147. അഴിമതിയുടെ പേകോലങ്ങളേയും ജാതി-വർഗീയ പിന്തിരിപ്പന്മാരെയും പരാജയപ്പെടുത്തുക തന്നെ വേണം. "രാഷ്ട്രീയം" എന്നാൽ അഴിമതിയും കുംഭ കോണങ്ങളും സ്ത്രീ പീഡനങ്ങളും സ്ത്രീ ഹത്യയും ഉൾപ്പെടെ എന്തും ചെയ്യാനുള്ള മേഘലയാണ്; ജനങ്ങൾ വോട്ട് ചെയ്താൽ അതെല്ലാം നടത്തുന്നതിനുള്ള ജനങ്ങളുടെ വിധിയെഴുതാണ് എന്ന് കരുതുന്ന സാമൂഹ്യ വിരുധരേയും കാലം എത്ര പുരോഗമിച്ചാലും അതൊന്നും പരിഗണിക്കാതെ സമൂഹത്തെയാകെ കാലം തിരസ്ക്കരിച്ച ചരിത്രത്തിലേക്ക് തിരികെ കൊണ്ടുപോകാനുള്ള ശ്രമം നടത്തുന്ന അറു പിന്തിരിപ്പന്മാരെയും ഈ വരുന്ന തിരെഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക തന്നെ വേണം. കഴിഞ്ഞ അഞ്ചു വർഷങ്ങളിലും ജനങ്ങൾ തങ്ങൾക്ക് വോട്ട് ചെയ്തത് തങ്ങളുടെ ഇഷ്ടപ്രകാരം പൊതു പ്രവർത്തന രംഗത്ത് ഏത് തരത്തിലുള്ള വൃത്തികേടുകളും നടത്താനുള്ള ജനവിധിയാണെന്ന് കരുതികൊണ്ടാണ് "യൂ.ഡി.എഫ്." എന്ന സാമൂഹ്യ വിരുദ്ധരുടെ കൂട്ടുകെട്ട് രാഷ്ട്രീ രംഗം മലിനമാക്കി കൊണ്ടിരുന്നത്. മന്ത്രി മാർ തന്നെ എല്ലാ തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും നടത്തിയാൽ പിന്നെ അണികളുടെ കാര്യം പറയേണ്ടതില്ലല്ലോ. മന്ത്രിമാർ തങ്ങളുടെ സഹായികളായി തിരെഞ്ഞെടുത്തത് കൊടും ക്രിമിനലുകളെ വൻ തോതിൽ വില ഈടാക്കി കൊണ്ടാകുംപോൾ അത് അവർ മേലിൽ എങ്ങനെ പ്രവർത്തിക്കണം എന്നതിന്റെ നിർദ്ദേശം കൂടിയാകും. വില്ലേജ് ഓഫീസിലെ "പോക്ക്-വരവ്" രജിസ്റ്റർ തന്നെ നശിപ്പിച്ചു കൊണ്ടാണ് സഹായികൾ പ്രവർത്തനം തുടങ്ങിയത്. തുടർന്ന് നടന്ന എല്ലാ മേഘലകളിലേയും പ്രവർത്തനങ്ങൾ നമുക്ക് അറിയാവുന്നതാണ്. പാർട്ടി ഓഫീസിലെ ജീവനക്കാരിയെ കൊന്ന് ചാക്കിൽ കെട്ടി സൂക്ഷിച്ചതും മന്ത്രി മന്ദിരങ്ങൾ അനാശാസ്യ പ്രവർത്തനങ്ങളുടെ കേന്ദ്രങ്ങളായതും ആരേയും ഓർമ്മിപ്പിക്കേണ്ടതില്ലല്ലോ? ധന കാര്യ മന്ത്രി കുംഭ കോണങ്ങൾ നടത്താനുള്ള മേഘലയാക്കിയത് ബെട്ജെറ്റിലെ രഹസ്യങ്ങൾ ബന്ധപ്പെട്ടവർക്ക് ചോർത്തി കൊടുത്തുകൊണ്ടാണ്. ഇവയ്ക്കൊക്കെ ജനങ്ങളുടെ പിന്തുണ ഉണ്ടെന്നാകും ഒരിക്കൽ കൂടി ഇത്തരക്കാർക്ക് വീണ്ടും ഭരിക്കാൻ അവസരം ലഭിച്ചാൽ കരുതുക. ഒരു കാരണ വശാലും അങ്ങനെ സംഭവിക്കാൻ പാടില്ല. മറ്റൊരു കൂട്ടർ ജാതിയുടെയും മതത്തിന്റെയും പേരിലാണ് ജനങ്ങളെ ഭിന്നിപ്പിക്കാനും ജനങ്ങളിൽ കലാപം ഉണ്ടാക്കുന്നതിനുമുള്ള ദുഷ്ട ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. കാലഹരണപെട്ടതും കാലം ചവറ്റുകൊട്ടയിൽ തള്ളിയതുമായ ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളിൽ വികാരമുണർത്തി ചാതുർവർണ്യ വ്യവസ്ഥയിലേക്ക് ജനങ്ങളെ കൊണ്ടുപോകുന്നതിനുള്ള പിന്തിരിപ്പൻ ശക്തികളുടെ നീചപ്രവർത്തനങ്ങളും ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. എല്ലാ ജാതി-മത വിഭാഗങ്ങളും ചേരുന്നതാണ് പൗരന്മാർ; അല്ലെങ്കിൽ സമൂഹം. നാം ദിവസവും ഏർപ്പെടുന്ന നിരവധിയായ കാരങ്ങളിൽ ഒന്നിലും ജാതിയുടെയോ മതത്തിന്റെയോ ആയ വേർതിരിവുകൾ സാധ്യമല്ല. അവയൊന്നും പരിഗണിക്കാതെ ജാതി-മതത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തെ കാണുന്നത് ജനങ്ങളിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നതിനും സാമൂഹ്യ ജീവിതം ദുരിത-ദുരന്ത പൂർണമാക്കുന്നതിനുമാണ് ഇടയാക്കുക. ഈ സാഹചര്യങ്ങളിൽ ഈ വരുന്ന തിരെഞ്ഞെടുപ്പിൽ അഴിമതിയുടേയും വർഗീയതയുടെയും പേകോലങ്ങളെ പരാജയപ്പെടുത്തണമെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർധികളെ വിജയിപ്പിക്കണമെന്നും എല്ലാ സമ്മതിദായകരോടും അഭ്യർഥിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