2022 മേയ് 30, തിങ്കളാഴ്‌ച

450. സഖാവ് ഇ എം എസ് ജീവിച്ചിരുന്നു എങ്കിൽ ..

 

450. സഖാവ് ഇ എം എസ് ജീവിച്ചിരുന്നു എങ്കിൽ ..
//
സോഷ്യലിസ്റ്റ് ആശയഗതി ഭൂമുഖത്ത് ഒരു കാരണ വശാലും നിലനില്ക്കരുത് എന്ന വാശിയിൽ ചൂഷക വർഗ്ഗങ്ങൾ കഠിനാധ്വാനം ചെയ്യുമ്പോൾ അങ്ങനെയുള്ള ആശയങ്ങളേ ഇല്ല എന്ന നിലപാടാണ് "കമ്മ്യൂണിസ്റ്റ്" നേതൃത്വത്തിന്. കാരണം അവരും മുതലാളിത്ത വളർച്ചയാണ് ലക്ഷ്യമാക്കുന്നത്. 1950 കാലം മുതൽ 73 വർഷങ്ങളായി ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസം എന്ന തത്വ ശാസ്ത്രം ഉപയോഗിച്ച് മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയത് ഒരിക്കലും അവസാനിപ്പിക്കുകയില്ല എന്നതിലാണ് കാര്യങ്ങൾ നിൽക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ പലതായി പിരിഞ്ഞെങ്കിലും സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കാൻ ആരും ഒരുക്കമല്ല. മാർക്സിസത്തെക്കുറിച്ച് വിദൂര ധാരണകൾ എങ്കിലും ഉണ്ടെങ്കിൽ ആ തത്വശാസ്‌ത്രം മുതലാളിത്തം ഭൂമുഖത്ത് നിന്നും തുടച്ച്നീക്കുന്നതിനായി രൂപം കൊണ്ടതാണെന്ന് മനസിലാക്കും. 73 വർഷങ്ങൾകൊണ്ട് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ പൂർണമായും ഇല്ലാതായിക്കൊണ്ടിരിക്കുബോഴും നിലപാടിൽ മാറ്റം ഉണ്ടാകാത്തത് നേതൃത്വങ്ങളുടെ ഉദ്ദേശ ശുദ്ധിയിലാണ് സംശയങ്ങൾ സൃഷ്ടിക്കുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മാർക്സിസം ചൂണ്ടികാണിക്കുന്ന ഉത്തരവാദിത്യങ്ങൾ നിർവഹിക്കാൻ ഒരുക്കമല്ല എന്നത് മാത്രമാണ് സിപിഐ(എം) പോളിറ്റ് ബ്യൂറോ നിലപാടിലൂടെ വ്യക്തമാവുന്നത്. ഉത്തരവാ ദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം മാത്രം.
//
 ജനാധിപത്യത്തിൽ ഏത് കാര്യങ്ങൾക്കും ജനങ്ങൾ എന്നെന്നും വോട്ട്‌ ചെയ്തുകൊള്ളും എന്ന് ഒരിക്കലും രാഷ്ട്രീയപാർട്ടികൾ കരുതരുത്. ഒന്നോ രണ്ടോ പ്രാവശ്യം അവർ വോട്ട്‌ ചെയ്‌തെന്നിരിക്കും. ക്രമേണ അവർ അങ്ങനെയുള്ള രാഷ്ട്രീയ പാർട്ടികളെ ഉപേക്ഷിക്കുക തന്നെ ചെയ്യും. അതാണ് കോൺഗ്രസിന് സംഭവിച്ചതും ബിജെപിയെ കാത്തിരിക്കുന്നതും. ജനങ്ങളുടെ രക്ഷക്കുള്ള നടപടികൾ ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്നില്ല എന്നതാണ് ഇന്ത്യയിൽ പ്രശ്നം ആകുന്നത്.
//
. .1950 കാലം മുതൽ തുടങ്ങിയതാണ് എസ് എ ഡാങ്കെയും കൂട്ടരും ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അടിയറ വയ്ക്കാനുള്ള ശ്രമങ്ങൾ. കമ്മ്യൂണിസ്റ്റ്‌ ബോധം ഉണ്ടായിരുന്ന ഇ എം എസ് ഉൾപ്പെടെ വളരെയേറെ സഖാക്കൾ അതിനെതിരെ ബോധപൂർവം അണിനിരക്കാൻ ഉണ്ടായിരുന്നത് കൊണ്ട് അത് അത്റ എളുപ്പമായിരുന്നില്ല. 1956 ൽ നടന്ന "പാലക്കാട് കോൺഗ്രസിൽ" ഈ വിഷയത്തിൽ അവതരിപ്പിച്ച പ്രമേയത്തെ നാലിൽ മൂന്ന് ഭാഗവും എതിർത്താണ് പരാജയപ്പെടുത്തിയത് എന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത്. ഡാങ്കെയും കൂട്ടരും അതിൽ തന്നെ ഉറച്ചു നിന്നതുകൊണ്ടാണ്‌ 1964 കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) രുപീകരിച്ചത്. കമ്മ്യൂണിസ്റ്റ്‌ ആശയഗതിയെ സ്നേഹിച്ചിരുന്ന വരാകെ ഇ എം എസ് - എ കെ ജി ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) യിലാണ് അണിനിരന്നത്. അങ്ങനെയുള്ള എല്ലാ വസ്തുതകളും പൂർണമായും വിസ്മരിച്ചുകൊണ്ടാണ് ഇന്ത്യ ഒട്ടാകെ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) യെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആശ്രിതരാക്കാൻ യാതൊരു മടിയും ഇല്ലാതെ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പോളിറ്റ് ബ്യൂറോ അംഗങ്ങളും തയ്യാറെടുക്കുന്നത്. പാർട്ടിയാകെ യാതൊരുവിധ ചർച്ചകളും നടത്താതെയാണ് ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പൂർണമായും ഇല്ലാതാക്കുന്നതിനുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരി ക്കുന്നത്. തൊഴിലാളി വർഗ്ഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് മാർക്സിസം ചൂണ്ടികാണിക്കുന്ന ഉത്തരവാദിത്യങ്ങൾ നിർവഹിക്കാൻ ഒരുക്കമല്ല എന്നത് മാത്രമാണ് സിപിഐ(എം) പോളിറ്റ് ബ്യൂറോ നിലപാടിലൂടെ വ്യക്തമാവുന്നത്. ഉത്തരവാദിത്തങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം മാത്രം. അപാരമായ ചങ്കൂറ്റം തന്നെയാണ് സീതാറാം യെച്ചൂരിയും കൂട്ടരും നടത്തുന്നത്.
