2025 ഏപ്രിൽ 17, വ്യാഴാഴ്‌ച

604. മാർക്സിസം അംഗീകരിക്കുന്ന സോഷ്യലിസത്തിന് അല്ലാതെ

      604. മാർക്സിസം അംഗീകരിക്കുന്ന സോഷ്യലിസത്തിന് അല്ലാതെ മറ്റാർക്കും    ഹിന്ദുത്വ ബിജെപിയെ നേരിടാൻ ആവില്ല.

//

 2025 ഏപ്രിൽ 2  മുതൽ 6 വരെ മധുരയിൽ ചേർന്ന  സിപിഐ(എം) 24 മത് പാർട്ടി കോൺഗ്രസ് അംഗീകരിച്ചതായി മനസിലാക്കുന്ന കാര്യങ്ങൾ -  മുതലാളിത്തം പ്രോത്‌സാഹിപ്പിക്കുന്നത് ഉപേക്ഷിച്ചുള്ള മാർക്സിസം സിപിഐ(എം) അംഗീകരിക്കുന്ന പ്രശ്നമേയില്ല. പൊതുമേഖലാ വ്യവസായങ്ങൾ സ്വകാര്യ വത്ക്കരിക്കുന്നതിനെ എതിർക്കുന്ന പ്രശ്നമേയില്ല. വർഗ്ഗ ശത്രുക്കൾ;കോൺഗ്രസും ബിജെപിയും ഇന്ത്യയിൽ ഒരു ചെങ്കൊടി പോലും കാണരുത് എന്ന ഉറച്ച തീരുമാനത്തിൽ നിൽക്കുമ്പോൾ വർഗ്ഗസഹകരണം ഉപേക്ഷിക്കുന്ന പ്രശ്നം ഇല്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യയുടെ ഭരണത്തിൽ വീണ്ടും എത്തിക്കുകയും ഭാവിയിൽ ബിജെപി വീണ്ടും ഭരണത്തിൽ വരാതിരിക്കാൻ അവരുടെ സംരക്ഷകരായി പ്രവർത്തിക്കുകയും ചെയ്യും. സോഷ്യലിസ്റ്റ് ഇന്ത്യ എന്നത് അംഗീകരിക്കുന്ന പ്രശ്നവും ഇല്ല.

//

സോഷ്യലിസം അംഗീകരിക്കുന്ന മാർക്സിസത്തിന് അല്ലാതെ ഇന്ത്യയിൽ മറ്റാർക്കും ഹിന്ദുത്വ ബിജെപിയെ നേരിടാൻ ആവില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന മാർക്സിസത്തിന് ഒരിക്കലും അത് ആവില്ല. അത് സിപിഐ(എം) പൊളിറ്റ് ബ്യൂറോക്ക്‌ ബോധ്യപ്പെടുന്നില്ലെങ്കിൽ ഇൻഡ്യയിൽ ഹിന്ദുത്വ ബിജെപി എക്കാലവും തുടരുക തന്നെ ചെയ്യും. ഇന്ത്യൻ ഭരണ ഘടനയും ഇന്ത്യൻ ജനാധിപത്യവും അത് ഇല്ലാതാക്കും. ഗുജറാത്തുകൾ ഇന്ത്യ ഒട്ടാകെ ആവർത്തിച്ചു കൊണ്ടിരിക്കും. സോഷ്യലിസം ഇന്ത്യൻ മാതൃകയിൽ എന്നത് അംഗീകരിച്ചാൽ ഇന്ത്യയിലെ ഹിന്ദുത്വ ബിജെപി 2029 ൽ തന്നെ അവസാനിച്ചിരിക്കും. 

/

(എന്ന് ഒരു "ഹരിഹരക്കുറുപ്പ്" പറഞ്ഞാൽ സിപിഐ(എം) നേതാക്കളിൽ ഒരാൾ പോലും അത് കണ്ടതായി പോലും ഭാവിക്കില്ല. കാരണം അവർ മനസിലാക്കിയിരിക്കുന്ന "മാർക്സിസത്തിന്" അതിന് ആവില്ല എന്ന് അവർക്ക് ഉറപ്പുണ്ട്. അവർ മനസ്സിലാക്കിയിരിക്കുന്നത് അല്ല മാർക്സിസം എന്ന് അംഗീകരിക്കാനും ബുദ്ധിമുട്ടുണ്ട്. പക്ഷെ എന്താണ് "ഹരിഹരക്കുറുപ്പ്" അങ്ങനെ പറയുന്നത് എന്ന് ചോദിക്കാൻ പോലും സിപിഐ(എം) നേതാക്കളിൽ ആരും തയ്യാറാവില്ല. 140 കോടിയിലധികം ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ കാര്യമാണ് എന്ന് കരുതിയെങ്കിലും ആരെങ്കിലും ഒരു സൗമനസ്യം കാണിക്കേണ്ടതാണ്. അതും ആരും കാണിക്കില്ല. കാരണം ഒരോ പാർട്ടി നേതാവിന്റെയും ചിന്താഗതി "എന്നെ ഏൽപ്പിച്ച ജോലി ഞാൻ ചെയ്തു. മറ്റൊന്നും എനിക്ക് അറിയേണ്ടതില്ല" എന്നതാണ്. എന്നാൽ ലെനിൻ ഒരു കൃതിയിൽ അങ്ങനെയുള്ളവരെക്കുറിച്ച് പറയുന്നത് അവർ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വത്തിന് അർഹരല്ല എന്നാണ്. കാരണം ഒരോരുത്തരും പാർട്ടിഅംഗം ആകുന്നത് ആർക്കും ദാരിദ്ര്യവും യാതനകളും ഇല്ലാത്ത ഒരു നല്ല സാമൂഹ്യ വ്യവസ്ഥ-- സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന ലക്ഷ്യത്തിന് വേണ്ടി ആയിരിക്കണം. ഇൻഡ്യയിൽ അങ്ങനെയുള്ളവർ ആരും തന്നെ ഇല്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ............എന്നാൽ ഹരിഹരക്കുറുപ്പ് അങ്ങനെ പറയുന്നത് വ്യക്തമായ ചില കണക്കു കൂട്ടലുകളോടെയാണ്. അതൊന്നും പ്രാവർത്തികമായില്ലെങ്കിൽ ഇന്ത്യയിൽ ഒരു മാറ്റവും സംഭവിക്കില്ല. എല്ലാ കാര്യങ്ങളും ഇവിടെ പറയാൻ ആവില്ല. പക്ഷെ ഒന്നാമത്തെ കാര്യം ഇന്ത്യ ഒട്ടാകെ ഇന്ത്യയിലെ പാവപ്പെട്ടവരും സ്‌കൂളിൽ പോകാൻ കഴിയാതെ സ്വന്തം പേര് പോലും എഴുതാൻ കഴിയാത്ത ജനതയെ 1991 ൽ കേരളത്തിൽ നടത്തിയത് പോലെ മഹത്തായ സാക്ഷരതാ യജ്ഞത്തിലൂടെ ചുരുങ്ങിയത് അക്ഷരങ്ങൾ എഴുതാൻ കഴിവുള്ളവർ ആക്കിമാറ്റണം എന്നാണ്. ആ പ്രവർത്തനത്തിലൂടെ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും കാർഷിക തൊഴിലാളി യൂണിറ്റുകളും യുവജന സംഘടനാ യൂണിറ്റുകളും കമ്മ്യൂണിസ്റ്റ് പാർട്ടിയും ഉണ്ടാക്കാൻ കഴിയും. അത് എത്തിച്ചേരുക 2029 ൽ ഹിന്ദുത്വ ബിജെപിയുടെ നാരായ വേര് പിഴുത് എടുക്കുന്നതിൽ ആയിരിക്കും. പക്ഷെ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) വിപ്ലവചിന്തയോടെ ആ കടമ ഏറ്റെടുക്കണം. 

