2015 ഏപ്രിൽ 26, ഞായറാഴ്‌ച

98. ചരിത്റ പരമായ ഭൗതിക വാദം ...

                                          98. ചരിത്റ പരമായ ഭൗതിക വാദം ... 
.........ചുരുങ്ങിയത് പത്തു ലക്ഷം വർഷങ്ങളുടെ എങ്കിലും ചരിത്ര ത്തിലൂടെ യുള്ള വളർചയിലൂടെ ആകണം ആധുനിക മനുഷ്യൻ ഇന്നത്തെ നിലയിൽ എത്തിച്ചേർന്നിട്ടുണ്ടാവുക.
.........നാലു കാലുകളിൽ ജീവിക്കാൻ കഴിയുന്ന ജീവി വിഭാഗത്തിൽ നിന്നും രണ്ടുകാലിൽ നിവർന്ന് നില്ക്കാൻ കഴിഞ്ഞതും രണ്ട് കണ്ണും ഉപയോഗിച്ച് ഒരു വസ്തുവിനെ കാണാൻ കഴിഞ്ഞതും മനുഷ്യനെ മറ്റ് ജന്തു വിഭാഗങ്ങളിൽ നിന്നും വ്യത്യസ്തനാക്കി. രണ്ട് കണ്ണ് കൊണ്ടും ഒരു വസ്തുവിനെ കാണുന്നതും രണ്ട് കണ്ണ് കൊണ്ട് രണ്ട് വസ്തുക്കളെ കാണുന്നതും വ്യത്യസ്തമാണ്. രണ്ടു കണ്ണ് കൊണ്ടും ഒരു വസ്തുവിനെ കാണാൻ കഴിഞ്ഞത് മനുഷ്യന്റെ തലച്ചോറിന്റെ വളർച്ചക്കും കാണുന്നവ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിനും സഹായിച്ചു.  ആന, കടുവ തുടങ്ങിയ എല്ലാ മൃഗങ്ങൾക്കും അവയുടെ ശരീരത്തിന്റെ പ്റത്യെകത കൊണ്ട് പരിമിതമായ കാഴ്ച്ചയെ ലഭിക്കുന്നുള്ളൂ. നിവർന്നു നില്ക്കാൻ കഴിഞ്ഞതും ചുറ്റുപാടും നന്നായി കാണാൻ കഴിഞ്ഞതും മനുഷ്യ രാശിയുടെ വളർച്ച വേഗത്തിലാക്കി. 

..........ശ്വാസകോശവും അന്ന നാളവും ഉപയോഗിച്ച് ശബ്ദം ഉണ്ടാക്കാൻ കഴിഞ്ഞതും മനുഷ്യനെ വ്യത്യസ്തനാക്കി. വൻ മരങ്ങളിലും പാറയുടെ ഗുഹകളിലും മറ്റും കഴിഞ്ഞിരുന്ന പ്റാകൃത മനുഷ്യൻ ക്റമേണ ശത്രുക്കളെ നേരിടുന്നതിനും വേട്ടയാടുന്നതിനും മറ്റുമായി കൂട്ടമായി കഴിയാൻ തുടങ്ങി. കൂർത്ത കല്ലുകളും അസ്ഥികളും മറ്റും ആയുധമായി ഉപയോഗിച്ചിരുന്ന ഈ കാലഘട്ടം ശിലായുഗ കാലഘട്ടം എന്നാണു വിവക്ഷിക്കുന്നത്. ഈ കാലഘട്ടത്തിൽ ജാതിയോ മതങ്ങളോ ഭാഷകളോ ദൈവങ്ങളോ രൂപപെട്ടിരുന്നില്ല. അലഞ്ഞു തിരിഞ്ഞു നടന്നവർ ക്റമേണ നായ്ക്കളെയും പശുക്കളെയും മറ്റും മെരുക്കി വളർതാനും കൃഷി ചെയ്യാനും തുടങ്ങി. ക്റമേണ കുടുംബവും ഗോത്റങ്ങളും സംസാര ഭാഷയും രൂപമെടുത്തു. സംസാര ഭാഷ ഉറച്ചു അതിന്റെ ലിപികളും മറ്റും രൂപം കൊള്ളുന്നത്‌ വളരെയേറെ കാലങ്ങൾ കൊണ്ടാണ്. ഭൂഗോളത്തിന്റെ കരയായി കിടന്നിരുന്ന ഭാഗം പൊട്ടി പിളർന്നു പല ഭാഗങ്ങളായി വേർപെട്ടു പോയതു കൊണ്ട്  ഒരോ ഭാഗത്തെയും സൂര്യ പ്റകാശ ലഭ്യതയുടെയും കാലാവസ്തകളുടെയും മറ്റും അടിസ്ഥാനത്തിൽ മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളിൽ വൈവിധ്യങ്ങളോടുകൂടിയ വളർച്ചയാണ് ഉണ്ടായത്.