//
പൊതുമേഖലകളുടെ സ്വകാര്യവത്കാരണ കാര്യത്തിൽ ഇന്ന് കാണിക്കുന്ന മൗനാനുകൂല നിലപാട് തിരുത്താത്തിടത്തോളം 2024 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ 2019 തിനേക്കാൾ മോശമായ പരാജയം ആയിരിക്കും നേരിടേണ്ടി വരിക. കേരളത്തിലെ ഏതെങ്കിലും വിമാനത്താവളം കേരളത്തിന് തരിക, ഏതെങ്കിലും പൊതുമേഖലാ സ്ഥാപനം കേരളത്തിന് തരിക എന്ന നിലപാടല്ല സ്വീകരിക്കേണ്ടത്; ഇന്ത്യയിലെ എല്ലാ പൊതുമേഖലകളും പൊതുമേഖലയിൽ തന്നെ സംരക്ഷിക്കുക എന്നത് ആയിരിക്കണം. ബി,എസ്.എൻ.എൽന് ഇപ്പോഴും 4 ജി, 5 ജി സൗകര്യങ്ങൾ അനുവദിച്ചിട്ടില്ല. അല്ലാത്ത പക്ഷം ഇന്ത്യയിലെ ചൂഷക വർഗങ്ങൾക്ക് മുൻപിൽ ദയനീയമായി കീഴടങ്ങുന്ന മാർക്സിസ്റ്റ് വിരുദ്ധ നിലപാട് അവസാനിപ്പിക്കുകയില്ല എന്നും. എന്നാൽ നിലപാട് തിരുത്തിയാൽ ഇൻഡ്യയുടെ രാഷ്ട്രീയ ഭാവിയിൽ ഇടതുപക്ഷങ്ങളുടെ നിർണായക സ്ഥാനം നേടുക എന്നതും. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അവരുടെ അണികളുടെ വോട്ടുകൾ കോൺഗ്രസിന് അല്ലെങ്കിൽ ഹിന്ദു വർഗീയവാദികൾക്ക് മാത്രമേ നൽകുകയുള്ളൂ എന്നത് രണ്ട് രാഷ്ട്രീയപാർട്ടികളും രാമരാജ്യത്തിനായി നിലകൊള്ളുന്നു എന്നതിനാലാണ്. ഉത്തരപ്രദേശിൽ അവർ സ്വീകരിച്ച നിലപാടും അതായിരുന്നു. പൊതുമേഖലകൾ അങ്ങനെ തന്നെ നില നിർത്തുക; സാർവത്രികമായ നിയമന നിരോധനം അവസാനിപ്പിക്കുക എന്നത് രാജ്യത്തിന്റെ സമ്പദ്ഘടനയെ സംരക്ഷിക്കും എന്ന് മാത്രമല്ല പിന്നോക്ക വിഭാഗങ്ങളുടെ ഭരണഘടനാപരമായ സംവരണം സംരക്ഷിക്കും എന്നുകൂടിയാണ്. ആ വിഭാഗങ്ങൾ അപ്പാടെ ഇടതുപക്ഷത്തോടൊപ്പം അണിനിരക്കാനും അത് ഇടയാക്കും.    പിന്നോക്ക വിഭാഗങ്ങളോട് കോൺഗ്രസും ബിജെപിയും കാണിക്കുന്ന കൊടും ചതി തുറന്നുകാണിക്കുന്നതിനും അത് ഇടയാക്കും.
//
. .സ. ഇ എം എസ് ജീവിച്ചിരുന്നു എങ്കിൽ എല്ലാ ബാങ്കുകളും ഇന്ത്യൻ റെയിൽവേ അടക്കമുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ വത്ക്കരിക്കാൻ അനുവദിക്കുമായിരുന്നില്ല എന്ന് മാത്റമല്ല കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടിയുടെ സർവ ശക്തിയും ഉപയോഗിച്ച് ജനങ്ങളെ അണിനിരത്തി അതിനെ പ്രതിരോധിക്കുമായിരുന്നു എന്ന് അദ്ദേഹത്തെയും (മാർക്സിസം) എന്ന തത്വശാസ്ത്റത്തെക്കുറിച്ചും പ്രാഥമിക ധാരണയുള്ള ആർക്കും അനുമാനിക്കാം. മാതാ പിതാക്കൾ അവരുടെ കുട്ടികൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നൽകാൻ ആഗ്രഹിക്കുന്നത് അവരുടെ ജീവിതം ഏറ്റവും മെച്ചമായ രീതിയിൽ ആകണം എന്നാഗ്രഹിച്ചാണ്. എന്നാൽ ഇൻഡ്യയിൽ ജീവിക്കുന്ന ഒരാൾക്കു പോലും ഒരു തരത്തിലും മെച്ചപ്പെട്ട ജീവിതം ഉണ്ടാകരുത് എന്ന നിർബന്ധബുദ്ധിയിലാണ് നരേന്ദ്രമോദി സർക്കാർ സൈന്യക മേഖല ഉൾപ്പെടെ "സ്ഥിരം നിയമനങ്ങൾ" പൂർണമായും ഇല്ലാതാക്കുന്നതും എല്ലാ പൊതുമേഖലകളും എല്ലാ ബാങ്കുകളും ഇല്ലാതാക്കുന്നതും. ആർക്കും തൊഴിൽ നൽകാതെ "ലാഭം" ഓഹരി വിപണിയിൽ മുടക്കുകയും "അദാനിമാർ" ഓഹരി കമ്പോളത്തിൽ ആഘോഷിക്കുകയുമാണ്. ഭാവിയിൽ അടുത്ത തലമുറയെ കാത്തിരിക്കുന്നത് ഏതെങ്കിലും "കരാർ" കാരുടെ തുച്ഛമായ വേതനത്തിലുള്ള പന്ത്റണ്ട് മണിക്കൂർ ജോലിയാണെന്നതാണ് സത്യം. ഇപ്പോൾ തൊഴിലുള്ള മേഖലകളിലും സാർവത്റികമായ പിരിച്ചുവിടലാണ് നടന്നുകൊണ്ടിരിക്കുന്നത്. സർക്കാർ സർവീസുകളിലും കേരളത്തിലൊഴികെ നിയമനങ്ങൾ നടത്താതിരിക്കുക എന്നത് പൊതുനയമായി ബിജെപി സർക്കാർ സ്വീകരിച്ചിരിക്കുകയാണ്. അതാണ് ശമ്പളത്തിനേക്കാൾ "പെൻഷൻ" വർധിക്കുന്നതായി വാർത്തകൾ വരുന്നത്.  മാർക്സിസത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണ ഇല്ലാത്തതുകൊണ്ട് മാത്രം സംഭവിച്ച പിശകാണ് പൊതുമേഖലയുടെ സംരക്ഷണ കാര്യത്തിൽ സംഭവിക്കുന്നത്.  അത് തിരുത്തുന്ന പ്രശ്നമേയില്ല.