//

കേരളം ആണ് ഇന്ത്യ; ഇന്ത്യയാണ് കേരളം എന്ന് കരുതുന്ന കേരളത്തിലെ ഒരു സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം ഒരിക്കലും സോഷ്യലിസ്റ്റ് ഇന്ത്യ എന്ന പാർട്ടി പരിപാടി ഉണ്ടാകാൻ അനുവദിക്കില്ല. അതിന്റെ കാരണം ഇന്ത്യയിൽ കേരളത്തിൽ ഉള്ളവർ ഒഴികെ ആരെയും അദ്ദേഹം മനുഷ്യർ ആയി കരുതുന്നില്ല. മറ്റൊരു കാരണം തൊഴിലാളിവർഗ്ഗ സർവാധിപത്യം ഇല്ലാതെ സോഷ്യലിസം സാധ്യമല്ല എന്ന അദ്ദേഹത്തിന്റെ ധാരണയാണ്. "തൊഴിലാളിവർഗ്ഗ സർവാധിപത്യം" രാജവാഴ്ചയിൽ മാത്രം പ്രസക്തമാകുന്നതാണ് എന്നും ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ എല്ലാവരുടെയും വോട്ട് മാത്രം മതിയെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ലോകത്തിലാർക്കും സാധ്യമല്ല. അതുകൊണ്ടു തന്നെ സോഷ്യലിസ്റ്റ് ഇന്ത്യ എന്ന പാർട്ടിപരിപാടി ഉണ്ടാകാൻ അദ്ദേഹം അനുവദിക്കില്ല. ഇന്ത്യ സിപിഐ(എം) ഒഴികെ ആര് ഭരിക്കുന്നതും അദ്ദേഹത്തിന് സമ്മതമാണ്. 

//

1950 കാലത്ത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന നിലപാട് എടുത്തത് കുറച്ച് കാലത്തേക്ക് മാത്രം എന്നാണ് കേട്ടിട്ടുള്ളത്. അത് പോലും "പരിപാടിയിൽ" രേഖപ്പെടുത്താതെ. അതാണ് "കാഴ്ചപ്പാട്" എന്ന രീതിയിൽ ആയത്. അത് പോലും "സായുധ വിപ്ലവം" എന്ന ചില സഖാക്കളുടെ നിലപാടിനെ മറികടക്കാൻ മാത്രം ആയിരുന്നു. എന്നാൽ ആ കാലത്ത് ഉണ്ടായിരുന്നവർ ആരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. മാത്രമല്ല പാർട്ടി നേതൃത്വത്തിൽ എത്തേണ്ടവർ വിദ്യാർത്ഥി സംഘടനകൾ വഴി മാത്രം ആയിരിക്കണം എന്ന ധാരണയും മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന ധാരണയുടെ ഭാഗമായി ഉണ്ടായതാണ്. അപ്പോൾ അങ്ങനെ പാർട്ടിയിൽ എത്തുകയും അവർ പൊളിറ്റ് ബ്യൂറോ വരെ വളരുകയും ചെയ്യുമ്പോൾ അവർക്ക് മാർക്സിസം എന്ന തത്വ ശാസ്ത്രത്തോടും തൊഴിലാളിവർഗത്തോടും കടപ്പാട്‌ ഉണ്ടായിരിക്കണം എന്ന് ആർക്കും നിർബന്ധം ചെലുത്താൻ ആവില്ല. "രാഷ്ട്രീയം" കേവലം നില നിൽപ്പിന്റെ ഭാഗം ആയി മാറുകയും ചെയ്തു. അങ്ങനെയുള്ളവർക്ക് എങ്ങനെയും പാർട്ടി നേതൃത്വത്തിൽ തുടരാൻ ആവുന്ന കാലം വരെ തുടരണം. സ്വന്തമായി ഒരു വാചകം പോലും എഴുതാൻ കഴിവില്ലാത്തവർ ആകെ ചെയ്യുന്നത് മുൻ കാലങ്ങളിൽ ഉള്ളവയുടെ തീയതി മാത്രം മാറ്റി ഉപയോഗിക്കുക എന്നതാണ്. അതാണ് ഇപ്പോൾ എല്ലാ പാർട്ടി കോൺഗ്രസുകളിലും തുടരുന്നത്. "പാർട്ടിയെ ശക്തിപ്പെടുത്തുക" എന്ന തീരുമാനം എല്ലാ പാർട്ടി കോൺഗ്രസുകളിലും ഉണ്ടാകും. മറ്റ് കാര്യങ്ങൾ എല്ലാം പതിവ് പോലെ മാത്രം. പാർട്ടി ശക്തിപ്പെടുന്നുണ്ടോ എന്നത് ആർക്കും പ്രശ്‌നമേയല്ല. മുതലാളിത്തത്തിനായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യം ഇല്ല; ഒരിക്കലും പാർട്ടി ഉണ്ടാവില്ല എന്നത് 1950 കാലം മുതൽ 75 വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്നെങ്കിലും പഠിക്കണം. എന്നാൽ പറയുന്നവർക്ക് അങ്ങനെയൊരു താത്പ്പര്യമേയില്ല എന്നതാണ് വാസ്തവം.
