2014 ഡിസംബർ 6, ശനിയാഴ്‌ച

68. കുടുമ്പം; സ്വകാര്യ സ്വത്ത്‌; ഭരണ കൂടം എന്നിവയുടെ ഉത്ഭവം

        68. കുടുമ്പം; സ്വകാര്യ സ്വത്ത്‌; ഭരണ കൂടം  എന്നിവയുടെ ഉത്ഭവം  എന്ന  കൃതിയിൽ  മാർക്സിസതിന്റെ  സ്ഥാപക ആചാര്യന്മാരിൽ  ഒരാളായ ഫ്റടറിക്ക്  എങ്കൽസ് ചൂണ്ടിക്കാട്ടുന്നത്  "വർഗസമരം" നിരവധി ഘട്ടങ്ങളിലൂടെ കടന്ന്  മുതലാളിത്ത വ്യവസ്ഥയിൽ  ബൂർഷ്വാസിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന ഘട്ടമാണ്  എന്നാണ് .  അടിമത്വവും സ്വകാര്യ സ്വത്ത്‌ സമ്പ്റദായവും നിലവിൽ വന്നപ്പോൾ അടിമകളെ അടിച്ചമർത്തുന്നതിനും അടിമ ഉടമകൾക്ക്  സംരക്ഷണം കൊടുക്കുന്നതിനുമാണ്  ഭരണ കൂടത്തിന്റെ പ്റാകൃത രൂപം നിലവിൽ വരുന്നത്. ചരിത്റത്തിൽ ഉണ്ടായിട്ടുള്ള ഭരണ കൂടങ്ങൾ എല്ലാം സമ്പന്ന വർഗങ്ങളുടെതും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന്  ഉള്ളതുമായിരുന്നു. എക്കാലത്തും  'ഭരണ കൂടം' തൊഴിലാളി-വർഗത്തെയും ദരിദ്ര വിഭാഗങ്ങളെയും അടിച്ചമർതുന്നതിനുള്ള "മർദ്ദനോപകരണം" എന്ന നിലക്കാണ്  വർത്തിച്ചിട്ടുള്ളത് .  "പ്റാകൃത കമ്യൂണിസം"; "അടിമത്വം";  "ഫ്യൂടലിസം"; "മുതലാളിത്തം"; "സോഷ്യലിസം"; കമ്യൂണിസം  എന്നിങ്ങനെ  സാമ്പത്തിക വ്യവസ്ഥയുടെ  അടിസ്ഥാനത്തിൽ കാലഘട്ടങ്ങളെ  തിരിക്കുന്നു എങ്കിലും അവയൊക്കെ കേവലം നിഗമനങ്ങൾ മാത്റം ആണ്. അടിമത്വം  ഫ്യൂടലിസതിലും നിലനിന്നിരുന്നു.  ബ്രിട്ടനിൽ ഫ്യൂടലിസത്തിൽ തന്നെയാണ്  മുതലാളിത്തം കെട്ടിപ്പടുത്തത്.   "പ്റാകൃത കമ്യൂണിസം"  എന്നത്  സ്വകാര്യ സ്വത്ത്‌  സംപ്റദായം നിലവിൽ വരുന്നതിനും മുമ്പുള്ള ചരിത്റാതീത കാല ഘട്ടം ആണ്. ഒറ്റ ഒറ്റയായി  നടന്നിരുന്ന മനുഷ്യൻ ക്റമേണ കൂട്ടം കൂട്ടമായി  കഴിയുന്നത്‌  ശത്റുക്കളെ   നേരിടുന്നതിനും വേട്ടയാടുന്നതിനും കൃഷി ചെയ്യുന്നതിനും കൂടുതൽ പ്റയോചന പ്റദമാണെന്ന്  കണ്ടെത്തി. അന്ന്  എല്ലാം എല്ലാവരുടെതും ആയിരുന്നു. എല്ലാവരും എല്ലാവർക്കും വേണ്ടി നില കൊണ്ടിരുന്നു. (അതായത്  അന്ന്  ദൈവങ്ങളും ദൈവങ്ങളുടെ പേരിലുള്ള കൊലപാതകങ്ങളും ആരംഭിചിയ്ട്ടില്ല എന്ന്  അർഥം).   മുതലാളിത്ത വ്യവസ്ഥയിൽ ബൂർഷ്വാസി നേരിട്ടല്ല തൊഴിലാളി വർഗവുമായി ഏറ്റുമുട്ടുക. ബൂർഷ്വാസിയുടെ താത്പര്യങ്ങൾ സംരക്ഷിക്കുമെന്ന് ബോധ്യമുള്ള ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ വഴിയാണ്  ബൂർഷ്വാസിയുടെ ആധിപത്യം സ്ഥാപിച്ചെടുക്കുക. സ്വാർഥതയുടെ ഏറ്റവും ഉയർന്ന ഘട്ടമാണ്  മുതലാളിത്തം. മുതലാളിത്തം വിശ്വാസ പ്റമാണമായി കൊണ്ടുനടക്കുന്ന ബൂർഷ്വാ രാഷ്ട്രീയക്കാരനും ബൂർഷ്വാസിയുടെ അതേ മാനസിക അവസ്ഥ തന്നെയുള്ളവരായിരിക്കും.  വ്യക്തി ജീവിതത്തിൽ മറ്റാരും അറിയാതെ അയാൾ നടത്താൻ ആഗ്രഹിക്കുന്ന ചെറ്റത്തരങ്ങൾക്കും  തെമ്മാടിത്തരങ്ങൾക്കും  അയാൾ കൊടുക്കുന്ന പേരാണ്  "രാഷ്ട്രീയം".  എത്റ വൃദ്ധൻ ആയ നേതാവ്  പ്റായപൂർതി  ആകാത്ത പെണ്‍കുട്ടിയെ പീടിപ്പിച്ചാലും  സ്വന്തം ഭാര്യയെ വധിച്ചാലും ഓഫീസ്  ജീവനക്കാരിയെ വധിച്ച്‌  ചാക്കിൽ കെട്ടി സൂക്ഷിച്ചാലും  എത്റ  ലക്ഷം കോടിയുടെ അഴിമതിയും കുംഭ കോണവും  നടത്തിയാലും  അതെല്ലാം  അവര്ക്ക്   "രാഷ്ട്രീയം" ആണ്.  അതിൽ ചേരുന്ന എല്ലാവരും സ്വന്തം സ്വാർഥത ഒഴികെ മറ്റൊന്നും കണക്കിലെടുക്കാത്തത്  കൊണ്ട് എല്ലാവരും ഒറ്റകെട്ടുമാണ്. ചിലർ  എല്ലാത്തിനും  നേരെ കണ്ണടച്ച്  "പരിശുദ്ധൻ" ആകാൻ ശ്റമിക്കുന്നതും സ്വന്തം സ്വാർഥത  സംരക്ഷിക്കാൻ  വേണ്ടി  മാത്റം. 
...6 12 2014...                                                                                                                      

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