2015 ഒക്‌ടോബർ 20, ചൊവ്വാഴ്ച

130. തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ സംശുധിയും ബൂർഷ്വാ രാഷ്ട്രീയത്തിലെ ചെറ്റത്തരങ്ങളും

        130. തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ സംശുധിയും ബൂർഷ്വാ രാഷ്ട്രീയത്തിലെ ചെറ്റത്തരങ്ങളും.          "മാർക്സിസം അജയ്യമാണ്; കാരണം അത് സത്യമാണ്" എന്നത് ലെനിന്റെ വാക്കുകളാണ്. ലെനിന്റെ വാക്കുകൾ എത്രമാത്രം വസ്തുതാപരമാണ് എന്ന്  സോവിയറ്റ് യൂണിയന്റെ പിറവി മുതൽ സംബ്രാജ്യ ശക്തികളെ നേരിടുന്നതിലും സോഷ്യലിസത്തിന്റെ മഹത്വം ലോകത്തെ ബോധ്യപ്പെടുത്തുന്നതിലും ഉണ്ടായ വിജയങ്ങളിലൂടെ ലോകത്തിനു ബോധ്യപ്പെട്ടതാണ്.  എന്നാൽ മാർക്സിസം എന്ന  തത്വ ശാസ്ത്രത്തിൽ നിന്ന് വ്യതി ചലിച്ചപ്പോൾ സോവിയറ്റ് യൂണിയൻ പോലും ഇല്ലാതായി.  ക്രൂഷ്ചേവിന്റെ കാലം മുതൽ സ്വീകരിച്ച നിലപാടുകൾ സോഷ്യലിസ്റ്റ് ആശയഗതികൾക്ക്  ഏൽപ്പിച്ച തിരിച്ചടികളും നമുക്കറിയാം. സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റം തത്വ ശാസ്ത്രം ഒരോ സാഹചര്യങ്ങളിലും എങ്ങനെ പ്രയോഗിക്കണം എന്നതിലും ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്.  ഒരു പരിധി വരെ അത് സ്വാഭാവികമാണ്. എന്നാൽ മാർക്സിന്റെ സാമ്പത്തിക ശാസ്ത്രം; ഭൗതികവാദം; വർഗ സമരം എന്നിവയിലെ സാരാംശം കാത്തു സൂക്ഷിച്ചാൽ അവയുടെ കരുത്തും അവ കാണിക്കുക തന്നെ ചെയ്യും. .. (2) ഇന്ത്യൻ സാഹചര്യങ്ങളിൽ ഉടലെടുത്ത പ്രത്യേകത മാർക്സിസം എങ്ങനെ പ്രയോഗിക്കണം എന്നതിലും ആശയ കുഴപ്പം ഉണ്ടാക്കി. പാർലമെന്ററി ജനാധിപത്യം സ്വീകരിച്ചാൽ മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ?  മാറ്റം വരുത്താൻ കഴിയുമോ?  ഇല്ല എന്ന് തന്നെയാണ്  ഇന്ത്യയിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ സ്ഥിതി പഠിപ്പിക്കുന്നത്.  തൊഴിലാളി വർഗത്തിനു അധികാരത്തിൽ എത്തിച്ചേരാൻ രക്ത രൂക്ഷിതമായ വിപ്ലവം ആവശ്യമില്ല എന്നതിൽ കവിഞ്ഞ്  മറ്റു കാര്യങ്ങളിൽ ഒന്നും മാറ്റം വരുത്താനാവില്ല. ഒരോ അഞ്ച്  വർഷത്തിലും ഭരണ കൂടത്തെ മാറ്റുന്നതിനുള്ള ജനങ്ങൾക്ക്‌ ലഭിക്കുന്ന അവസരം സമർഥമായി ഉപയോഗിക്കാൻ കഴിയണം. സാഹചര്യങ്ങളിൽ മാറ്റം വന്നതുകൊണ്ട് ബൂർഷ്വാസി സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ? ഒരു മാറ്റവും ഉണ്ടാക്കിയിട്ടില്ല എന്ന് അധികാരം നഷ്ടപ്പെടുമെന്ന നില വന്നപ്പോൾ 1975 -  ലെ അടിയന്തിരാവസ്ഥ പ്രഖ്യാപനതിലൂടെ ഇന്ദിരാ ഗാന്ധിയും 2002 ലും തുടർന്നും വർഗീയ വാദികൾ നടത്തികൊണ്ടിരിക്കുന്ന നരഹത്യകളിലൂടെയും നാം കണ്ടുകൊണ്ടിരിക്കുന്നു.  