//
സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് മാർക്സിസവുമായി യാതൊരു ബന്ധവും ഇല്ല എന്നതാണ് അവസ്ഥ. അതിന്റെ ഏറ്റവും വലിയ തെളിവ് 2020 ആഗസ്റ്റ് മാസത്തിൽ ബീഹാർ അസംബ്ലി തെരെഞ്ഞെടുപ്പിൻറെ അവസരത്തിൽ അന്നത്തെ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി  "ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്റമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ" എന്ന് പറഞ്ഞത് മറ്റ് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ പൂർണമായും അംഗീകരിച്ചതാണ്. അതിന് ശേഷം നടന്ന പാർട്ടി കോണ്ഗ്രസിൽ അദ്ദേഹത്തെ തന്നെ വീണ്ടും ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുത്തപ്പോൾ സീതാറാം യെച്ചൂരിയുടെ നിലപാടിന് ഒരു പാർട്ടി കോൺഗ്രസ് തന്നെ അംഗീകാരം കൊടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിലപാടിന്റെ വിശാലമായ അർത്ഥം മനസിലാക്കാൻ കഴിവുള്ളവർ ആയിരുന്നില്ല മറ്റ് പൊളിറ്റ് ബ്യൂറോ അംഗങ്ങൾ. എന്നാൽ വിശാലമായ അർത്ഥം ഇൻഡ്യയെ രക്ഷിക്കാൻ കഴിവില്ലാത്ത സിപിഐ(എം) നിലനിൽക്കേണ്ട ആവശ്യം തന്നെ ഇല്ല എന്നാണ്. 24 മത് പാർട്ടി കോൺഗ്രസും ആവർത്തിച്ച് യെച്ചൂരിയുടെ നിലപാട് ശരി വച്ചു. സീതാറാം യെച്ചൂരിയുടെ വാക്കുകൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമർത്ഥമായി ഉപയോഗിക്കുമ്പോൾ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ സിപിഐ(എം) ന്റെ വോട്ടുകൾ ഇല്ലാതാകുമെന്ന് വ്യക്തം. "ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്റമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ" എന്നത് സിപിഐ(എം) നിലപാട് ആണ് എന്നായിരിക്കും കോൺഗ്രസ് പ്രചരണം നടത്തുക. സിപിഐ(എം) നിലപാട് അത് തന്നെയാണ്-- അതിന്റെ പേരാണ് "വിശാല മതേതര സഖ്യം. അതിന് അർത്ഥം സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് മാർക്സിസവുമായി യാതൊരു ബന്ധവും ഇല്ല എന്ന് മാത്രമാണ്. പാർട്ടിപരിപാടി മാറണം; സോഷ്യലിസം ഇന്ത്യൻ മാതൃകയിൽ എന്നത് അംഗീകരിക്കണം എന്ന് എത്രയൊക്കെ അപേക്ഷിച്ചാലും പരിഗണിക്കാത്തതിന്റെ കാരണം മറ്റൊന്നുമല്ല.
//
ഒരിക്കലും പ്രായോഗികം--ആവില്ല കമ്മ്യൂണിസ്റ്റ് പാർട്ടി പൂർണമായും ഇല്ലാതാകും എന്ന് ഉറപ്പ്‌ ഉള്ളപ്പോഴും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യയുടെ ഭരണത്തിൽ എത്തിക്കുക എന്ന രാഷ്ട്രീയ ലക്‌ഷ്യം മാത്രം. എന്തെല്ലാം ചർച്ചകൾ ഉണ്ടായാലും അവർ തീരുമാനിച്ചിടത്ത് തന്നെ അവർ നിൽക്കും. ഒരു പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ അടുത്ത പാർട്ടി കോൺഗ്രസ് വരെ അവർ സുരക്ഷിതർ. വീണ്ടും അങ്ങനെ തന്നെ. . സോഷ്യലിസം എന്ന രാഷ്ട്രീയലക്ഷ്യം ഒരിക്കലും അംഗീകരിക്കാൻ തയ്യാറല്ല എന്ന തീരുമാനത്തിന്റെ ഭാഗം മാത്രം. കാരണം അങ്ങനെ ഒരു ലക്ഷ്യം ഏതെങ്കിലും കാലം സാധ്യമാകണം എങ്കിൽ അതിനായി തൊഴിലാളി വർഗ്ഗത്തേയും സാധാരണ ജനങ്ങളെയും തയ്യാറാക്കണം. മുതലാളിത്തത്തിൽ മാത്രം ഉറച്ചുനിൽക്കുന്നതിന്റെ ഭാഗം ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യയുടെ ഭരണം ഏൽപ്പിക്കുക എന്ന അടിസ്താനത്തിലുള്ള "വിശാല മതേതര സ്വഖ്യം". ഇന്നത്തെ നിലയിൽ അഞ്ച് വർഷമോ അമ്പത് വർഷമോ കഴിഞ്ഞാൽ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റം ഉണ്ടാവില്ല. അല്ലെങ്കിൽ സോഷ്യലിസ്റ്റ് ഇന്ത്യ എന്ന രാഷ്ട്രീയ ലക്‌ഷ്യം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഏറ്റെടുക്കണം. വിദ്യാർത്ഥി സംഘടനകൾ വഴി ന്വേതൃത്വത്തിൽ എത്തിയവരിൽ നിന്നും അങ്ങനെയൊരു സാധ്യതയും പ്രതീക്ഷിക്കാൻ ആവില്ല.
//
 വളരെ ദീർഘമായ കാലത്തേക്ക് മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിൽ മാത്രം തുടരുന്നതിനാൽ സിപിഐ(എം) പൊളിറ്റ് ബ്യൂറോക്ക്‌ ഇപ്പോൾ മാർക്സിസവുമായി യാതൊരു ബന്ധവും ഇല്ല. അതു കൊണ്ട് തന്നെ "സോഷ്യലിസം ഇന്ത്യൻ മാതൃകയിൽ" എന്നത് അംഗീകരിച്ചാൽ 2029 ൽ തന്നെ ഇന്ത്യയിലെ ഇടതുപക്ഷ കൂട്ടായ്മക്ക് ഹിന്ദുത്വ ബിജെപിയെ ഇന്ത്യയിൽ പരാജയപ്പെടുത്താൻ കഴിയും എന്ന് പറഞ്ഞാൽ സിപിഐ(എം) പൊളിറ്റ് ബ്യൂറോക്ക്‌ അല്പം പോലും ബോധ്യം വരില്ല. അതുകൊണ്ട് തന്നെ അത് പറയുന്ന ഹരിഹരക്കുറുപ്പിനെ സോഷ്യൽ മീഡിയ വഴിയല്ലാതെ ഒരു അക്ഷരം പോലും പറയാനും അനുവദിക്കില്ല. അവഗണിച്ച് ഇല്ലാതാക്കുക. ജനാധിപത്യം അംഗീകരിച്ചു തന്നെ ഹിന്ദുത്വ ബിജെപിയെ പരാജയപെടുത്താം. പക്ഷെ സോഷ്യൽ മീഡിയ വഴി പറയാൻ ആവില്ല. ഇപ്പോൾ പറയുന്നത് വികസനം മാത്രമാണ്.  അതിൽ രാഷ്ട്രീയമില്ല.  എന്നാൽ ഒരിക്കലും പ്രാവർത്തികം ആവില്ലാത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യയുടെ ഭരണം വീണ്ടും ഏൽപ്പിക്കുക എന്ന രാഷ്ട്രീയ വിഡ്ഢിത്തത്തിൽ സിപിഐ(എം) പൊളിറ്റ് ബ്യൂറോ ഉറച്ചു നിൽക്കുന്നു.  മാർക്സിസം മനസിലാക്കുന്ന ആർക്കും അത് തികച്ചും ലളിതമായി ജനങ്ങളോട് പറയാം. മനസിലാകില്ലാത്തവർക്ക് അത് കഴിയില്ല. ആർക്കും ബോധ്യമാകുന്ന രീതിയിൽ തന്നെ പറയാം. തൊഴിലാളിവർഗ്ഗ രാഷ്ട്രീയം പറയാം.   യഥാർത്ഥ ജനാധിപത്യം പോലും എന്താണ് എന്ന് പൊളിറ്റ് ബ്യൂറക്ക് അറിയില്ല.