//
ഇന്ത്യ ഒട്ടാകെ ഒരു കോടി സ്ഥിരം തൊഴിൽ അവസരങ്ങൾ പൊതുമേഖലകളിലും ബാങ്കുകളിലും മറ്റുമായി ഇല്ലാതായാൽ അത് പ്റത്യക്ഷമായി ബാധിക്കുക ഒരു കോടി കുടുംഅത് തിരുത്തുന്ന പ്രശ്നമേയില്ല.ബങ്ങളെയാണ്; പരോക്ഷമായി ബാധിക്കുക നൂറു കോടി ഇൻഡ്യൻ ജനതയെയാണ്. സ്ഥിര വരുമാനമുള്ള വരിലൂടെയാണ് സ്ഥിരം അല്ലാത്ത അസംഘടിത മേഖലയാകെ നിലനിൽക്കുന്നത്. സ്ഥിരം ജോലിയുള്ളവർക്ക് മാത്രമെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിനും സ്വന്തമായി വീട് വയ്ക്കുന്നതിനും പരാശ്രയം ഇല്ലാതെ ജീവിക്കുന്നതിനും ആവുകയുള്ളൂ. ഒരാൾ വീട് വയ്ക്കുമ്പോൾ അതുമായി പരോക്ഷമായി ബന്ധപ്പെടാത്ത ഒരു മേഖലയും ഉണ്ടാവില്ല. ആ മേഖലകളെല്ലാം നിശ്ചലമാകുമ്പോൾ സംഭവിക്കുന്നത് ആർക്കും മുൻകൂട്ടി കാണാനാവില്ല. കൂടാതെ അയാൾ കാർ വാങ്ങും. അത് ഇല്ലാതാകും. വാഹന മേഖലയും തകരും. സർക്കാരിലേക്ക് എത്തേണ്ട നികുതി വരുമാനങ്ങൾ എല്ലാം ഇല്ലാതാകും. തൊഴിൽ അവസരങ്ങൾ ഇല്ലാതാകുന്നത് മുന്നോക്ക--പിന്നോക്ക വ്യത്യാസം ഇല്ലാതെയാണ്. സംവരണ ആനുകൂല്യങ്ങൾ മൂലം മാത്രം അല്പമെങ്കിലും ജീവിതം രക്ഷപെട്ടുവരുന്ന പിന്നോക്ക വിഭാഗങ്ങളുടെ ഭാവി പൂർണണമായും ഇരുളടയൽ മാത്രമാണ് ഇത് മൂലം സ്വംഭവിക്കുക. ഹിന്ദു വർഗീയ വാദികൾക്ക് പഴയ അടിമ വ്യവസ്ഥ പുനഃസ്ഥാപിക്കുകയാണ് ലക്‌ഷ്യം. എപ്പോഴും "രാമരാജ്യം" ഉരുവിട്ട് നടക്കുന്നവർ ആധുനിക കാലത്തെ ക്കുറിച്ച് യാതൊരറിവും ഇല്ലാത്തവരാണ്. "ചാണകം" ആകുന്നതിൽ അഭിമാനിക്കുന്നവർക്ക് "മനുഷ്യൻ" എന്ന വാക്കിന്റെ അർത്ഥം അറിയാത്തത് സ്വാഭാവികം.
.
. .പാർട്ടി പരിപാടി 6.5 ൽ "പൊതു മേഖലക്ക് "നിർണായക സ്ഥാനം ഉണ്ടായിരിക്കും" എന്ന് കാണിച്ചിരിക്കുന്നത് വെറുതെ വാക്കുകൾ ഉപയോഗിച്ചതാണ് എന്ന് ആരും ധരിക്കുകയില്ല. മിച്ചമൂല്യ സിദ്ധാന്തത്തിന്റെ പ്രയോഗമാണ് അവിടെ സംഭവിക്കുന്നത്. അത് മാർക്സിസത്തിന്റെ മർമ്മവുമാണ്. പൊതുമേഖലയുടെ സ്വകാര്യവത്ക്കരണ വിഷയത്തിൽ കാണിക്കുന്ന ഉദാസീനത മിച്ചമൂല്യ സിദ്ധാന്തം എന്താണെന്നും അതിന്റെ പ്രയോഗം എന്താണെന്നും ആർക്കും അറിയില്ല എന്ന് മാത്രമാണ് വ്യക്തമാക്കുന്നത്. പൊതുമേഖലയുടെ സ്വകാര്യ വത്ക്കകരണം അനുവദിക്കില്ല എന്ന നിലപാട് സ്വീകരിക്കുന്നത് മാർക്സിസം അംഗീകരിക്കലാണ്; സോഷ്യലിസ്റ്റ് വ്യവസ്ഥയോടുള്ള ഉത്തരവാദിത്തം ഉറപ്പിക്കുകയാണ്. അതിൽ കാണിക്കുന്ന ഉദാസീനത ഒരിക്കലും സോഷ്യലിസ്റ്റ് വ്യവസ്ഥ അംഗീകരിക്കാൻ ഒരുക്കമല്ല എന്ന് മാത്രമാണ് പ്രഖ്യാപിക്കുന്നത്. പൊതു മേഖലകൾ സോഷ്യലിസ്റ്റ് വ്യവസ്ഥയിലും ഉണ്ടാകും എന്ന് മാത്രമല്ല അവ ചൂഷണ വിമുക്ത സാമൂഹ്യ വ്യവസ്ഥയുടെ ഭാഗവുമാണ്. അവയിൽ ഉണ്ടാകുന്ന "ലാഭം" ഏതെങ്കിലും സ്വകാര്യ വ്യക്തിയുടെ കുടുംബ സ്വത്ത് ആവില്ല. അത് രാജ്യത്തിന്റെ സമ്പത്തിന്റെ ഭാഗം ആവുകയാണ്. അത് പരോക്ഷമായി ഓരോ പൗരന്റെയും ഓരോ തൊഴിലാളിയുടെയും ജീവിതം അഭിവൃദ്ധിപ്പെടുത്താൻ ഉപയോഗപ്പെടും. എന്നാൽ അതല്ല ഏതെങ്കിലും സ്വകാര്യ വ്യക്തി അയാളുടെ കുടുമ്പസ്വത്ത് ആക്കുമ്പോഴത്തെ അവസ്ഥ.