...........ആഫ്റിക്കയിൽ നീഗ്രോ വംശജരും ഭാരതത്തിൽ ദ്രാവിടരും ഭൂ ഗോളത്തിന്റെ വടക്ക് ഭാഗങ്ങളിൽ മംഗോളിയൻ വംശജരും അമേരിക്കൻ ഭാഗങ്ങളിൽ റെഡ് ഇന്ത്യൻ വംശജരും ടയിഗ്രിസു യൂഫ്രറ്റീസ് നദീതട സംസ്കാരം വളരുന്ന കാലത്ത് തന്നെ രൂപപെട്ട് വന്നിരുന്നു എന്ന് കണക്കാക്കാം. ഒരേ ഭാഷയും ആചാര രീതികളും മറ്റും ഉണ്ടായിരുന്നവർ ഒരേ ഗോത്രങ്ങൾ ആയി. ഒരോ ഗോത്റതിനും ഗോത്റ തലവൻ ഉണ്ടായി. ഗോത്റങ്ങൾ തമ്മിൽ ഏറ്റുമുട്ടലുകളും സാധാരണയായി. ആദ്യ കാലങ്ങളിൽ പരാജയപെടുന്നവരെ കൊല്ലുകയായിരുന്നു പതിവെങ്കിൽ പിന്നീട് അവരെ അടിമകളാക്കി പണിയെടുപ്പിക്കുകയും അവരുടെ സ്വത്ത്‌ തട്ടിയെടുക്കുകയും ചെയ്തു.
...........ഇതാണ് അടിമ വ്യവസ്ഥയുടെയും സ്വകാര്യ സ്വത്ത്‌ സംബ്റ -ദായതിന്റെയും തുടക്കം. അടിമ ഉടമയുടെ സ്വത്തിന്റെ സംരക്ഷണത്തിനും അടിമകളെ കൈവശം വൈക്കുന്നതിനുമുള്ള നിയമത്തിനുമായി ഭരണകൂടത്തിന്റെ പ്റാകൃത രൂപം നിലവിൽ വന്നു. ഭരണകൂടത്തിന്റെ ചുമതല സ്വത്തിന്റെ സംരക്ഷണം ആയി. എല്ലാ കാലങ്ങളിലും ഭരണ കൂടം സ്വത്ത്‌ ഉള്ളവന്റെ സ്വത്തിന്റെ സംരക്ഷണത്തിനായിട്ടാണ് നിലകൊണ്ടിട്ടുള്ളത്..  

