195. ബൂർഷ്വാസി എന്തിനാണ് തൊഴിലാളികളെയും മറ്റും സംഘടിപ്പിക്കുന്നത്?
. .തങ്ങളോടൊപ്പം അണിനിരക്കുന്ന ചിന്താശേഷി ഇല്ലാത്ത പാവപെട്ട ജനവിഭാഗങ്ങളെ ചൂഷണം ചെയ്യുന്നതിന് തന്നെയാണ് ബൂർഷ്വാസി അവരെ സംഘടിപ്പിക്കുന്നത്. "പോഷകസംഘടനകൾ" എന്ന പേരിൽ സന്ഘടിപ്പിക്കുന്നത് യഥാർത്ഥത്തിൽ അവരെ "വോട്ട്ബാങ്ക് " ആക്കി മാറ്റുന്നതിനും അവർ മറ്റു സങ്ഘടനകളിൽ അണിനിരക്കാതിരിക്കുന്നതിനും വേണ്ടിയാണ്. പക്ഷെ അവർ അത് അറിയുമ്പോഴേക്കും വളരെ താമസിച്ചിരിക്കും എന്ന് മാത്റം. എന്നാൽ കാറൽ മാർക്സ് അവതരിപ്പിച്ച "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളി വർഗത്തെ സംഘടിപ്പിക്കുന്നത് സമൂഹം, മുന്നോട്ടു പോകുന്നത് എല്ലാ മേഘലകളിലേയും തൊഴിലാളി വർഗ്ഗത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായിട്ടാണ് എന്ന യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിലാണ്. കൽക്കരി ഖനികളിലും ഇരുമ്പ് ഖനികളിലും പണിയെടുക്കുന്നവർ പണിയെടുത്തില്ലെങ്കിൽ രാജ്യത്ത് ഒരു മൊട്ടു സൂചി പോലും ഉണ്ടാകില്ല. അവരുടെ ജീവനും സ്വത്തിനും ഒന്നും ഒരു വിലയും ആരും കല്പിച്ചിട്ടില്ല. നെൽ വയലുകളിലും മറ്റും പണിയെടുക്കുന്നവർ ഇല്ലെങ്കിൽ സമൂഹത്തിന്റെ ആഹാരം ഇല്ലാതെയാകും. ഇനിയും ഒരു കൂട്ടർ എരി-പൊരി കൊള്ളുന്ന വെയിലത്ത് രക്തം വിയർപ്പാക്കി മാറ്റിയില്ലെങ്കിൽ രാജ്യത്തു കെട്ടിടങ്ങളോ റോഡുകളോ പാലങ്ങളോ ഒന്നും ഉണ്ടാകില്ല. തേയില തോട്ടങ്ങളിലും റബ്ബർ തോട്ടങ്ങളിലും പണിയെടുക്കുന്നവർ പണി എടുത്തില്ലെങ്കിൽ ഒരാളും ചായ കുടിക്കുകയോ വാഹനങ്ങളിൽ യാത്ര ചെയ്യുകയോ ഉണ്ടാവില്ല. സമൂഹം മുന്നോട്ടുപോകുന്നതിന് ആവശ്യമായവ എല്ലാം സൃഷ്ടിക്കുന്നത് തൊഴിലാളികളാണ്. അവർ പണിയെടുക്കുന്നത് ജീവിക്കാൻ വേണ്ടിയാണ്. എന്നാൽ അവർ ജീവിക്കുന്നത് എങ്ങനെയാണ് എന്നാരും തിരക്കാറില്ല. സ്ഥിരമായ ജോലി ഇല്ലെങ്കിൽ അവരുടെയൊക്കെ ജീവിതം പരമ ദയനീയമാണ്. അവരിൽ ജാതിയോ മതമോ വ്യത്യാസമില്ല. സമൂഹത്തിന്റെ അസ്ഥിവാരം ഉറപ്പിക്കുന്നത് തൊഴിലാളി വർഗത്തിന്റെ രക്തത്തിലും വിയർപ്പിലും ജീവനിലും ആണ് എന്ന് പറയുന്നത് യാഥാർഥ്യം മാത്റമാണ്. ജാതിയോ മതമോ ദേശമോ ഒന്നും തൊഴിലാളിയുടെ ജോലി സ്വഭാവത്തിൽ മാറ്റം വരുത്തുന്നില്ല. അവരെ കാറൽ മാർക്സ് ഒരൊറ്റ വർഗമായിട്ടാണ് കണ്ടത്. തൊഴിലാളി വർഗം. ഏറ്റവും കരുത്തുറ്റ വർഗമായി കണ്ടതുകൊണ്ടാണ് മാർക്സ് സമൂഹത്തെയാകെ മാറ്റി തീർക്കാനുള്ള കടമ തൊഴിലാളി വർഗ്ഗത്തിൽ അർപ്പിച്ചത്.