//
"മിച്ച മൂല്യ സിദ്ധാന്തം" അനുസരിച്ച് ഒരു തൊഴിലാളിയിൽ നിന്നും എട്ടുമണിക്കൂറിൽ ഒരു മണിക്കൂർ എന്ന് കണക്കാക്കിയാൽ ഇന്ത്യയിൽ അമ്പത് കോടി തൊഴിലാളികൾ ഒരു ദിവസം ജോലി ചെയ്‌താൽ അമ്പത് കോടി മണിക്കൂറുകൾ പ്രതിഫലം ഇല്ലാത്ത അദ്ധ്വാന ശക്തി ആയി മൂല ധന ഉടമയ്ക്ക്; മുതലാളിത്തത്തിന് ഒരു ദിവസം ലഭിയ്ക്കും. ചൂഷക വർഗങ്ങളുടെ സാമ്പത്തിക അടിത്തറ യഥാർത്ഥത്തിൽ ഇങ്ങനെ ചൂഷണം ചെയ്തു ഉണ്ടാക്കുന്നതാണ്. അതാണ് ചൂഷണത്തിന്റെ സാമ്പത്തിക അടിത്തറ തകർത്ത് സോഷ്യലിസത്തിന്റെ അടിത്തറ സൃഷ്ടിക്കുന്നത്. സോഷ്യലിസം അംഗീകരിക്കുമ്പോൾ മാത്റമാണ് അങ്ങനെ ഒരു ലക്‌ഷ്യം ഉണ്ടാവുക. ഇൻഡ്യ ഒട്ടാകെ ഒരു ദിവസം തൊഴിലാളികൾ പണി മുടക്കിയാൽ ;പിറ്റേ ദിവസത്തെ പത്രങ്ങളിൽ "പതിനായിരം കോടിയുടെ ദേശീയ നഷ്ട്ടം" എന്ന് കാണാറുള്ളത് ഇത് കണക്കിലെടുത്താണ്. എന്നാൽ ജോലി ചെയ്യുന്ന ദിവസങ്ങളിലെ വരുമാനം "ലാഭം" ആയി ആരും പറയാറില്ല.
. .മൂല ധന ഉടമ "ലാഭം" എന്ന് പറയുന്നത് യഥാർഥത്തിൽ അയാൾ തൊഴിലാളിയിൽ നിന്നും ചൂഷണം ചെയ്തുണ്ടാക്കുന്ന അദ്ധ്വാന ശക്തിയുടെ മൂല്യം മാത്രമാണ്. ഇപ്രകാരം മുതലാളിത്തത്തിൽ മൂലധന ഉടമയ്ക്ക് ലഭിക്കുന്നത് സോഷ്യലിസത്തിൽ രാഷ്ട്രത്തിനാണ് ലഭിക്കുക. അതാണ് സോഷ്യലിസത്തിന്റെ അടിത്തറയായി ഭവിക്കുന്നത്. അത് രാക്ഷ്ട്രത്തിനാകെ ലഭിക്കുമാറുള്ള സംവിധാനം ഉണ്ടായാൽ ഭൂമിയിലെ തന്നെ സ്വർഗം ആക്കി മാറ്റാനുള്ള വിഭവം ആയി അത് മാറും. രാജ്യത്ത് പൂർണമായും സൗജന്യമായ ചികിത്സയും ആവശ്യമുള്ള മുഴുവൻ ആളുകൾക്കും സൗജന്യമായ വിദ്യാഭ്യാസവും വീടില്ലാത്തവർക്ക് മുഴുവൻ വീട് നൽകാനും അതുമൂലം ഭരണകൂടത്തിന്കഴിയും. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു നേതൃത്വം സോഷ്യലിസം സ്ഥാപിക്കുക എന്ന് ലക്‌ഷ്യം അംഗീകരിക്കുക എന്നതാണ് അതിനുള്ള ആദ്യ നടപടി.
//
സായുധ സേനയിലേക്ക് പോലും സ്ഥിരം നിയമനം പാടില്ല എന്ന തീരുമാനത്തിലേക്കാണ് മോഡി സർക്കാർ പോകുന്നത്. എന്താണ് എല്ലാ പൊതു മേഖലകളും ബാങ്കുകളും എല്ലാം ഇല്ലാതാക്കി മുന്നോക്ക - പിന്നോക്ക മേഖലകളിലൊന്നും ആർക്കും സ്ഥിര തൊഴിൽ ഇല്ലാതാക്കിയാൽ; ആർക്കും സ്ഥിര വരുമാനം ഇല്ലാതാക്കിയാൽ അതിന്റെ ദൂരവ്യാപക പ്രത്യാഖാതങ്ങൾ മനസിലാക്കാൻ കഴിവോ ബോധമോ ഉള്ളവരല്ല ഹിന്ദു വർഗീയ വാദികൾ. സ്വാതന്ത്റിയ സമരത്തിന് പോലും എതിരായി നിന്നവരുടെ "ബോധം" ആർക്കും അനുമാനിക്കാം. "ഹിന്ദുക്കൾ" ഉൾപ്പെടെയുള്ള ജനങ്ങളാകെ വളരെ വലിയ ദുരന്തത്തിലേക്കാണ് നീങ്ങുന്നത്.
.
