്ന നിലയിൽ ഈ വരുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെയും ബിജെപി യുടെയും സ്ഥാനാർധികളെ പരാജയപ്പെടുതികൊണ്ട് പെട്രോളിയം മേഘലകളിലെ വില കയറ്റത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന് ബഹുമാനപെട്ട എല്ലാ സമ്മതി ദായകരോടും അപേക്ഷിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