. .തങ്ങളോടൊപ്പം അണിനിരക്കുന്ന ചിന്താശേഷി ഇല്ലാത്ത പാവപെട്ട ജനവിഭാഗങ്ങളെ ചൂഷണം ചെയ്യുന്നതിന് തന്നെയാണ് ബൂർഷ്വാസി അവരെ സംഘടിപ്പിക്കുന്നത്. "പോഷകസംഘടനകൾ" എന്ന പേരിൽ സന്ഘടിപ്പിക്കുന്നത് യഥാർത്ഥത്തിൽ അവരെ "വോട്ട്ബാങ്ക് " ആക്കി മാറ്റുന്നതിനും അവർ മറ്റു സങ്ഘടനകളിൽ അണിനിരക്കാതിരിക്കുന്നതിനും വേണ്ടിയാണ്. പക്ഷെ അവർ അത് അറിയുമ്പോഴേക്കും വളരെ താമസിച്ചിരിക്കും എന്ന് മാത്റം. എന്നാൽ കാറൽ മാർക്സ് അവതരിപ്പിച്ച "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളി വർഗത്തെ സംഘടിപ്പിക്കുന്നത് സമൂഹം, മുന്നോട്ടു പോകുന്നത് എല്ലാ മേഘലകളിലേയും തൊഴിലാളി വർഗ്ഗത്തിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായിട്ടാണ് എന്ന യാഥാർഥ്യത്തിന്റെ അടിസ്ഥാനത്തിലാണ്. കൽക്കരി ഖനികളിലും ഇരുമ്പ് ഖനികളിലും പണിയെടുക്കുന്നവർ പണിയെടുത്തില്ലെങ്കിൽ രാജ്യത്ത് ഒരു മൊട്ടു സൂചി പോലും ഉണ്ടാകില്ല. അവരുടെ ജീവനും സ്വത്തിനും ഒന്നും ഒരു വിലയും ആരും കല്പിച്ചിട്ടില്ല. നെൽ വയലുകളിലും മറ്റും പണിയെടുക്കുന്നവർ ഇല്ലെങ്കിൽ സമൂഹത്തിന്റെ ആഹാരം ഇല്ലാതെയാകും. ഇനിയും ഒരു കൂട്ടർ എരി-പൊരി കൊള്ളുന്ന വെയിലത്ത് രക്തം വിയർപ്പാക്കി മാറ്റിയില്ലെങ്കിൽ രാജ്യത്തു കെട്ടിടങ്ങളോ റോഡുകളോ പാലങ്ങളോ ഒന്നും ഉണ്ടാകില്ല. തേയില തോട്ടങ്ങളിലും റബ്ബർ തോട്ടങ്ങളിലും പണിയെടുക്കുന്നവർ പണി എടുത്തില്ലെങ്കിൽ ഒരാളും ചായ കുടിക്കുകയോ വാഹനങ്ങളിൽ യാത്ര ചെയ്യുകയോ ഉണ്ടാവില്ല. സമൂഹം മുന്നോട്ടുപോകുന്നതിന് ആവശ്യമായവ എല്ലാം സൃഷ്ടിക്കുന്നത് തൊഴിലാളികളാണ്. അവർ പണിയെടുക്കുന്നത് ജീവിക്കാൻ വേണ്ടിയാണ്. എന്നാൽ അവർ ജീവിക്കുന്നത് എങ്ങനെയാണ് എന്നാരും തിരക്കാറില്ല. സ്ഥിരമായ ജോലി ഇല്ലെങ്കിൽ അവരുടെയൊക്കെ ജീവിതം പരമ ദയനീയമാണ്. അവരിൽ ജാതിയോ മതമോ വ്യത്യാസമില്ല. സമൂഹത്തിന്റെ അസ്ഥിവാരം ഉറപ്പിക്കുന്നത് തൊഴിലാളി വർഗത്തിന്റെ രക്തത്തിലും വിയർപ്പിലും ജീവനിലും ആണ് എന്ന് പറയുന്നത് യാഥാർഥ്യം മാത്റമാണ്. ജാതിയോ മതമോ ദേശമോ ഒന്നും തൊഴിലാളിയുടെ ജോലി സ്വഭാവത്തിൽ മാറ്റം വരുത്തുന്നില്ല. അവരെ കാറൽ മാർക്സ് ഒരൊറ്റ വർഗമായിട്ടാണ് കണ്ടത്. തൊഴിലാളി വർഗം. ഏറ്റവും കരുത്തുറ്റ വർഗമായി കണ്ടതുകൊണ്ടാണ് മാർക്സ് സമൂഹത്തെയാകെ മാറ്റി തീർക്കാനുള്ള കടമ തൊഴിലാളി വർഗ്ഗത്തിൽ അർപ്പിച്ചത്.
. .കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊയിൽ മാർക്സ് പറയുന്നത് കാണുക: "തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനന്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വർഗത്തിന് തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല.".
.