 //
1950 കാലത്ത് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഇന്ത്യൻ "മുതലാളിത്തം പ്രോത്സാഹിപ്പിക്കണം" എന്ന കാഴ്ചപ്പാട് ഉണ്ടായത് വർഗ്ഗ വൈരുദ്ധ്യങ്ങൾ മനസ്സിലാക്കുന്നതിൽ ഉണ്ടായ പിശക് ആണ്. പഴയ റഷ്യയിലും ചൈനയിലും ഒന്നും അങ്ങനെയുള്ള പിശകുകൾ സംഭവിച്ചില്ല. അന്നത്തെ പിശക് ഇപ്പോഴും നിലനിൽക്കുകയാണ്. അടിമ ഉടമയുടെ താത്പ്പര്യങ്ങളും അടിമ യുടെ താത്പ്പര്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് യഥാർത്ഥ വർഗ വൈരുദ്ധ്യം. അടിമയെ എങ്ങനെയെല്ലാം ചൂഷണം ചെയ്യാം എന്നായിരുന്നു അടിമ വ്യവസ്ഥ നിലനിന്നപ്പോൾ അടിമ ഉടമയുടെ താത്‌പര്യം. പഴയ അടിമയുടെ തുടർച്ചയാണ് ഇപ്പോഴത്തെ തൊഴിലാളി. ഇപ്പോഴത്തെ ബൂർഷ്വാസിയെ പിന്തുണക്കുക എന്നാൽ പഴയ അടിമ ഉടമയെ പിന്തുണക്കുകയാണ്. മാർക്സിസം അംഗീകരിക്കുന്ന ആർക്കും അതിനോട് യോചിക്കാൻ ആവില്ല. പഴയ അടിമ ഉടമയെ പിന്തുണക്കുമ്പോൾ; മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ വർഗ ശത്രുക്കൾ ഇല്ല എന്നതാകും അവസ്ഥ. അതാണ് 2016 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യം ഉണ്ടാകുമ്പോൾ സംഭവിക്കുക. ഹിന്ദുത്വ ബിജെപി മാറിയാൽ മാത്രം മതി; 1950 കാലം മുതൽ ഇന്ത്യയിലെ പഴയ നാട്ടുരാജാക്കന്മാരുടെയും പ്രഭുക്കന്മാരുടേയും രാഷ്ട്രീയ നേതൃത്വങ്ങൾക്ക് -- ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അവരുടെ ചൂഷകവർഗ്ഗ സ്വഭാവം എക്കാലത്തേക്കും തുടരാം എന്നതാണ് 24 മത് സിപിഐ(എം) പാർട്ടി കോൺഗ്രസിന്റെ തീരുമാനങ്ങളായി വന്നിട്ടുള്ളത്--"വിശാല മതേതര സഖ്യം". പൊതുമേഖലാ വ്യവസങ്ങളിലെ സമ്പത്താകെ കോർപ്പറേറ്റുകൾക്ക് കൈമാറുമ്പോൾ അതിനോട് പൂർണമായും സഹകരിക്കുക. സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം ഒരിക്കലും അംഗീകരിക്കില്ല എന്ന നിലപാട് സ്വീകരിക്കുക.
//
സിപിഐ(എം) പൊളിറ്റ് ബ്യൂറോ മെമ്പർമാരിൽ പലരും (എല്ലാവരും അല്ല) മാർക്സിസത്തിന്റെ അടിസ്ഥാനത്തിലുള്ള വിമർശനങ്ങൾ കേൾക്കാൻ പോലും തയ്യാറല്ല. പാർടിയാകെ വിമർശനങ്ങൾ അവഗണിക്കാനുള്ള നിലപാടുകളും അവർ സ്വീകരിക്കും. കാരണം മാർക്സിസം മുതലാളിത്തത്തിനുള്ളത് അല്ല എന്ന വിമർശനങ്ങൾ കേൾക്കുന്നത് പോലും അവർക്ക് സഹിക്കില്ല. വിദ്യാർത്ഥി സംഘടനകൾ വഴി പാർട്ടിയുടെ നേതൃത്വത്തിൽ എത്തുകയും മാർക്സിസം മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ മാത്രം ഉള്ളതാണ് എന്ന് അവർക്ക് ലഭിച്ചിട്ടുള്ള "പാർട്ടി വിദ്യാഭ്യാസത്തിന്റെ ഫലമാണ് അത്. "വർഗസമരം" എന്ന് അവർ കേട്ടിട്ടുണ്ട്, പക്ഷേ അത് എന്താണെന്ന് അവർക്ക് മനസ്സിലായിട്ടില്ല. എന്നാൽ സോഷ്യലിസം സ്ഥാപിക്കപ്പെടുകയും മുതലാളിത്തം തകരുകയും ചെയ്യുമ്പോൾ മാത്രമേ വർഗസമരം അവസാനിക്കൂ എന്ന് അവർ കേട്ടിട്ടില്ല. അത് കൊണ്ട് കഴിയുന്ന കാലത്തോളം അവർ മുതലാളിത്തം പ്രോത്സാഹിപ്പിച്ചുകൊണ്ടേ ഇരിക്കും. സോവിയറ്റ് യൂണിയൻ, ചൈന എന്നൊക്കെ കേട്ടിട്ടുണ്ട്. കൂടുതൽ ഒന്നും അറിയില്ല. കാര്യങ്ങൾ മനസിലാക്കുന്നതിനുള്ള കഴിവ് കേട് ആണ് പ്രധാന കാരണം. കേൾക്കുന്ന കാര്യങ്ങൾ പോലും ഭാഗികമായി മാത്രം ഗ്രഹിക്കുക. അവർ പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ മെമ്പർമാർ ആയി തീരുകയും ചെയ്തു. 1977 ൽ ജ്യോതിബസുവിന്റെ നേതൃത്വത്തിൽ ബംഗാളിൽ ഭരണത്തിൽ എത്തുമ്പോൾ വളരെ വലിയ ഭൂരിപക്ഷം സിപിഐ(എം) ന് മാത്രം ഉണ്ടായിരുന്നു. അന്ന് സാധാരണ ജനങ്ങളിൽ സിപിഐ(എം) മുതലാളിത്തത്തിന് മാത്രം ഉള്ള പാർട്ടി ആണെന്ന ധാരണ ഇല്ലായിരുന്നു. 34 വർഷങ്ങൾ അവിടെ ഭരണ നടത്തിയെങ്കിലും ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിൽ ഒരു സംസ്ഥാന ഭരണത്തിന്റെ പരിമിതികളും കേന്ദ്ര ഭരണം നടത്തിയിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിസ്സഹരണങ്ങളും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ ബംഗാൾ ഭരണത്തിന് കഴിഞ്ഞില്ല.
