261. എന്താണ് "മുതലാളിത്ത വ്യവസ്ഥ" എന്നാൽ?
എന്താണ് "മുതലാളിത്തം" എന്ന് വ്യക്തമായി മനസിലാക്കാൻ കഴിഞ്ഞതാണ് കാറൽ മാർക്സിന്റെ പ്റത്യേകതയും ഭൂ മുഖത്തു നിന്ന് തന്നെ "മുതലാളിത്തം" തുടച്ചു നീക്കുന്നതിനും "ചൂഷണ വിമുക്തമായ" സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ സ്ഥാപിക്കുന്നതിനായി "മാർക്സിസം" എന്ന തത്വ ശാസ്ത്റം ആവിഷ്‌ക്കരിച്ചതും. "കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോ" യിൽ തന്നെ അദ്ദേഹം അത് വ്യക്തമാക്കുണ്ട്. "ബൂർഷ്വാസി" എല്ലാ മാനുഷിക മൂല്യങ്ങൾക്കും ഉപരിയായി പണത്തെ പ്റതിഷ്ടിച്ചു. പണം ഇല്ലാത്തവൻ "പിണം" (ശവം) എന്നത് അംഗീകൃത പ്റമാണമായി. ഏത് മാർഗ്ഗത്തിലൂടെയും "പണം" നേടിയാൽ അയാൾ "മാന്യൻ" ആയിക്കൊള്ളും.
"മുതലാളിത്ത വ്യവസ്ഥയിൽ" തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തിക ചൂഷണം എന്താണെന്ന് അദ്ദേഹത്തിന്റെ ബൃഹത്തായ "മൂലധനം" എന്ന കൃതിയിൽ "മുതലാളിത്ത" ചരക്കു ഉത്പാദന സമ്പ്രദായത്തെ സൂക്ഷ്മമായി വിലയിരുത്തികൊണ്ട് അദ്ദേഹം തൊഴിലാളി വർഗത്തെ ബോധ്യപ്പെടുത്തി. മുതലാളിത്ത ചരക്ക് ഉത്പാദനത്തിലെ ഒരോ യൂണിറ്റിലും മുതലാളിത്ത ചൂഷണം അടങ്ങിയിരിക്കുന്നു എന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
അത് മാത്റമല്ല. ഒരു കാര്യത്തിലും ശാസ്ത്റീയ വീക്ഷണം അംഗീകരിക്കാൻ ബൂർഷ്വാസി ഒരുക്കമല്ല. എല്ലാ കാര്യങ്ങളിലും അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും സമൂഹം നില നിൽക്കുകയും മനുഷ്യർ പരസ്പ്പരം കലഹിച്ചുകൊണ്ടിരിക്കുകയും ചെയ്യണമെന്ന് ബൂർഷ്വാസി ആഗ്രഹിക്കുന്നു. അത് വളരെ വിദഗ്ധമായി ചൂഷണം ചെയ്യാനും തങ്ങളുടെ ഗൂഢ താത്പ്പര്യങ്ങൾക്ക് പ്രയോജനപ്പെടുത്താനും ബൂർഷ്വാസി പരിശ്രമിക്കുന്നു. കേരളത്തിൽ ശബരിമലയുമായി ബന്ധപ്പെടുത്തി ജനങ്ങളുടെ അന്ധവിശ്വാസം എത്റമാത്റം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കണമെന്നാണ് ചൂഷക വർഗ രാഷ്ട്രീയക്കാർ പരിശോധിക്കുന്നത്. സമൂഹത്തിലെ ബഹുഭൂരിപക്ഷവും ചിന്താശേഷി ഇല്ലാത്തവരാകുന്നതുകൊണ്ട് കുടില ബുദ്ധികളായ കുറേപേർക്ക് അവരെ തങ്ങളുടെ സ്വാർത്ഥ താത്പ്പര്യങ്ങൾക്ക് വിധേയരാക്കാൻ കഴിയുന്നു. ആരാധനാലയങ്ങൾക്ക് "കൈയയച്ചു് " സംഭാവന കൊടുക്കുമ്പോൾ തന്നെ അത് തങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കുള്ള മാർഗമാക്കാനും ബൂർഷ്വാസി തന്ത്റങ്ങൾ മെനയുന്നു.
സ്വാർഥതയുടെ ഏറ്റവും ഉയർന്ന രൂപമാണ് "മുതലാളിത്ത സാമൂഹ്യ വ്യവസ്ഥ". അത് മാത്രമല്ല മുതലാളിത്തം. വ്യക്തി ജീവിതത്തിൽ സമൂഹത്തിന് ദോഷമാകുന്ന രീതിയിൽ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുന്നതിന് തങ്ങൾക്കുള്ള "സ്വാതന്ത്റിയം" ആയി ബൂർഷ്വാസി മുതലാളിത്തത്തെ കാണുന്നു. അതിന് അവർ പറയുന്ന പേരാണ് "സ്വാതന്ത്റിയം" അഥവാ "ജനാധിപത്യം". ജനാധിപത്യത്തിലെ വഞ്ചന; ചതി; കുതിര കച്ചവടം; തുടങ്ങിയവയെല്ലാം തങ്ങൾക്കുള്ള അവകാശമായി ബൂർഷ്വാസി മുതലാളിത്ത വ്യവസ്ഥയെ കാണുന്നു.
എല്ലാത്തിനും ഉപരിയായി ബൂർഷ്വാസി "ലാഭ"ത്തെ പ്രതിഷ്ഠിച്ചു. എവിടെ "ലാഭം" ഉണ്ടോ അവിടെ "മൂലധനം" ഉണ്ടാകും. മുതലാളിത്തത്തെ മാർക്സ് വിലയിരുത്തിയത് "മൂലധനം" എന്ന നിലയിലാണ്. "ലാഭം" എത്രയധികം ലഭിക്കുമോ അത്രയധികം താത്‌പര്യം ബൂർഷ്വാസി കാണിക്കും. മുന്നൂറു ശതമാനം ലാഭം ലഭിക്കുമെങ്കിൽ "മൂലധനം" അതിന്റെ ഉടമയെ "കഴു " വേറ്റുമെങ്കിൽകൂടി പുറകോട്ടു മാറില്ല എന്നാണ് മാർക്സ് ലോകമുതലാളിത്തത്തിന്റെ വളർച്ചയെ വിലയിരുത്തികൊണ്ട് വ്യക്തമാക്ക്കിയത്. അമേരിക്കയിലെ ആദിമ നിവാസികളെ (റെഡ് ഇൻഡ്യൻസ് ") നെ ഉന്മൂലനം ചെയ്തുകൊണ്ടും ആഫ്രിക്കയിലെ കറുത്ത വംശജരെ വേട്ടയാടിപിടിച്ചു് കൊടും ക്റൂരതകളിലൂടെ അടിമകളാക്കി ലോകമൊട്ടാകെ വിൽപ്പന നടത്തി മൂലധനം വളർന്നതിനെ വിലയിരുത്തിയാണ് മാർക്സ് മൂലധനത്തിന്റെ സ്വഭാവത്തെ നിർണയിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