ബൂർഷ്വാസിയുടെ വർഗ സ്വഭാവത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്ന് ലഭിക്കുന്ന ഓരോ അവസരത്തിലും അവർ തെളിയിക്കുന്നു. എത്രമാത്രം സംശുദ്ധി കാത്തുസൂക്ഷിച്ചാലും തൊഴിലാളി വർഗ്ഗത്തിന്റെ നേതൃത്വത്തെ ഏതെല്ലാം വിധത്തിൽ അപകീർത്തിപ്പെടുത്താമെന്ന്  കണ്ണിൽ എണ്ണയുമൊഴിച്ച്  കാത്തിരിക്കുന്ന ബൂർഷ്വാസി  ഒരവസരവും ലഭിക്കാത്തതുകൊണ്ട്  നടത്തിയ വിക്രിയകളാണ്   "ലാവലിന്റെ" പേരിലും "വി.എസ്. അച്ചുതാനന്തന്റെ ഭൂദാനകേസും".  എന്നാൽ  ബൂർഷ്വാ രാഷ്ട്രീയത്തെ കുറിച്ച്  അടിസ്ഥാനപരമായ ധാരണകൾ ഇല്ലാത്തതുകൊണ്ട്  ബൂർഷ്വാ രാഷട്രീയക്കാരെ നേരിടുന്നത്തിൽ ആവശ്യമായ ശുഷ്കാന്തി കാണിക്കുന്നതുമില്ല.  സർവാംഗം അഴിമതിയിൽ മുങ്ങിക്കുളിച്ച്  നില്ക്കുന്ന കോണ്ഗ്രസ്  എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ അവരുടെ പ്രതിച്ഛായ എന്തെന്ന്  ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ കാണിച്ച ഉദാസീനത ഉമ്മൻ ചാണ്ടിക്ക് എതിരായും മാണിക്ക്  എതിരായും നടത്തിയ സമരങ്ങളിൽ കാണിക്കാതിരുന്നത്‌ കൊണ്ട്  ആ സമരങ്ങളിൽ ഉദ്ദേശിച്ച പ്രയോചനം ലഭിച്ചില്ല.   പി.ജെ.കുര്യന്റെ കാര്യവും ശശി തരൂരിന്റെ കാര്യവും മാത്രമല്ല. സരിത എസ്. നായർ മന്ത്രിമാരെ കുറിച്ച് പ്രകടിപ്പിച്ച അഭിപ്ര്രയങ്ങളും കുറെ നാൾ മുമ്പ്  രാജ്  മോഹൻ ഉണ്ണിത്താൻ പറഞ്ഞ കാര്യങ്ങളും ചേർത്ത് വേണം ഈ കാര്യം കാണാൻ. ഈ കാലഘട്ടത്തിൽ വർഗ സമരം സായുധ പോരാട്ടത്തിലൂടെ സാധ്യമല്ല. എന്നാൽ ബൂര്ഷ്വാ രാഷ്ട്രീയക്കാരന്റെ തൊലി പൊളിച് കാണിക്കാൻ ലഭിക്കുന്ന ഒരൊ അവസരവും ഉപയോഗിക്കാതിരിക്കുന്നത് കൊണ്ട്  "എല്ലാം ശരിയാണ് "എന്ന പൊതുജന ധാരണ ശരി വയ്ക്കുമെന്ന് അല്ല്ലാതെ അവരിൽ നിന്ന് യാതൊരു സൗജന്യവും പ്രതീക്ഷിക്കേണ്ടതില്ല.  അവരുടെ എല്ലാ വൃത്തികേടുകളും പൊതിഞ്ഞു സൂക്ഷിക്കാൻ ഒരു കോട്ടയം പത്രം മതി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