//
ഒരു കാരണ വശാലും കമ്മ്യൂണിസ്റ്റ് ഭരണം ഇൻഡ്യയിൽ ഒരു സംസ്ഥാനത്തും ഉണ്ടാകാൻ പാടില്ല എന്നതാണ് കോൺഗ്രസിന്റെ നിലപാട് എന്ന "വർഗ ശത്രുക്കളുടെ" നിലപാട് ബംഗാളിലുള്ള സിപിഐ(എം) നേതൃത്വത്തിന് മനസിലായില്ല. കാരണം അവർക്ക് വർഗ്ഗങ്ങൾ; വർഗ സമരം; വർഗ വൈരുദ്ധ്യങ്ങൾ; വർഗ ശത്രുക്കൾ തുടങ്ങിയ വാക്കുകൾ കേട്ടുകേൾവി പോലും ഉള്ളതല്ല. അതൊന്നും മുതലാളിത്തത്തോടൊപ്പം ഉള്ള വാക്കുകൾ അല്ല. അവിടെ ഭരണം നടത്താൻ ഭൂരിപക്ഷം ഇല്ലാതായപ്പോൾ കണ്ടെത്തിയ എളുപ്പവഴിയാണ് കോൺഗ്രസുമായി ഐക്യം ഉണ്ടാക്കുക എന്നത്. സിപിഐ(എം) സഖാക്കൾ കോൺഗ്രസിനും കോൺഗ്രസ് തൃണമൂലിനും വോട്ടു ചെയ്തത്തിന്റെ ഫലമായി ബംഗാളിൽ സിപിഐ(എം) ന് ഒരിടത്തും ഒരു സീറ്റു പോലും ഇല്ലാതായി. ഇന്ത്യയിൽ ഒരിടത്തും കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടാകാൻ പാടില്ല എന്നതാണ് വർഗ ശത്രുക്കളുടെ നിലപാട് എന്നത് മനസിലാക്കണം എങ്കിൽ എന്തെങ്കിലും ബന്ധം മാർക്സിസം എന്ന തത്വശാസ്ത്രവുമായി ഉണ്ടാകണം. അത് ഇല്ലാത്തിടത്തോളം; ആര് പറയുന്നതും അവർക്ക് കേൾക്കേണ്ടതില്ല ബംഗാളിൽ ഒരു സീറ്റു പോലും ഇല്ലാതായപ്പോൾ കോൺഗ്രസുമായുള്ള സഖ്യം ത്രിപുരയിലേക്കും വീണ്ടും അത് ഇന്ത്യ ഒട്ടാകെയും ആക്കി മാറ്റി. ഇന്ത്യ ഒട്ടാകെയും പാർട്ടി ഉണ്ടാവില്ല എന്നതാണ് ഏറ്റവും നല്ല ഗുണമായി ബംഗാളിലെ പിബി അംഗങ്ങളും കണക്കിലെടുത്തത്. ബംഗാളിൽ സിപിഐ(എം) നേതൃത്വത്തിന് എല്ലാവിധ സഹായങ്ങളും നൽകിയിരുന്ന അന്തരിച്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആയിരുന്നു. അദ്ദേഹത്തിനും മുതലാളിത്തം അല്ലാതെ മാർക്സിസവുമായോ മാർക്സിസം തൊഴിലാളിവർഗത്തിന് നിർദേശിക്കിങുന്ന ചൂഷണ രഹിത സാമൂഹ്യവ്യവസ്ഥ - സോഷ്യലിസ്റ്റ് വ്യവസ്ഥയുമായി വിദൂര ബന്ധം പോലും ഉണ്ടായിരുന്നില്ല.
//
ഏതായാലും കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാവുകയാണ്. അപ്പോൾ എല്ലാ പ്രതീക്ഷയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അർപ്പിക്കാനാണ് സീതാറാം യെച്ചൂരിയും അദ്ദേഹത്തോടൊപ്പം നിലകൊണ്ട എല്ലാ പിബി അംഗങ്ങളുംകൂടി തീരുമാനിച്ചത്. കാരണം അവർക്കാർക്കും സോഷ്യലിസ്റ്റ് വ്യവസ്ഥയെ ക്കുറിച്ച് ചിന്തിക്കാൻ പോലും സാധ്യമായിരുന്നില്ല. കാരണം മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച - അതല്ലാതെ മറ്റൊന്നും ഇന്ത്യയിൽ പാടില്ല. അതാണ് 23 മത് പാർട്ടി കോൺഗ്രസിന് ശേഷം കേരളത്തിൽ ഉണ്ടായ വിശദീകരണം - ബൂർഷ്വാ ജനാധിപത്യത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി ഒരിടത്തും പറയുന്നില്ല. അതിനർത്ഥം എന്താണ് ജനാധിപത്യം എന്ന് പോലും യാതൊരു അറിവും ഇല്ല. രാജവാഴ്ചയിൽ മാത്രം പ്രസക്തമായിരുന്ന സായുധവിപ്ലവത്തിന്റെ പ്രശ്നം ജനാധിപത്യത്തിൽ ഇല്ല. രാജാവിൽ മാത്രം നിക്ഷിപ്തമായിരുന്ന രാഷ്ട്രീയ അധികാരം ഇപ്പോൾ ഓരോ പൗരനും ഉണ്ട്. രാജ്യത്തിന്റെ ഭാവിയപ്പോൾ അവർക്ക് തീരുമാനിക്കാം. അതൊന്നും സിപിഐ(എം) ന് അറിയുകയേ വേണ്ട. ഇപ്പോഴത്തെ നിലപാടിൽ നിന്നും സിപിഐ(എം) പൊളിറ്റ് ബ്യൂറോ ഏതെങ്കിലും കാലത്ത് മാറുന്നതിനുള്ള യാതൊരു സാധ്യതയും കാണുന്നില്ല. 24 മത് പാർട്ടി കോണ്ഗ്രസിൽ ഉണ്ടായിട്ടുള്ള "വിശാല മതേതര സഖ്യം" ഭാവിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ലയിക്കാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കാരണം അവരുടെ മുൻപിലുള്ളത്‌ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച മാത്രം. അടുത്ത പാർട്ടി കോൺഗ്രസിൽ അതിനുള്ളത് ആയിരിക്കും "കരട് രാഷ്ട്രീയ പ്രമേയം". അതും പ്രതിനിധി സഖാക്കൾ പൂർണമനസോടെ പാസാക്കിക്കൊടുക്കും.
 
//
സിപിഐ(എം) പോളിറ്റ് ബ്യൂറോക്ക്‌ എന്തും തീരുമാനിക്കാം?
