172. വർഗീയ വാദികൾക്കും ആശയ പോരാട്ടമോ? ജാതി - മത കാഴ്ചപ്പാടുകൾക്കുപരി എല്ലാവരും "മനുഷ്യർ" ആണെന്നുപോലും മനസിലാക്കാൻ കഴിവില്ലാത്ത ആർ.എസ്.എസ്./ബി.ജെ.പി. നേതൃത്വം ഇടതുപക്ഷ പ്രസ്ഥാനങ്ങളോട് "ആശയ സംവാദത്തിന് തയ്യാറുണ്ടോ?" എന്നൊക്കെ ചോദിക്കുമ്പോൾ നമുക്ക് എങ്ങനെയൊക്കെയാണ് ചിരിക്കാൻ കഴിയുക? എങ്ങനെയൊക്കെ ചിരിച്ചാലും അവരുടെ ചോദ്യത്തിലെ ഫലിതത്തിന് ചേർന്നതാവുകയില്ല. കാരണം അവരുടെ ആശയ അടിത്തറ എന്താണ് എന്നതാണ് പ്രധാന പ്രശ്നം. അവർ ഇപ്പോൾ എവിടെയാണ് നിൽക്കുന്നത് എന്നതാണ് പ്രശ്നം. "ഭഗവത് ഗീത" യും മറ്റുമാണല്ലോ അവരുടെ പ്രധാന അവലംപമായ അടിത്തറ. "ഭഗവത് ഗീത" രണ്ടാം അധ്യായത്തിൽ ശ്രി. കൃഷ്ണൻ, അർജുനനോട് പറയുന്നത് സത്യമാണ് എന്ന് അവർ വിശ്വസിക്കുന്നു എങ്കിൽ മനുഷ്യർക്ക് ആർക്കും ജനനമോ മരണമോ ഇല്ല. അവിടെ ഗുരുക്കന്മാരെയും ബന്ധുമിത്രാദികളെയും കൊന്നൊടുക്കി കൊണ്ട് തനിക്ക് യുദ്ധം ചെയ്യാൻ ആവില്ല; താൻ യുദ്ധം ചെയ്യുകയില്ല എന്ന് പറയുന്ന അർജുനനെ യുദ്ധ സന്നദ്ധനാക്കാൻ ആണ് ശ്രി. കൃഷ്ണൻ അങ്ങനെ പറയുന്നത്. അതനുസരിച്ചു ആരും ജനിക്കുന്നുമില്ല; മരിക്കുന്നുമില്ല. കാരണം ആത്മാവാണ് സത്യം; ആത്മാവാണ് നിത്യം. എന്നാൽ മാർക്സിസത്തിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആത്മാവ് കേവലം ഒരു ആശയം മാത്രമാണ്. ഈ ഭൂമിയിൽ ഉള്ള ജീവിതമാണ് സത്യം. ജനനവും മരണവും സത്യവും യാഥാർഥ്യവുമാണ്. നേരെ വിപരീതമാണ് ശ്രി. കൃഷ്ണൻ പറയുന്നത്. ആത്മാവാണ് സത്യം. അതിനു ജനനമോ മരണമോ ഇല്ല. പ്രിയ സംവാദ സുഹൃത്തുക്കളെ...നിങ്ങൾ എവിടെയാണ് നിൽക്കുന്നത്? ഭൂമിയിലെ ജീവിതം സത്യമോ മായയോ ?..........."വാത്മീകി പാടി; വള്ളുവർ പാടി - വാഴ്വേ മായം; ഈ യുഗം സൃഷ്ടിച്ച മനുഷ്യൻ തിരുത്തി - വാഴ്വേ സത്യം" (വയലാർ)..................