. .ചൂഷണ വിമുക്ത സാമൂഹ്യ വ്യവസ്ഥ (സോഷ്യലിസം) എന്ന മാർക്സിസത്തിന്റെ മൗലിക ലക്‌ഷ്യം ഇന്ത്യയിൽ ഒരിക്കലും അംഗീകരിക്കില്ല എന്നതാണ് "സ്ഥിരം ശത്രുക്കൾ ഇല്ല" എന്ന പ്രഖ്യാപനത്തോടെ വെളിവാകുന്നത്. വർഗ്ഗ ശത്രുക്കൾ ഇല്ലെങ്കിൽ മാർക്സിസത്തിന്റെ ആവശ്യം പോലും ഇല്ല. കാരണം "ചൂഷണം ഇല്ല". എന്തെല്ലാം കാര്യങ്ങൾ എളുപ്പമായി. അവിടെ വർഗ സമരസിദ്ധാന്തം പൂർണമായും ഉപേക്ഷിച്ചിരിക്കുന്നു എന്ന് മാത്രമാണ് അർത്ഥമാക്കുന്നത്. വർഗ സമര സിദ്ധാന്തമാണ് മാർക്സിസത്തിന്റെ അടിത്തറ. മുതലാളിത്തം "പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിന്റെ അർത്ഥവും അതാണ്. അതാകട്ടെ 1950 കാലം മുതൽ കഴിഞ്ഞ 73 വർഷങ്ങൾ ആയി തുടരുകയാണ്. 2002 മുതൽ ഈ വസ്തുതകൾ എല്ലാം വ്യക്തമാക്കുന്ന ഒരു പുസ്തകം പ്രസിദ്ധീകരിച്ചത് ഉൾപ്പെടെ പാർട്ടി പരിപാടിയെക്കുറിച്ചുള്ള എന്തെല്ലാം വിമർശനങ്ങൾ ഉണ്ടായാലും അതെല്ലാം "അറിഞ്ഞതേയില്ല" എന്ന നിലപാടാണ് സിപിഐ(എം) പോളിറ്റ് ബ്യൂറോ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. പോളിറ്റ് ബ്യൂറോ മെമ്പർമാർക്കൊന്നും മാർക്സിസവുമായി യാതൊരു ബന്ധവും ഇല്ല എന്നതാണ് ഓരോ നേതാക്കളുടേതായി ഒരോ ദിവസവും പുറത്ത് വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. അവർക്കാർക്കും ഒരു കാര്യത്തിലും ഒരഭിപ്രായവും പറയാൻ ആവില്ല എന്നതാണ് സത്യം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്റമേ ഇൻഡ്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന് പ്രഖ്യാപിക്കുന്ന ജനറൽ സെക്രട്ടറിയും അത് പൂർണമായും അംഗീകരിക്കുന്ന മറ്റ് പോളിറ്റ് ബ്യൂറോ--കേന്ദ്ര കമ്മിറ്റി അംഗങ്ങളും "സ്ഥിരം ശത്രുക്കൾ ഇല്ല" എന്ന് യാതൊരു മടിയും ഇല്ലാതെ പ്രഖ്യാപിക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയും അതാണ് സൂചിപ്പിക്കുന്നത്. 1964 ൽ സിപിഐ (എം) രൂപീകരണത്തിന്റെ ചരിത്റം പോലും വിസ്മരിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യയുടെ ഭരണം ഏൽപ്പിക്കാൻ 2019 ലെ അനുഭവം പോലും വിസ്മരിച്ച് മുന്നോട്ടു പോകുന്നത് വർഗ സമര സിദ്ധാന്തം ഉൾപ്പെടെ മാർക്സിസം എന്ന തത്വ ശാസ്ത്റം പൂർണമായും ഉപേക്ഷിച്ചു കൊണ്ട് മാത്രമാണ്. പോളിറ്റ് ബ്യൂറോ എന്ത് തീരുമാനിച്ചാലും അംഗീകരിക്കുകയല്ലാതെ മറ്റ് യാതൊരു മാർഗവും ഇല്ലാത്ത അണികളുടെ നിസ്സഹായ അവസ്ഥ ക്രൂരമായി ചൂഷണം ചെയ്യുകയാണ്, മുതലെടുക്കുകയാണ്; കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ചൂഷക വർഗങ്ങൾക്ക് അടിയറ വയ്ക്കുകയാണ്.
//
. .വളരെ നല്ല ഭൂരിപക്ഷം ബംഗാൾ അസംബ്ളിയിൽ ഉണ്ടായിരുന്നിടത്ത് ഒരാൾ പോലും ഇല്ലാതായതിലും മറ്റ് സംസ്ഥാനങ്ങളിൽ പാർട്ടി ഉണ്ടാകാത്തതിലും പോളിറ്റ് ബ്യൂറോ സന്തുഷ്ടരാണ് എന്നാണ് കഴിഞ്ഞ പാർട്ടി കോൺഗ്രസിലും പാർട്ടി പരിപാടിയിൽ ഒരു മാറ്റവും പാടില്ല എന്ന് തീരുമാനിച്ചതും 2019 ലെ നിലപാടുകൾ പൂര്വാതിധികം ശക്തമായി മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിക്കുന്നതും. "സ്ഥിരം ശത്രുക്കൾ ഇല്ല" എന്ന് ഒരു നേതാവ് പറഞ്ഞത് പാർട്ടി ജനറൽ സെക്രട്ടറി തന്നെ "ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്റമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ" എന്ന് പറഞ്ഞതിന്റെ തുടർച്ച തന്നെയാണ്. മറ്റൊരു നേതാവ് പ്രധാന മന്ത്റി നരേന്ദ്ര മോഡിക്ക് ഉപഹാരത്തിന് പുറമെ "പൊന്നാട" കൂടെ ചാർത്തിയതും അതെ അർത്ഥത്തിൽ തന്നെയാണ്. "സ്ഥിരം ശത്രുക്കൾ ഇല്ല" എന്ന ഉറച്ച ബോധത്തിൽ തന്നെയാണ്. അവരുടെ മുൻപിൽ "സോഷ്യലിസം" എന്ന ലക്ഷ്യത്തിന്റെ പ്രശ്നമേയില്ല. ദീർഘകാലം "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന പാർട്ടി കാഴ്ചപ്പാട് സ്വീകരിച്ചതിനാൽ പോളിറ്റ് ബ്യൂറോ മെമ്പർമാരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും തികഞ്ഞ സോഷ്യലിസ്റ്റ് - മാർക്സിസ്റ്റ് വിരുദ്ധരായതായിട്ടാണ് പാർട്ടി പരിപാടിയേയും മാർക്സിസ ത്തിന്റെ മർമ്മ പ്രധാനമായ മിച്ചമൂല്യ സിദ്ധാന്തത്തേയും അവഗണിച്ച് ഹിന്ദുത്വ വാദികളുടെ കോർപ്പറേറ്റ് അനുകൂല നിലപാടുകളോട് പൂർണമായും യോചിച്ച് മുന്നോട്ടു പോകുന്നതിൽ നിന്നും മനസിലാവുക. .
//
. .സ്ഥിരം ശത്രുക്കൾ ഇല്ല എന്ന നിലപാട് മാർക്സിസം പൂർണമായും നിഷേധിക്കുന്നതും ചൂഷക വർഗങ്ങളോട് പൂർണമായും സന്ധി ചെയ്യുന്നതുമാണ്. വൻകിട ബൂർഷ്വാ --ഭൂപ്രഭു വര്ഗങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനമായ ഇൻഡ്യൻ നാഷണൽ കോൺഗ്രസിനെ വീണ്ടും ഇന്ത്യയുടെ ഭരണം ഏൽപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യ ഒട്ടാകെ നൂറ്റി നാൽപ്പത് കോടിയിലധികം ജനങ്ങൾ ഉള്ളതിൽ തൊണ്ണൂറ് ശതമാനവും എങ്ങനെ ജീവിക്കുന്നു എന്നത് അവർക്ക് പ്രശ്‌നമേയല്ല. ഒരോരുത്തരും സ്വന്തം പ്രായം പൂർത്തിയാക്കി പിരിയണം എന്ന് മാത്റം. എന്നാൽ യാഥാർത്ഥം എന്താണ്? അമേരിക്കൻ സാമ്പ്രാജ്യത്തം മുതൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വരെയും ലോകത്തിലെ മുഴുവൻ "ആത്മീയനേതൃത്വവും" ആയിര കണക്കിന് വർഷങ്ങളായി തൊഴിലാളി വർഗത്തിന്റെയും പാവപെട്ട ജനങ്ങളുടെയും രക്തം ഊറ്റിക്കുടിച്ചുകൊണ്ടിരിക്കുന്നത് എക്കാലത്തേക്കും തുടരാൻ "മാർക്സിസം" എന്ന തത്വശാസ്ത്റവും അത് മുന്നോട്ടു വയ്ക്കുന്ന "ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ" എന്ന ലക്‌ഷ്യം ഇല്ലാതാക്കാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
.