//
പാർട്ടി സമ്മേളനങ്ങളിൽ എന്തെല്ലാം ചർച്ചകൾ ഉണ്ടായാലും സിപിഐ(എം) പോളിറ്റ് ബ്യൂറോക്ക്‌ എന്തും തീരുമാനിക്കാം എന്നതാണ് ഇപ്പോൾ ഉണ്ടായിട്ടുള്ള പാർട്ടി കോൺഗ്രസ് തീരുമാനം വ്യക്തമാക്കുന്നത്. എന്താണ് മാർക്സിസം; എന്താണ് മുതലാളിത്തം; എന്താണ് വർഗസമരം; അതിന്റെ ഉദ്ദേശം എന്താണ് അത് ആർക്ക് എതിരാണ്; ആരാണ് വർഗ ശത്രുക്കൾ; വർഗ സമരം എന്നാണ് അവസാനിക്കുക എന്നൊന്നും അറിയില്ലാത്തതിനാൽ അവർക്ക് എന്തും തീരുമാനിക്കാം. നിലവിലുള്ള പാർട്ടി പരിപാടിയും അംഗീകരിക്കാൻ അവർക്ക് യാതൊരു ബാദ്ധ്യതയുമില്ല. ഇന്ത്യൻ ഭരണ ഘടനയും അന്ഗീകരിക്കുന്നില്ല. അതാണ് സോഷ്യലിസ്റ്റ് ഇന്ത്യ എന്ന രാഷ്ട്രീയലക്ഷ്യം ഒരു തരത്തിലും അംഗീകരിക്കില്ല എന്ന നിലപാടിന് കാരണം. സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കപ്പെടുമ്പോൾ മാത്രമേ "വർഗസമരം" അവസാനിക്കൂ. പക്ഷേ മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ? എല്ലാറ്റിനെയും കുറിച്ചുള്ള അറിവ് ഇല്ലായ്മയാണ് അടിസ്ഥാന കാരണം.
//
സിപിഐ(എം) പാർട്ടി പരിപാടിയും പോളിറ്റ് ബ്യൂറോ അംഗീകരിക്കുന്നില്ല എന്നതാണ് വാസ്തവം. പാർട്ടി പരിപാടിയിൽ ഒരിടത്തും മുതലാളിത്തം പ്രോത്സാഹിപ്പിക്കണം എന്ന് പറയുന്നില്ല. 6.2 ഖണ്ഡികയുടെ വിശദീകരണത്തിന്റെ ഭാഗമായി "സാമ്പത്തിക വികാസത്തിന്റെ നിലവാരം കണക്കിലെടുത്ത്" എന്ന ഭാഗത്തിന് ശേഷമാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കേണ്ട ഘട്ടത്തിലാണ് എന്ന് പറയുക. യഥാർത്ഥത്തിൽ അത് 1950 കാലത്തിലെ കാര്യം മാത്രമാണ്. യാതൊന്നും മനസിലാകില്ലാത്തവർ പണ്ടെന്നോ കേട്ടിട്ടുള്ളത് ഒരിക്കലും ഉപേക്ഷിക്കില്ല എന്നതാണ് വിഷയം.
//
പാർട്ടി പരിപാടിയിൽ അങ്ങനെയൊന്നും ഇല്ലാത്തതിനാൽ വിശദീകരണം കേൾക്കാത്തവർക്ക് അത് മനസിലാവുകയും ഇല്ല. എന്നാൽ 1950 കാലം മുതൽ 75 വർഷങ്ങൾ ആയി അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലം മുതൽ പരമപ്രാധാന്യം നൽകുന്നത് മുതലാളിത്ത വളർച്ചക്കാണ്. 1950 കാലത്ത് വ്യാവസായിക വളർച്ച ആയിരുന്നു ഉദ്ദേശം എങ്കിൽ പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഹിന്ദുത്വ വാദികളുടെയും അടിമകാലം മുതൽ നിലനിൽക്കുന്ന അഴിമതി ഉൾപ്പെടെയുള്ള എല്ലാ പിന്തിരിപ്പൻ ആശയങ്ങളെയും ആയി അത് മാറി. ഇപ്പോൾ സിപിഐ(എം) പൊളിറ്റ് ബ്യൂറോ യുടെ നിലപാട് എങ്ങനെയും ഹിന്ദുത്വ ബിജെപിയെ ഇന്ത്യയുടെ ഭരണത്തിൽ നിന്ന് മാറ്റുകയും പഴയ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യയുടെ ഭരണം ഏൽപ്പിക്കുകയും ചെയ്‌താൽ മാത്രം മതി എന്നാണ്. സഖാവ് ഇഎംഎസ് ഉൾപ്പെടെ ഒരു തലമുറ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ത്യയിലെ അധികാര കുത്തക ഇല്ലാതാക്കാൻ കഠിനാദ്ധ്വാനം ചെയ്തെങ്കിൽ ഇപ്പോൾ ഇന്ത്യൻ ജനത 65 വർഷക്കാലത്തെ കോൺഗ്രസിന്റെ ഭരണം മൂലം മടുത്ത് അവർക്ക് ഒരുണകാരണ വശാലും വോട്ട് ചെയ്യില്ല എന്ന് തീരുമാനിക്കുമ്പോൾ സിപിഐ(എം) പൊളിറ്റ് ബ്യൂറോ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പൂർണമായും ഇല്ലാതാകുമ്പോഴും സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ഇന്ത്യൻ ജനങ്ങളോട് വോട്ട് ചോദിക്കാൻ അല്ല തയ്യാറാകുന്നത്; ഒരു കാരണ വശാലും ഇന്ത്യയിൽ ഒരു ചുവന്ന കൊടി പോലും ഉണ്ടാകാൻ പാടില്ല എന്ന ദൃഡ നിശ്ചയം ഉള്ള പഴയ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യയുടെ ഭരണം ഏൽപ്പിക്കാനാണ്. മുതലാളിത്തത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾപ്പെടെ ആർക്കും ജനം വോട്ട് ചെയ്യില്ല. ഇന്ത്യയിൽ സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി വോട്ടു ചെയ്യാൻ സിപിഐ(എം) പൊളിറ്റ് ബ്യൂറോ ഇന്ത്യൻ ജനതക്ക് അവസരം നൽകില്ല. കാരണം മുതലാളിത്തം അല്ലാതെ എന്താണ് മാർക്സിസം എന്നോ സോഷ്യലിസം എന്നോ അവർക്ക് അറിയില്ല. സോഷ്യൽ മീഡിയ വഴി അല്ലാതെ മറ്റാരെയും ഒന്നും പറയാൻ അവർ അനുവദിക്കുകയും ഇല്ല.