ശാസ്ത്രീയമായ പ്രപഞ്ച വീക്ഷണമാണ് മാർക്സിസം. ഏത് ആശത്തിന്റെയും അടിസ്ഥാനം തലച്ചോറ് എന്ന ചിന്തിക്കുന്ന പദാർത്ഥം ആണ്. കാറൽ മാർക്സിനു മുൻപ് ഏതിനും അടിസ്ഥാനം ആശയം (യുക്തി) ആണ് എന്നായിരുന്നു. ലോകം ആശയത്തിൽ തല കുത്തി നിൽക്കുകയാണ് എന്നായിരുന്നു ധാരണ. എന്നാൽ മാർക്സ് ചിന്തയെ ചിന്തിക്കുന്ന പദാർത്ഥമായ തലച്ചോറിൽ നിന്നും വേർപെടുത്താനാവില്ല എന്നും ഏതിനും അടിസ്ഥാനം ഭൗതിക പദാർത്ഥം ആണെന്നും സ്ഥാപിച്ചു. അങ്ങനെ ആശത്തിൽ തല കുത്തി നിന്ന ഭൗതിക വാദത്തെ തലച്ചോറ് എന്ന ഭൗതിക വസ്തുവിൽ നേരെ നിർത്തി. രണ്ട് കാലിൽ ഉറപ്പിച്ചു നിർത്തി. ആദിയിൽ ദൈവത്തിന്റെ വചനം ഉണ്ടായി എന്ന വാദത്തെ മാർക്സ് പൊളിച്ചു. ദൈവം ആരുടെയോ ഒക്കെ ചിന്തയുടെ ഫലമായ ആശയം മാത്രം ആണെന്ന് മാർക്സ് സ്ഥാപിച്ചു.
ശാസ്ത്രീയമായ അടിസ്ഥാനം ഇല്ലെങ്കിൽ യുക്തിവാദത്തിനും മുന്നോട്ടു പോകാൻ ആവില്ല. 
..............98.ജ്യോതിഷം എന്ന വിവരക്കേട് .                                                              ശാസ്ത്രം എത്രമാത്രം പുരോഗമിച്ചാലും മനുഷ്യരാശിയെ പുറകോട്ട് ബലമായി പിടിച്ചുവലിക്കുന്ന വിവരക്കേടിന്റെ കോട്ടയാണ് ജ്യോതിഷം എന്ന പേരിൽ അറിയപെടുന്നത്.  ഭൂമിക്ക്  ഗോളാകൃതി ആണെന്നും അത്  സ്വന്തം സാങ്കൽപ്പിക അച്ചുതണ്ടിൽ കറങ്ങികൊണ്ടിരിക്കുകയാണെന്നും അത്  സൂര്യനെ പ്രദക്ഷിണം വയ്ക്കുകയാണെന്നും ചൂണ്ടികാണിച്ച ബ്രൂണോ എന്ന ശാസ്ത്രന്ജനെ മതം ജീവനോടെ ദഹിപ്പിച്ചു. ഗലീലിയൊയെയും കോപ്പെർ നിക്കസിനെയും ക്രൂരമായി പീഡിപ്പിച്ചു.  എന്നാൽ ആ മതം ഇപ്പോൾ ശാസ്ത്രം അംഗീകരിക്കുന്നു. എന്നാൽ ഇപ്പോഴും നമ്മുടെ ജ്യോതിഷം ഭൂമി പരന്നതാണെന്നും സൂര്യനും ചന്ദ്രനും ഗ്രഹങ്ങളാണെന്നും അവ ഭൂമിയെയാണ് പ്രദക്ഷിണം വൈക്കുന്നത് എന്നുമുള്ള  നിലപാടിലാണ്. ഭൂമിയെക്കാൾ പതിമൂന്നുലക്ഷം മടങ്ങ്‌  വലിപ്പവും ലക്ഷക്കണക്കിന്‌ ഡിഗ്രി സെൽഷ്യസിൽ കത്തിജ്വലിച്ചു--കൊണ്ടിരിക്കുന്നതുമായ സൂര്യൻ ജ്യോതിഷത്തിന് നക്ഷത്രമല്ല; ഗ്രഹമാണ്; അത് ഭൂമിയെയാണ് ഭ്രമണം ചെയ്യുന്നത്. ഇനിയും ഭൂമിയാണ് സൂര്യനെ പ്രദക്ഷിണം വയ്ക്കുന്നത് എന്ന് അന്ഗീകരിക്കുകയാനെങ്കിൽ പന്ത്രണ്ട് രാശികളിലായി 27 നക്ഷത്രങ്ങൾ മാത്രം കണ്ടാൽ മതിയോ? അശ്വതി മുതൽ രേവതി വരെ 27 നാളുകൾ (നക്ഷത്രങ്ങൾ) ആണ്  ജ്യോതിഷതിനുള്ളത്. രാശി മാറി മാറി വരുമ്പോൾ നക്ഷത്രങ്ങളും മാറി മാറി ഉണ്ടാകേണ്ടതല്ലേ?