. ."പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി കരുതുന്നില്ല". ആ വാക്കുകളുടെ അർത്ഥം പാർട്ടി ഒരിക്കലും സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കുകയില്ല എന്ന് തന്നെയാണ്. കാരണം ചരിത്റത്തിന്റെ ഭാഗമായ രാജവാഴ്ചയിലേക്ക് മാനവരാശി തിരികെ പോകും എന്നും എന്നിട്ട് സായുധ വിപ്ളവം നടത്തിക്കളയാം എന്നാരും കരുതുകയില്ല. നമുക്ക് കേരളം മാത്റം മതി. അതാണ് "ത്രിപുര"യിൽ നടത്തുന്ന "സഖ്യം" മറ്റ് സംസ്ഥാനങ്ങളിലേക്കും തുടരാൻ തീരുമാനിച്ചിട്ടുള്ളത്. എന്താണ് "ജനാധിപത്യം " എന്ന് മനസിലാക്കാ തിരിക്കുകയും ജനാധിപത്യത്തിൽ സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കില്ല എന്ന ഉറച്ച നിലപാട് സ്വീകരിക്കുന്നതും. "മുതലാളിത്ത" ത്തെക്കുറിച്ചല്ലാതെ യാതൊന്നും അറിയാത്ത പോളിറ്റ് ബ്യൂറോയിൽ ഉള്ളവർക്ക് സോഷ്യലിസ്റ്റ് വ്യവസ്ഥ പാർട്ടി പരിപാടി ആകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വീണ്ടും അധികാരത്തിൽ എത്തിച്ച് ഭാവിയിൽ ബിജെപി അധികാരത്തിൽ വരാതിരിക്കാൻ കോൺഗ്രസിന്റെ കാവൽക്കാരായിരിക്കുക എന്നല്ലാതെ മറ്റൊന്നും എത്റ പാർട്ടി കോൺഗ്രസുകൾ കടന്നുപോയാലും പ്രതീക്ഷിക്കാൻ ആവില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിലും ബിജെപിയിലും അണിനിരന്നിരിക്കുന്ന സാധാരണ ജനങ്ങളെ സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയെക്കുറിച്ച് ബോധവാന്മാരാക്കിയല്ലാതെ ഇന്ത്യയിൽ സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക്‌ നീങ്ങാനാവില്ല. അതിന്‌ ഒരിക്കലും ഇടയാക്കില്ല എന്നതാണ് സിപിഐ(എം) പോളിറ്റ് ബ്യൂറോ നിലപാട്.
.
. .പൊതുമേഖലകൾ രാജ്യത്തിന്റെ "ശ്രീ കോവിലുകൾ" ആണെന്നായിരുന്നു നെഹ്രുവിന്റെ കാലത്തെ കോൺഗ്രസ് നിലപാട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അവയാകെ സ്വകാര്യവത്ക്കരിക്കാൻ അനുവദിക്കില്ല എന്ന നിലപാട് സ്വീകരിച്ച് പ്രക്ഷോഭം ആരംഭിച്ചാൽ അത് രാജ്യത്തിന്റെയാകെ പ്രക്ഷോഭം ആയി മാറുകയും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഇന്ത്യയുടെ ഭരണത്തിലേക്ക് എത്തിക്കാൻ തക്ക ശേഷിയുള്ള പ്രക്ഷോഭം ആക്കി അതിനെ ജനങ്ങൾ മാറ്റുകയും ചെയ്യുമായിരുന്നു. കാരണം പൊതുമേഖലകളുടെ നശീകരണം വഴി ഹിന്ദുത്വ വാദികൾ ലക്ഷ്യമിടുന്നത് ഇന്ത്യയുടെ ആകെ സമ്പൂർണ നശീകരണമാണ്. ബാങ്കിങ് മേഖലയിലോ പൊതുമേഖലയിലോ ഒരാൾക്കും സ്ഥിരം തൊഴിൽ ഇല്ലാതാക്കുമ്പോൾ; സ്ഥിരം വരുമാനം ഇല്ലാതാകു മ്പോൾ; അത് ബാധിക്കുന്നത് സ്ഥിരം അല്ലാത്ത തൊഴിൽ ചെയ്യുന്നവരെയുമാണ്. സ്ഥിര ജോലി ലഭിച്ചിട്ട് വിവാഹം ഉൾപ്പെടെയുള്ള ജീവിതം ആരംഭിക്കാൻ കാത്തിരിക്കുന്ന യുവതീ--യുവാക്കളെയാകെ ഹിന്ദുത്വ വാദികൾ നിരാശയിലാക്കുകയാണ്. മുന്നോക്ക--പിന്നോക്ക വിഭാഗങ്ങളുടെ ആകെ സ്ഥിരം തൊഴിൽ ഇല്ലാതാക്കുകയാണ്. സംവരണം കൊണ്ട് മാത്റം തൊഴിൽ ലഭിച്ചിരുന്ന പിന്നോക്ക വിഭാഗങ്ങളുടെയാകെ ജീവിതം ഇരുൾ മൂടുകയാണ്. ഇന്ത്യൻ ജനതയാകെ ഹിന്ദുത്വ വാദികൾക്കെതിരായ പോരാട്ടത്തിൽ അണിനിരക്കുമ്പോൾ അതിന്റെ മുന്നണിപോരാളികൾ ആവുക എന്ന ഉത്തരവാദിത്വത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഒഴിവാകാനാവില്ല.
. . പ. ബംഗാളിൽ 9127 കൃഷിക്കാരുടെ ഭൂമി പിടിച്ചെടുത്ത്‌ ടാറ്റയ്ക്ക് കാർ ഫാക്ടറിക്കായി നൽകിയതിലും പാർട്ടി നേതൃത്വം യാതൊരു "അപകടവും" മനസിലാക്കിയില്ല. ഒരിക്കൽ "ദേശാഭിമാനി" ദിനപത്റത്തിൽ വിശദീകരണരീതിയിൽ പ്റസിദ്ധീകരിച്ച ലേഖനത്തിൽ പറഞ്ഞത് അവിടെ ഒരു ശതമാനം ഭൂമി മാത്റമാണ് പിടിച്ചെടുത്തത്, ഒരു കോടി ഏക്കർ ഭൂമി അവിടെയുണ്ട്, അതിൽ നിന്നും ഒരു ലക്ഷം ഏക്കർ ഭൂമി മാത്റമേ പിടിച്ചെടുത്തുള്ളൂ എന്നാണ്. ഒരു ലക്ഷം ഏക്കർ ഭൂമി പിടിച്ചെടുക്കുമ്പോൾ ഉണ്ടാകുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെ മനസിലാക്കാൻ അന്നുണ്ടായിരുന്ന "കേന്ദ്ര നേത്റുത്വത്തിനും" കഴിഞ്ഞില്ല. മാത്റമല്ല എല്ലാ പിന്തുണയും കൊടുത്തു. "മുതലാളിത്തം" അതിന്റെ എല്ലാ അർത്ഥങ്ങളിലും ഉൾക്കൊണ്ടത്തിന്റെ അപകടമാണ് സംഭവിച്ചത്. അന്ന് അവിടെ ഉണ്ടായിരുന്ന സിപിഐ (എം) പ്രവർത്തകരിലും ബഹുഭൂരിപക്ഷവും "തൃണമൂൽ" കോൺഗ്രസിനോടൊപ്പം ചേർന്നു. ഭരണം നഷ്ടപ്പോൾ കണ്ടെത്തിയ "കുറുക്കുവഴി" യാകട്ടെ സ. ഈ എം എസ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ സിംഹഭാഗവും ഉപയോഗിച്ചത് ഏതൊരു രാഷ്ട്രീയ പ്റസ്ഥാനത്തിന്റെ "അധികാര കുത്തക" ഇന്ത്യയിൽ ഇല്ലാതാക്കുന്നതിനാണോ അതേ "ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ" സഹായം സ്വീകരിക്കുന്നതിനും.
.
. .നേതൃത്വത്തിന് "എന്തും" തീരുമാനിക്കാം, അവരുടെ ഉത്തരവാദിദത്വം "അവരോട് മാത്റം" എന്ന നിലപാട് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം സ്വീകരിച്ചാൽ അണികൾ നിസ്സഹായരാകും എന്ന് മാത്റമല്ല ക്രമേണ "നേതൃത്വവും" വഴിയാധാരമാകും. കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം അടിസ്ഥാനമാക്കേണ്ടത് "മാർക്സിസം" എന്ന തത്വ ശാസ്ത്റം ആണ്. അതാകട്ടെ ചൂഷണ വിമുക്ത സാമൂഹ്യ വ്യവസ്ഥക്ക് (സോഷ്യലിസം) മാത്റം ഉള്ളതാണ്. 1950 കൾക്ക് ശേഷം നീണ്ട 73 വർഷക്കാലം അങ്ങനെയൊരു ലക്‌ഷ്യം ഇല്ലാതിരിക്കുകയും നേതാക്കളുടെ പ്രസംഗം മിക്കവാറും മുതലാളിത്തം ന്യായീകരിക്കുന്നതും ആകുന്നതു മൂലം അങ്ങനെയൊരു ലക്‌ഷ്യം ആവശ്യമേയില്ല എന്ന രീതിയിൽ "പുതുതലമുറ" എത്തിച്ചേർന്ന സ്ഥിതിയാണ് പൊതുവെ കാണുന്നത്. "ഒരു നല്ല രാഷ്ട്രീയ ഭാവി" ആയി രാഷ്ട്രീയം കണക്കാക്കി പാർട്ടിയിൽ എത്തുന്നവർ തത്വ ശാസ്ത്റത്തിനോ സോഷ്യലിസ്റ്റ് വ്യവസ്ഥക്കോ പ്രാധാന്യം നല്കണമെന്നില്ല. പക്ഷെ അങ്ങനെയൊരു ലക്‌ഷ്യം ഇല്ലാതെ ഇന്ത്യയിൽ പാർട്ടി ഉണ്ടാവില്ല എന്നാണ് 1950 കൾക്ക് ശേഷം നീണ്ട 73 വർഷക്കാലത്തെ അനുഭവം തെളിയിക്കുന്നത്.
.
. .ശരിയായ ലക്ഷ്യത്തിനായി എപ്പോഴും ഭൂരിപക്ഷം ഉണ്ടായിക്കൊള്ളണം എന്നില്ല. പഴയ "അവിഭക്ത" കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കണം എന്ന് വാദിച്ച എസ് എ ഡാങ്കേയ്ക്കായിരുന്നു വളരെ വലിയ ഭൂരിപക്ഷം. 101 പേര് ഉണ്ടായിരുന്ന നാഷണൽ കൗൺസിൽ 70 പേരും ഡാങ്കെയോടൊപ്പം ആയിരുന്നു. പക്ഷെ ഡാങ്കെ നിലപാടിന്റെ അപകടം മനസ്സിലാക്കിയവർ 31 പേർ മാത്റമായിരുന്നു. നാഷണൽ കൗൺസിലിൽ നിന്നും "ഇറങ്ങി പോവുക" എന്ന അച്ചടക്ക ലംഘനം ആയിരുന്നില്ല അവർ കണ്ടത്. അവർക്ക് പ്രസ്ഥാനത്തെ രക്ഷിക്കാൻ മറ്റു വഴികൾ ഉണ്ടായിരുന്നില്ല. പക്ഷെ പിന്നീട് പാർട്ടി അണികളിൽ ബഹുഭൂരിപക്ഷവും പാർട്ടിയെ സ്നേഹിച്ച സാധാരണ ജനങ്ങളും അന്നത്തെ ഇ എം എസ്, ഏ കെ ജി അടക്കമുള്ള 31 പേരോടൊപ്പം ആയിരുന്നു എന്ന് കാലം തെളിയിച്ചു. എന്നാൽ ബംഗാളിൽ ഭരണം നഷ്ടപ്പെടും എന്ന നിലവന്നപ്പോൾ കണ്ടുപിടിച്ച "എളുപ്പവഴി" തികച്ചും ആത്മഹത്യാപരം എന്ന് മാത്രമല്ല കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ് ) പാർട്ടിയുടെ ചരിത്റമോ ഈ എം എസ് ഉൾപ്പെടെയുള്ള പഴയ കാല നേതാക്കളുടെ കാര്യങ്ങളോ അവരുടെ കഠിനാദ്ധ്വാനങ്ങളോ സർവോപരി മാർക്സിസം എന്ന തത്വ ശാസ്ത്റത്തെ കുറിച്ച് പ്രാഥമിക അറിവോ ഇല്ലെന്ന് തെളിയിക്കുകയായിരുന്നു. കോൺഗ്രസുമായി സഖ്യം ഉണ്ടാക്കിയ എസ് എ ഡാങ്കെയുടെയും സിപിഐ യുടെയും ചരിത്റം അറിയുമായിരുന്നു എങ്കിൽ ഒരിക്കലും കോൺഗ്രസുമായി ആദ്യം ബംഗാളിലും പിന്നീട് അത് ഇന്ത്യ ഒട്ടാകെയും സഖ്യം എന്ന നിലപാട് ഉണ്ടാകുമായിരുന്നില്ല.