//
പാർട്ടി പരിപാടി 6.5 ഖണ്ഡികയിൽ പൊതുമേഖലക്ക് പരമപ്രാധാന്യം ഉണ്ടായിരിക്കും എന്നും പറയുന്നുണ്ട്. എന്നാൽ ബൂർഷ്വാ ഭരണകൂടം എല്ലാ പൊതുമേഖലാ വ്യവസായങ്ങളും സ്വകാര്യവത്ക്കരിക്കാൻ തീരുമാനിച്ചപ്പോൾ അതിനെ എതിർക്കേണ്ടതില്ല എന്നാണ് പണ്ടെന്നോ തീരുമാനിച്ചത്. അതിലും ഒരു മാറ്റവും ഭാവിയിൽ ഒരിക്കലും ഉണ്ടാവില്ല. 8.9 ഖണ്ഡികയിൽ സോഷ്യലിസത്തിന്റെ പാതയിൽ എത്തുന്നതിനെ ക്കുറിച്ചും പറയുന്നുണ്ട്. പക്ഷെ പാർട്ടി പരിപാടി അംഗീകരിക്കുന്നില്ലാത്തതിനാൽ പോളിറ്റ് ബ്യൂറോക്ക് എന്തും തീരുമാനിക്കാം. അതാണ് പൊതുമേഖലാ വ്യവസായങ്ങളെ സ്വകാര്യവത്ക്കരിക്കുന്നതിന് എതിരായ നിലപാട് ഒരു സമരത്തിലും സ്വീകരിക്കാത്തത്. ഒരോ സംസ്ഥാനങ്ങളിലും ഏത് ബൂർഷ്വാ പാർട്ടിയുമായും സഖ്യം ഉണ്ടാക്കാം എന്നും ഒരിടത്തും പറയുന്നില്ല. എന്നാൽ അതും പോളിറ്റ് ബ്യൂറോ അനുവദിക്കും. ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെ സ്ഥാനാർത്ഥികളെ നിർത്തി മത്സരിപ്പിക്കാൻ പാടില്ല എന്നും പാർട്ടി പരിപാടി പറയുന്നില്ല. പാർട്ടി പരിപാടി അംഗീകരിക്കുന്നില്ലാത്തതിനാൽ പോളിറ്റ് ബ്യൂറോ സംസ്ഥാനനേതൃത്വങ്ങളെ അതിന് അനുവദിക്കില്ല. കാരണം ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഒരുകാരണ വശാലും മാർക്സിസം അംഗീകരിക്കുന്ന സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ പാടില്ല. ഇന്ത്യൻ ഭരണ ഘടന അഞ്ചിൽ നാല് ഭൂരിപക്ഷത്തിൽ ഇൻഡ്യ "സോഷ്യലിസ്റ്റ് ഇന്ത്യ" എന്നത് അംഗീകരിച്ചിട്ടുള്ളതാണ്. അതും സിപിഐ(എം) പോളിറ്റ് ബ്യൂറോക്ക്‌ സ്വീകാര്യമല്ല.
//
എന്താണ് യഥാർത്ഥത്തിൽ "ജനാധിപത്യം" എന്ന് മനസിലായിട്ടില്ലാത്തതിനാൽ "ജനകീയ ജനാധിപത്യം" എന്നത് എന്താണ് എന്നും അറിയില്ല. അതാണ് "ബൂർഷ്വാ" ജനാധിപത്യത്തിൽ സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി ഒരിടത്തും പറയുന്നില്ല എന്ന് പറയാൻ കാരണം. ഇന്ത്യയിൽ "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന രാഷ്ട്രീയലക്ഷ്യം അംഗീകരിച്ചാൽ ഇന്ത്യയിലെ ജനാധിപത്യം "ജനകീയ ജനാധിപത്യം" ആയി സോഷ്യലിസത്തോടൊപ്പം മാറ്റിയെടുക്കാൻ കഴിയും. അതിന് എന്താണ് മാർക്സിസം; എന്താണ് ജനാധിപത്യം എന്നെല്ലാം ഉള്ള ശരിയായ ധാരണ ഉണ്ടായാൽമാത്രം മതി.
//
സഖാവ് ഇഎംഎസ് ഉൾപ്പെടെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഒരു തലമുറ കഠിനാദ്ധ്വാനം ചെയ്തത് ഇന്ത്യയിലെ ചൂഷക വർഗങ്ങളുടെ രാഷ്ട്രീയ നേതൃത്വം ആയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധികാര കുത്തക തകർക്കാൻ ആയിരുന്നു. ഇന്ത്യയിൽ തൊഴിലാളിവർഗ്ഗ രാഷ്ട്രീയം ഒരു കാരണ വശാലും നിലനിൽക്കാൻ പാടില്ല എന്നത് ഇന്ത്യയിലെ ചൂഷക വർഗ്ഗങ്ങളുടെ ആവശ്യം ആയതുകൊണ്ടാണ് കോൺഗ്രസ് തൊഴിലാളിവർഗ രാഷ്ട്രീയം ഇന്ത്യയിൽ നിലനിൽക്കാൻ പാടില്ല എന്ന നിലപാട് സ്വീകരിച്ചത്. 1957 ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെതിരെ വിമോചന സമരം നടത്തി ഭരണത്തിൽ നിന്നും ഒഴിവാക്കിയത് പാവപെട്ട കാർഷിക തൊഴിലാളികളുടെ "കുടി കിടപ്പ്‌ അവകാശം" സംരക്ഷിച്ചതിന് ആയിരുന്നു എന്നത് ആർക്കും അറിയാവുന്ന കാര്യമാണ്. ബംഗാൾ ഉൾപ്പെടെ ഇടതുപക്ഷഭരണത്തിന് എതിരെ ചെയ്യാവുന്ന എല്ലാ ദ്രോഹങ്ങളും അവർ നടത്തിയതാണ്. നിർഭാഗ്യവശാൽ സിപിഐ(എം) 24 പാർട്ടി കോൺഗ്രസിന്റെ തീരുമാനം ആയി ഉണ്ടായിട്ടുള്ളത് ഹിന്ദുത്വവാദികളുടെ ഇന്ത്യയിലെ ഭരണം ഇല്ലാതാക്കി വീണ്ടും ഇന്ത്യയുടെ ഭരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഏല്പിക്കുന്നതിനാണ്. "വിശാല മതേതര കൂട്ടായ്മ" എന്ന വാക്ക് ഉപയോഗിച്ചിട്ടുള്ളത് പാർട്ടി അണികളെ വിഡ്ഢികളാക്കാൻ മാത്രം ആണെന്ന് സാമാന്യബുദ്ധിയുള്ള ഏതൊരാൾക്കും മനസിലാകും. അതാകട്ടെ 2019 ലും 2024 ലും പരീക്ഷിച്ച് പരാജയം ഉറപ്പായതുമാണ്. നൂറ് വർഷത്തിലധികം ഇന്ത്യയിൽ പ്രവർത്തന ചരിത്രമുള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം "പാർട്ടി പരിപാടി" 8.9 ൽ നിർദ്ദേശിക്കുന്നത് പോലെയും ഇന്ത്യൻ ഭരണ ഘടന അംഗീകരിച്ചിട്ടുള്ളത് പോലെയും ഒരു സോഷ്യലിസ്റ്റ് രാഷ്ട്രത്തിനായി ജനങ്ങളുടെ അംഗീകാരം നേടുകയാണ് മാർക്സിസം അംഗീകരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട്. അങ്ങനെ ചെയ്യാതെ ചൂഷക വർഗ്ഗങ്ങളെ ഇന്ത്യയുടെ ഭരണം ഏൽപ്പിക്കുന്നത് ഇന്ത്യൻ തൊഴിലാളിവർഗത്തോട് ചെയ്‌യുന്ന കൊടും ചതിയും മാർക്സിസം അംഗീകരിക്കുന്നില്ല എന്ന് പ്രഖ്യാപിക്കുകയുമാണ്.