ഇനിയും ഭൂമി അതിവേഗം ഭ്രമണം ചെയ്യുന്നതുകൊണ്ട്  ഭൂമിക്കാകെ ബാധകമായ ഒരു സെക്കണ്ട്  സമയം പോലും ഉണ്ടാവുകയില്ല.  24 മണിക്കൂർ കൊണ്ട് ഭൂമി ഒരു പ്രാവശ്യം ഭ്രമണം ചെയ്തിരിക്കും. അപ്പോൾ  ഏതെങ്കിലും ഒരു സ്ഥലത്തെ സമയം കണക്കാക്കുന്നത് അർഥശൂന്യമല്ലേ?  ഇനിയും  ഒരു ശിശു യഥാർഥത്തിൽ ജനീക്കുന്നത്  മാതാവിന്റെ ഗർഭാശയതിലാണ്. ആ സമയം ആർക്കും നിർണയിക്കാനാവില്ല. മാതാവ്  കുഞ്ഞിനെ പ്രസവിക്കുന്ന സമയം അല്ല കണക്കിലെടുക്കേണ്ടത്.  ഇനിയും ചില നാളുകളിൽ ജനിച്ചാൽ വളരെ അപകടം ആണ്. പൂരാടം നക്ഷത്രവും ധനു ലഗ്നവും ചന്ദ്ര രാശി ലഗ്നമായി വന്നാൽ അവൻ/അവൾ പിതാവിനെ കൊല്ലും. നിസ്സഹായനായ പാവം കുഞ്ഞ്  ജനിക്കുന്നത് മുതൽ എല്ലാവരുടെയും കുറ്റപെടുതലുകൾ കേൾക്കാൻ തുടങ്ങും. വിവരക്കേട്‌  മാത്രം അല്ല; വളരെ അപകട കാരികൂടിയാണ് ജ്യോതിഷം.   വിവാഹ ആവശ്യത്തിന് വേണ്ടി ആരെങ്കിലും "നിങ്ങൾ ഏത്  നക്ഷത്രത്തിലാണ്  ജനിച്ചത്" എന്ന് ചോദിച്ചാൽ തീർച്ചയായും പറയേണ്ട മറുപടി  "ഞാൻ നക്ഷത്രത്തിലല്ല ജനിച്ചത്; എന്റെ മാതാവിന്റെ ഗർഭാശയത്തിലാണ് " എന്നാണ്.  "ലക്ഷക്കണക്കിന്  ഡിഗ്രി സെൽഷ്യസിൽ കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന ഒരു നക്ഷത്രത്തിലും ആർക്കും ജനിക്കാൻ ആവില്ല".  
/////
മഹാ ഭാരതത്തിലെ ഒരു കഥാപാത്റമാണ് ശ്രീ. കൃഷ്ണൻ എങ്കിലും ആ കഥാപാത്റം "കുരുക്ഷേത്ര യുദ്ധത്തിൽ" വഹിച്ച പങ്ക് തികച്ചും ക്രൂരമാണ്. കൃഷ്ണൻ പാണ്ഡവ പക്ഷത്തു നിൽക്കുകയും കൃഷ്ണന്റെ സൈന്യത്തെ കൗരവ പക്ഷത്തു നിർത്തി പൂർണമായും വധിക്കാൻ കൂട്ടുനിൽക്കുകയും ചെയ്തു. യഥാർത്ഥത്തിൽ മഹാഭാരതം കഥ തന്നെ ബ്രാഹ്മണാധിപത്യം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. ബ്രാഹ്മണർക്ക് യഥേഷ്ടം "ദാന ധർമങ്ങൾ " ചെയ്യുന്നതിലും ശൂദ്രരെ അവഹേളിക്കുന്നതിലും കഥാകാരൻ യാതൊരു പിശുക്കും കാണിക്കുന്നില്ല.
/////

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