.
. .യഥാർത്ഥ "പാർട്ടി ബോധം" പാർട്ടി അടിസ്ഥാനമാക്കുന്ന "മാർക്സിസം" എന്ന തത്വ ശാസ്ത്റത്തെക്കുറിച്ചുള്ള അറിവും അത് ഏത് ജനവിഭാഗങ്ങളെയാണോ പ്റതിനിധാനം ചെയ്യുന്നത് ആ ജനവിഭാഗങ്ങളെ കുറിച്ചുള്ള ധാരണയും അവരോടുള്ള പ്റതിബദ്ധതയുമാണ്. ഒട്ടു മിക്കവാറും സഖാക്കൾ ധരിച്ചിട്ടുള്ളത് അച്ചടക്കം എന്നാൽ അനുസരണ ശീലം മാത്റമാണ് എന്നാണ്. ആ കാര്യങ്ങളിൽ സഖാക്കൾ ഇ എം എസ് , എ കെ ജി, വി എസ് അച്യുതാനന്ദൻ തുടങ്ങിയ സഖാക്കളുടെ 1964 ലെ നിലപാടാണ് ശരിയെന്ന് പിന്നീട് ഇന്ത്യൻ ജനത തെളിയിച്ചു. എന്നാൽ ഇന്ത്യൻ സാഹചര്യങ്ങളിൽ സോഷ്യലിസം എങ്ങനെ പ്റാവർത്തികമാക്കാം എന്നതിൽ കീഴ്- വഴക്കങ്ങൾ ഇല്ലാതിരുന്നതിന്റെ പ്രശ്നങ്ങളാണ് ഇന്ത്യയിൽ സംഭവിച്ചത്. എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്നതാണ് ഇന്ത്യയിൽ പ്റസക്തമാകുന്നത്. പഴയ റഷ്യയോ പഴയ ചൈനയോ അങ്ങനെ തന്നെ ആവർത്തിക്കണം എന്ന നിലപാടിലാണ് ചില സഖാക്കൾ. അതും പ്രായോഗികമല്ല. സോഷ്യലിസം ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാത്റമേ പ്രായോഗികമാവുകയുള്ളു. ഇന്ത്യയിലാകട്ടെ സോഷ്യലിസത്തിന് അനുകൂലമായ ജനവിധിയും അത് ബഹുഭൂരിപക്ഷത്തോടെ അംഗീകരിച്ച ഒരു ഭരണ ഘടനയും ഉണ്ട് എന്നത് പോലും സഖാക്കൾ കണക്കിലെടുക്കുന്നില്ല. ഇതാകട്ടെ ഇപ്പോഴത്തെ "പാർട്ടി പരിപാടി" അംഗീകരിച്ചപ്പോൾ ഉണ്ടായിരുന്ന വസ്തുതകൾ അല്ലതാനും. 
//
 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കാൻ ഇടയായാൽ അവശേഷിക്കുന്ന കാലമത്രയും ബിജെപി വീണ്ടും ഭരണത്തിൽ തിരിച്ചു വരാതിരിക്കാനുള്ള കാവൽ ജോലിയുമായി കഴിയാമെന്ന ശുഭ പീതീക്ഷയിലാണ് പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും കഴിയാൻ അനുവദിക്കുന്ന പരമാവധി പ്രായ പരിധിക്കായി കാത്തിരിക്കുന്നവരുടെ നിലപാട്. അവരുടെ മുൻപിൽ മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ച എന്ന ലക്‌ഷ്യം മാത്രവും. ഒരു കിലോ ഉള്ളിക്ക് ഒരു രൂപ പോലും ലഭിക്കാതെ ആത്മഹത്യ ചെയ്യുന്ന കൃഷിക്കാരുടെ കാര്യവും അവരെ ആശ്രയിച്ചു കഴിയേണ്ടി വരുന്ന പാവപെട്ട കാർഷിക തൊഴിലാളികളുടെ കാര്യവും അവരെ അലട്ടുന്ന കാര്യങ്ങൾ അല്ല. 65 കൊല്ലങ്ങൾക്കധികം കാലം ഇന്ത്യ ഭരിച്ച്ചിട്ടും അവരെ ആ സ്ഥിതിയിൽ തന്നെ നിർത്തുകയും ഇന്ത്യയുടെ ഭരണം ബിജെപിയെ ഏൽപ്പിക്കുകയും ചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ത്യയിൽ ചുവന്ന കോടി ഇല്ലാതാകണം എന്നല്ലാതെ ബിജെപി ഇല്ലാതാകണം എന്ന ഉദ്ദേശം ഒന്നും പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഉള്ളവർ അറിയേണ്ട കാര്യങ്ങളല്ല. ഇരുനൂറിലധികം അംഗങ്ങൾ സിപിഐ(എം)ന് ഉണ്ടായിരുന്ന ബംഗാൾ അസംബ്ലിയിൽ ഒരാൾ പോലും ഇല്ലാത്ത സ്ഥിതിയിൽ എത്തിക്കാൻ കഴിഞ്ഞവർക്ക് ഇന്ത്യ ഒട്ടാകെയും അങ്ങനെ തന്നെയാകുന്ന അവസ്ഥയെക്കുറിച്ചല്ലാതെ ചിന്തിക്കാൻ ഒരിക്കലും ആവില്ല.
//
.
"അർത്ഥശാസ്ത്ര നിരൂപണത്തിനൊരു സംഭാവന" എന്ന കൃതിയുടെ ആമുഖത്തിൽ മാർക്സ് എഴുതിയ പ്രസിദ്ധ ചിന്തകനായ "ദാന്തെ" യുടെ വാക്കുകൾ ഇവയാണ്:
"ഇവിടെ എല്ലാ സംശയങ്ങളും ഉപേക്ഷിക്കപ്പെടേണ്ടതാണ്;
"ഇവിടെ എല്ലാ ചുണകെട്ട ചിന്തകളും നശിക്കേണ്ടതാണ്"
//
മാർക്സിസം സോഷ്യലിസത്തിന് മാത്രം.
 https://m.facebook.com/story.php?story_fbid=2704723016337515&id=100003995299089&mibextid=Nif5oz  (450. സഖാവ് ഇ എം എസ് ജീവിച്ചിരുന്ന  എങ്കിൽ)
 
// 30 05 2022 //


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