//
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1950 കാലത്ത് ഇന്ത്യൻ മുതലാളിത്തം "പ്രോത്സാഹിപ്പിക്കാൻ" തീരുമാനിച്ചത് മാർക്സിസത്തിന്റെ മൗലിക അടിസ്ഥാനമായ വർഗ സമര സിദ്ധാന്തം പൂർണമായും നിഷേധിച്ചുകൊണ്ടാണ്. ഇപ്പോഴും സിപിഐ(എം) പൊളിറ്റ് ബ്യൂറോ യുടെ നിലപാട് അവിടെ തന്നെയാണ്. വർഗ്ഗങ്ങളും വർഗ വൈരുദ്ധ്യങ്ങളും അംഗീകരിക്കുന്നില്ല. അതിനർത്ഥം തൊഴിലാളിവർഗം എന്ന വിഭാഗം ഇല്ല; ചൂഷണം ഇല്ല; പിന്നെ ചൂഷണ രഹിത വ്യവസ്ഥ എന്ന വിഷയവും ഇല്ല.   കെ ദാമോദരനും  ഇഎംഎസും ഉൾപ്പെടെയുള്ള  വർഗ വൈരുധ്യങ്ങൾ  മനസിലാക്കിയിരുന്നു എങ്കിൽ--  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന  വർഗ സഹകരണ നിലപാട് സ്വീകരിക്കുമായിരുന്നില്ല. -    (അടിമ  ഉടമയുടെ  താത്‌പര്യം  അടിമയെ ഉപയോഗിച്ച്  പരമാവധി ധനം ഉണ്ടാക്കുകയാണ്.   അടിമ മനുഷ്യ ജീവി ആണെന്ന ധാരണ പോലും ഉണ്ടായിരുന്നില്ല.  ദാഹിക്കുന്നു എന്നോ വിശക്കുന്നു എന്നോ പറയാൻ അടിമക്ക് അവകാശം ഉണ്ടായിരുന്നില്ല.  ആധുനികകാലത്തെ ബൂർഷ്വാസി പഴയ അടിമ ഉടമയുടെ പിന്തുടർച്ചക്കാരനാണ്. ദളിതർ ഉൾപ്പെടെയുള്ള തൊഴിലാളികളോടുള്ള  ബൂർഷ്വാസിയുടെ നിലപാട് പഴ അടിമ ഉടമയുടേത് തന്നെയാണ്).  മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത്  പഴയ അടിമ ഉടമയെ പ്രോത്സാഹിപ്പിക്കുകണ്.  കമ്മ്യൂണിസ്റ്റ് പാർട്ടിയോടുള്ള  ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ഹിന്ദുത്വ ബിജെപിയുടെയും   ശത്രുതാപരമായ നിലപാട്  അതിന്റെ പ്രകടമായ തെളിവ് മാത്രമാണ്.
 // 
1950 കാലം മുതൽ 75 വര്ഷങ്ങളിലെ അനുഭവം പഠിപ്പിക്കുന്നത് ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥക്ക് അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസക്തി തന്നെ ഇല്ല എന്നാണ്. അത് വീണ്ടും വീണ്ടും ഉറപ്പിക്കുകയാണ് 2019 ലേയും 2024 ലേയും അനുഭവം പോലും കണക്കിലെടുക്കാതെയുള്ള "മതേതര വിശാല സഖ്യം" എന്ന പേരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യയുടെ ഭരണം വീണ്ടും ഏല്പിക്കുക എന്ന നിലപാട്. അതാകട്ടെ അഴിമതിയുടെ പാരമ്യമായി 2011-15 കാലത്തെ കോൺഗ്രസിന്റെ ഭരണം മാറിയതിനാൽ സംഭവിച്ചതുമാണ്. 65 വർഷങ്ങളോളം ഇന്ത്യ ഭരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യൻ ജനത വെറുത്തതിനാൽ സംഭവിച്ചതാണ്. കോൺഗ്രസിന് വോട്ട് ചെയ്യില്ല എന്ന നിലപാടിൽ നിന്നും ഇന്ത്യൻ ജനതയെ പിതിരിപ്പിക്കാൻ സിപിഐ(എം)ന് ആവില്ല. ദീർഘ കാലം ഉത്തരപ്രദേശ് എന്ന സംസ്ഥാനത്ത് ഭരണം നടത്തിയ ഇന്ത്യ നാഷണൽ കോൺഗ്രസിന് 2021 ലെ തെരെഞ്ഞെടുപ്പിൽ 403 അസംബ്ലി സീറ്റുകളിൽ മത്സരിച്ചിട്ടും ഒരു സീറ്റിൽ പോലും വിജയിക്കാൻ ആയില്ല. 2024 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ സമാജ് വാദി പാർട്ടിയുടെ സഹായത്തിൽ മാത്രം രാഹുൽ ഗാന്ധിക്ക് വിജയിക്കാൻ കഴിഞ്ഞത്. ഡല്ഹിയിലെ അസംബ്ലി തെരെഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും കോൺഗ്രസ് വിജയിച്ചില്ല. ജനങ്ങൾ ഉപേക്ഷിച്ചതുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഭരണത്തിൽ തിരിച്ചു വരാൻ ആവില്ല എന്നാണ് 2019 ലേയും 2024 ലേയും അനുഭവം തെളിയിക്കുന്നത്. ഫലം ഹിന്ദുത്വ ബിജെപിയുടെ ഭരണം തുടരുക എന്ന് തന്നെ ആയിരിക്കും ഭാവിയിലും സംഭവിക്കുക.. അതിൽ കോൺഗ്രസിനും സമ്മതവുമാണ്. ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പൂർണമായും ഇല്ലാതാവുക മാത്രമായിരിക്കും ഫലത്തിൽ സംഭവിക്കുക.
//
 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങൾ ആയി തുടരുന്ന; "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് ഒരിക്കലും അവസാനിക്കില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മാർക്സിസത്തിന് ഒരു തരത്തിലും പൊരുത്തപ്പെടാൻ ആവില്ലാത്ത; വർഗ ശത്രുക്കളെ ശക്തിപ്പെടുത്തുക എന്ന നിലപാട് യഥാർത്ഥത്തിൽ പാർട്ടിപരിപാടിയിൽ പോലും കാണിച്ചിട്ടില്ലാത്തതാണ്. സിപിഐ(എം) പോളിറ്റ് ബ്യൂറോയുടെ നിലപാട് 140 കോടി ജനങ്ങളെയും അപകടകരമായ അവസ്ഥയിലേക്ക് കൊണ്ടുപോകുമ്പോൾ ആഗ്രഹിക്കാത്ത വിമർശനങ്ങൾ സോഷ്യൽ മീഡിയ വഴി നടത്തേണ്ടി വരുന്നു. മറ്റൊരു മാർഗവും ഇല്ലാഞ്ഞിട്ടാണ്. മാർക്സിസം മുതലാളിത്തത്തിന് മാത്രം ഉള്ളതാണ് എന്ന ഉറച്ച നിലപാടിലാണ്. സിപിഐ(എം) പോളിറ്റ് ബ്യൂറോ.
//17 04 2025//

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