വേദ വ്യാസന്റെ ഒരു സാങ്കല്പിക കഥാ പാത്രം മാത്രമാണ് "ശ്രീ. കൃഷ്ണൻ". മഹാ ഭാരതത്തിൽ ആ കഥാ പാത്രത്തെ ആദ്യമായി അവതരിപ്പിച്ചു. വേദ വ്യാസനെപോലെ തന്നെ ഒരു ഗംഭീര കഥാ പാത്രം തന്നെയാണ് ശ്രീ. കൃഷ്ണനും. "ഭഗവത് ഗീത" യിൽ കൃഷ്ണനെ കൊണ്ട് പറയിക്കുന്നതത്രയും വേദ വ്യാസന്റെ തലച്ചോറിൽ രൂപം കൊള്ളുന്ന ആശയങ്ങൾ മാത്രമാണ്. കൃഷ്ണന്റെ ലീലാ വിലാസങ്ങൾ ഭഗവത് ഗീതയിൽ അവതരിപ്പിച്ചതിൽ തൃപ്തി വരാതെ ഒരു പുതിയ കഥ ആയി അവതരിപ്പിക്കുകയാണ് "ഭാഗവതത്തിൽ". പുരാണ കഥകൾ കേവലം കഥകൾ ആയി കാണാതെ അവയത്രയും സത്യമായി കാണുന്നവരെ തികച്ചും "ശുദ്ധഗതി" കാർ ആയി മാത്രം കാണണം. എന്നാൽ അത് രാഷ്ട്രീയമാക്കി; പിന്തിരിപ്പൻ ആശയങ്ങളിലേക്ക്; മണ്മറഞ്ഞ കാലഘട്ടത്തിലേക്ക് ജനങ്ങളെ നയിക്കാൻ ആര് ശ്രമിച്ചാലും അവരെ ആറുപിന്തിരിപ്പന്മാർ ആയി മാത്രം കണക്കാക്കി ചെറുത് തോൽപ്പിക്കേണ്ടി വരും. ശ്രി. കൃഷ്ണന്റെ ജനനം മുതൽ എല്ലാ കാര്യങ്ങളും യുക്തിപൂർവം വിലയിരുത്തുകയും അതിലെ അതിശയോക്തികൾ നീക്കം ചെയ്യുകയും വേണം. അവിടെ ഒരു സാധാരണ മനുഷ്യൻ ആയി കാണണം. ഏറ്റവും ഒടുവിലെ അവസാനവും വിലയിരുത്തണം. കേവലം നിസ്സഹായനായ ഒരാളെ നമുക്കവിടെ കാണാം. അതാണ് കഥയുടെ പര്യവസാനം. ആരുടേയും സംശയം മാറുവാൻ ഒരു കാര്യം മാത്രം ഞാൻ പറയാം. ശ്രി. കൃഷ്ണന് 16008 ഭാര്യമാർ ഉണ്ടെന്നാണ് ഭാഗവതത്തിൽ പറയുന്നത്. അവർക്കെല്ലാവർക്കും "പത്തു" (10) മക്കൾ വീതവും ഉണ്ടായി. ഇവിടെ വ്യാസന് അൽപ്പം നോട്ടപ്പിശക് സംഭവിച്ചു. പുരാണത്തിൽ പോലും പ്രസവിക്കാത്ത ധാരാളം സ്ത്രീകൾ ഉണ്ട്. (കാരണം ആരുടേതായാലും). എന്നാൽ കൃഷ്ണന്റെ മാത്രം 16,008 ഭാര്യമാർക്കും പത്തു മക്കൾ വീതം ഉണ്ടായി. ഒരാൾക്ക് പോലും ഒരു കുഞ്ഞു കുറയുകയോ കൂടുകയോ ഉണ്ടായില്ല എന്നതും ഒരാൾ പോലും പ്രസവിക്കാത്തത് ഇല്ലായിരുന്നു എന്നത് കൗതുകകരമാണ്. സാധാരണഗതിയിൽ പത്തു പേരിൽ മൂന്നു പേരെങ്കിലും എന്തെങ്കിലും കാരണ വശാൽ (സ്ത്രീകളുടെ കുഴപ്പം മാത്രം കാരണമാകണമെന്നില്ല) പ്രസവിക്കാത്തത് ആയിരിക്കും. ................. കഥയിൽ ചോദ്യം ഇല്ല; കഥ കേവലം കഥ ആയി മാത്രം കാണണം എന്ന് മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