. .തൊഴിലാളി വർഗം ഒരു വർഗമായി സംഘടിക്കുമ്പോൾ ആർക്കും നേരിടാനാവാത്ത അജയ്യശക്തിയായി അവർ മാറും. എന്നാൽ അത് ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം കെട്ടിപ്പടുക്കാനാവണം. ആ ലക്ഷ്യത്തിന് മാത്രമേ തൊഴിലാളി വർഗ്ഗത്തിന്റെ യഥാർത്ഥ കരുത്ത് പ്റകടിപ്പിക്കാനാവുകയുള്ളു. കാരണം സോഷ്യലിസത്തിന് വേണ്ടി ആകുമ്പോൾ തൊഴിലാളി വർഗത്തോടൊപ്പം സമൂഹത്തിലെ കഷ്ടപ്പെടുന്ന എല്ലാ മേഖലകളിലെയും ജനങ്ങൾ അവരോടൊപ്പം ഉണ്ടാകും. അതാണ് സോവിയറ്റു യൂണിയന്റെയും ചൈനയുടെയും ചരിത്രം വ്യക്തമാക്കുന്നത്. സോഷ്യലിസം ഉപേക്ഷിച്ചതിന്റെ ഫലം ആണ് ഇന്നത്തെ റഷ്യ. (മുതലാളിത്തത്തിനായി തൊഴിലാളി വർഗത്തെ സംഘടിപ്പിക്കാൻ ശ്രമിച്ചതിന്റെ ഫലമാണ് ഇൻഡ്യയിൽ സംഭവിച്ചത്; ബഹു ഭൂരിപക്ഷം തൊഴിലാളികളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി സഹകരിക്കാൻ തയ്യാറല്ല). തൊഴിലാളി വർഗം ഒരു വർഗം എന്ന നിലയിൽ സംഘടിച്ചാൽ ബൂർഷ്വാസിയുടെയും ചൂഷക വർഗ്ഗത്തിന്റെയും നിലനിൽപ്പ് അപകടത്തിലാകും എന്നു മനസിലാക്കിയ ബൂർഷ്വാസിയും അവരുടെ താൽപ്പര്യ സംരക്ഷണത്തിനായി രൂപീകരിച്ചിട്ടുള്ള ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളും തൊഴിലാളി വർഗത്തെ സംഘടിപ്പ്യ്ക്കാൻ തീരുമാനിച്ചു. അതിനായി അവർ പല വിധത്തിലുള്ള അടവുകളും സ്വീകരിച്ചു. ജാതിയുടെയും മതത്തിന്റെയും പേരിലും തൊഴിലാളികളെ സംഘടിപ്പിച്ചു. തൊഴിലാളികളെ മാത്രമല്ല സംഘടിപ്പിച്ചത്; യുവാക്കളെയും വിദ്യാർഥികളെയും സ്ത്രീകളെയും എല്ലാം അവർ സംഘടിപ്പിച്ചത് അവരുടെ താൽപ്പര്യം; അവരുടെ ചൂഷണം; ചൂഷണാധിഷ്ഠിത സാമൂഹ്യ വ്യവസ്ഥ എക്കാലത്തേക്കും തുടർന്ന് കൊണ്ട് പോകുന്നതിനാണ്; വോട്ടു ബാങ്കുകൾ ശ്രഷ്ടിക്കാനാണ്.
. .എന്നാൽ തൊഴിലാളി വർഗ പ്രസ്ഥാനവും അതെ ലക്ഷ്യത്തിനായി (മുതലാളിത്തം പ്രോത്സാഹിപ്പിക്കുക) പ്രവർത്തിച്ചപ്പോൾ തമ്മിലുള്ള വ്യത്യാസം തൊഴിലാളി വർഗത്തെ ബോധ്യപ്പെടുത്താനാവാതായി. മുതലാളിത്തത്തിന്റെ ദോഷമോ സോഷ്യലിസത്തിന്റെ ഗുണമോ അറിയാൻ കഴിയാത്ത തൊഴിലാളികൾ "എല്ലാവർക്കും സംഘടനാ വേണം" എന്ന ശുദ്ധഗതിയിൽ വിശ്വസിച്ചു. സോഷ്യലിസ്ററ് വ്യവസ്ഥ എന്ന ലക്ഷ്യത്തിനല്ലാതെ; സമരങ്ങൾക്ക് വേണ്ടി മാത്രം നടത്തുന്ന സമരങ്ങളോട് കാര്യമായ പ്രതികരണം ഒരിടത്തും ലഭിക്കാതായി.
. . കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ കാറൽ മാർക്സ് മുന്നോട്ടുവച്ച ചൂഷണ വിമുക്തമായ ഒരു സാമൂഹ്യ വ്യവസ്ഥ (സോഷ്യലിസ്റ്റു വ്യവസ്ഥ) എന്ന ലക്ഷ്യത്തിനായി ഇന്ത്യൻ തൊഴിലാളി വർഗത്തെ അണിനിരത്തികൊണ്ടല്ലാതെ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന പ്റതിസന്ധിയിൽ നിന്ന് കരകയറുന്നതിനോ ഇൻഡ്യൻ ജനത അഭിമുഖീകരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്നും രാജ്യത്തെ രക്ഷിക്കുന്നതിനോ ആവില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